
വേങ്ങരയില്‍ തെരഞ്ഞെടുപ്പ് കാഹളം: അങ്കത്തിന് ഇനി ഒരു മാസം മാത്രം...
മലപ്പുറം: വേങ്ങര നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് ഇനി കഷ്ടി ഒരു മാസം മാത്രം. അടുത്ത 11നാണ് തെരഞ്ഞെടുപ്പ്. ഇതിനുള്ളില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനവും പത്രികാ സമര്‍പ്പണവും പ്രചാരണവുമെല്ലാം നടത്തേണ്ടതിനാല്‍ ജില്ലയിലെ രാഷ്ട്രീയം ഇനി ചൂടുപിടിക്കും. പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലേക്കു തെരെഞ്ഞെടുക്കപ്പെട്ടതു മുതല്‍ വിജ്ഞാപനവും കാത്തുകഴിയുകയായിരുന്നു ജില്ല.
ഏതു നിമിഷവും തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയില്‍ രാഷ്ട്രീയപാര്‍ട്ടികളും ആദ്യഘട്ട ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. മുസ്ലിംലീഗിന്റെ ഉരുക്കുകോട്ടയായ വേങ്ങരയില്‍ ഏറ്റവും യോഗ്യനായ സ്ഥാനാര്‍ഥിയെയാണ് ലീഗ് പരിഗണിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനാണ് എല്‍.ഡി.എഫ് നീക്കം. ഇരു മുന്നണികളും വൈകാതെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. 2011ല്‍ രൂപീകൃതമായ മണ്ഡലത്തില്‍നിന്നു രണ്ടു തവണയും യു.ഡി.എഫാണ് വിജയിച്ചത്. 2011ല്‍ എല്‍.ഡി.എഫ്-ഐ.എന്‍.എല്‍ സ്ഥാനാര്‍ഥി കെ.പി ഇസ്മാഈലിനെ 38,237 വോട്ടുകള്‍ക്കും 2016ല്‍ സി.പി.എമ്മിലെ പി.പി ബഷീറിനെ 38,057 വോട്ടുകള്‍ക്കുമാണ് പി.കെ കുഞ്ഞാലിക്കുട്ടി പരാജയപ്പെടുത്തിയത്. മലപ്പുറം പാര്‍ലമെന്റ് മണ്ഡലം എം.പിയായിരുന്ന ഇ. അഹമ്മദിന്റെ വേര്‍പാടിനെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞുടുപ്പില്‍ വേങ്ങര മണ്ഡലത്തില്‍നിന്നു പി.കെ കുഞ്ഞാലിക്കുട്ടിക്ക് 40,529 വോട്ടിന്റെ ഭൂരിപക്ഷവും ലഭിച്ചു.
പറപ്പൂര്, ഊരകം, കണ്ണമംഗലം, എ.ആര് നഗര്‍, വേങ്ങര ഒതുക്കുങ്ങല്‍ തുടങ്ങി ആറു പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന മണ്ഡലത്തില്‍ 1.55 ലക്ഷം വോട്ടര്‍മാരാണുള്ളത്. ഇതില്‍ ഊരകം, എ.ആര് നഗര്‍, ഒതുക്കുങ്ങല്‍ പഞ്ചായത്തുകളില്‍ യു.ഡി.എഫ് മുന്നണിയായും വേങ്ങരയില്‍ മുസ്ലിംലീഗ് തനിച്ചും കണ്ണമംഗലത്തു ലീഗും ഒരു വിഭാഗം കോണ്‍ഗ്രസും പറപ്പൂരില്‍ സി.പി.എം, കോണ്‍ഗ്രസ്, എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പി.ഡി.പി എന്നിവര്‍ ഉള്‍ക്കൊള്ളുന്ന ജനകീയ മുന്നണിയുമാണ് ഭരണം നടത്തുന്നത്.
'ടൈം ഈസ് ഓവര്‍; ചോദ്യമിതാണ്, ആരാണ് മത്സരിക്കുന്നത്?'
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പ് അടുത്ത 11നു നടക്കാനിരിക്കെ ഇന്നു മുതല്‍ ജില്ലയില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ മുറുകും. തെരഞ്ഞെടുപ്പിന് ഇനി ഒരു മാസംപോലും തികച്ചില്ലെന്നിരിക്കേ, പാര്‍ട്ടികള്‍ക്കു ചര്‍ച്ചകളും സ്ഥാനാര്‍ഥി പ്രഖ്യാപനവും അധികം നീട്ടിക്കൊണ്ടുപോകാനാകില്ല.
മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിന്റെ ചൂടാറുംമുന്‍പാണ് വേങ്ങരയില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനമായത്. ഇ. അഹമ്മദ് റെക്കോര്‍ഡ് ഭൂരിപക്ഷം നേടി വിജയിച്ചിരുന്ന മണ്ഡലത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ തിളക്കമാര്‍ന്ന വിജയമായിരുന്നു മലപ്പുറം തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ അജന്‍ഡ. ലീഗിനു പുറമേ കോണ്‍ഗ്രസ് നേതാക്കളെല്ലാം മണ്ഡലത്തില്‍ സജീവമാകുകയും ചെയ്തതോടെ യു.ഡി.എഫ് കെട്ടുറപ്പില്‍ വിജയത്തിളക്കം ആവര്‍ത്തിക്കാനുമായി.
ഇതേ പ്രത്യേകതകളെ മുന്‍നിര്‍ത്തിയാണ് നിയമസഭയില്‍ കുഞ്ഞാലിക്കുട്ടി പ്രതിനിധീകരിച്ച വേങ്ങരയിലും മുന്നണി പ്രവര്‍ത്തകരുടെ 'ഡ്യൂട്ടി'. മണ്ഡലത്തില്‍ എല്‍.ഡി.എഫിനും അഭിമാന പോരാട്ടമാണ്. വിജയസാധ്യതയില്ലെങ്കിലും സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തല്കൂടിയാകുമെന്നതിനാല് തെരഞ്ഞെടുപ്പ് എല്‍.ഡി.എഫിനും പ്രധാനപ്പെട്ടതാണ്. നേരത്തെ ഐ.എന്‍.എല്‍ മത്സരിച്ചിരുന്ന വേങ്ങര സീറ്റ് കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് സി.പി.എം തിരിച്ചുവാങ്ങിയത്. എന്നാല്‍, വേങ്ങരയിലേക്കു പാര്‍ട്ടി പ്രധാന പേരുകളൊന്നും കാണുന്നില്ല. ന്യൂനപക്ഷ സ്ഥാനാര്‍ഥിയെ കളത്തിലിറക്കിയ ബി.ജെ.പി ഇത്തവണ അത്തരമൊരു പരീക്ഷണത്തിനു മുതിരാനിടയില്ല. മലപ്പുറത്തെ പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളും ബി.ജെ.പിയെ കുഴക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാക്കിസ്ഥാനില്‍ ട്രെയിന്‍ തട്ടിയെടുത്തു; 450 യാത്രക്കാരെ ബലൂച് ഭീകരര്‍ ബന്ദികളാക്കി
International
• 2 days ago
11 പ്രധാന നഗരങ്ങളിലേക്ക് സർവിസ് വർധിപ്പിച്ച് ഖത്തർ എയർവേയ്സ്
qatar
• 2 days ago
ചുട്ടുപൊള്ളുന്നു: സംസ്ഥാനത്ത് മൂന്നിടത്തായി മൂന്ന് പേര്‍ക്ക് സൂര്യാതപമേറ്റു
Kerala
• 2 days ago
മാറനല്ലൂര്‍ ഇരട്ടക്കൊലപാതകം: പ്രതി അരുണ്‍ രാജിന് ജീവപര്യന്തം തടവുശിക്ഷ
Kerala
• 2 days ago
സഹകരണ ബാങ്കില്‍ നിക്ഷേപിച്ച 11 ലക്ഷം രൂപ തിരികെ ലഭിക്കാത്തതില്‍ മനംനൊന്ത് ഗൃഹനാഥന് ആത്മഹത്യയ്ക്ക് ശ്രമിച്ചു
Kerala
• 2 days ago
വേനല്‍ച്ചൂടിന് താല്‍ക്കാലിക ആശ്വാസമാകുന്നു,സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 2 days ago
പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാര്‍ കസ്റ്റഡിയില്‍
Kerala
• 2 days ago
ഗുജറാത്തില്‍ നരബലി; നാലു വയസ്സുകാരിയുടെ കഴുത്തറുത്തത് മാതാവിന്റെ മുന്നില്‍ വച്ച്
National
• 2 days ago
ഗൾഫ് കപ്പ് ടൂറിസം മേഖലയെ ഉത്തേജിപ്പിച്ചു; ട്രാൻസിറ്റ് വിസകൾ ഏർപ്പെടുത്താൻ ഒരുങ്ങി കുവൈത്ത്
Kuwait
• 2 days ago
ആശ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
Kerala
• 2 days ago
കൊല്ലത്ത് സെമിത്തേരിക്ക് സമീപം സ്യൂട്ട് കേസില്‍ അസ്ഥികൂടം
Kerala
• 2 days ago
'നാലുദിവസം...ഗസ്സയെ പട്ടിണിക്കിട്ടാല്‍ ചെങ്കടലില്‍ കാണാം' ഇസ്റാഈലിനെതിരെ ആക്രമണം പുനരാരംഭിക്കുമെന്ന് ഹൂതികളുടെ താക്കീത്
International
• 2 days ago
വ്യാജ മെഡിക്കൽ ലീവ് റിപ്പോർട്ടുകൾ നൽകിയാൽ സഊദിയിൽ 100,000 റിയാൽ പിഴയും ജയിൽ ശിക്ഷയും
Saudi-arabia
• 2 days ago
1000 ഗോൾ തികയ്ക്കാൻ റൊണാൾഡോക്ക് വേണ്ടത് വെറും 73 ഗോളുകൾ
Football
• 2 days ago
ബിസിസിഐ വാർഷിക കരാർ; ശ്രേയസ് തിരിച്ചെത്തിയേക്കും, സഞ്ജുവിന് പ്രമോഷൻ? പുറത്താവുക ഇവർ
Cricket
• 2 days ago
രാസപരിശോധനാ ലാബുകളിൽ കോൾഡ് സ്റ്റോറേജ് ഒരുക്കുന്നു; എൻ.എ.ബി.എൽ അംഗീകാരം നഷ്ടപ്പെടുമെന്ന് ആശങ്ക
Kerala
• 2 days ago
പരുന്തുംപാറയിലെ കയ്യേറ്റ ഭൂമിയിൽ കുരിശ് സ്ഥാപിച്ചയാൾക്കെതിരെ കേസ്
Kerala
• 2 days ago
'കിംവദന്തികൾ പ്രചരിപ്പിക്കേണ്ട'; വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി ഇന്ത്യൻ താരം
Cricket
• 2 days ago
കടം വാങ്ങി ആര്‍ഭാട ജീവിതം നയിക്കുന്നതിനെ എതിര്‍ത്തു, ലത്തീഫിനെ കൊന്നത് ഈ ദേഷ്യത്തിന് ; അഫാനെ പിതൃസഹോദരന്റെ വീട്ടിലെത്തിച്ച് തെളിവെടുക്കുന്നു
Kerala
• 2 days ago
മദ്യപിച്ച് പൊലിസിനെ ആക്രമിച്ച യുവതിക്ക് ആറുമാസം തടവും 20,000 ദിർഹം പിഴയും; തടവു കാലാവധി കഴിഞ്ഞാൽ നാടുകടത്തും
uae
• 2 days ago
താപനിലയ്ക്കൊപ്പം യു.വി ഇൻഡക്സും ഉയരുന്നു; വേണം ജാഗ്രത
Weather
• 2 days ago