HOME
DETAILS

മഴ തിമിര്‍ത്തു പെയ്യുന്നു; മലയിടിച്ചില്‍ ഭീഷണിയില്‍ മലയോരഗ്രാമങ്ങള്‍

  
backup
September 18, 2017 | 3:43 AM

%e0%b4%ae%e0%b4%b4-%e0%b4%a4%e0%b4%bf%e0%b4%ae%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%aa%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8


കാട്ടാക്കട: മഴ മലയോരഗ്രാമങ്ങളില്‍ ആശ്വാസത്തോടൊപ്പം അശാന്തിയ്ക്കും വഴി തെളിയിക്കുന്നു. മഴയില്‍ ജലാശയങ്ങള്‍ നിറയുമെന്നത് ആശ്വാസം.
എന്നാല്‍ മലയിടിച്ചിലും തുടര്‍ന്ന് ഉരുള്‍പൊട്ടലും ഏതു നിമിഷവും സംഭവിക്കാവുന്ന ആശങ്ക മറുവശത്ത്. അമ്പൂരിയില്‍ നടന്ന ദുരന്തം വച്ചുനോക്കുമ്പോള്‍ ആശങ്കയ്ക്ക് അറുതിയില്ല. 2001 നവംബറിലാണ് മലയോര പിന്നോക്ക ഗ്രാമമായ അമ്പൂരിയെ ഉരുള്‍പൊട്ടല്‍ വിഴുങ്ങിയത്.
കനത്ത മഴയില്‍ നടന്ന ഉരുള്‍ പൊട്ടലിലും മലയിടിച്ചിലും മരണപ്പെട്ടത് 39 പേര്‍. ഒരു കല്യാണ വീട്ടിലിരുന്നവര്‍ക്ക് പുറമേ അടുത്തുള്ള വീടുകളില്‍ ഉറങ്ങി കിടന്നവര്‍ പോലും പാതിരാത്രിയിലുണ്ടായ മലയിടച്ചിലില്‍ മരണപ്പെട്ടു. ആ ഇരുണ്ട സംഭവമാണ് ദുരന്ത ഭീഷണിയുള്ള ഗ്രാമങ്ങളെ ഭീതിയിലാക്കുന്നത്. വാഴിച്ചല്‍, അമ്പൂരി, മായം, കൂട്ടപ്പൂ, പന്ത, നിരപ്പുകാല, പേരേക്കോണം, കണ്ടംതിട്ട, കുടപ്പനമൂട്, വാളികോട്, വാവോട് തുടങ്ങി ഇരുപതോളം ഗ്രാമങ്ങളാണ് മലയിടിച്ചില്‍ ഭീഷണിയുലുള്ളത്.
ഉയര്‍ന്ന പാറക്കെട്ടുകളും താഴേയ്ക്ക് പതിക്കാന്‍ പാകത്തില്‍ നില്‍ക്കുന്ന പാറകളുമുള്ള പ്രദേശമാണ് ഈ ഗ്രാമങ്ങള്‍. ജനങ്ങള്‍ കൂട്ടത്തോടെതാമസിക്കുന്ന ഇവിടെ മഴ നീണ്ടാല്‍ മലയിടിച്ചില്‍ പതിവാണ്. എന്നാല്‍ അതിന് പിറകേയുള്ള ഉരുള്‍പൊട്ടലാണ് പലപ്പോഴും അപകടമാകുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഈ മേഖലയില്‍ ഏതാണ്ട് 21 തവണ മലയിടിച്ചില്‍ സംഭവിച്ചിട്ടുള്ളതായി സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (സെസ്) കണക്കുകള്‍ പറയുന്നു. അതിനാല്‍ ഉരുള്‍പൊട്ടല്‍ വരാനുള്ള സാധ്യതയും ഇവര്‍ ചൂണ്ടികാട്ടിയിരുന്നു. ഇതാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നത്.
അമ്പൂരി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന പഠനവും ഈ വിഷയം എടുത്തു കാണിക്കുന്നുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 40 മുതല്‍ 150 മീറ്റര്‍ ഉയരമുള്ള ഭാഗങ്ങളാണ് ഇവിടം. രണ്ടു മീറ്റര്‍ മുതല്‍ 35 മീറ്റര്‍ വരെ താഴ്ചയില്‍ ഉള്ള തട്ടുപാറകളെ കൊണ്ട് നിറഞ്ഞ മലയോരങ്ങളായതിനാല്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതായി പഠനങ്ങള്‍ പറയുന്നു.
ഏതാണ്ട് 25 ചതുരശ്രകി.മീ വരുന്ന ഉയര്‍ന്ന പാറക്കെട്ടുകളും പലപ്പോഴും അപകടങ്ങള്‍ വരുത്തുമെന്നും അവര്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. മഴ തിമിര്‍ത്ത് പെയ്യുമ്പോളുണ്ടാകുന്ന വെള്ളം ശേഖരിക്കാനുള്ള ശേഷി ഇവിടുത്തെ മണ്ണിനില്ലാത്തതിനാലാണ് മലയിടിച്ചില്‍ നടക്കുന്നത്. എന്തായാലും നിവാസികള്‍ക്ക് ഭയപ്പാടാണ്. ഉരുള്‍പൊട്ടല്‍ ഒഴിവാക്കാന്‍ ഭൂമിയുമായി ബന്ധപ്പെട്ട് ചില പദ്ധതികള്‍ സെസ് ആസൂത്രണം ചെയ്തിരുന്നു. പക്ഷേ നടന്നില്ല.
ഭൂമിയുടെ റീചാര്‍ജിങ് ശേഷി കൂട്ടാന്‍ കര്‍മ പരിപാടികള്‍ ചിട്ടപ്പെടുത്തിയ ജിയോളജി ഡിപ്പാര്‍ട്ട്‌മെന്റും അത് ഉപേക്ഷിച്ച മട്ടായി. ഇപ്പോള്‍ തന്നെ കടുത്ത ജലക്ഷാമം അനുഭവിക്കുന്ന പ്രദേശം കൂടിയാണ് ഗ്രാമങ്ങള്‍. അത് ഒഴിവാക്കാന്‍ ചില പദ്ധതികള്‍ തയാറാക്കിയതും സെസ് ആയിരുന്നു. അതും നടപ്പിലായില്ല. ഗ്രാമപഞ്ചായത്തുകള്‍ ഇതിനായി ഒരു പദ്ധതി പോലും തയാറാക്കുകയോ അത് നടപ്പിലാക്കാന്‍ തയാറുള്ള ഏജന്‍സികളെ കണ്ടെത്താനോ ശ്രമിച്ചിട്ടില്ല.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാദി വുരായയിലേക്ക് ആ 'അതിഥി' വീണ്ടും വന്നു; 2021-ൽ കണ്ടെത്തിയ അപൂർവ്വ പക്ഷിയെ അഞ്ച് വർഷത്തിന് ശേഷം തിരിച്ചറിഞ്ഞു

uae
  •  2 minutes ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം; ശങ്കരദാസിനെ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റി 

Kerala
  •  16 minutes ago
No Image

ഗാസയില്‍ നിന്ന് ഒമാനിലേക്ക്; സ്‌ട്രോബറി കൃഷിയിലൂടെ പുതു ജീവിതം തേടി പാലസ്തീനിയന്‍ കര്‍ഷകര്‍ 

oman
  •  21 minutes ago
No Image

കിവികൾക്കെതിരെ കൊടുങ്കാറ്റ്; ഇന്ത്യക്കാരിൽ രണ്ടാമനായി അടിച്ചുകയറി ഇഷാൻ കിഷൻ

Cricket
  •  21 minutes ago
No Image

കുവൈത്തിൽ ലഹരിമരുന്ന് വിൽപനയ്ക്കിടെ രണ്ട് അറബ് പൗരന്മാർ അറസ്റ്റിൽ; ഇവരിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന ക്രിസ്റ്റൽ മെത്ത് പിടികൂടി

Kuwait
  •  an hour ago
No Image

കുടുംബവഴക്കിനിടെ ആക്രമണം: ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തിപ്പരുക്കേൽപ്പിച്ച യുവതി പിടിയിൽ

Kerala
  •  an hour ago
No Image

അടിച്ചത് ഇന്ത്യയെ, വീണത് ലങ്കയും സൗത്ത് ആഫ്രിക്കയും; ചരിത്രത്തിലേക്ക് പറന്ന് കിവികൾ

Cricket
  •  an hour ago
No Image

ഗസ്സയിലെ അഞ്ചുവയസ്സുകാരിയുടെ നിലവിളി ഓസ്‌കാര്‍ വേദിയിലും; 'ദി വോയ്സ് ഓഫ് ഹിന്ദ് റജബ്' നോമിനേഷന്‍ പട്ടികയില്‍

entertainment
  •  an hour ago
No Image

വൈദ്യുതി ആവശ്യങ്ങള്‍ വര്‍ധിക്കുന്നു;മിസ്ഹഫ്, ദുഖ്മ് മേഖലകളില്‍ പുതിയ പവര്‍ പ്ലാന്റുകള്‍

oman
  •  an hour ago
No Image

ഫേസ്ബുക്കിലെ പരസ്യം കണ്ട് ലക്ഷങ്ങൾ നിക്ഷേപിച്ചു; സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ട പ്രവാസിക്ക് ഒടുവിൽ നീതി

uae
  •  an hour ago