HOME
DETAILS

ഖജനാവ് കാലി, ട്രഷറി നിയന്ത്രണം തുടരുന്നു

  
backup
September 18, 2017 | 11:44 PM

%e0%b4%96%e0%b4%9c%e0%b4%a8%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%b7%e0%b4%b1%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d

തിരുവനന്തപുരം: ഖജനാവ് കാലിയായതിനെ തുടര്‍ന്ന് ട്രഷറി നിയന്ത്രണം പിന്‍വലിക്കാതെ ധനവകുപ്പ്. ഓണക്കാല ചെലവിനെ തുടര്‍ന്ന് കൊണ്ടുവന്ന ട്രഷറി നിയന്ത്രണമാണ് തുടരുന്നത്. 25 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ മാറിക്കൊടുക്കേണ്ട എന്നാണ് നിര്‍ദേശം.


കഴിഞ്ഞ 15ാം തിയതി വരെ പ്രാബല്യത്തിലുണ്ടായിരുന്ന നിയന്ത്രണം തുടരാന്‍ ധനവകുപ്പ് ട്രഷറി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. നേരത്തെ ഒരുകോടി രൂപയായിരുന്നു പരിധി. രണ്ടുമാസം മുമ്പ് 50 ലക്ഷം രൂപയാക്കി. ഓണത്തിനു മുമ്പ് അത് 25 ലക്ഷമാക്കി ചുരുക്കി.


ഓണം ഈ മാസം തുടക്കത്തിലായതിനാല്‍ കഴിഞ്ഞമാസം തന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടുമാസത്തെ ശമ്പളം വിതരണം ചെയ്തിരുന്നു.


സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ക്ക് 3,100 കോടിയും, സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തിനും പെന്‍ഷനും ഉത്സവ ബത്തകള്‍ക്കുമായി 7,000 കോടിയും വേണ്ടിവന്നു. ഓഗസ്റ്റ് 15 മുതല്‍ 31 വരെ 12,000 കോടിരൂപ ചെലവഴിക്കേണ്ടി വന്നു.
സംസ്ഥാനത്തിന് കടം എടുക്കാന്‍ കഴിയുന്ന പരിധിയില്‍ കടം എടുത്താണ് ഈ തുക കണ്ടെത്തിയത്. കഴിഞ്ഞ ജൂലൈ ഒന്നുമുതല്‍ ജി.എസ്.ടി നിലവില്‍ വന്നതോടെ വാറ്റ് ഇനത്തില്‍ 1,400 കോടി മാത്രമാണ് ലഭിച്ചത്.
ജി.എസ്.ടി നടപ്പാക്കിയതിനുശേഷമുള്ള ആദ്യമാസത്തെ നികുതിവരുമാനത്തില്‍ അഞ്ഞൂറ് കോടിയോളം രൂപയുടെ കുറവ് വന്നു. സാമ്പത്തിക പ്രതിസന്ധിയല്ല ട്രഷറി നിയന്ത്രണത്തിന് കാരണമെന്നാണ് ധനവകുപ്പ് പറയുന്നത്. ഓണക്കാലത്തുണ്ടായ വന്‍ ചെലവിനെ നേരിടാനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് 25 ലക്ഷം രൂപവരെയുള്ള ബില്ലുകളും ചെലവുകളും അനുവദിക്കേണ്ട എന്ന് തീരുമാനിച്ചതെന്നുമാണ് ധനവകുപ്പ് പറയുന്നത്.


എന്നാല്‍ ട്രഷറി നിയന്ത്രണത്തെക്കുറിച്ച് വ്യക്തമായ വിവരം നല്‍കാന്‍ ട്രഷറി ഡയറക്ടറും തയ്യാറായില്ല. നിയന്ത്രണം ഈ മാസം തുടരുമെന്ന സൂചനയാണ് ട്രഷറിയില്‍ നിന്നു ലഭിച്ചത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസിയുടെയും റൊണാൾഡോയുടെയും മുകളിലാണ് നെയ്മറുടെ സ്ഥാനം നിൽക്കും: ബ്രസീലിയൻ ഇതിഹാസം

Football
  •  21 days ago
No Image

റിയാദിൽ മിസൈൽ അവശിഷ്ടം വീണ് പരുക്കേറ്റ യു.പി സ്വദേശി മരിച്ചു; അനുശോചനം അറിയിച്ച് ഇന്ത്യൻ എംബസി

Saudi-arabia
  •  21 days ago
No Image

ആശ്വാസജയം തേടി ബ്ലാസ്റ്റേഴ്‌സ്

Football
  •  21 days ago
No Image

മധ്യപ്രദേശിലെ ഐജിഎൻടിയു ക്യാമ്പസിൽ മലയാളി അധ്യാപകന് നേരെ എബിവിപി ആക്രമണം

crime
  •  21 days ago
No Image

ഭാര്യ വീട്ടുജോലി ചെയ്യാതിരിക്കുന്നത് ക്രൂരതയല്ല; നിരീക്ഷണവുമായി സുപ്രീംകോടതി

National
  •  21 days ago
No Image

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ രാഹുൽ ഗാന്ധി എത്തുന്നു; ബുധനാഴ്ച കോഴിക്കോട് യുഡിഎഫിന്റെ വൻ റാലി

Kerala
  •  21 days ago
No Image

ഇസ്റാഈൽ അന്ത്യം പ്രഖ്യാപിച്ചു; പക്ഷേ ഹിസ്ബുള്ള ഉയർത്തെഴുന്നേറ്റു: പുനർനിർമ്മാണത്തിന്റെ അണിയറക്കഥകൾ

International
  •  21 days ago
No Image

ധോണി, രോഹിത്, ഗംഭീർ എന്നിവർ കഴിഞ്ഞാൽ ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ അവനാണ്: മുൻ ഇന്ത്യൻ താരം 

Cricket
  •  21 days ago
No Image

ദുബൈ മിറക്കിൾ ഗാർഡനിലെ സൗജന്യ പ്രവേശനത്തിൽ തിരക്ക് നിയന്ത്രണാതീതം; സന്ദർശകരുടെ സുരക്ഷ മുൻനിർത്തി ഗാർഡൻ താൽക്കാലികമായി അടച്ച് അധികൃതർ

uae
  •  21 days ago
No Image

ഇറാന്റെ നേതൃനിര തകർന്നോ? എന്നാൽ അധികാരം ആരുടെ കയ്യിൽ? നിഗൂഢത നിറഞ്ഞ് ഇറാനിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ

International
  •  21 days ago