HOME
DETAILS

കെ.എം.സി.സി സഊദി നാഷണല്‍ കമ്മിറ്റിയുടെ സാമൂഹിക സുരക്ഷാ കുടുംബ സഹായം 6 ലക്ഷം രൂപയാക്കി ഉയര്‍ത്തി

  
backup
October 29, 2017 | 6:24 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%82-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%a8%e0%b4%be%e0%b4%b7%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%ae


ജിദ്ദ:  കെ.എം.സി.സി സഊദി നാഷണല്‍ കമ്മിറ്റിയുടെ സാമൂഹിക സുരക്ഷാ പദ്ധതി പ്രകാരമുള്ള മരണാനന്തര കുടുംബ സഹായം 6 ലക്ഷം രൂപയാക്കി ഉയര്‍ത്തി. നിലവില്‍ അഞ്ചു ലക്ഷമാണ്. 2018 വര്‍ഷം മുതലാണ് പുതുക്കിയ തുക പ്രാബല്യത്തില്‍ വരിക. അടുത്ത വര്‍ഷത്തേക്കുള്ള പദ്ധതിയുടെ കാമ്പയിന്‍ നവംബര്‍ ഒന്നിന് ആരംഭിക്കും. രണ്ട് മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്‍ ഡിസംബര്‍ 31 ന് സമാപിക്കും.
നവംബര്‍ മൂന്നാം വാരം മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയില്‍ നടക്കുന്ന 38 ാം വാര്‍ഷിക പരിപാടിയില്‍ നടപ്പുവര്‍ഷത്തെ മരണാനന്തര ആനുകൂല്യത്തിന് അര്‍ഹരായ മുപ്പതോളം കുടുംബങ്ങള്‍ക്കുള്ള ഫണ്ട് വിതരണം ചെയ്യുമെന്ന് നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടിയും ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ടും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

2014ല്‍ പദ്ധതി തുടങ്ങുമ്പോള്‍ 16,000 അംഗങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ 36,000 അംഗങ്ങളുണ്ട്. നാലു വര്‍ഷത്തിനിടെ കുടുംബനാഥന്റെ മരണം മൂലം അനാഥരായ 96 പ്രവാസി കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം നല്‍കി. കുടുംബ സുരക്ഷ പദ്ധതിയില്‍ അംഗങ്ങളായി മാരകരോഗത്തിന് അടിപ്പെട്ടവര്‍ക്ക് പ്രത്യേക ചികില്‍സാ സഹായങ്ങളും നല്‍കി വരുന്നു. മാരകരോഗികളായ 250 ഓളം പേര്‍ക്ക് ഒരു കോടിയോളം രൂപ വിതരണം ചെയ്തതായി അവര്‍ വെളിപ്പെടുത്തി.

പദ്ധതിയില്‍ അംഗങ്ങളാകുന്നതിന് ജാതി, മത, രാഷ്ട്രീയ പരിഗണനകള്‍ നോക്കാറില്ല. ആര്‍ക്കും പദ്ധതിയില്‍ അംഗങ്ങളാവാം. ചട്ടങ്ങളും നിയമങ്ങളും പാലിച്ച് ലളിതവും സുതാര്യവുമായി നടത്തുന്ന പദ്ധതി എന്ന നിലയില്‍ പ്രവാസി സമൂഹത്തിന്റെ വിശ്വാസം ആര്‍ജിക്കാന്‍ കഴിഞ്ഞതായി അവര്‍ അവകാശപ്പെട്ടു.
കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റികള്‍ മുഖേന നടക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സഊദിയുടെ വിവിധ ഭാഗങ്ങളില്‍ ഏരിയ, ജില്ല, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളുടെ മേല്‍നോട്ടത്തിലാണ് നടക്കുക. പദ്ധതിയില്‍ അംഗമാകാന്‍ ഉദ്ദേശിക്കുന്നവര്‍ നിശ്ചിത ഫോറത്തില്‍ പേര്, ഇഖാമ നമ്പര്‍, വീട്ടുപേര്, നാട്ടിലെ സ്ഥലം, ജില്ല, നാട്ടിലെ മൊബൈല്‍ നമ്പര്‍, സഊദിയിലെ മൊബൈല്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ രേഖപ്പെടുത്തണം. നാട്ടില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മേല്‍ സൂചിപ്പിച്ച വിവരങ്ങള്‍ നിര്‍ബന്ധമാണ്.

പദ്ധതിയില്‍ അംഗമാകുന്നവരുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ ഡാറ്റാ ബേസിലൂടെ പരിശോധിക്കാന്‍ അവസരം ഒരുക്കും. ഇതിനായി  www.mykmcc.org വെബ്‌സൈറ്റില്‍ ഇഖാമ നമ്പര്‍, അംഗത്വ നമ്പര്‍ ഇവയിലേതെങ്കിലും നല്‍കി അംഗത്വ വിവരം പരിശോധിക്കാം. ഇന്റര്‍നെറ്റ് ബ്രൗസറുകള്‍ക്കു പുറമെ സ്മാര്‍ട്ട് ഫോണുകളിലും സപ്പോര്‍ട്ട് ചെയ്യുന്ന തരത്തിലാണ് വെബ്‌സൈറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്. എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും സപ്പോര്‍ട്ട് ചെയ്യും വിധം മികച്ച സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. പദ്ധതിയുടെ വിശദാംശങ്ങള്‍ സാധാരണക്കാര്‍ക്കും ഗ്രഹിക്കാനായി മലയാളം മലയാളത്തിലും ലഭ്യമാണ്.
കെ.എം.സി.സി കേരള ട്രസ്റ്റിലാണ് പദ്ധതി വിഹിതം നിക്ഷേപിച്ചിരിക്കുന്നത്. വിശ്വാസ്യതയും സുതാര്യതയും ഉറപ്പു വരുത്തുന്നതിന് അംഗങ്ങള്‍ക്കും എസ്.എം.എസ് സന്ദേശം അയക്കുന്നതിനും സംവിധാനമുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും [email protected] വിലാസത്തില്‍ മാത്രമാണ് അയക്കേണ്ടതെന്നും നേതാക്കള്‍ അറിയിച്ചു. സെന്‍ട്രല്‍ കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും സുരക്ഷാ പദ്ധതി നടത്തുന്നുണ്ടെന്നും ഇങ്ങനെ ചേരുന്നവര്‍ മരണപ്പെട്ടാല്‍ കുടുംബത്തിന് 11 ലക്ഷം രൂപവരെ സഹായം ലഭിക്കുന്നുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിക്ക് പുതിയ കമ്മിറ്റി ഉടന്‍ ഉണ്ടാവുമെന്നും അതുകൂടി പൂര്‍ത്തിയാക്കുന്നതോടെ നാഷണല്‍ കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്തുമെന്നും നേതാക്കള്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കെ.എം.സി.സിക്ക്  പാര്‍ട്ടി നേതൃത്വം അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നുണ്ടെന്നും കെ.എം.സി.സി അംഗങ്ങളായിരിക്കെ പലര്‍ക്കും നിയമസഭാംഗങ്ങളാകാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അതിനാല്‍ പരിഭവമില്ലെന്നും അവര്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ ട്രഷറര്‍ സി. ഹാഷിം എഞ്ചിനീയര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി എ.പി ഇബ്രാഹിം മുഹമ്മദ് ജിദ്ദ, മക്ക കമ്മിറ്റി ഭാരവാഹികളായ അഹമ്മദ് പാളയാട്ട്, അബൂബക്കര്‍ അരിമ്പ്ര, സി.കെ. ഷാക്കിര്‍, കുഞ്ഞിമോന്‍ കാക്കിയ എന്നിവരും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനില്‍ തൊഴില്‍നിയമ ലംഘന കേസുകള്‍ മുന്‍പന്തിയില്‍

oman
  •  2 minutes ago
No Image

രാജ്യസഭയിൽ നാടകീയ രംഗങ്ങൾ: കൃത്രിമക്കാലുകൾ ഊരി മേശപ്പുറത്തുവെച്ച് സദാനന്ദൻ എംപി; ചട്ടലംഘനമെന്ന് ജോൺ ബ്രിട്ടാസ്

National
  •  2 hours ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: ഇറക്കുമതി തീരുവ 18 ശതമാനമായി കുറച്ചു; നിർണായക പ്രഖ്യാപനം നടത്തി ഡൊണാൾഡ് ട്രംപ് 

International
  •  2 hours ago
No Image

കൂറുമാറ്റത്തിന് പിന്നാലെ പദവി; റെജി ലൂക്കോസിനെ സംസ്ഥാന വക്താവായി നിയമിച്ച് ബിജെപി 

Kerala
  •  3 hours ago
No Image

സി.എസ്.ആർ ഫണ്ടിന്റെ പേരിൽ 29 ലക്ഷം തട്ടിയതായി പരാതി: ബിജു രാധാകൃഷ്ണനും അഭിഭാഷകയ്ക്കുമെതിരെ കേസ്

Kerala
  •  3 hours ago
No Image

മുസ്‌ലിം കച്ചവടക്കാരനെ സംരക്ഷിച്ച ദീപക് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഉത്തരാഖണ്ഡ് പൊലിസ് 

National
  •  3 hours ago
No Image

കോടാലിക്കൈകൾക്ക് സ്ഥാനം ചവറ്റുകുട്ടയിൽ; വി. കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി എം.വി ഗോവിന്ദൻ; പിന്നോട്ടില്ലെന്ന് കുഞ്ഞികൃഷ്ണൻ

Kerala
  •  4 hours ago
No Image

കെഎസ്ആർടിസിയിൽ ഇനി കുപ്പിവെള്ളവും; മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വിൽപന; പദ്ധതി പ്രഖ്യാപിച്ച് ​ഗതാ​ഗത മന്ത്രി 

Kerala
  •  4 hours ago
No Image

കേസിൽ സഹായിക്കാമെന്ന് വാഗ്ദാനം: ബിജെപി നേതാക്കൾ 10.58 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണം; ഓഫീസിന് മുന്നിൽ കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി

Kerala
  •  4 hours ago
No Image

ഭരണഘടനാ പദവിയിലിരിക്കുന്നവരുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരേ കര്‍ശന നിയമം വേണം; അസം മുഖ്യമന്ത്രിക്കെതിരേ ജംഇയ്യത്ത് സുപ്രിംകോടതിയില്‍

National
  •  4 hours ago