HOME
DETAILS

കെ.എം.സി.സി സഊദി നാഷണല്‍ കമ്മിറ്റിയുടെ സാമൂഹിക സുരക്ഷാ കുടുംബ സഹായം 6 ലക്ഷം രൂപയാക്കി ഉയര്‍ത്തി

  
backup
October 29, 2017 | 6:24 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%82-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%a8%e0%b4%be%e0%b4%b7%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%ae


ജിദ്ദ:  കെ.എം.സി.സി സഊദി നാഷണല്‍ കമ്മിറ്റിയുടെ സാമൂഹിക സുരക്ഷാ പദ്ധതി പ്രകാരമുള്ള മരണാനന്തര കുടുംബ സഹായം 6 ലക്ഷം രൂപയാക്കി ഉയര്‍ത്തി. നിലവില്‍ അഞ്ചു ലക്ഷമാണ്. 2018 വര്‍ഷം മുതലാണ് പുതുക്കിയ തുക പ്രാബല്യത്തില്‍ വരിക. അടുത്ത വര്‍ഷത്തേക്കുള്ള പദ്ധതിയുടെ കാമ്പയിന്‍ നവംബര്‍ ഒന്നിന് ആരംഭിക്കും. രണ്ട് മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്‍ ഡിസംബര്‍ 31 ന് സമാപിക്കും.
നവംബര്‍ മൂന്നാം വാരം മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയില്‍ നടക്കുന്ന 38 ാം വാര്‍ഷിക പരിപാടിയില്‍ നടപ്പുവര്‍ഷത്തെ മരണാനന്തര ആനുകൂല്യത്തിന് അര്‍ഹരായ മുപ്പതോളം കുടുംബങ്ങള്‍ക്കുള്ള ഫണ്ട് വിതരണം ചെയ്യുമെന്ന് നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടിയും ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ടും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

2014ല്‍ പദ്ധതി തുടങ്ങുമ്പോള്‍ 16,000 അംഗങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ 36,000 അംഗങ്ങളുണ്ട്. നാലു വര്‍ഷത്തിനിടെ കുടുംബനാഥന്റെ മരണം മൂലം അനാഥരായ 96 പ്രവാസി കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം നല്‍കി. കുടുംബ സുരക്ഷ പദ്ധതിയില്‍ അംഗങ്ങളായി മാരകരോഗത്തിന് അടിപ്പെട്ടവര്‍ക്ക് പ്രത്യേക ചികില്‍സാ സഹായങ്ങളും നല്‍കി വരുന്നു. മാരകരോഗികളായ 250 ഓളം പേര്‍ക്ക് ഒരു കോടിയോളം രൂപ വിതരണം ചെയ്തതായി അവര്‍ വെളിപ്പെടുത്തി.

പദ്ധതിയില്‍ അംഗങ്ങളാകുന്നതിന് ജാതി, മത, രാഷ്ട്രീയ പരിഗണനകള്‍ നോക്കാറില്ല. ആര്‍ക്കും പദ്ധതിയില്‍ അംഗങ്ങളാവാം. ചട്ടങ്ങളും നിയമങ്ങളും പാലിച്ച് ലളിതവും സുതാര്യവുമായി നടത്തുന്ന പദ്ധതി എന്ന നിലയില്‍ പ്രവാസി സമൂഹത്തിന്റെ വിശ്വാസം ആര്‍ജിക്കാന്‍ കഴിഞ്ഞതായി അവര്‍ അവകാശപ്പെട്ടു.
കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റികള്‍ മുഖേന നടക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സഊദിയുടെ വിവിധ ഭാഗങ്ങളില്‍ ഏരിയ, ജില്ല, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളുടെ മേല്‍നോട്ടത്തിലാണ് നടക്കുക. പദ്ധതിയില്‍ അംഗമാകാന്‍ ഉദ്ദേശിക്കുന്നവര്‍ നിശ്ചിത ഫോറത്തില്‍ പേര്, ഇഖാമ നമ്പര്‍, വീട്ടുപേര്, നാട്ടിലെ സ്ഥലം, ജില്ല, നാട്ടിലെ മൊബൈല്‍ നമ്പര്‍, സഊദിയിലെ മൊബൈല്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ രേഖപ്പെടുത്തണം. നാട്ടില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മേല്‍ സൂചിപ്പിച്ച വിവരങ്ങള്‍ നിര്‍ബന്ധമാണ്.

പദ്ധതിയില്‍ അംഗമാകുന്നവരുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ ഡാറ്റാ ബേസിലൂടെ പരിശോധിക്കാന്‍ അവസരം ഒരുക്കും. ഇതിനായി  www.mykmcc.org വെബ്‌സൈറ്റില്‍ ഇഖാമ നമ്പര്‍, അംഗത്വ നമ്പര്‍ ഇവയിലേതെങ്കിലും നല്‍കി അംഗത്വ വിവരം പരിശോധിക്കാം. ഇന്റര്‍നെറ്റ് ബ്രൗസറുകള്‍ക്കു പുറമെ സ്മാര്‍ട്ട് ഫോണുകളിലും സപ്പോര്‍ട്ട് ചെയ്യുന്ന തരത്തിലാണ് വെബ്‌സൈറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്. എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും സപ്പോര്‍ട്ട് ചെയ്യും വിധം മികച്ച സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. പദ്ധതിയുടെ വിശദാംശങ്ങള്‍ സാധാരണക്കാര്‍ക്കും ഗ്രഹിക്കാനായി മലയാളം മലയാളത്തിലും ലഭ്യമാണ്.
കെ.എം.സി.സി കേരള ട്രസ്റ്റിലാണ് പദ്ധതി വിഹിതം നിക്ഷേപിച്ചിരിക്കുന്നത്. വിശ്വാസ്യതയും സുതാര്യതയും ഉറപ്പു വരുത്തുന്നതിന് അംഗങ്ങള്‍ക്കും എസ്.എം.എസ് സന്ദേശം അയക്കുന്നതിനും സംവിധാനമുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും [email protected] വിലാസത്തില്‍ മാത്രമാണ് അയക്കേണ്ടതെന്നും നേതാക്കള്‍ അറിയിച്ചു. സെന്‍ട്രല്‍ കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും സുരക്ഷാ പദ്ധതി നടത്തുന്നുണ്ടെന്നും ഇങ്ങനെ ചേരുന്നവര്‍ മരണപ്പെട്ടാല്‍ കുടുംബത്തിന് 11 ലക്ഷം രൂപവരെ സഹായം ലഭിക്കുന്നുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിക്ക് പുതിയ കമ്മിറ്റി ഉടന്‍ ഉണ്ടാവുമെന്നും അതുകൂടി പൂര്‍ത്തിയാക്കുന്നതോടെ നാഷണല്‍ കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്തുമെന്നും നേതാക്കള്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കെ.എം.സി.സിക്ക്  പാര്‍ട്ടി നേതൃത്വം അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നുണ്ടെന്നും കെ.എം.സി.സി അംഗങ്ങളായിരിക്കെ പലര്‍ക്കും നിയമസഭാംഗങ്ങളാകാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അതിനാല്‍ പരിഭവമില്ലെന്നും അവര്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ ട്രഷറര്‍ സി. ഹാഷിം എഞ്ചിനീയര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി എ.പി ഇബ്രാഹിം മുഹമ്മദ് ജിദ്ദ, മക്ക കമ്മിറ്റി ഭാരവാഹികളായ അഹമ്മദ് പാളയാട്ട്, അബൂബക്കര്‍ അരിമ്പ്ര, സി.കെ. ഷാക്കിര്‍, കുഞ്ഞിമോന്‍ കാക്കിയ എന്നിവരും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  3 days ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  3 days ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  3 days ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  3 days ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  3 days ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  3 days ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  3 days ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  3 days ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  3 days ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  3 days ago