HOME
DETAILS

ഇന്ത്യൻ ഫെഡറലിസം ഇനിയെത്ര നാൾ?

ADVERTISEMENT
  
backup
January 30 2022 | 19:01 PM

8932-563-2022

അഡ്വ. പി.എസ് സുൽഫിക്കറലി

ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളിൽ ഒന്നായ ഫെഡറലിസം എന്ന ആശയത്തിന് സംഘ്പരിവാർ നേതൃത്വം നൽകുന്ന സർക്കാരിൽനിന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണികളിൽ ഏറ്റവും ഒടുവിലത്തേതാണ് ഇപ്പോൾ മുന്നോട്ടുവച്ചിട്ടുള്ള 1954ലെ ഐ.എ.എസ് കേഡർ റൂളിലെ ഭേദഗതി. കേന്ദ്ര-സംസ്ഥാന തലത്തിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു ഭരണസംവിധാനം ഉറപ്പുവരുത്തുന്നതിനായി സ്വതന്ത്ര ഇന്ത്യയുടെ ആദ്യദശകത്തിൽ തന്നെ രൂപീകൃതമായതാണ് ഐ.എ.എസ്, ഐ.പി.എസ്, െഎ.എഫ്.എസ് തുടങ്ങിയ തസ്തികകൾ. 1951ലെ ഓൾ ഇന്ത്യാ സർവിസ് ആക്ടും അതിന് കീഴിൽവരുന്ന റൂളുകളുമാണ് ഈ സംവിധാനത്തിന്റെ നിയമവ്യവസ്ഥ. ഇതിലെ പരമപ്രധാനമായ ഐ.എ.എസ് കേഡർ റൂൾ ആണ് ഇപ്പോൾ ഭേദഗതിചെയ്യാൻ ശ്രമിക്കുന്നത്. ഐ.എ.എസ്, ഐ.പി.എസ് ഉൾപ്പെടെയുള്ള ഓൾ ഇന്ത്യാ സർവിസിലേക്ക് നിയമനം നടത്തുന്നത് യു.പി.എസ്.സിയാണ്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥിയുടെ ഒപ്ഷനും അവരുടെ റാങ്ക് പൊസിഷനും പരിഗണിച്ചാണ് അവരെ വ്യത്യസ്ത സംസ്ഥാന കേഡറുകളിലേക്ക് നിയമിക്കുന്നത്. കേന്ദ്ര കേഡറിലേക്കോ മറ്റു സംസ്ഥാന കേഡറിലേക്കോ മാറ്റിനിയമിക്കുന്നത് റൂൾ 6 അനുസരിച്ചാണ്. നിലവിൽ ഇൗ റൂൾ അനുസരിച്ച് ഇങ്ങനെ മാറ്റിനിയമനം നടത്തുന്നത് ബന്ധപ്പെട്ട സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാലിപ്പോൾ അവതരിപ്പിച്ചിരിക്കുന്ന നിയമഭേദഗതി ഈ വിഷയത്തിൽ സംസ്ഥാനങ്ങൾക്കുള്ള അധികാരം പൂർണമായി റദ്ദുചെയ്യുകയും ഏതൊരു ഉദ്യോഗസ്ഥനെയും കേന്ദ്ര കേഡറിലേക്ക് നിയമിക്കുന്നതിനുള്ള അധികാരം ഏകപക്ഷീയമായി കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാക്കുകയും ചെയ്യുന്നതാണ്.തത്വത്തിൽ സംസ്ഥാന സർക്കാരുകളുടെ ഭാഗമായി പ്രവർത്തിക്കേണ്ട ഒരു ഉദ്യോഗസ്ഥനെ കേന്ദ്രസർക്കാരിന്റെ വിവേചനാധികാരത്തിന്റെ പരിധിയിൽ കൊണ്ടുവരുക വഴി സംസ്ഥാന സർക്കാരുകളുടെ ദൈനംദിന പ്രവർത്തനങ്ങളിലെ ഇടപെടൽ ലക്ഷ്യംവച്ചുള്ള നിയമഭേദഗതിയാണ് ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭരണഘടനയുടെ ഫെഡറൽ തത്വങ്ങളെ അപ്പാടെ നിരാകരിക്കുന്ന ഈ നീക്കത്തിനെതിരേ എല്ലാ കോണുകളിൽ നിന്നും ഇതിനകം തന്നെ കടുത്ത എതിർപ്പ് ഉയർന്നിട്ടുണ്ട്.


രണ്ടാം മോദി സർക്കാർ പാർലമെൻ്റിൽ കാര്യമായ ചർച്ചകളൊന്നും നടത്താതെ പാസാക്കിയെടുത്ത നിയമങ്ങൾ പരിശോധിച്ചാൽ ഫെഡറൽ സംവിധാനത്തെ സംഘ്പരിവാർ നിരന്തരം ആക്രമിക്കുന്നത് കാണാം. ഈ സർക്കാരിന്റെ ഭാഗത്തുനിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന മതേതരസങ്കൽപ്പത്തിന് നേരെയുള്ള വെല്ലുവിളികൾക്കിടയിൽ അധികമാരും ചർച്ചചെയ്യപ്പെടാത്തതാണ് ഫെഡറൽ തത്വങ്ങൾക്കെതിരായ സർക്കാരിന്റെ ഭീഷണി. മതേതരത്വത്തോടുള്ളത് പോലെതന്നെ ഫെഡറൽ സംവിധാനത്തോടും സംഘ്പരിവാരിന് കടുത്ത ആശയപരമായ വിയോജിപ്പാണുള്ളത്. നിലവിലുള്ള മതേതര, ഫെഡറൽ ഭരണഘടന ആശയമല്ല, മറിച്ച് സുശക്തമായ കേന്ദ്രീകൃത ഭരണ സംവിധാനമാണ് സംഘ്പരിവാർ മുന്നോട്ടുവയ്ക്കുന്ന ഹിന്ദുരാഷ്ട്രം. അതുകൊണ്ടുതന്നെ വൈവിധ്യത്തെയും നാനാത്വത്തിൽ ഏകത്വത്തെയും ഉൾക്കൊള്ളുന്ന മതേതരത്വം, ഫെഡറലിസം എന്നീ ഭരണഘടനാ മൂല്യങ്ങളെ അസ്ഥിരപ്പെടുത്തേണ്ടത് അവരുടെ ആവശ്യമാണ്.


ജവഹർലാൽ നെഹ്‌റുവും ഡോ. ബി.ആർ അംബേദ്കറും മുന്നോട്ടുവച്ച മഹിതമായ ഈ മൂല്യങ്ങളോടുള്ള സംഘ്പരിവാരിന്റെ എതിർപ്പ് 'നാം അഥവാ നമ്മുടെ ദേശീയത നിർവചിക്കപ്പെടുന്നു' എന്ന പുസ്തകത്തിൽ ആർ.എസ്.എസ് സൈദ്ധാന്തികൻ എം.എസ് ഗോൾവാൽക്കർ എഴുതിവച്ചതായി കാണാം. ഈ പുസ്തകം ഉൾപ്പെടെയുള്ള സംഘ്പരിവാരിന്റെ താത്വിക ഗ്രന്ഥങ്ങളിലെല്ലാം ഈ എതിർപ്പ് നമുക്ക് വായിച്ചെടുക്കാൻ കഴിയും. ഗോൾവാൽക്കർ പറയുന്നത് രാഷ്ട്രം എന്ന സങ്കൽപ്പം നിലനിൽക്കേണ്ടത് ദേശം, വംശം, സംസ്‌കാരം, ഭാഷ, മതം എന്നീ അഞ്ചുഘടകങ്ങളുടെ ഏകതയിലാണെന്നാണ്. ഇവയിലേതെങ്കിലും ഒന്നിലെങ്കിലുമുള്ള വൈവിധ്യം ഉൾക്കൊണ്ട് ഒരുരാഷ്ട്രത്തിന് നിലനിൽക്കാൻ കഴിയില്ലെന്ന് അദ്ദേഹം വാദിക്കുന്നു.


എന്നാൽ, ഇന്ത്യൻ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതേതര, ഫെഡറൽ ആശയങ്ങൾ ഈ അഞ്ചു ഘടകങ്ങളിലും എല്ലാതരത്തിലുമുള്ള വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതാണ്. നമ്മുടെ ഭരണഘടനാ നിർമാതാക്കൾ ഇന്ത്യയെ ഒരു യൂനിയൻ ഓഫ് സ്റ്റേറ്റ്‌സ് എന്ന് വിശേഷിപ്പിച്ചതിനെതിരേ ഗോൾവാൽക്കർ വിചാരധാരയിൽ നഖശിഖാന്തം എതിർക്കുന്നുണ്ട്. ഫെഡറലിസം എന്ന സങ്കൽപ്പം ഏകീകൃതരാഷ്ട്ര രൂപീകരണത്തിന് വിരുദ്ധമാണെന്നും അതുകൊണ്ടുതന്നെ പരിപൂർണമായും നിരാകരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം ഈ പുസ്തകത്തിൽ ആവർത്തിച്ച് വാദിക്കുന്നു. ഭരണഘടനയുടെ ഫെഡറൽ സംവിധാനം രാഷ്ട്രവിരുദ്ധമാണെന്നും അതും ഭരണഘടനാഭേദഗതിയിലൂടെ റദ്ദുചെയ്യണമെന്നും ഒരു യൂനിറ്റി ഫോം ഗവൺമെന്റ് രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
ഈ ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്പുകളായാണ് മോദി സർക്കാർ കൊണ്ടുവരുന്ന ഓരോ നിയമനിർമാണത്തെയും നമ്മൾ കാണേണ്ടത്. ജമ്മുകശ്മിർ നിയമസഭയെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണത്തിലൂടെ ആ നിയമസഭയുടെ അധികാരം പാർലമെന്റിൽ നിക്ഷിപ്തമാക്കി നിമിഷനേരംകൊണ്ട് ആ സംസ്ഥാനത്തെ 156 നിയമങ്ങൾ റദ്ദുചെയ്യുകയും ആ ജനതയുടെ മുഴുവൻ ജനാധിപത്യ അവകാശങ്ങളെയും ചവിട്ടിമെതിച്ച് അവിടെ കേന്ദ്രഭരണം കൊണ്ടുവരുകയും ചെയ്തു. യു.എ.പി.എ നിയമഭേദഗതിയിലൂടെയും എൻ.ഐ.എ നിയമഭേദഗതിയിലൂടെയും സംസ്ഥാന പൊലിസിന്റെ അധികാരപരിധിയിലേക്ക് എൻ.ഐ.എയുടെ അധികാരത്തെ മാറ്റിസ്ഥാപിച്ചത് നമ്മൾ കണ്ടു. എൻ.ഐ.എ നിയമത്തിൽ കുറ്റകൃത്യങ്ങളുടെ വളരെ വിശാലമായ ഒരു പട്ടിക കൂട്ടിച്ചേർത്ത് ആ പട്ടികയിൽ വരുന്ന കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെയോ പൊലിസിന്റെയോ അനുവാദമോ സമ്മതമോ കൂടാതെ എൻ.ഐ.എയെ അധികാരപ്പെടുത്തി നിയമം ഭേദഗതി ചെയ്തു.


മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ(എം.സി.ഐ)ക്ക് പകരമായി നാഷനൽ മെഡിക്കൽ കമ്മിഷൻ നിയമത്തിലൂടെ രൂപീകൃതമായ നാഷനൽ മെഡിക്കൽ കമ്മിഷൻ മുഴുവൻ അംഗങ്ങളെയും കേന്ദ്രസർക്കാരാണ് നിയമിക്കുന്നത്. നേരത്തെയുണ്ടായിരുന്ന മെഡിക്കൽ കൗൺസലിൽ എല്ലാ സംസ്ഥാനങ്ങളിൽനിന്നും ഒരംഗത്തെ അതതു സംസ്ഥാനസർക്കാരുകളുടെ നിർദേശം അനുസരിച്ച് നിയമിക്കുമായിരുന്നു. എന്നാൽ ആ സംവിധാനം ഇല്ലാതാക്കി പുതുതായി കൊണ്ടുവന്ന നാഷനൽ മെഡിക്കൽ കമ്മിഷനിൽ ചെയർമാൻ ഉൾപ്പെടെ മുഴുവൻ സ്ഥിരാംഗങ്ങളെയും നിയമിക്കുന്നതിനുള്ള അധികാരം കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാക്കി. എം.സി.ഐയിൽ ചെയർമാനെ തെരഞ്ഞെടുക്കുന്നത് അംഗങ്ങൾ വോട്ടുചെയ്ത് ജനാധിപത്യരീതിയിലൂടെ ആയിരുന്നുവെങ്കിൽ മെഡിക്കൽ കമ്മിഷനിൽ ചെയർമാനെ നിയമിക്കുന്നത് ഏകപക്ഷീയമായി കേന്ദ്രസർക്കാരിന്റെ അധികാരപരിധിയിൽ കൊണ്ടുവന്നു.


വിവരാവകാശനിയമം ഭേദഗതി ചെയ്ത് സംസ്ഥാന വിവരാവകാശ കമ്മിഷനും കേന്ദ്രത്തിന്റെ അധികാരത്തിലും നിയന്ത്രണത്തിലുമാക്കി. നേരത്തെ നിയമത്തിൽ മുഖ്യവിവരാവകാശ കമ്മിഷനറും സംസ്ഥാന കമ്മിഷനർമാരുടെയും കാലാവധി അഞ്ചുവർഷമായി നിശ്ചയിച്ചിരുന്നു. എങ്കിൽ പുതിയ നിയമഭേദഗതിയിലൂടെ കേന്ദ്ര വിവരാവകാശ കമ്മിഷനറുടെയും സംസ്ഥാന കമ്മിഷനറുടെയും കാലാവധി നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രപരിധിയിലാക്കി. സംസ്ഥാന കമ്മിഷനർമാരുടെയും അംഗങ്ങളുടെയും സേവന, വേതന വ്യവസ്ഥകൾ തീരുമാനിക്കാനുള്ള അധികാരവും കേന്ദ്രസർക്കാരിലേക്ക് മാറ്റി.


അന്തർസംസ്ഥാന നദീജലതർക്ക നിയമം ഭേദഗതിചെയ്ത് കേന്ദ്രസർക്കാരിന് പരിപൂർണനിയന്ത്രണമുള്ള നീജലതർക്ക ട്രൈബ്യൂണൽ കൊണ്ടുവന്നു. നേരത്തെ നിലവിലുണ്ടായിരുന്ന സംസ്ഥാനങ്ങൾക്ക് കൂടി പ്രാമുഖ്യമുള്ള തർക്കപരിഹാര സംവിധാനത്തിന് പകരമായി കേന്ദ്രം നിയമിക്കുന്ന ചെയർമാനും അംഗങ്ങളും ഉൾക്കൊള്ളുന്ന ഒരു ട്രൈബ്യൂണൽ രൂപീകരിച്ചു. നദീജലതർക്കം നിലനിൽക്കുന്ന സംസ്ഥാനങ്ങളിലെ പൊതുരാഷ്ട്രീയ സാഹചര്യങ്ങളിൽ പോലും ഇടപെടാനും സ്വാധീനിക്കാനും കഴിയുന്ന വിധത്തിൽ കേന്ദ്രം ട്രൈബ്യൂണൽ ഘടന മാറ്റി. മാത്രമല്ല, തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളെ സമ്മർദത്തിലാക്കാനും ഇതുവഴി കേന്ദ്രത്തിന് കഴിയും.


അതുപോലെ ഡാം സുരക്ഷാനിയമം ഭേദഗതിചെയ്തു. ദേശീയ ഡാംസുരക്ഷാ അതോറിറ്റിയും ഡാംസുരക്ഷാ കമ്മിറ്റിയും രൂപീകരിച്ചു. ഇവയുടെ രൂപീകരണത്തിലും അംഗങ്ങളുടെ തെരഞ്ഞെടുപ്പിലും സംസ്ഥാനങ്ങൾക്ക് യാതൊരു അധികാരവുമില്ല. അവയിലെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കാനുള്ള അധികാരവും കേന്ദ്രത്തിനുതന്നെ. ഇങ്ങനെ കേന്ദ്രം നിശ്ചയിക്കുന്ന ഏജൻസികളാണ് രാജ്യത്തെ എല്ലാ ഡാമുകളുടെയും സുരക്ഷയും നടത്തിപ്പും സംബന്ധിച്ച സുപ്രധാന തീരുമാനം എടുക്കുന്നത്.
മനുഷ്യാവകാശ നിയമം ഭേദഗതി ചെയ്ത് ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ സ്ഥാനത്തേക്കുള്ള കേന്ദ്രത്തിന്റെ നിയമനാധികാരം വിപുലപ്പെടുത്തി. നേരത്തെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായി വിരമിച്ച സുപ്രിംകോടതി ചീഫ് ജസ്റ്റിസും സംസ്ഥാന അധ്യക്ഷനായ വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസുമാണ് നിയമിക്കപ്പെടേണ്ടിയിരുന്നത് എങ്കിൽ ഇപ്പോൾ സുപ്രിംകോടതിയിലെയും ഹൈക്കോടതിയിലെയും ഏതു മുൻജഡ്ജിക്കും യഥാക്രമം ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷരാവാം. അതുവഴി ചെയർമാനെ തെരഞ്ഞെടുക്കാനുള്ള അധികാരവും കേന്ദ്രപരിധിയിൽ കൊണ്ടുവന്നു. ചെയർമാൻമാരുടെ കാലാവധി അഞ്ചുവർഷമായിരുന്നു. പുനർനിയമനത്തിനുള്ള അവകാശം ഒരുതവണയുമാക്കിയിരുന്നു. ഇപ്പോൾ കാലാവധി മൂന്നുവർഷമാക്കി കുറയ്ക്കുകയും പുനർനിയമന സാധ്യത കേന്ദ്രത്തിന്റെ ഇച്ഛാനുസരണം എത്രതവണയുമാക്കിയും നിയമം ഭേദഗതി ചെയ്തു.


ഇത്തരം നിയമനിർമാണങ്ങളുടെ പട്ടിക ഇനിയും വലതുതാണ്. ഇവയിൽ മിക്കവാറും എല്ലാം കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അധികാരം നിർവചിച്ച ഭരണഘടനയുടെ ഏഴാം പട്ടികയുടെ നഗ്നമായ ലംഘനവും സംസ്ഥാനങ്ങളുടെ അധികാരത്തിൻമേലുള്ള കടന്നുകയറ്റവുമാണ്. അതുകൊണ്ടുതന്നെ ഭരണഘടനാവിരുദ്ധവുമാണ്. പക്ഷേ ഭരണഘടനയെ തന്നെ രാഷ്ട്രവിരുദ്ധമായി മുദ്രകുത്തി അസ്ഥിരപ്പെടുത്താൻ ആഹ്വാനംചെയ്യുന്ന ഗുരുവിന്റെ ശിഷ്യരിൽനിന്ന് ഇതിൽകൂടുൽ എന്തു പ്രതീക്ഷിക്കാൻ.
ബി.ജെ.പിയിതര പാർട്ടികൾ ഭരിക്കുന്ന പശ്ചിമ ബംഗാളിലെയും തമിഴ്‌നാട്ടിലെയും കേരളത്തിലെയും മഹാരാഷ്ട്രയിലെയും ഗവർണർമാരുടെ പരിധിവിട്ട അധികാരപ്രയോഗങ്ങൾ കേന്ദ്രത്തിന്റെ നിർദേശത്തിനനുസരിച്ചായിരിക്കണം. ഇതെല്ലാം വിശാലമായ ഒരു രാഷ്ടീയ അജൻഡയുടെ ഭാഗമായിട്ടാണെന്ന് തിരിച്ചറിയണം. പ്രാദേശിക രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവച്ച് മതേതര, ഫെഡറൽ മൂല്യങ്ങളിൽ വിശ്വസിക്കുന്ന എല്ലാ കക്ഷികളും ഒരുമിച്ചുനിന്ന് സംഘ്പരിവാറിന്റെ ഈ കുത്സിത ശ്രമത്തെ എതിർത്ത് തോൽപിച്ചില്ലെങ്കിൽ നമ്മുടെ രാജ്യത്തിന്റെ നിലനിൽപ്പുതന്നെ ഭീഷണിയിലാവും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

No Image

ഹാക്കിംഗ്: പ്രതിരോധിക്കാനുള്ള നുറുങ്ങുകൾ

Tech
  •12 hours ago
No Image

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എമിറേറ്റ്‌സ് റോഡിൽ ഗതാഗതം തടസപ്പെടും; ദുബൈ ആർടിഎ

uae
  •13 hours ago
No Image

ഷിരൂര്‍ രക്ഷാദൗത്യം; കൂടുതല്‍ സഹായം അനുവദിക്കണം; രാജ്‌നാഥ് സിങ്ങിനും, സിദ്ധരാമയ്യക്കും കത്തയച്ച് മുഖ്യമന്ത്രി

Kerala
  •13 hours ago
No Image

യുഎഇ; ഓഗസ്റ്റ് 1 മുതൽ പുതിയ ആപ്പ് ഉപയോഗിച്ച് ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് അബുദബി പോലിസ് . 

uae
  •13 hours ago
No Image

വായ്പ വാഗ്ദാന തട്ടിപ്പ്; മുന്നറിയിപ്പുമായി ഒമാൻ

oman
  •13 hours ago
No Image

കറന്റ് അഫയേഴ്സ്-25/07/2024

PSC/UPSC
  •14 hours ago
No Image

സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 20 കോടി തട്ടി മുങ്ങിയ ധന്യ പൊലിസില്‍ കീഴടങ്ങി

Kerala
  •14 hours ago
No Image

യു.എ.ഇ പൗരത്വം നല്‍കി ആദരിച്ച മലയാളി ദുബൈയില്‍ അന്തരിച്ചു

uae
  •14 hours ago
No Image

നീറ്റ് യുജി; പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; കണ്ണൂര്‍ സ്വദേശിക്ക് ഒന്നാം റാങ്ക്

Domestic-Education
  •15 hours ago
No Image

യുഎഇയിൽ ജൂലൈ 26 മുതൽ 29 വരെയുള്ള വാരാന്ത്യം അടിപ്പോളിയാക്കാനുള്ള വഴികൾ ഇതാ

uae
  •15 hours ago
No Image

രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളോടും ജനവിഭാഗങ്ങളോടും കടുത്ത വിവേചനം പുലര്‍ത്തുന്ന ബജറ്റ്; ഡോ. എം പി. അബ്ദുസ്സമദ് സമദാനി

National
  •15 hours ago
No Image

അര്‍ജുന് വേണ്ടി സാധ്യമായ പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരും; എന്ത് പ്രതിസന്ധിയുണ്ടെങ്കിലും തിരച്ചില്‍ തുടരും; ഉന്നതതല യോഗ തീരുമാനം

Kerala
  •16 hours ago
No Image

അബൂദബി-ബെംഗളുരു സര്‍വിസ് ആരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്.

uae
  •18 hours ago
No Image

തിരുവല്ല വേങ്ങലില്‍ കാറിന് തീപിടിച്ച് മരിച്ചത് ദമ്പതികള്‍, അപകടമരണമല്ല, ആത്മഹത്യയെന്ന നിഗമനത്തില്‍ പൊലിസ്

Kerala
  •19 hours ago
No Image

ജോലിയില്ലാതെ യു.എ.ഇ ഗോള്‍ഡന്‍ വിസ നേടാം, ഈ കാര്യങ്ങളറിഞ്ഞാല്‍ മതി.

uae
  •19 hours ago
No Image

പാരീസില്‍ അതിവേഗ ട്രെയിന്‍ ശൃംഖലയ്ക്കുനേരെ ആക്രമണം; സംഭവം ഒളിംപിക്‌സ് ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ്

International
  •20 hours ago
ADVERTISEMENT
No Image

കൊച്ചിയിൽ സിനിമ ഷൂട്ടിംഗിനിടെ വാഹനാപകടം; മൂന്ന് യുവ അഭിനേതാക്കൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരുക്ക്

Kerala
  •an hour ago
No Image

ഉയർന്ന ശബ്ദത്തിൽ പാട്ടുവെച്ചു; അയൽവാസിയെ വീട്ടിൽ കയറി വെട്ടി, പ്രതി പിടിയിൽ

Kerala
  •2 hours ago
No Image

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നിതി ആയോഗ് യോഗം ഇന്ന്; ബജറ്റ് അവഗണനയിൽ പ്രതിഷേധിച്ച് 'ഇൻഡ്യ' മുഖ്യമന്ത്രിമാർ വിട്ടുനിൽക്കും

National
  •2 hours ago
No Image

അർജുനെ തേടി 12-ാം നാൾ; കാലാവസ്ഥ പ്രതികൂലം, കൂടുതൽ സന്നാഹങ്ങളുമായി ഇന്ന് തിരച്ചിൽ

Kerala
  •3 hours ago
No Image

മലേഗാവ് സ്ഫോടനം: ലക്ഷ്യമിട്ടത് സാമുദായിക കലാപമെന്ന് എന്‍.ഐ.എ

National
  •4 hours ago
No Image

ഷൂട്ടിങ്ങിലും ഹോക്കിയിലും ഇന്ത്യ തുടങ്ങുന്നു

latest
  •5 hours ago
No Image

കായിക ലോകത്തിന് പുതിയ സീന്‍ സമ്മാനിച്ച് 33ാമത് ഒളിംപിക്സിന് പാരിസില്‍ തുടക്കം

International
  •5 hours ago
No Image

ദുബൈയിൽ റോബോട്ടുകൾ ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങളുടെ പരീക്ഷണം ആരംഭിച്ചു

uae
  •12 hours ago
No Image

യു.എ.ഇ നിവാസികൾക്ക് വെറും 7 ദിവസത്തിനുള്ളിൽ യുഎസ് വിസ; എങ്ങനെയെന്നറിയാം

uae
  •12 hours ago

ADVERTISEMENT