HOME
DETAILS

പട്ടികയെ ചൊല്ലി ബി.ജെ.പി പ്രവർത്തകരുടെ കലാപം മോദിയുടെയും മുഖ്യമന്ത്രിയുടെയും കോലം കത്തിച്ചു, പാർട്ടി ഓഫിസ് കൊള്ളയടിച്ചു

  
backup
January 31, 2022 | 5:56 AM

786542345632


ഇംഫാൽ
മണിപ്പൂരിൽ ബി.ജെ.പി സ്ഥാനാർഥി പട്ടിക പുറത്തു വിട്ടതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി എൻ . ബിരേൻ സിങ്ങിനും എതിരേ ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം. സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് രാജിയും പ്രക്ഷോഭവും തുടരുകയാണ്. മുഖ്യമന്ത്രിയുടെ ഇഷ്ടക്കാർക്കാണ് സീറ്റുകൾ നൽകിയതെന്നാണ് ആരോപണം. മോദിയുടേയും എൻ. ബിരേൻ സിങ്ങിന്റേയും കോലം കത്തിച്ചു. അടുത്തമാസം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ടിക്കറ്റ് ലഭിക്കാത്ത നേതാക്കളാണ് പരസ്യമായി പ്രക്ഷോഭത്തിനിറങ്ങിയത്.


പാർട്ടി ഓഫിസുകൾ പ്രവർത്തകർ തന്നെ കൊള്ളയടിച്ചു. പ്ലക്കാർഡുകളുമായി പ്രവർത്തകർ തെരുവിൽ ഇറങ്ങി അക്രമം നടത്തി. ഇംഫാലിലെ ബി.ജെ.പി ആസ്ഥാനത്തിന് പൊലിസ് സുരക്ഷ ശക്തിപ്പെടുത്തി. ചില നേതാക്കൾ ടിക്കറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് രാജിവച്ചെന്നും എത്രപേർ രാജിവച്ചെന്ന് വ്യക്തമല്ലെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മണിപ്പൂരിൽ 10 കോൺഗ്രസ് നേതാക്കൾ ഈയിടെ ബി.ജെ.പിയിൽ ചേർന്നിരുന്നു.


അവർക്കെല്ലാം മത്സരിക്കാൻ ടിക്കറ്റ് നൽകുകയും മറ്റുള്ളവരെ ഒഴിവാക്കുകയുമായിരുന്നു. 60 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് മണിപ്പൂരിൽ ബി.ജെ.പി പ്രഖ്യാപിച്ചത്. ഇത്തവണ ബി.ജെ.പി പട്ടികയിൽ മുസ് ലിം സ്ഥാനാർഥിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
2017 ലെ തെരഞ്ഞെടുപ്പിൽ 21 സീറ്റിലാണ് ബി.ജെ.പി ജയിച്ചത്. ചെറു പാർട്ടികളുടെ സഹായത്തോടെയും സ്വതന്ത്ര എം.എൽ.എമാരെയും ഉപയോഗിച്ചാണ് ബി.ജെ.പി സർക്കാർ രൂപീകരിച്ചത്. ഇതിൽ 19 എം.എൽ.എമാർക്ക് ഇത്തവണയും സീറ്റ് നൽകി. മൂന്നു പേരെ ഒഴിവാക്കി. പട്ടികയിൽ മൂന്നു വനിതകളെ മാത്രമാണ് ഉൾപ്പെടുത്തിയത്. ഇതിൽ പ്രതിഷേധിച്ച് വനിതകളും പ്ലക്കാർഡുകളുമായി തെരുവിലിറങ്ങി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ ബാഗേജ് നിയമം: ഗൾഫിൽ നിന്നെത്തുന്നവർക്ക് കൂടുതൽ സ്വർണ്ണാഭരണങ്ങൾ നികുതിയില്ലാതെ കൊണ്ടുവരാം​; മൂല്യ പരിധി നീക്കി

uae
  •  6 minutes ago
No Image

സിം ബൈൻഡിങ്ങ് നയം; മൾട്ടി-ഡിവൈസ് ഫീച്ചറിൽ തടസ്സം; പുതിയ നയം വെല്ലുവിളിയാകുമോ?

National
  •  19 minutes ago
No Image

ജീവനക്കാരുടെ ഡേറ്റ ചോര്‍ന്നിട്ടില്ല; മുഖ്യമന്ത്രിയുടെ വാട്‌സ്ആപ്പ് സന്ദേശത്തില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം

Kerala
  •  21 minutes ago
No Image

യുഎഇയിൽ മരുന്ന് വില 20% കുറഞ്ഞേക്കും; കുത്തക തകർക്കാൻ 'മൾട്ടിപ്പിൾ ഏജന്റ്' സംവിധാനം, കൃത്രിമത്വം തടയാൻ കർശന നടപടി

uae
  •  an hour ago
No Image

കോഴിക്കോട് സ്‌കൂൾ കെട്ടിടത്തിന്റെ സൺഷേഡ് തകർന്ന് വീണ് അപകടം; അധ്യാപികയ്ക്ക് പരുക്ക്

Kerala
  •  an hour ago
No Image

ചരിത്രത്തോട് ചേർന്നുനിന്ന ക്യാമറയ്ക്ക് യുഎഇയുടെ ആദരം; രമേശ് ശുക്ലയുടെ കുടുംബത്തെ ചേർത്തുപിടിച്ച് ശൈഖ് മുഹമ്മദ്

uae
  •  an hour ago
No Image

എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയത് മൈനര്‍ എന്നായിരുന്നെങ്കിലും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നു; പോക്‌സോ കേസില്‍ വിശദീകരണവുമായി ആര്‍.ശ്രീലേഖ 

Kerala
  •  an hour ago
No Image

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി; യുവാവിന് 9 വർഷം കഠിനതടവും പിഴയും; ശിക്ഷ വിധിച്ച് മഞ്ചേരി കോടതി

Kerala
  •  an hour ago
No Image

In Depth Story : ഫലസ്തീനെ അംഗീകരിച്ച ആദ്യ അറബ് ഇതര രാഷ്ട്രമായ ഇന്ത്യ; ഇപ്പോൾ മോദി ഇസ്റാഈലിൽ പോയതോടെ നഷ്ടമാകുന്നത്

National
  •  an hour ago
No Image

ഉംറ 2026; യുഎഇയിൽ നിന്നും സഊദിയിലേക്കുള്ള ടിക്കറ്റ് നിരക്കിൽ വൻ വർദ്ധന

uae
  •  2 hours ago