HOME
DETAILS

പട്ടികയെ ചൊല്ലി ബി.ജെ.പി പ്രവർത്തകരുടെ കലാപം മോദിയുടെയും മുഖ്യമന്ത്രിയുടെയും കോലം കത്തിച്ചു, പാർട്ടി ഓഫിസ് കൊള്ളയടിച്ചു

  
backup
January 31, 2022 | 5:56 AM

786542345632


ഇംഫാൽ
മണിപ്പൂരിൽ ബി.ജെ.പി സ്ഥാനാർഥി പട്ടിക പുറത്തു വിട്ടതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി എൻ . ബിരേൻ സിങ്ങിനും എതിരേ ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം. സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് രാജിയും പ്രക്ഷോഭവും തുടരുകയാണ്. മുഖ്യമന്ത്രിയുടെ ഇഷ്ടക്കാർക്കാണ് സീറ്റുകൾ നൽകിയതെന്നാണ് ആരോപണം. മോദിയുടേയും എൻ. ബിരേൻ സിങ്ങിന്റേയും കോലം കത്തിച്ചു. അടുത്തമാസം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ടിക്കറ്റ് ലഭിക്കാത്ത നേതാക്കളാണ് പരസ്യമായി പ്രക്ഷോഭത്തിനിറങ്ങിയത്.


പാർട്ടി ഓഫിസുകൾ പ്രവർത്തകർ തന്നെ കൊള്ളയടിച്ചു. പ്ലക്കാർഡുകളുമായി പ്രവർത്തകർ തെരുവിൽ ഇറങ്ങി അക്രമം നടത്തി. ഇംഫാലിലെ ബി.ജെ.പി ആസ്ഥാനത്തിന് പൊലിസ് സുരക്ഷ ശക്തിപ്പെടുത്തി. ചില നേതാക്കൾ ടിക്കറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് രാജിവച്ചെന്നും എത്രപേർ രാജിവച്ചെന്ന് വ്യക്തമല്ലെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മണിപ്പൂരിൽ 10 കോൺഗ്രസ് നേതാക്കൾ ഈയിടെ ബി.ജെ.പിയിൽ ചേർന്നിരുന്നു.


അവർക്കെല്ലാം മത്സരിക്കാൻ ടിക്കറ്റ് നൽകുകയും മറ്റുള്ളവരെ ഒഴിവാക്കുകയുമായിരുന്നു. 60 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് മണിപ്പൂരിൽ ബി.ജെ.പി പ്രഖ്യാപിച്ചത്. ഇത്തവണ ബി.ജെ.പി പട്ടികയിൽ മുസ് ലിം സ്ഥാനാർഥിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
2017 ലെ തെരഞ്ഞെടുപ്പിൽ 21 സീറ്റിലാണ് ബി.ജെ.പി ജയിച്ചത്. ചെറു പാർട്ടികളുടെ സഹായത്തോടെയും സ്വതന്ത്ര എം.എൽ.എമാരെയും ഉപയോഗിച്ചാണ് ബി.ജെ.പി സർക്കാർ രൂപീകരിച്ചത്. ഇതിൽ 19 എം.എൽ.എമാർക്ക് ഇത്തവണയും സീറ്റ് നൽകി. മൂന്നു പേരെ ഒഴിവാക്കി. പട്ടികയിൽ മൂന്നു വനിതകളെ മാത്രമാണ് ഉൾപ്പെടുത്തിയത്. ഇതിൽ പ്രതിഷേധിച്ച് വനിതകളും പ്ലക്കാർഡുകളുമായി തെരുവിലിറങ്ങി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അംഗൻവാടി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം: സിപിഎം പെരുവയൽ പഞ്ചായത്ത് മെമ്പർക്കെതിരെ പരാതി; ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്

crime
  •  18 days ago
No Image

'അച്ഛനമ്മമാരുടെ ജോലിസ്ഥലത്ത് അസഹ്യമായ നാറ്റമുണ്ടോ?'; വിവാദ ചോദ്യാവലിയുമായി പ്രൈമറി സ്കൂൾ, സംഭവത്തിനെതിരെ ജനരോഷം ശക്തം

International
  •  18 days ago
No Image

യുഎഇയിൽ ഇന്ത്യൻ പ്രവാസികൾക്കായി 16 പുതിയ കോൺസുലാർ സേവന കേന്ദ്രങ്ങൾ; അൽഹിന്ദുമായി കരാർ ഒപ്പിട്ടു

uae
  •  18 days ago
No Image

ഇത് എൽ.ഡി.എഫിന്റെയോ സി.പി.എമ്മിന്റെയോ അവസാനമായി ആരും കാണേണ്ട, തങ്ങൾ ശക്തമായി തിരിച്ചുവരും; പിണറായി വിജയൻ

Kerala
  •  18 days ago
No Image

ഖത്തറിലെ കണക്കുതീർക്കാൻ ഡാലിച്ചിന്റെ പടയൊരുക്കം; കപ്പലിൽ മോഡ്രിച്ചും പെരിസിച്ചും; ക്രൊയേഷ്യൻ സ്ക്വാഡ് റെഡി!

Cricket
  •  18 days ago
No Image

ചെന്നിത്തലയ്ക്ക് 'പമ്പ', കെ മുരളീധരന് 'സാനഡു', സണ്ണി ജോസഫിന് 'അശോക'; മന്ത്രിമന്ദിരങ്ങള്‍ അനുവദിച്ചു

Kerala
  •  18 days ago
No Image

ചെന്നൈ പുറത്തായിട്ടില്ല! പ്ലേഓഫ് മോഹങ്ങള്‍ സജീവം; മഞ്ഞപ്പടയ്ക്ക് മുന്നിലുള്ള വഴി ഇങ്ങനെ

Cricket
  •  18 days ago
No Image

വഞ്ചിനാട് എക്‌സ്പ്രസിന് തിരുവനന്തപുരം പേട്ടയിലും, ജനശതാബ്ദിക്ക് ആലുവയിലും സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  18 days ago
No Image

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 14 കിലോ കഞ്ചാവ് പിടികൂടി

Kerala
  •  18 days ago
No Image

ഇറാന്റെ ആക്രമണത്തിനെതിരായ ഗൾഫ് രാജ്യങ്ങളുടെ നിലപാട് നിഷ്‌ക്രിയത്വത്തേക്കാൾ അപകടകരമെന്ന് ഡോ. അൻവർ ഗർഗാഷ്

uae
  •  18 days ago