HOME
DETAILS

പട്ടികയെ ചൊല്ലി ബി.ജെ.പി പ്രവർത്തകരുടെ കലാപം മോദിയുടെയും മുഖ്യമന്ത്രിയുടെയും കോലം കത്തിച്ചു, പാർട്ടി ഓഫിസ് കൊള്ളയടിച്ചു

  
backup
January 31, 2022 | 5:56 AM

786542345632


ഇംഫാൽ
മണിപ്പൂരിൽ ബി.ജെ.പി സ്ഥാനാർഥി പട്ടിക പുറത്തു വിട്ടതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി എൻ . ബിരേൻ സിങ്ങിനും എതിരേ ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം. സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് രാജിയും പ്രക്ഷോഭവും തുടരുകയാണ്. മുഖ്യമന്ത്രിയുടെ ഇഷ്ടക്കാർക്കാണ് സീറ്റുകൾ നൽകിയതെന്നാണ് ആരോപണം. മോദിയുടേയും എൻ. ബിരേൻ സിങ്ങിന്റേയും കോലം കത്തിച്ചു. അടുത്തമാസം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ടിക്കറ്റ് ലഭിക്കാത്ത നേതാക്കളാണ് പരസ്യമായി പ്രക്ഷോഭത്തിനിറങ്ങിയത്.


പാർട്ടി ഓഫിസുകൾ പ്രവർത്തകർ തന്നെ കൊള്ളയടിച്ചു. പ്ലക്കാർഡുകളുമായി പ്രവർത്തകർ തെരുവിൽ ഇറങ്ങി അക്രമം നടത്തി. ഇംഫാലിലെ ബി.ജെ.പി ആസ്ഥാനത്തിന് പൊലിസ് സുരക്ഷ ശക്തിപ്പെടുത്തി. ചില നേതാക്കൾ ടിക്കറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് രാജിവച്ചെന്നും എത്രപേർ രാജിവച്ചെന്ന് വ്യക്തമല്ലെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മണിപ്പൂരിൽ 10 കോൺഗ്രസ് നേതാക്കൾ ഈയിടെ ബി.ജെ.പിയിൽ ചേർന്നിരുന്നു.


അവർക്കെല്ലാം മത്സരിക്കാൻ ടിക്കറ്റ് നൽകുകയും മറ്റുള്ളവരെ ഒഴിവാക്കുകയുമായിരുന്നു. 60 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് മണിപ്പൂരിൽ ബി.ജെ.പി പ്രഖ്യാപിച്ചത്. ഇത്തവണ ബി.ജെ.പി പട്ടികയിൽ മുസ് ലിം സ്ഥാനാർഥിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
2017 ലെ തെരഞ്ഞെടുപ്പിൽ 21 സീറ്റിലാണ് ബി.ജെ.പി ജയിച്ചത്. ചെറു പാർട്ടികളുടെ സഹായത്തോടെയും സ്വതന്ത്ര എം.എൽ.എമാരെയും ഉപയോഗിച്ചാണ് ബി.ജെ.പി സർക്കാർ രൂപീകരിച്ചത്. ഇതിൽ 19 എം.എൽ.എമാർക്ക് ഇത്തവണയും സീറ്റ് നൽകി. മൂന്നു പേരെ ഒഴിവാക്കി. പട്ടികയിൽ മൂന്നു വനിതകളെ മാത്രമാണ് ഉൾപ്പെടുത്തിയത്. ഇതിൽ പ്രതിഷേധിച്ച് വനിതകളും പ്ലക്കാർഡുകളുമായി തെരുവിലിറങ്ങി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.ഡി.എഫ് സ്ഥാനാർഥിയുടെ ആകസ്മിക വിയോഗം; മലപ്പുറം മൂത്തേടം ഏഴാം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  5 days ago
No Image

റാസൽഖൈമയിൽ അമ്മയും രണ്ട് പെൺമക്കളും കൊല്ലപ്പെട്ട കേസ്: വിചാരണ ആരംഭിച്ചു; പ്രതിക്ക് വധശിക്ഷ നൽകണമെന്ന് കുടുംബം

uae
  •  5 days ago
No Image

'അവൻ അവൻ്റെ ക്ലബ്ബ് പൈതൃകം നശിപ്പിക്കുന്നു!'; സൂപ്പർ താരത്തെ ടീമിൽ നിന്ന് പുറത്താക്കണമെന്ന് ലിവർപൂൾ പരിശീലകനോട് റൂണി

Football
  •  5 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർമാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ; വോട്ടെടുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

Kerala
  •  5 days ago
No Image

'ബ്ലൂ വെരിഫിക്കേഷൻ നിങ്ങളെ രക്ഷിക്കില്ല': പണമടച്ചുള്ള വെരിഫിക്കേഷൻ വിശ്വാസ്യതയെ തകർക്കുന്നു; മുന്നറിയിപ്പുമായി യുഎഇയിലെ വിദഗ്ധർ

uae
  •  5 days ago
No Image

റഷ്യയുടെ 48 യുദ്ധവിമാനങ്ങൾ ഇറാൻ വാങ്ങുന്നു; 600 കോടി യൂറോയുടെ കരാറിലൊപ്പുവച്ചു

International
  •  5 days ago
No Image

ഫിഫ അറബ് കപ്പിൽ ചരിത്രം കുറിച്ച് ഫലസ്തീനും സിറിയയും; ഇരുടീമുകളും ക്വാർട്ടർ ഫൈനലിൽ 

qatar
  •  5 days ago
No Image

ബ്രസീലിയൻ സൂപ്പർ താരത്തിന് കളി തുടരാൻ കാൽമുട്ട് ദാനം ചെയ്യാൻ തയ്യാറായി ആരാധകൻ; താരത്തിന്റെ മറുപടി വൈറൽ

Football
  •  5 days ago
No Image

യുഎഇയിലുള്ള പ്രവാസികൾക്ക് ആശ്വാസമായേക്കും: സ്വർണ്ണാഭരണ പരിധി പുതുക്കാൻ സാധ്യത; കസ്റ്റംസ് നിയമങ്ങളിൽ സമൂല പരിഷ്‌കരണം വരുന്നു

uae
  •  5 days ago
No Image

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു; ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി സൂചന

Kerala
  •  5 days ago