HOME
DETAILS

മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി

  
backup
March 02, 2021 | 8:07 PM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81

 

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടാകുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെ താന്‍ മത്സരിക്കാനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്നലെ നടന്ന കെ.പി.സി.സി തെരഞ്ഞെടുപ്പ് പ്രചാരണസമിതി യോഗത്തിലെ അധ്യക്ഷ പ്രസംഗത്തിലാണ് മുല്ലപ്പള്ളി നിലപാട് പ്രഖ്യാപിച്ചത്.
മുന്നണിയെ അധികാരത്തിലെത്തിക്കുകയെന്നതാണ് തന്റെ പ്രധാന ദൗത്യമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിലും തനിക്കുമേല്‍ മത്സരിക്കാന്‍ സമ്മര്‍ദമുണ്ടായിരുന്നു. അന്നും പാര്‍ട്ടിയെ നയിക്കുകയെന്ന ഉത്തരവാദിത്വമാണ് താന്‍ ഏറ്റെടുത്തതെന്നും മുല്ലപ്പളളി പറഞ്ഞു.


കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരനും പി.ജെ കുര്യനും മത്സരിക്കാനില്ലെന്ന് അറിയിച്ചു. ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ വീട്ടിലെത്തി സമ്മര്‍ദം ചെലുത്തിയിട്ടും മത്സരിക്കാനില്ലെന്ന നിലപാടില്‍ സുധീരന്‍ ഉറച്ചുനില്‍ക്കുകയാണ്. പി.ജെ കുര്യന്‍ മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
നേരത്തെ, കണ്ണൂരിലോ കല്‍പ്പറ്റയിലോ കൊയിലാണ്ടിയിലോ മുല്ലപ്പള്ളി മത്സരിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മുല്ലപ്പള്ളിയെ മത്സരിപ്പിച്ച ശേഷം കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്റാക്കാന്‍ അണിയറയില്‍ നീക്കങ്ങള്‍ ശക്തമായിരുന്നു. ഈ നീക്കങ്ങളെ പൊളിക്കുംവിധമാണ് മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി തുറന്നുപറഞ്ഞത്. എന്നാല്‍ അന്തിമതീരുമാനം ഹൈക്കമാന്‍ഡിന്റേതായതിനാല്‍ നിലപാടിന് അധികം ആയുസുണ്ടാകുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല.
എം.പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കെ. സുധാകരനും കെ. മുരളീധരനും യോഗത്തിനു ശേഷം വ്യക്തമാക്കി. നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കുമെന്നത് അഭ്യൂഹം മാത്രമാണെന്ന് മുരളീധരന്‍ പറഞ്ഞു. ഒരു മണ്ഡലത്തിലും എം.പിമാരുടെ പേര് ചര്‍ച്ച ചെയ്തിട്ടില്ലെന്നായിരുന്നു സുധാകരന്റെ പ്രതികരണം. ഇക്കാര്യത്തിലും അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതായിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; ഷാർജ-ദുബൈ റൂട്ടിൽ വൻ ഗതാഗത സ്തംഭനം; വേഗപരിധി കുറയ്ക്കാൻ നിർദേശം

uae
  •  5 days ago
No Image

'അപഹാസ്യമായ പ്രസ്താവന': ശ്രീലങ്കയിലേക്ക് സഹായവുമായി പോയ പാക് വിമാനത്തിന്  വ്യോമാനുമതി വൈകിച്ചെന്ന ആരോപണം തള്ളി ഇന്ത്യ

National
  •  5 days ago
No Image

തദ്ദേശപ്പോര്; സ്ഥാനാർഥികൾ 15ൽ താഴെ; എല്ലാ വാർഡുകളിലും ഒറ്റ ബാലറ്റ് യൂനിറ്റ് മാത്രം

Kerala
  •  5 days ago
No Image

കുവൈത്തില്‍ മുട്ട കിട്ടാനില്ല; ഉള്ളതിന് തീപ്പിടിച്ച വിലയും; അടിയന്തര നീക്കവുമായി സര്‍ക്കാര്‍

Kuwait
  •  5 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി ഇന്ന് പരിഗണിക്കും

Kerala
  •  5 days ago
No Image

അടുത്ത ഘട്ട ചര്‍ച്ച ഉടനെന്ന് ഖത്തര്‍; ഇസ്‌റാഈലിനെയും ഹമാസിനെയും കൊണ്ടുവരാനാകുമെന്ന് പ്രതീക്ഷ

qatar
  •  5 days ago
No Image

നിയമലംഘന പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നത് രാഷ്ട്രത്തെ അട്ടിമറിക്കാനുള്ള ശ്രമമല്ല: ഉമർ ഖാലിദ് കേസിൽ വാദത്തിനിടെ സിബൽ

National
  •  5 days ago
No Image

പ്രതിപക്ഷത്തിന് മുന്നില്‍ മുട്ടുമടക്കി കേന്ദ്രസര്‍ക്കാര്‍, എസ്.ഐ.ആറില്‍ ഒമ്പത്, പത്ത് തീയതികളില്‍ ചര്‍ച്ച 

National
  •  5 days ago
No Image

കോടിയുടെ പി.ജി സീറ്റിൽ പ്രവേശനം നേടുന്നത് 'ദരിദ്രർ'; മെഡിക്കൽ പി.ജി യോഗ്യത നേടിയ ഇ.ഡബ്ല്യു.എസ് വിഭാഗം സ്വകാര്യസ്ഥാപനങ്ങളിൽ കോടികൾ നൽകി പഠിക്കുന്നു

Kerala
  •  5 days ago
No Image

തീവ്രവാദമില്ല; ഭീഷണിക്ക് പിന്നിൽ സീറ്റ് തർക്കം; ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുള്ള തർക്കത്തിൽ പരാജയപ്പെട്ട സന്യാസി മുസ്‌ലിങ്ങളെ ഭീകരരാക്കി 

National
  •  5 days ago