HOME
DETAILS

കോടതിയിൽ പരാതി നൽകി; ആനുകൂല്യങ്ങൾ മുഴുവൻ വാങ്ങി രാജു നാട്ടിലേക്ക് മടങ്ങി

  
backup
March 02, 2021 | 11:14 PM

alahsa-raju-case-pass-0303

      അൽഅഹ്‌സ: 29 വർഷമായി ജോലി ചെയ്യുന്ന കമ്പനി ജോലിക്കരാർപ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകാതെ എക്സിറ്റ് അടിച്ചതിനെതിരെ കോടതിയിൽ പരാതി നൽകിയ മലയാളിക്ക് അനുകൂല വിധി. എറണാകുളം തിരുവാങ്കുളം സ്വദേശിയായ കൊമ്പനാട്ട് കുര്യച്ചൻ രാജുവാണ് കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ച് തന്റെ 29 വർഷത്തെ ആനുകൂല്യങ്ങളും വാങ്ങി നാട്ടിലേക്ക് തിരിച്ചത്. നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെയാണ് രാജു നിയമപോരാട്ടം നടത്തി വിജയിച്ചത്.

    എറണാകുളം തിരുവാങ്കുളം സ്വദേശിയായ രാജു 29 വർഷമായി ശുഖൈഖിൽ ഒരു കൺസ്ട്രക്ക്ഷൻ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു. പ്രായമായതിന്റെ പേര് പറഞ്ഞാണ് കമ്പനി അദ്ദേഹത്തിന്റെ ജോലി നിർത്തലാക്കി എക്സിറ്റ് അടിച്ചത്. എന്നാൽ നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകാൻ അവർ തയ്യാറായില്ല. ഇതിനെതിരെ നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകത്തിന്റെ നേതൃത്വത്തിൽ നവയുഗം ജീവകാരുണ്യപ്രവർത്തകരായ ഉണ്ണി മാധവം, സിയാദ്, സുശീൽ കുമാർ, ഷിബു താഹിർ എന്നിവരുടെ പിന്തുണയോടെ കമ്പനിയ്‌ക്കെതിരെ രാജു ലേബർ കോടതിയിൽ നിയമയുദ്ധം നടത്തി. വിജയകരമായ നിയമയുദ്ധത്തിന് ഒടുവിൽ പരാജയം സമ്മതിച്ച കമ്പനി, രാജുവിന് എല്ലാ ആനുകൂല്യങ്ങളും, വിമാനടിക്കറ്റും നൽകുകയായിരുന്നു.

    ശേഷിച്ച കാലം നാട്ടിൽ കുടുംബത്തോടൊപ്പം വിശ്രമജീവിതം നയിക്കാനാണ് രാജുവിന്റെ തീരുമാനം. നവയുഗം അൽഹസ്സ ശുഖൈഖ് യൂണിറ്റ് പ്രവർത്തകനായ കൊമ്പനാട്ട് കുര്യച്ചൻ രാജുവിന് നവയുഗം സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. നവയുഗം അൽഹസ്സ ശുഖൈഖ് യൂണിറ്റ് ഓഫിസിൽ വെച്ച് അൽഹസ്സ മേഖല ആക്റ്റിങ് പ്രസിഡന്റ് സിയാദിന്റെ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ വെച്ച് മേഖല സെക്രട്ടറി സുശീൽ കുമാർ നവയുഗത്തിന്റെ ഉപഹാരം രാജുവിന് കൈമാറി. ശുഖൈഖ് യൂണിറ്റ് രക്ഷാധികാരി ജലീൽ, യൂണിറ്റ് ട്രെഷറർ ഷിബു താഹിർ, വൈസ് പ്രസിഡന്റ് സുന്ദരേശൻ , മേഖല നേതാക്കളായ രഘുനാഥ്‌, സ്റ്റീഫൻ എന്നിവർ ആശംസപ്രസംഗം നടത്തി. യൂണിറ്റ് പ്രസിഡന്റ് മുരളിധരൻ സ്വാഗതവും, ഷാജഹാൻ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പോറ്റിയെ കേറ്റിയെ'  ഗാനത്തിനെതിരേ എടുത്ത കേസ് അവസാനിപ്പിച്ചിട്ടില്ലെന്ന് പൊലിസ്

Kerala
  •  6 minutes ago
No Image

എസ്.ഐ.ആർ: അക്ഷര തെറ്റുകൾക്ക് ഉൾപ്പെടെ ഹിയറിങ്, വലഞ്ഞ് ബി.എൽ.ഒമാർ; കൃത്യമായ ഗൈഡ്ലൈൻ ലഭിക്കുന്നില്ലെന്ന് പരാതി

Kerala
  •  7 minutes ago
No Image

പൗരത്വനിർണയം നാടുകടത്തുക എന്ന ഉദ്ദേശ്യത്തോടെയല്ല: തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  9 minutes ago
No Image

പി.എസ്.സിയുടെ വാതിലടച്ചു; 1930 തസ്തികകളിൽ എംപ്ലോയ്മെൻ്റ് നിയമനത്തിന് കെ.എസ്.ആർ.ടി.സി

Kerala
  •  14 minutes ago
No Image

ദേശീയപാത അതോറിറ്റി പത്തുവർഷം കടമെടുത്തത് 3.74 ലക്ഷം കോടി; മസാലബോണ്ടുവഴി 3000 കോടി

Kerala
  •  22 minutes ago
No Image

ദാമ്പത്യ തകർച്ച; സംസ്ഥാനത്ത് പ്രതിമാസം 2500ലധികം വിവാഹമോചനക്കേസുകൾ

Kerala
  •  27 minutes ago
No Image

പത്തു വര്‍ഷത്തിനിടെ കേരളത്തില്‍ തെരുവ് നായയുടെ കടിയേറ്റ് മരിച്ചത് 118 പേര്‍; നഷ്ടപരിഹാരമില്ലാതെ ഇരകള്‍

Kerala
  •  30 minutes ago
No Image

ആരവല്ലി കുന്നുകളിലെ ഖനനം കർശനമായി കൈകാര്യം ചെയ്യുമെന്ന് സുപ്രിംകോടതി;  ഖനനം അനുവദിക്കില്ലെന്ന് രാജസ്ഥാൻ സർക്കാറിന്റെ ഉറപ്പ്

National
  •  32 minutes ago
No Image

തടവുകാരുടെ വിടുതൽ; കാലതാമസം വേണ്ടെന്ന് ജയിൽമേധാവിയുടെ നിർദേശം; സുപ്രണ്ടുമാർ വീഴ്ച വരുത്തരുതെന്ന് മുന്നറിയിപ്പ്

Kerala
  •  41 minutes ago
No Image

വീണ്ടും യുടേണ്‍ ശീലം; സജി ചെറിയാന്റെ പട്ടികയിലെ അവസാനത്തേത് വര്‍ഗീയപ്രസംഗം

Kerala
  •  an hour ago