HOME
DETAILS

കോടതിയിൽ പരാതി നൽകി; ആനുകൂല്യങ്ങൾ മുഴുവൻ വാങ്ങി രാജു നാട്ടിലേക്ക് മടങ്ങി

  
backup
March 02, 2021 | 11:14 PM

alahsa-raju-case-pass-0303

      അൽഅഹ്‌സ: 29 വർഷമായി ജോലി ചെയ്യുന്ന കമ്പനി ജോലിക്കരാർപ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകാതെ എക്സിറ്റ് അടിച്ചതിനെതിരെ കോടതിയിൽ പരാതി നൽകിയ മലയാളിക്ക് അനുകൂല വിധി. എറണാകുളം തിരുവാങ്കുളം സ്വദേശിയായ കൊമ്പനാട്ട് കുര്യച്ചൻ രാജുവാണ് കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ച് തന്റെ 29 വർഷത്തെ ആനുകൂല്യങ്ങളും വാങ്ങി നാട്ടിലേക്ക് തിരിച്ചത്. നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെയാണ് രാജു നിയമപോരാട്ടം നടത്തി വിജയിച്ചത്.

    എറണാകുളം തിരുവാങ്കുളം സ്വദേശിയായ രാജു 29 വർഷമായി ശുഖൈഖിൽ ഒരു കൺസ്ട്രക്ക്ഷൻ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു. പ്രായമായതിന്റെ പേര് പറഞ്ഞാണ് കമ്പനി അദ്ദേഹത്തിന്റെ ജോലി നിർത്തലാക്കി എക്സിറ്റ് അടിച്ചത്. എന്നാൽ നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകാൻ അവർ തയ്യാറായില്ല. ഇതിനെതിരെ നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകത്തിന്റെ നേതൃത്വത്തിൽ നവയുഗം ജീവകാരുണ്യപ്രവർത്തകരായ ഉണ്ണി മാധവം, സിയാദ്, സുശീൽ കുമാർ, ഷിബു താഹിർ എന്നിവരുടെ പിന്തുണയോടെ കമ്പനിയ്‌ക്കെതിരെ രാജു ലേബർ കോടതിയിൽ നിയമയുദ്ധം നടത്തി. വിജയകരമായ നിയമയുദ്ധത്തിന് ഒടുവിൽ പരാജയം സമ്മതിച്ച കമ്പനി, രാജുവിന് എല്ലാ ആനുകൂല്യങ്ങളും, വിമാനടിക്കറ്റും നൽകുകയായിരുന്നു.

    ശേഷിച്ച കാലം നാട്ടിൽ കുടുംബത്തോടൊപ്പം വിശ്രമജീവിതം നയിക്കാനാണ് രാജുവിന്റെ തീരുമാനം. നവയുഗം അൽഹസ്സ ശുഖൈഖ് യൂണിറ്റ് പ്രവർത്തകനായ കൊമ്പനാട്ട് കുര്യച്ചൻ രാജുവിന് നവയുഗം സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. നവയുഗം അൽഹസ്സ ശുഖൈഖ് യൂണിറ്റ് ഓഫിസിൽ വെച്ച് അൽഹസ്സ മേഖല ആക്റ്റിങ് പ്രസിഡന്റ് സിയാദിന്റെ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ വെച്ച് മേഖല സെക്രട്ടറി സുശീൽ കുമാർ നവയുഗത്തിന്റെ ഉപഹാരം രാജുവിന് കൈമാറി. ശുഖൈഖ് യൂണിറ്റ് രക്ഷാധികാരി ജലീൽ, യൂണിറ്റ് ട്രെഷറർ ഷിബു താഹിർ, വൈസ് പ്രസിഡന്റ് സുന്ദരേശൻ , മേഖല നേതാക്കളായ രഘുനാഥ്‌, സ്റ്റീഫൻ എന്നിവർ ആശംസപ്രസംഗം നടത്തി. യൂണിറ്റ് പ്രസിഡന്റ് മുരളിധരൻ സ്വാഗതവും, ഷാജഹാൻ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാദച്ചുഴിയിൽ ഫിഫ ലോകകപ്പ്; അർജന്റീനയ്ക്ക് വേണ്ടി ഒത്തുകളിയെന്ന് ഈജിപ്ത്; ട്രംപിനെതിരെ യുവേഫ

Football
  •  4 days ago
No Image

വര്‍ക്കലയില്‍ 19കാരിയായ നവവധു ജീവനൊടുക്കി

Kerala
  •  4 days ago
No Image

മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗത്തില്‍ തര്‍ക്കം; യോഗത്തിനിടെ സംസാരിക്കാന്‍ അവസരം ലഭിച്ചില്ല; പി.വി അബ്ദുല്‍ വഹാബ് എം.പി ഇറങ്ങിപ്പോയി

Kerala
  •  4 days ago
No Image

ഇനി നെറ്റ്‌വര്‍ക്ക് ഒരു പ്രശ്‌നമേയല്ല; ഇതാ വന്നെത്തി ബി.എസ്.എന്‍.എല്ലിന്റെ സാറ്റലൈറ്റ് ഫോണ്‍

Tech
  •  4 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  4 days ago
No Image

അർജന്റീന ദുർബലമായ ടീമെന്ന് സ്വിറ്റ്‌സർലൻഡ് പരിശീലകൻ മുരത് യാക്കിൻ; ക്വാർട്ടറിന് മുൻപ് പോര് മുറുകുന്നു

Football
  •  4 days ago
No Image

അർജന്റീന-ഈജിപ്ത് പോരാട്ടത്തിന് പിന്നാലെ വിവാദങ്ങൾ ഒടുങ്ങുന്നില്ല; സ്കലോണിയോട് ആക്രോശിച്ച് ഈജിപ്ത് പരിശീലകൻ ഹൊസാം ഹസ്സൻ

Football
  •  4 days ago
No Image

നടിയെ ആക്രമിച്ച കേസ്: പ്രതികളുടെ ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഉത്തരവിന് മാറ്റി

Kerala
  •  4 days ago
No Image

പാലാ നഗരസഭയില്‍ നിര്‍ണായക നീക്കവുമായി എല്‍.ഡി.എഫ്; ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കി

Kerala
  •  4 days ago
No Image

വിഴിഞ്ഞം കരാർ: വിവാദത്തിലേക്ക് പോകരുത്, കരാർ വ്യവസ്ഥകൾ ലംഘിക്കാനാകില്ലെന്ന് ഇ.പി. ജയരാജൻ

Kerala
  •  4 days ago