HOME
DETAILS

ജാലകം

  
backup
March 27 2022 | 06:03 AM

%e0%b4%9c%e0%b4%be%e0%b4%b2%e0%b4%95%e0%b4%82

സുറാബ്

എഴുത്തില്‍ ജാലകങ്ങള്‍ കടന്നുവരുന്നത് എത്ര ലാഘവത്തോടെയാണ്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നിടത്ത് വീടുകള്‍ അടുപ്പുകല്ലുകള്‍ പോലെയാണ്. എളുപ്പം തീപിടിക്കും. ആ പ്രകാശത്തില്‍ സ്വകാര്യതകള്‍ക്കും ചൂടുപിടിക്കും. ജീവിതം കത്തിത്തീരും.


ജാലകം തുറന്നുവെച്ചിട്ടുണ്ടെങ്കില്‍ ഇവിടുന്നു നോക്കിയാല്‍ അടുത്ത വീടല്ല, അതിനപ്പുറത്തെ വീടും അകവും ദര്‍ശിക്കാം. വാക്കുകള്‍ ഒതുക്കിയില്ലെങ്കില്‍, ശബ്ദം നിയന്ത്രിച്ചില്ലെങ്കില്‍, പറയുന്നത് സ്വകാര്യതയാണെങ്കിലും അതൊക്കെ ലീക്കായിപ്പോകും. ചിതറിപ്പോകും.


അടുത്തടുത്ത ജാലകങ്ങളിലൂടെ കണ്ണുകള്‍ പരസ്പരം സംസാരിക്കും. കാഴ്ചകള്‍ കൂട്ടിമുട്ടും. മിഴിയിണകളില്‍ പൂമ്പാറ്റകള്‍ സുറുമയെഴുതും. പെയിസ്റ്റ് തീര്‍ന്നിട്ടുണ്ടെങ്കില്‍, പൗഡര്‍ തീര്‍ന്നിട്ടുണ്ടെങ്കില്‍ അപ്പുറത്തെ ജാലകത്തില്‍ കൈയിട്ടെടുക്കാം. ആരു കണ്ടാലും ഒരു പ്രശ്‌നവുമില്ല. ഹൃദയംപോലെ കൈകളും അങ്ങോട്ടുമിങ്ങോട്ടും കടന്നുവരും. അല്ലെങ്കില്‍ പോകും. ഇത്തരം ഒരു കൈകടത്തലിന്റെ കഥയാണ് കൈരേഖ നോക്കി കുറത്തി തുറന്നുപറഞ്ഞത്: ''അടിവയര്‍ വീര്‍ക്കുന്നുണ്ടല്ലോ.'' കെട്ടിച്ചുവിടാത്ത പെണ്ണിനു അടിവയറു വീര്‍ക്കുന്നുണ്ടെങ്കില്‍ ഒന്നുകില്‍ അത് ഗ്യാസാവാം. അല്ലെങ്കില്‍ മറ്റെന്തെങ്കിലുമാവാം.


''ഓക്കെന്നും വയറുവേദനയാണ്.'' കെട്ടിക്കാത്ത പെണ്ണിന്റെ അമ്മ ഇങ്ങനെ മൊഴി രേഖപ്പെടുത്തിയപ്പോള്‍ കുറത്തി തന്റെ ഭാണ്ഡം അഴിച്ചു തുറന്നുകാണിച്ചു. അതില്‍ ചെമ്പരത്തിയിട്ടു കാച്ചിയ എണ്ണ മുതല്‍ വായുഗുളിക വരെ ഉണ്ട്. അപ്പോള്‍ കൈരേഖ മാത്രമല്ല, മുഖലക്ഷണം മാത്രമല്ല, കുറത്തി ഒരു സഞ്ചരിക്കുന്ന മരുന്നുകട കൂടിയാണ്. ജാലകത്തില്‍ കുടില്‍ വ്യവസായം അത്ര പരിചിതമല്ല. എന്നാല്‍ മരുന്നുകട പ്രവചിച്ചത് തള്ളിക്കളയാന്‍ ആവില്ല.


ചിലയിടത്ത് തവിടും പിണ്ണാക്കും കൊടുത്ത് സങ്കരയിനങ്ങളെ വളര്‍ത്തും. പശുപോയിട്ട് പുല്ലുപോലും വളര്‍ത്താന്‍ കഴിയാത്ത കൂട്ടക്ഷരങ്ങളാണ് അയാളുടെ ജാലകങ്ങള്‍. ഇടുങ്ങിയ ജാലകങ്ങള്‍ നല്ല ബലത്തിലാണ് പണിതതെങ്കിലും ഇടം കിട്ടിയാല്‍ അതിലും തേനീച്ചകള്‍ കൂടുകൂട്ടും. ജാലകത്തില്‍ തേനീച്ചകള്‍ പെരുകുമ്പോള്‍ അപ്പുറത്തും ഇപ്പുറത്തും ഇക്കിളി നിറയും. അങ്ങനെയാണ് ആണ്‍ജാലകവും പെണ്‍ജാലകവും അയാള്‍ വായിച്ച കഥയില്‍ പെട്ടെന്ന് അടഞ്ഞുപോയത്.
ഏറെ കഴിഞ്ഞു ആണ്‍ജാലകം കല്യാണത്തിനൊരുങ്ങുമ്പോള്‍ പെണ്‍ജാലകം ഒളിഞ്ഞുനോക്കും. കരയും. ആ കണ്ണീരില്‍ അവളൊരു മഖ്ബറ തീര്‍ക്കും. ശവകുടീരം. ഏതു നേരവും ഊതും ചന്ദനവും പുകയുന്ന മന്ത്രവും പ്രാര്‍ഥനകളുമുള്ള മഖ്ബറ.
എത്രയെത്ര പഴങ്കഥകള്‍ ജാലകത്തിലുണ്ട്. മണമുള്ളതും മണമില്ലാത്തതുമായ രാവുകള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലെ സയണിസ്റ്റ് നരനായാട്ട്: ഇസ്റാഈലിനെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ട് യൂറോപ്പ്യൻ യൂണിയൻ; കനത്ത തിരിച്ചടി

International
  •  12 hours ago
No Image

തിരുവനന്തപുരത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവം; യുവതിയും സുഹൃത്തും പിടിയില്‍

Kerala
  •  12 hours ago
No Image

ഗ്യാസ് പൈപ്പ് എലി കടിച്ചുകീറി: വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്‌ഫോടനം; വീട്ടുജോലിക്കാരി അതീവ ​ഗുരുതരാവസ്ഥയിൽ

uae
  •  12 hours ago
No Image

അബൂദബിയിലെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി

uae
  •  13 hours ago
No Image

ഹൈഡ്രജന്‍ ബോംബ് നാളെ? രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്ത സമ്മേളനം ഡല്‍ഹിയില്‍

National
  •  13 hours ago
No Image

‘സിഎം വിത്ത് മി’ പദ്ധതിയുമായി സർക്കാർ; ജനങ്ങളുമായുള്ള ആശയവിനിമയം ശക്തമാക്കാൻ പുതിയ സംരംഭം

Kerala
  •  13 hours ago
No Image

ഇതെന്ത് തേങ്ങ; പച്ചത്തേങ്ങ വില കുത്തനെ ഉയരുന്നു; വിളവ് കുറവും ഇറക്കുമതി തടസ്സവും പ്രതിസന്ധി

Kerala
  •  13 hours ago
No Image

വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ കളര്‍ ഫോട്ടോയും, സീരിയല്‍ നമ്പറും; പരിഷ്‌കരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

National
  •  13 hours ago
No Image

പാർക്കിംഗ് കൂടുതൽ എളുപ്പമാക്കാൻ പാർക്കിൻ; ആപ്പിൽ ബിസിനസ്, ഫാമിലി അക്കൗണ്ടുകൾ കൂടി അവതരിപ്പിക്കും

uae
  •  14 hours ago
No Image

ജാമ്യമില്ലാക്കേസിൽപെട്ട പ്രതിയെ പിടികൂടാൻ എത്തിയ പൊലിസിന് ക്രൂര മർദനം; നിരവധി പേർക്ക് പരിക്ക്

crime
  •  14 hours ago