HOME
DETAILS

ജാലകം

  
backup
March 27, 2022 | 6:14 AM

%e0%b4%9c%e0%b4%be%e0%b4%b2%e0%b4%95%e0%b4%82

സുറാബ്

എഴുത്തില്‍ ജാലകങ്ങള്‍ കടന്നുവരുന്നത് എത്ര ലാഘവത്തോടെയാണ്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നിടത്ത് വീടുകള്‍ അടുപ്പുകല്ലുകള്‍ പോലെയാണ്. എളുപ്പം തീപിടിക്കും. ആ പ്രകാശത്തില്‍ സ്വകാര്യതകള്‍ക്കും ചൂടുപിടിക്കും. ജീവിതം കത്തിത്തീരും.


ജാലകം തുറന്നുവെച്ചിട്ടുണ്ടെങ്കില്‍ ഇവിടുന്നു നോക്കിയാല്‍ അടുത്ത വീടല്ല, അതിനപ്പുറത്തെ വീടും അകവും ദര്‍ശിക്കാം. വാക്കുകള്‍ ഒതുക്കിയില്ലെങ്കില്‍, ശബ്ദം നിയന്ത്രിച്ചില്ലെങ്കില്‍, പറയുന്നത് സ്വകാര്യതയാണെങ്കിലും അതൊക്കെ ലീക്കായിപ്പോകും. ചിതറിപ്പോകും.


അടുത്തടുത്ത ജാലകങ്ങളിലൂടെ കണ്ണുകള്‍ പരസ്പരം സംസാരിക്കും. കാഴ്ചകള്‍ കൂട്ടിമുട്ടും. മിഴിയിണകളില്‍ പൂമ്പാറ്റകള്‍ സുറുമയെഴുതും. പെയിസ്റ്റ് തീര്‍ന്നിട്ടുണ്ടെങ്കില്‍, പൗഡര്‍ തീര്‍ന്നിട്ടുണ്ടെങ്കില്‍ അപ്പുറത്തെ ജാലകത്തില്‍ കൈയിട്ടെടുക്കാം. ആരു കണ്ടാലും ഒരു പ്രശ്‌നവുമില്ല. ഹൃദയംപോലെ കൈകളും അങ്ങോട്ടുമിങ്ങോട്ടും കടന്നുവരും. അല്ലെങ്കില്‍ പോകും. ഇത്തരം ഒരു കൈകടത്തലിന്റെ കഥയാണ് കൈരേഖ നോക്കി കുറത്തി തുറന്നുപറഞ്ഞത്: ''അടിവയര്‍ വീര്‍ക്കുന്നുണ്ടല്ലോ.'' കെട്ടിച്ചുവിടാത്ത പെണ്ണിനു അടിവയറു വീര്‍ക്കുന്നുണ്ടെങ്കില്‍ ഒന്നുകില്‍ അത് ഗ്യാസാവാം. അല്ലെങ്കില്‍ മറ്റെന്തെങ്കിലുമാവാം.


''ഓക്കെന്നും വയറുവേദനയാണ്.'' കെട്ടിക്കാത്ത പെണ്ണിന്റെ അമ്മ ഇങ്ങനെ മൊഴി രേഖപ്പെടുത്തിയപ്പോള്‍ കുറത്തി തന്റെ ഭാണ്ഡം അഴിച്ചു തുറന്നുകാണിച്ചു. അതില്‍ ചെമ്പരത്തിയിട്ടു കാച്ചിയ എണ്ണ മുതല്‍ വായുഗുളിക വരെ ഉണ്ട്. അപ്പോള്‍ കൈരേഖ മാത്രമല്ല, മുഖലക്ഷണം മാത്രമല്ല, കുറത്തി ഒരു സഞ്ചരിക്കുന്ന മരുന്നുകട കൂടിയാണ്. ജാലകത്തില്‍ കുടില്‍ വ്യവസായം അത്ര പരിചിതമല്ല. എന്നാല്‍ മരുന്നുകട പ്രവചിച്ചത് തള്ളിക്കളയാന്‍ ആവില്ല.


ചിലയിടത്ത് തവിടും പിണ്ണാക്കും കൊടുത്ത് സങ്കരയിനങ്ങളെ വളര്‍ത്തും. പശുപോയിട്ട് പുല്ലുപോലും വളര്‍ത്താന്‍ കഴിയാത്ത കൂട്ടക്ഷരങ്ങളാണ് അയാളുടെ ജാലകങ്ങള്‍. ഇടുങ്ങിയ ജാലകങ്ങള്‍ നല്ല ബലത്തിലാണ് പണിതതെങ്കിലും ഇടം കിട്ടിയാല്‍ അതിലും തേനീച്ചകള്‍ കൂടുകൂട്ടും. ജാലകത്തില്‍ തേനീച്ചകള്‍ പെരുകുമ്പോള്‍ അപ്പുറത്തും ഇപ്പുറത്തും ഇക്കിളി നിറയും. അങ്ങനെയാണ് ആണ്‍ജാലകവും പെണ്‍ജാലകവും അയാള്‍ വായിച്ച കഥയില്‍ പെട്ടെന്ന് അടഞ്ഞുപോയത്.
ഏറെ കഴിഞ്ഞു ആണ്‍ജാലകം കല്യാണത്തിനൊരുങ്ങുമ്പോള്‍ പെണ്‍ജാലകം ഒളിഞ്ഞുനോക്കും. കരയും. ആ കണ്ണീരില്‍ അവളൊരു മഖ്ബറ തീര്‍ക്കും. ശവകുടീരം. ഏതു നേരവും ഊതും ചന്ദനവും പുകയുന്ന മന്ത്രവും പ്രാര്‍ഥനകളുമുള്ള മഖ്ബറ.
എത്രയെത്ര പഴങ്കഥകള്‍ ജാലകത്തിലുണ്ട്. മണമുള്ളതും മണമില്ലാത്തതുമായ രാവുകള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം കുറിച്ച് ഇന്ത്യൻ പെൺപട; സൗത്ത് ആഫ്രിക്കയെ കീഴടക്കി ലോക കിരീടം

Cricket
  •  9 days ago
No Image

തെരുവ് നായയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലിസ് 

National
  •  9 days ago
No Image

ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നു; നൈജീരിയക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ്

International
  •  9 days ago
No Image

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് സന്തോഷവാര്‍ത്ത; നിര്‍ണായക സംവിധാനവുമായി കുവൈത്ത്‌

Kuwait
  •  9 days ago
No Image

വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു; പ്രതി പിടിയിൽ

crime
  •  9 days ago
No Image

മോദിയുടെ റിമോട്ട് അംബാനി-അദാനിമാരുടെ കയ്യില്‍; വലിയ നെഞ്ചുണ്ടെന്ന് കരുതി ആരും ശക്തനാവില്ല; മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

National
  •  9 days ago
No Image

രാജസ്ഥാനിൽ തീർത്ഥാടകർ സഞ്ചരിച്ച മിനിബസ് ട്രക്കിലിടിച്ച് 15 പേർ മരിച്ചു

National
  •  9 days ago
No Image

ഇന്ത്യൻ ക്യാപറ്റന് 43 വർഷം പഴക്കമുള്ള നാണക്കേടിന്റെ റെക്കോർഡ്; 21-ാം നൂറ്റാണ്ടിലെ 'വില്ലൻ'

Cricket
  •  9 days ago
No Image

കുട്ടികൾക്ക് അപകടകരം; 'ലബുബു' കളിപ്പാട്ടം വിപണിയിൽ നിന്ന് നീക്കം ചെയ്യാൻ കുവൈത്ത്

Kuwait
  •  9 days ago
No Image

ഒന്നാം ക്ലാസുകരനോട് ജാതിയധിക്ഷേപം; പാന്റിനുള്ളിലേക്ക് തേളിനെ ഇട്ടു, ക്രൂരമായി മര്‍ദ്ദിച്ചു; അധ്യാപകർക്കെതിരെ കേസ് 

National
  •  9 days ago