HOME
DETAILS

ജാലകം

  
backup
March 27, 2022 | 6:14 AM

%e0%b4%9c%e0%b4%be%e0%b4%b2%e0%b4%95%e0%b4%82

സുറാബ്

എഴുത്തില്‍ ജാലകങ്ങള്‍ കടന്നുവരുന്നത് എത്ര ലാഘവത്തോടെയാണ്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നിടത്ത് വീടുകള്‍ അടുപ്പുകല്ലുകള്‍ പോലെയാണ്. എളുപ്പം തീപിടിക്കും. ആ പ്രകാശത്തില്‍ സ്വകാര്യതകള്‍ക്കും ചൂടുപിടിക്കും. ജീവിതം കത്തിത്തീരും.


ജാലകം തുറന്നുവെച്ചിട്ടുണ്ടെങ്കില്‍ ഇവിടുന്നു നോക്കിയാല്‍ അടുത്ത വീടല്ല, അതിനപ്പുറത്തെ വീടും അകവും ദര്‍ശിക്കാം. വാക്കുകള്‍ ഒതുക്കിയില്ലെങ്കില്‍, ശബ്ദം നിയന്ത്രിച്ചില്ലെങ്കില്‍, പറയുന്നത് സ്വകാര്യതയാണെങ്കിലും അതൊക്കെ ലീക്കായിപ്പോകും. ചിതറിപ്പോകും.


അടുത്തടുത്ത ജാലകങ്ങളിലൂടെ കണ്ണുകള്‍ പരസ്പരം സംസാരിക്കും. കാഴ്ചകള്‍ കൂട്ടിമുട്ടും. മിഴിയിണകളില്‍ പൂമ്പാറ്റകള്‍ സുറുമയെഴുതും. പെയിസ്റ്റ് തീര്‍ന്നിട്ടുണ്ടെങ്കില്‍, പൗഡര്‍ തീര്‍ന്നിട്ടുണ്ടെങ്കില്‍ അപ്പുറത്തെ ജാലകത്തില്‍ കൈയിട്ടെടുക്കാം. ആരു കണ്ടാലും ഒരു പ്രശ്‌നവുമില്ല. ഹൃദയംപോലെ കൈകളും അങ്ങോട്ടുമിങ്ങോട്ടും കടന്നുവരും. അല്ലെങ്കില്‍ പോകും. ഇത്തരം ഒരു കൈകടത്തലിന്റെ കഥയാണ് കൈരേഖ നോക്കി കുറത്തി തുറന്നുപറഞ്ഞത്: ''അടിവയര്‍ വീര്‍ക്കുന്നുണ്ടല്ലോ.'' കെട്ടിച്ചുവിടാത്ത പെണ്ണിനു അടിവയറു വീര്‍ക്കുന്നുണ്ടെങ്കില്‍ ഒന്നുകില്‍ അത് ഗ്യാസാവാം. അല്ലെങ്കില്‍ മറ്റെന്തെങ്കിലുമാവാം.


''ഓക്കെന്നും വയറുവേദനയാണ്.'' കെട്ടിക്കാത്ത പെണ്ണിന്റെ അമ്മ ഇങ്ങനെ മൊഴി രേഖപ്പെടുത്തിയപ്പോള്‍ കുറത്തി തന്റെ ഭാണ്ഡം അഴിച്ചു തുറന്നുകാണിച്ചു. അതില്‍ ചെമ്പരത്തിയിട്ടു കാച്ചിയ എണ്ണ മുതല്‍ വായുഗുളിക വരെ ഉണ്ട്. അപ്പോള്‍ കൈരേഖ മാത്രമല്ല, മുഖലക്ഷണം മാത്രമല്ല, കുറത്തി ഒരു സഞ്ചരിക്കുന്ന മരുന്നുകട കൂടിയാണ്. ജാലകത്തില്‍ കുടില്‍ വ്യവസായം അത്ര പരിചിതമല്ല. എന്നാല്‍ മരുന്നുകട പ്രവചിച്ചത് തള്ളിക്കളയാന്‍ ആവില്ല.


ചിലയിടത്ത് തവിടും പിണ്ണാക്കും കൊടുത്ത് സങ്കരയിനങ്ങളെ വളര്‍ത്തും. പശുപോയിട്ട് പുല്ലുപോലും വളര്‍ത്താന്‍ കഴിയാത്ത കൂട്ടക്ഷരങ്ങളാണ് അയാളുടെ ജാലകങ്ങള്‍. ഇടുങ്ങിയ ജാലകങ്ങള്‍ നല്ല ബലത്തിലാണ് പണിതതെങ്കിലും ഇടം കിട്ടിയാല്‍ അതിലും തേനീച്ചകള്‍ കൂടുകൂട്ടും. ജാലകത്തില്‍ തേനീച്ചകള്‍ പെരുകുമ്പോള്‍ അപ്പുറത്തും ഇപ്പുറത്തും ഇക്കിളി നിറയും. അങ്ങനെയാണ് ആണ്‍ജാലകവും പെണ്‍ജാലകവും അയാള്‍ വായിച്ച കഥയില്‍ പെട്ടെന്ന് അടഞ്ഞുപോയത്.
ഏറെ കഴിഞ്ഞു ആണ്‍ജാലകം കല്യാണത്തിനൊരുങ്ങുമ്പോള്‍ പെണ്‍ജാലകം ഒളിഞ്ഞുനോക്കും. കരയും. ആ കണ്ണീരില്‍ അവളൊരു മഖ്ബറ തീര്‍ക്കും. ശവകുടീരം. ഏതു നേരവും ഊതും ചന്ദനവും പുകയുന്ന മന്ത്രവും പ്രാര്‍ഥനകളുമുള്ള മഖ്ബറ.
എത്രയെത്ര പഴങ്കഥകള്‍ ജാലകത്തിലുണ്ട്. മണമുള്ളതും മണമില്ലാത്തതുമായ രാവുകള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമേരിക്കയിൽ മുസ്‌ലിംകൾക്കെതിരേ കടന്നാക്രമണം വ്യാപകം; നടുക്കുന്ന റിപ്പോർട്ടുമായി മനുഷ്യാവകാശ സംഘടന

International
  •  11 days ago
No Image

ഇറാന്റെ പരമോന്നത നേതാവായി മുജ്തബ ഖാംനഈയെ തിരഞ്ഞെടുത്തതിനെ സ്വാഗതം ചെയ്ത് ഉത്തരകൊറിയ; മിസൈൽ പരീക്ഷണം നടത്തി കിം ജോങ് ഉൻ

International
  •  11 days ago
No Image

ദുബൈ വിമാനത്താവളത്തിന് സമീപം ഡ്രോണുകൾ തകർന്ന് വീണു; ഇന്ത്യക്കാരനടക്കം നാല് പേർക്ക് പരുക്ക്

International
  •  11 days ago
No Image

ദേശീയപാത ഉദ്ഘാടനത്തിൽ അവ​ഗണന; കാസർകോട് സമാന്തര ഉദ്ഘാടനത്തിന് പിന്നാലെ കോഴിക്കോട് മന്ത്രി റിയാസിന്റെ 'റോഡ് ഷോ' 

Kerala
  •  11 days ago
No Image

തമ്പാനൂരിൽ ഗണേശ് കുമാറിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; പ്രവർത്തകർ കസ്റ്റഡിയിൽ

Kerala
  •  11 days ago
No Image

ഗള്‍ഫില്‍ വ്യോമപാതകള്‍ അടച്ചിടുമ്പോഴും യു.എ.ഇയില്‍ വിമാനങ്ങള്‍ പറക്കുന്നത് ഇങ്ങനെയാണ്; അറിഞ്ഞിരിക്കാം സുരക്ഷിത വ്യോമപാതകകളെ കുറിച്ച്

uae
  •  11 days ago
No Image

പ്രധാനമന്ത്രിക്ക് മുൻപേ 'എം.എൽ.എ വക' ഉദ്ഘാടനം; കാസർകോട് കേന്ദ്രത്തിനെതിരെ സമാന്തര ചടങ്ങുമായി സംസ്ഥാന സർക്കാർ

Kerala
  •  11 days ago
No Image

രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി: മകന് 'സ്വാഭാവിക മരണം' നൽകണമെന്ന മാതാപിതാക്കളുടെ ആവശ്യം അംഗീകരിച്ച് സുപ്രിം കോടതി

National
  •  11 days ago
No Image

ദേശീയപാത ഉദ്ഘാടനം: സംസ്ഥാന സർക്കാരിന്റെ കൂട്ട ബഹിഷ്കരണം; കൊച്ചിയിൽ പ്രധാനമന്ത്രിയുടെ വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ കോർപ്പറേഷൻ നീക്കം ചെയ്തു

Kerala
  •  11 days ago
No Image

മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി സംസ്ഥാന പൊലിസിൽ വഴിവിട്ട നിയമനം; കായിക പരീക്ഷയിൽ തോറ്റവർക്കും പങ്കെടുക്കാത്തവർക്കും എസ്.ഐ പദവി

Kerala
  •  11 days ago