HOME
DETAILS

മദ്യനയത്തിനെതിരേ സി.പി.ഐ; പുനഃപരിശോധിക്കണമെന്ന് എ.ഐ.ടി.യു.സി

  
backup
March 31, 2022 | 8:19 PM

state-kerala-cpi-13454135465

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തില്‍ അതൃപ്തി പ്രകടമാക്കി സി.പി.ഐ നേതാക്കള്‍. മദ്യനയം പുനഃപരിശോധിക്കണമെന്ന് പാര്‍ട്ടിയുടെ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സിയും ആവശ്യപ്പെട്ടു. ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ സര്‍ക്കാര്‍ മദ്യനയം അംഗീകരിച്ചതിലാണ് സി.പി.ഐ നേതാക്കളുടെ അതൃപ്തി.
മദ്യനയത്തില്‍ കാര്യമായ മാറ്റമില്ലാത്തതിനാലാണ് ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യാത്തതെന്നായിരുന്നു മുന്നണി കണ്‍വിനര്‍ എ. വിജയരാഘവന്റെ ന്യായീകരണം.

എന്നാല്‍ മുന്നണിയുടെ നയത്തിനു വിരുദ്ധമായ നിലപാടാണ് പുതിയ മദ്യനയത്തില്‍ സ്വീകരിച്ചതെന്നാണ് സി.പി.ഐയുടെ വാദം. സി.പി.ഐ അനുകൂല ചെത്തുതൊഴിലാളി യൂനിയന്‍ മുന്നോട്ടു വച്ച നിര്‍ദേശങ്ങളൊന്നും പുതിയ മദ്യനയത്തില്‍ പരിഗണിച്ചിട്ടുമില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ മദ്യനയം പുനഃപരിശോധിക്കണമെന്നാണ് എ.ഐ.ടി.യു.സി നിലപാട്. ഇക്കാര്യം എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ ആലപ്പുഴയില്‍ തുറന്നുപറയുകയും ചെയ്തു.
രാജേന്ദ്രന്റെ അഭിപ്രായം ശരിവച്ചുകൊണ്ടാണ് സി.പി.ഐ നേതാവ് ബിനോയ് വിശ്വം എം.പി പ്രതികരിച്ചത്. മദ്യനയം സംബന്ധിച്ച് രാജേന്ദ്രന്‍ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും പറയേണ്ടതെല്ലാം രാജേന്ദ്രന്‍ പറഞ്ഞിട്ടുണ്ടെന്നും ബിനോയ് പറഞ്ഞു. പരമ്പാരഗത തൊഴില്‍ മേഖലയായ കള്ളുചെത്ത് മേഖലയെ അവഗണിക്കുകയും വീര്യം കൂടിയ വിദേശമദ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിലപാടാണ് മദ്യനയത്തില്‍ പ്രതിഫലിക്കുന്നതെന്ന് കെ.പി രാജേന്ദ്രന്‍ സുപ്രഭാതത്തോട് പറഞ്ഞു. വിദേശമദ്യശാലകളെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല. പൂട്ടിയ കള്ളുഷാപ്പുകളുടെ കാര്യത്തില്‍ മൗനം അവലംബിക്കുന്ന സര്‍ക്കാര്‍ പൂട്ടിയ വിദേശമദ്യഷാപ്പുകള്‍ തുറക്കുമെന്നാണ് മദ്യനയത്തില്‍ പറയുന്നത്. ജനങ്ങളുടെ മദ്യാസക്തി കുറയ്ക്കാനാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടത്. അല്ലെങ്കില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാകും. മദ്യനയത്തില്‍ ഭേദഗതി കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അരുണാചൽ പ്രദേശിൽ നിയമപരമായ രേഖകളില്ലെന്ന് ആരോപിച്ച് ജുമാ മസ്ജിദ് ഉൾപ്പെടെ 15 പള്ളികൾ അധികൃതർ അടച്ചുപൂട്ടി; നടപടിക്കെതിരെ വ്യാപക പ്രതിഷേധം

National
  •  4 days ago
No Image

കുറ്റ്യാടിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പിന്‍സീറ്റിലിരുന്ന് സഞ്ചരിച്ച 16കാരന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

പാഠപുസ്തക വിതരണത്തിൽ വീഴ്ച: ആറാംക്ലാസുകാരിയുടെ പരാതിയിൽ അധ്യാപികയ്ക്ക് സ്ഥലംമാറ്റം 

Kerala
  •  4 days ago
No Image

ബ്രസീലിയൻ പടയെ വിറപ്പിച്ച് കൗമാരക്കാരൻ! 'മാൻ ഓഫ് ദി മാച്ച്' വിനിക്ക്, പക്ഷേ മൈതാനം ഭരിച്ച് അത്ഭുത ബാലൻ അയ്യൂബ് ബൗഡി

Football
  •  4 days ago
No Image

വീട്ടുജോലിക്കാരെ നിയമിക്കുമ്പോൾ ജാഗ്രതൈ, ദുബൈ പൊലിസിന്റെ കർശന മുന്നറിയിപ്പ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും

uae
  •  4 days ago
No Image

പരീക്ഷയ്ക്ക് വണ്ടിയില്ല; ബിഹാറില്‍ റെയില്‍വേ സ്റ്റേഷന്‍ തല്ലിത്തകര്‍ത്ത് പൊലിസ് ഉദ്യോഗാര്‍ത്ഥികള്‍, പട്‌ന ഐജിക്ക് പരിക്ക്

Kerala
  •  4 days ago
No Image

മക്ഗിന്നിന്റെ ഒറ്റ ഗോളിൽ 36 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ലോകകപ്പിൽ ഹെയ്തിയെ വീഴ്ത്തി സ്കോട്ട്‌ലൻഡ് ഒന്നാമത്

Football
  •  4 days ago
No Image

പ്ലസ് വണ്ണിലും സൗജന്യ യാത്രയ്ക്കും മലബാറിൽ സീറ്റില്ല 

Kerala
  •  4 days ago
No Image

'വനിതകള്‍ക്ക് കെഎസ്ആര്‍ടിസി ഫ്രീയാണെങ്കില്‍, പുരുഷന്മാര്‍ക്ക് എന്റെ ബസ് ഫ്രീ'; കൊച്ചിയില്‍ ബസുടമയുടെ വേറിട്ട പ്രതിഷേധം

Kerala
  •  4 days ago
No Image

ഇന്ന് മുഅല്ലിം ഡേ: ഡിജിറ്റൽ അധ്യാപനങ്ങളുമായി മദ്‌റസാ അധ്യാപകർ 

Kerala
  •  4 days ago