HOME
DETAILS

മദ്യനയത്തിനെതിരേ സി.പി.ഐ; പുനഃപരിശോധിക്കണമെന്ന് എ.ഐ.ടി.യു.സി

  
backup
March 31, 2022 | 8:19 PM

state-kerala-cpi-13454135465

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തില്‍ അതൃപ്തി പ്രകടമാക്കി സി.പി.ഐ നേതാക്കള്‍. മദ്യനയം പുനഃപരിശോധിക്കണമെന്ന് പാര്‍ട്ടിയുടെ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സിയും ആവശ്യപ്പെട്ടു. ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ സര്‍ക്കാര്‍ മദ്യനയം അംഗീകരിച്ചതിലാണ് സി.പി.ഐ നേതാക്കളുടെ അതൃപ്തി.
മദ്യനയത്തില്‍ കാര്യമായ മാറ്റമില്ലാത്തതിനാലാണ് ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യാത്തതെന്നായിരുന്നു മുന്നണി കണ്‍വിനര്‍ എ. വിജയരാഘവന്റെ ന്യായീകരണം.

എന്നാല്‍ മുന്നണിയുടെ നയത്തിനു വിരുദ്ധമായ നിലപാടാണ് പുതിയ മദ്യനയത്തില്‍ സ്വീകരിച്ചതെന്നാണ് സി.പി.ഐയുടെ വാദം. സി.പി.ഐ അനുകൂല ചെത്തുതൊഴിലാളി യൂനിയന്‍ മുന്നോട്ടു വച്ച നിര്‍ദേശങ്ങളൊന്നും പുതിയ മദ്യനയത്തില്‍ പരിഗണിച്ചിട്ടുമില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ മദ്യനയം പുനഃപരിശോധിക്കണമെന്നാണ് എ.ഐ.ടി.യു.സി നിലപാട്. ഇക്കാര്യം എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ ആലപ്പുഴയില്‍ തുറന്നുപറയുകയും ചെയ്തു.
രാജേന്ദ്രന്റെ അഭിപ്രായം ശരിവച്ചുകൊണ്ടാണ് സി.പി.ഐ നേതാവ് ബിനോയ് വിശ്വം എം.പി പ്രതികരിച്ചത്. മദ്യനയം സംബന്ധിച്ച് രാജേന്ദ്രന്‍ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും പറയേണ്ടതെല്ലാം രാജേന്ദ്രന്‍ പറഞ്ഞിട്ടുണ്ടെന്നും ബിനോയ് പറഞ്ഞു. പരമ്പാരഗത തൊഴില്‍ മേഖലയായ കള്ളുചെത്ത് മേഖലയെ അവഗണിക്കുകയും വീര്യം കൂടിയ വിദേശമദ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിലപാടാണ് മദ്യനയത്തില്‍ പ്രതിഫലിക്കുന്നതെന്ന് കെ.പി രാജേന്ദ്രന്‍ സുപ്രഭാതത്തോട് പറഞ്ഞു. വിദേശമദ്യശാലകളെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല. പൂട്ടിയ കള്ളുഷാപ്പുകളുടെ കാര്യത്തില്‍ മൗനം അവലംബിക്കുന്ന സര്‍ക്കാര്‍ പൂട്ടിയ വിദേശമദ്യഷാപ്പുകള്‍ തുറക്കുമെന്നാണ് മദ്യനയത്തില്‍ പറയുന്നത്. ജനങ്ങളുടെ മദ്യാസക്തി കുറയ്ക്കാനാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടത്. അല്ലെങ്കില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാകും. മദ്യനയത്തില്‍ ഭേദഗതി കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാല്‍ 1-0ത്തിന് തോറ്റു'  സ്‌പെയിനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് എം.എം മണി

Kerala
  •  4 days ago
No Image

വടക്കഞ്ചേരിയില്‍ ബസും സിഎന്‍ജി ലോറിയും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  4 days ago
No Image

പ്രതിഷേധക്കാരെ അടിച്ചോടിച്ച് പൊലിസ്, സംഘര്‍ഷം; തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ച് സി.ജെ.പി മാര്‍ച്ച്

National
  •  4 days ago
No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  4 days ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  4 days ago
No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  4 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  4 days ago
No Image

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

Saudi-arabia
  •  4 days ago
No Image

മൊബൈല്‍ മോഷണം ആരോപിച്ച് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നാല് മണിക്കൂറോളം അധിക്ഷേപിച്ചു

National
  •  4 days ago
No Image

ഓപറേഷൻ തൂഫാൻ: സമസ്ത കാംപയിന് ഇന്ന് തുടക്കം

Kerala
  •  4 days ago