HOME
DETAILS

'തുര്‍ക്കിയും യു.എസും തമ്മില്‍ പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങളില്ല': ബൈഡനുമായി ഫലവത്തായ ചര്‍ച്ച നടന്നുവെന്ന് ഉര്‍ദുഗാന്‍

  
backup
June 15, 2021 | 6:19 AM

turkeys-erdogan-says-held-fruitful-sincere-talks-with-biden-2021

 

അങ്കാറ: തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും യു.എസ് പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ മഞ്ഞുരുക്കം. ഇരുവരും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയതോടെയാണ് രണ്ട് നാറ്റോ രാജ്യങ്ങള്‍ തമ്മില്‍ നിലനിന്നിരുന്ന അനിശ്ചിതത്വം ഒഴിഞ്ഞത്. ജോ ബൈഡനുമായി ഫലപ്രദവും ആത്മാര്‍ഥവുമായ ചര്‍ച്ച നടന്നുവെന്ന് ഉര്‍ദുഗാന്‍ പ്രതികരിച്ചു.

ബ്രസല്‍സില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയുടെ ഭാഗമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. തുര്‍ക്കിയും യു.എസും തമ്മില്‍ പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങളില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുവെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു.

'വളരെ നല്ല കൂടിക്കാഴ്ച'യായിരുന്നുവെന്ന് ബൈഡനും പിന്നീട് പ്രതികരിച്ചു. ഇരുവരും ഒരു മണിക്കൂറിലേറെ നേരമാണ് ചര്‍ച്ച നടത്തിയത്. ചര്‍ച്ച പോസിറ്റീവും ഫലപ്രദവുമായിരുന്നുവെന്ന് ബൈഡന്‍ പറഞ്ഞു.

ബൈഡനും ഉര്‍ദുഗാനും തമ്മില്‍ വര്‍ഷങ്ങളായി അറിയാമെങ്കിലും തെരഞ്ഞെടുപ്പ് കാലം മുതല്‍ ഇരുവരും തമ്മില്‍ പരസ്പരം വിമര്‍ശിച്ചിരുന്നു. ഉര്‍ദുഗാന്‍ ഒരു സ്വേച്ഛാധിപതിയാണെന്നും ബൈഡന്‍ വിമര്‍ശിച്ചിരുന്നു.

ഇക്കഴിഞ്ഞ ഏപ്രിലില്‍, ഓട്ടോമന്‍ കാലത്തു നടന്നെന്ന് പറയുന്ന അര്‍മേനിയന്‍ 'കൂട്ടക്കൊല'യെ യു.എസ് അംഗീകരിച്ചിരുന്നു. ഇങ്ങനെയൊന്ന് നടന്നിട്ടില്ലെന്നാണ് തുര്‍ക്കിയുടെ വാദം. ഇതും ഇരുരാജ്യങ്ങളും തമ്മില്‍ വലിയ പ്രതിസന്ധിയിലേക്ക് നയിച്ചു.

സിറിയയില്‍ കുര്‍ദുകളെ സഹായിക്കുന്ന യു.എസ് നിലപാടിനെയും ഉര്‍ദുഗാന്‍ വിമര്‍ശിച്ചിരുന്നു. സഖ്യരാജ്യമാണെങ്കില്‍ സഹായിക്കേണ്ടത് തുര്‍ക്കിയെ ആണെന്നും തീവ്രവാദികളെ അല്ലെന്നും ഉര്‍ദുഗാന്‍ പറഞ്ഞിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട്ടിൽ വ്യാഴാഴ്ച മന്ത്രിസഭാ വിപുലീകരണം; 59 വർഷങ്ങൾക്ക് ശേഷം കോൺഗ്രസിന് മന്ത്രിസ്ഥാനം; എഐഎഡിഎംകെ വിമതരുടെ കാര്യത്തിൽ സസ്പെൻസ്!

National
  •  12 days ago
No Image

ഭക്ഷ്യസുരക്ഷാ ശേഷിയിൽ പശ്ചിമേഷ്യയിൽ ഒന്നാമതായി ഖത്തർ

qatar
  •  12 days ago
No Image

ഒരു വർഷത്തിനിടെ രണ്ടാം തവണ; ബ്രിക്സ് ഉച്ചകോടിക്കായി പുടിൻ വീണ്ടും ഡൽഹിയിലേക്ക്, സന്ദർശനം സ്ഥിരീകരിച്ച് റഷ്യൻ എംബസി

International
  •  12 days ago
No Image

ഹോര്‍മുസ് പ്രതിസന്ധി; ഡോ.എസ് ജയശങ്കറുമായി ചര്‍ച്ച നടത്തി ഒമാന്‍ വിദേശകാര്യ മന്ത്രി

oman
  •  12 days ago
No Image

13 എന്ന 'വില്ലൻ'; യുഡിഎഫ് മന്ത്രിമാർക്ക് ഭയം രാഷ്ട്രീയമോ അതോ അന്ധവിശ്വാസമോ? പിന്നിലെ കാരണം അറിയാം; In-Depth Story

Kerala
  •  12 days ago
No Image

ജൈവവൈവിധ്യ സംരക്ഷണത്തിന് പുതിയ നീക്കം; ഒമാനില്‍ അധിനിവേശ പക്ഷികളെ നിരീക്ഷിക്കാന്‍ ഇലക്ട്രോണിക് ഇന്‍ഡക്‌സ് സംവിധാനം

oman
  •  12 days ago
No Image

നോർവേയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് മുഖംതിരിച്ച് മോദി; "ഒന്നും മറച്ചുവെക്കാനില്ലെങ്കിൽ പിന്നെ എന്തിനാണ് ഭയം?": മോദിയുടെ വിഡിയോ പങ്കുവെച്ച്കൊണ്ട് രാഹുൽ ഗാന്ധി

International
  •  12 days ago
No Image

40 ദിർഹത്തിൽ നിന്ന് സിഇഒ പദവിയിലേക്ക്; അലി അൽ നജ്ജാറിന്റെ വിസ്മയിപ്പിക്കുന്ന വിജയഗാഥ

uae
  •  12 days ago
No Image

അംഗൻവാടി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം: സിപിഎം പഞ്ചായത്ത് മെമ്പർക്കെതിരെ പരാതി; ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്

crime
  •  12 days ago
No Image

'അച്ഛനമ്മമാരുടെ ജോലിസ്ഥലത്ത് അസഹ്യമായ നാറ്റമുണ്ടോ?'; വിവാദ ചോദ്യാവലിയുമായി പ്രൈമറി സ്കൂൾ, സംഭവത്തിനെതിരെ ജനരോഷം ശക്തം

International
  •  12 days ago