HOME
DETAILS

ആഭ്യന്തര വിമാനനിരക്ക് കുത്തനെ കൂടി; ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് വരാനിരുന്നവർക്ക് തിരിച്ചടി

  
backup
June 07, 2023 | 4:30 PM

indian-domestic-flight-charge-increased-while-guld-vacations

ആഭ്യന്തര വിമാനനിരക്ക് കുത്തനെ കൂടി; ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് വരാനിരുന്നവർക്ക് തിരിച്ചടി

ദുബായ്: ഇന്ത്യയ്ക്കുള്ളിൽ ആഭ്യന്തരമായി യാത്ര ചെയ്യാനുള്ള വിമാന നിരക്കിൽ 50 ശതമാനം വർധന. യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് അവധിയാഘോഷിക്കാൻ എത്തുന്നവർക്ക് വില വർധന കനത്ത തിരിച്ചടിയായി. ഗൾഫ് രാജ്യങ്ങളിൽ വേനൽ അവധി തുടങ്ങാനിരിക്കെ സ്വദേശികളും വിദേശികളുമായ നിരവധി പേരാണ് ഇന്ത്യയിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നത്.

ഇന്ത്യയിലെ ചില നഗരങ്ങൾക്കിടയിൽ പറക്കുന്നതിനുള്ള വിമാനക്കൂലിയിൽ ഏകദേശം 50 ശതമാനം വർധനയുണ്ടായതായി യുഎഇയിലെ റീഗൽ ടൂർസ് വേൾഡ് വൈഡിലെ ഇൻബൗണ്ട്, ഔട്ട്ബൗണ്ട് ഓപ്പറേഷനുകളുടെ സീനിയർ മാനേജർ സുബൈർ പറയുന്നു. വിമാനക്കൂലി കുതിച്ചുയർന്നതിനാൽ അധിക തുക നൽകേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു.

ജിസിസി രാജ്യങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകൾ വേനൽക്കാല അവധിക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത് കൂടി മുന്നിൽ കണ്ടാണ് വില വർധനയെന്ന് വ്യവസായ പറയുന്നു. വിനോദ സഞ്ചാരത്തിനും നാട്ടിലുള്ള ബന്ധുക്കളെ കാണുന്നതിനുമായാണ് മിക്ക ആളുകളും നാട്ടിലേക്കു വരുന്നത്.

ഇന്ധനവില വർധിച്ചതും ഗോ ഫസ്റ്റ് (GoFirst) എയർലൈനുകൾ അടച്ചുപൂട്ടിയതും വിമാനക്കൂലിയിലെ കുതിച്ചുചാട്ടത്തിന് കാരണമായിട്ടുണ്ട്. രാജ്യത്തിനകത്ത് ഏറ്റവും കൂടുതൽ സർവീസ് നടത്തിയിരുന്ന ഗോ ഫസ്റ്റ് നിർത്തലാക്കിയതാണ് മറ്റു വിമാനങ്ങളുടെ ഡിമാൻഡ് വർധിപ്പിച്ചത്. ഇതോടെ സീറ്റുകൾ എണ്ണം കുറയുകയും ഉള്ളവയ്ക്ക് കൂടുതൽ വില നൽകേണ്ടിയും വന്നു.

രാജ്യത്തുടനീളമുള്ള വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള തങ്ങളുടെ യാത്രകൾ ആകാംക്ഷയോടെ പ്രതീക്ഷിച്ചിരുന്ന യാത്രക്കാർക്കിടയിൽ വിമാന നിരക്കുകളിലെ കുതിച്ചുചാട്ടം ആശങ്കാജനകമാണ്.

“ഞാൻ ബിസിനസ്സിനുവേണ്ടി കൊൽക്കത്ത, ചെന്നൈ, ബാംഗ്ലൂർ, ഗുഡ്ഗാവ് എന്നിവിടങ്ങളിലേക്ക് വിമാനത്തിൽ യാത്ര ചെയ്യും. ആഭ്യന്തര യാത്രയ്ക്കുള്ള മൊത്തം വിമാന നിരക്ക് ഏകദേശം 70,000 രൂപ (3,112 ദിർഹം) ആയിരിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു. എന്നാൽ, ഇപ്പോൾ എനിക്ക് അതിന്റെ ഇരട്ടിയോളം ചിലവ് വരുന്നുണ്ട്,” മീഡിയ പ്രൊഡക്ഷൻ എക്‌സിക്യുട്ടീവായ അമൻ അസ്‌നാനി പറഞ്ഞു.

വേനൽക്കാലത്ത് ഇന്ത്യ സന്ദർശിക്കുന്ന യുഎഇ നിവാസികൾ ഈ വർധിച്ച വിമാനക്കൂലിയുടെ ആഘാതം അനുഭവിക്കുന്നുണ്ട്. ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകവും വിനോദസഞ്ചാര കേന്ദ്രങ്ങളും കാണാനും സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിക്കാനും പലരും തങ്ങളുടെ യാത്രകൾ ആകാംക്ഷയോടെ ആസൂത്രണം ചെയ്യുകയായിരുന്നു. എന്നാൽ അവർക്ക് തിരിച്ചടിയാണ് വിമാന നിരക്ക് വർധന.

ഇന്ത്യയിലേക്കുള്ള വേനൽക്കാല യാത്രകൾ ആസൂത്രണം ചെയ്യുന്ന താമസക്കാരോട് എയർലൈൻ നിരക്കുകളെ കുറിച്ച് അപ്‌ഡേറ്റ് ചെയ്യാനും ലഭ്യമായ എല്ലാ ഓപ്ഷനുകളും നോക്കാനും മികച്ച ഡീലുകൾ കണ്ടെത്താനും വിദഗ്ധർ അഭ്യർത്ഥിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പോൾ ചെയ്തത് വോട്ടർപട്ടികയിലുള്ളതിനേക്കാൾ മൂന്ന് ലക്ഷത്തിലറെ വോട്ടുകൾ; ഇതെവിടെ നിന്ന് വന്നു?' ഗുരുതര ക്രമക്കേട് ചൂണ്ടിക്കാട്ടി ദീപാങ്കർ ഭട്ടാചാര്യ

National
  •  14 days ago
No Image

Unanswered Questions in Bihar: As NDA Celebrates, EVM Tampering Allegations Cast a Long Shadow

National
  •  14 days ago
No Image

'ബിഹാര്‍ നേടി, അടുത്ത ലക്ഷ്യം ബംഗാള്‍'  കേന്ദ്രമന്ത്രി ഗിരി രാജ് സിങ്

National
  •  14 days ago
No Image

റൊണാൾഡോയുടെ 'ഡ്രീം ടീം' പൂർത്തിയാകുമോ? ബാഴ്‌സലോണ സൂപ്പർ താരത്തിന് അൽ-നാസറിൽ നിന്ന് പുതിയ ഓഫർ; ഫ്രീ ട്രാൻസ്ഫർ പ്രതീക്ഷ

Football
  •  14 days ago
No Image

രൂപയ്ക്ക് വീണ്ടും തിരിച്ചടി; മൂന്നാം ദിവസവും ഇടിവ്; മറ്റ് വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ | Indian Rupee in 2025 November 14

bahrain
  •  14 days ago
No Image

മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശമയച്ച് തട്ടിപ്പ്; യുവതി അറസ്റ്റില്‍

Kerala
  •  14 days ago
No Image

പാലത്തായി പോക്‌സോ കേസ്: ബി.ജെ.പി നേതാവ് കെ. പദ്മരാജന്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

Kerala
  •  14 days ago
No Image

'വിജയിക്കുന്നത് എസ്.ഐ.ആര്‍' ബിഹാറിലെ തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്

National
  •  14 days ago
No Image

അയർലൻഡിനെതിരെ ചുവപ്പ് കാർഡ്; 'സമ്മർദ്ദം താങ്ങാൻ അറിയില്ലെങ്കിൽ വിരമിക്കുക'; റൊണാൾഡോയ്ക്ക് എതിരെ സോഷ്യൽ മീഡിയ കൊടുങ്കാറ്റ്

Football
  •  14 days ago
No Image

ആര്യ രാജേന്ദ്രന്‍ കോഴിക്കോട്ടേക്കോ? താമസവും രാഷ്ട്രീയ പ്രവര്‍ത്തനവും മാറുന്ന കാര്യം പരിഗണനയിലെന്ന് സൂചന

Kerala
  •  14 days ago