HOME
DETAILS

നിലമ്പൂർ രാധ കൊലക്കേസ് ; പ്രതികളെ വെറുതെവിട്ട വിധിക്കെതിരേ സർക്കാർ സുപ്രിംകോടതിയിൽ

  
backup
October 06 2022 | 02:10 AM

%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b5%bc-%e0%b4%b0%e0%b4%be%e0%b4%a7-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%aa


നിലമ്പൂർ• സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച നിലമ്പൂർ കോൺഗ്രസ് ഓഫിസിലെ രാധ കൊലക്കേസിലെ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാനം സുപ്രിം കോടതിയെ സമീപിച്ചു.
സംസ്ഥാനത്തിന്റെ അപ്പീൽ ഈ മാസം പത്തിന് സുപ്രിം കോടതി പരിഗണിക്കും. കേസിലെ പ്രതികളായിരുന്ന ബി.കെ ബിജു നായർ, ഷംസുദ്ദീൻ എന്നിവരെ വെറുതെ വിട്ട നടപടിക്കെതിരേയാണ് അപ്പീൽ. സംസ്ഥാനസർക്കാരിനായി സ്റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കറാണ് സുപ്രിം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തിരിക്കുന്നത്. പ്രോസിക്യൂഷൻ ഹാജരാക്കിയ വസ്തുക്കളെയും സാഹചര്യ തെളിവുകളെയും ഹൈക്കോടതി ശരിയായ രീതിയിൽ വിലയിരുത്തിയില്ലെന്ന് സംസ്ഥാനം സമർപ്പിച്ച ഹരജിയിൽ പറയുന്നത്.
രണ്ടാം പ്രതിയുടെ വീട്ടിൽ നിന്ന് രാധയുടെ ആഭരണങ്ങൾ കണ്ടെത്തിയതടക്കം കാര്യങ്ങൾ ഹൈക്കോടതി കണക്കിലെടുത്തില്ല. ഒന്നാം പ്രതി ബിജുവിന്റെ വഴിവിട്ട ബന്ധങ്ങൾ പുറത്ത് വരാതിരിക്കാനാണ് രാധയെ കൊലപ്പെടുത്തിയതെന്ന് തെളിയിക്കാൻ വ്യക്തമായ തെളിവുകളുണ്ടെന്നും അപ്പീലിൽ പറയുന്നു. ദൃക്ഷസാക്ഷികളില്ലാത്ത കേസിൽ പൊലിസ് ശേഖരിച്ച ശാസ്ത്രീയ തെളിവുകൾ നിലനിൽക്കുന്നതല്ലെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി പ്രതികളുടെ ശിക്ഷ റദ്ദാക്കിയത്.
നിലമ്പൂർ കോൺഗ്രസ് ഓഫിസിലെ തൂപ്പുകാരിയായിരുന്ന രാധയെ 2014 ഫെബ്രുവരി അഞ്ചിന് കാണാതാവുകയായിരുന്നു.


പത്താംതിയതി ചുള്ളിയോട് ഒരു കുളത്തിൽ ചാക്കിൽ കെട്ടി തള്ളിയ നിലയിൽ മൃതദേഹം കണ്ടെത്തി.
പിന്നാലെ തന്നെ ബിജു നായരേയും സുഹൃത്ത് ഷംസുദ്ദീനേയും പൊലിസ് അറസ്റ്റു ചെയ്തു. രഹസ്യ ബന്ധങ്ങൾ പുറത്തുപറയുമെന്ന രാധയുടെ ഭീഷണിയിൽ ഭയന്ന ബിജു സുഹൃത്ത് ഷംസുദ്ദീൻ്റെ സഹായത്തോടെ രാധയെ കൊലപ്പെടുത്തി കുളത്തിൽ തള്ളിയെന്നായിരുന്നു പൊലിസ് കേസ്. മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗവുമായിരുന്നു ബിജു പ്രതിയായ കേസ് വലിയ വിവാദമായിരുന്നു.


കോൺഗ്രസിനെ വലിയ തോതിൽ പ്രതിസന്ധിയിലാക്കിയ സംഭവമായിരുന്നു ഈ കൊലപാതകം. പിന്നീട് നടന്ന തെരെഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനെതിരേ ഇടതുമുന്നണിയും ബി.ജെ.പിയും ഈ കൊലപാതം വലിയ പ്രചാരണവുമാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിലെ ഉയര്‍ന്ന തസ്തികകളില്‍ 78,000 സ്ത്രീകള്‍, സംരഭകര്‍ അഞ്ചു ലക്ഷം, സ്ത്രീ തൊഴില്‍ ശക്തിയില്‍ മിക്ക ഏഷ്യന്‍ രാജ്യങ്ങളും സഊദിക്കു പിന്നില്‍

Saudi-arabia
  •  3 days ago
No Image

കഴിഞ്ഞവര്‍ഷം മാത്രം അബൂദബിയില്‍ കണ്ടുകെട്ടിയത് ഉപയോഗിക്കാന്‍ അനുയോജ്യമല്ലാത്ത 749 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ 

uae
  •  3 days ago
No Image

'നമ്മുടെ വീട്ടില്‍ കള്ളന്‍ കയറില്ലെന്ന് ആരും കരുതരുത്...ഒരുനാള്‍ അതും സംഭവിച്ചേക്കാം' ലഹരിക്കെതിരായ കരുതല്‍ സ്വന്തം വീടുകളില്‍ നിന്ന് തുടങ്ങണമെന്ന് സാദിഖലി തങ്ങള്‍ 

Kerala
  •  3 days ago
No Image

കോട്ടയത്ത് ബസ് ഓടിച്ചു കൊണ്ടിരിക്കേ ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു

Kerala
  •  3 days ago
No Image

'കേരളത്തില്‍ വീണ്ടും കുരിശ് കൃഷി; ഇത്തരം 'കുരിശുകള്‍ ' മുളയിലേ തകര്‍ക്കാന്‍ ഭരണകൂടം മടിക്കരുത്'  പരുന്തുംപാറ കയ്യേറ്റഭൂമി വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഗീവര്‍ഗീസ് കൂറിലോസ് 

Kerala
  •  3 days ago
No Image

രാജസ്ഥാനില്‍ 'ഘര്‍ വാപസി'; ക്രിസ്തുമത വിശ്വാസികള്‍ കൂട്ടത്തോടെ ഹിന്ദുമതത്തിലേക്ക്; പള്ളി ക്ഷേത്രമാക്കി, കുരിശു മാറ്റി കാവിക്കൊടി നാട്ടി

National
  •  3 days ago
No Image

ജീവപര്യന്തം തടവ് പരമാവധി 20 വര്‍ഷമാക്കി കുറച്ച് കുവൈത്ത്; ജീവപര്യന്തം തടവുകാരുടെ കേസുകള്‍ പരിശോധിക്കാന്‍ കമ്മിറ്റിയും രൂപീകരിച്ചു 

Kuwait
  •  3 days ago
No Image

വീണ്ടും പുകയുന്ന സിറിയ; ആരാണ് അലവൈറ്റുകള്‍ 

International
  •  3 days ago
No Image

ഫുട്ബോളിൽ ആ മൂന്ന് താരങ്ങളേക്കാൾ മികച്ച ഫോർവേഡ് ഞാനാണ്: റൂണി 

Football
  •  3 days ago
No Image

റമദാന്‍ ദിനങ്ങള്‍ ചിലവഴിക്കാനായി മക്കയിലെത്തി സല്‍മാന്‍ രാജാവ്

Saudi-arabia
  •  3 days ago