HOME
DETAILS

കാനഡയെ ഇനി മാര്‍ക്ക് കാര്‍നി നയിക്കും; തുടക്കം ട്രംപിനെതിരെ ' അമേരിക്കന്‍ പ്രസിഡന്റിനെ വിജയിക്കാന്‍ അനുവദിക്കില്ല'  

  
Web Desk
March 10 2025 | 02:03 AM

Mark Carney Becomes Canadas 24th Prime Minister Succeeding Justin Trudeau

ഒട്ടാവ: ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പകരക്കാരനായി കാനഡയെ നയിക്കാനെത്തുന്നത്  മാര്‍ക്ക് കാര്‍നി.  ലിബറല്‍ പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കാനഡയുടെ 24ാം പ്രധാനമന്ത്രിയായാണ് സ്ഥാനമേല്‍ക്കുന്നത്. ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാന്‍ഡിനെ ബഹുദൂരം പിന്നിലാക്കിയാണ് കാര്‍നിയുടെ വിജയം. 

ലിബറല്‍ പാര്‍ട്ടിയിലെ 86 ശതമാനം പേരും കാര്‍നിയെ ആണ് പിന്തുണച്ചത്. 131,674 വോട്ടുകള്‍ നേടി. കാര്യമായ രാഷ്ട്രീയ പശ്ചാത്തലമില്ലാത്തിടത്തു നിന്നാണ് ഈ 59കാരന്‍ പ്രധാനമന്ത്രി പദത്തിലേക്കെത്തുന്നത്. നേരത്തെ അദ്ദേഹം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റേയും ബാങ്ക് ഓഫ് കാനഡയുടേയും ഗവര്‍ണറായിരുന്നു. ലിബറല്‍ പാര്‍ട്ടി പ്രസിഡന്റ് സച്ചിത് മെഹ്‌റയാണു കാര്‍നിയുടെ വിജയം പ്രഖ്യാപിച്ചത്.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നേരിടാന്‍ പറ്റിയ മികച്ച രാഷ്ട്രീയക്കാരനായാണു കാര്‍നിയെ കാനഡക്കാര്‍ കാണുന്നത്. ട്രംപിനെതിരെ ശക്തമായ വിമര്‍ശങ്ങള്‍ ഉന്നയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ കന്നിപ്രസംഗം.

കാനഡ ശക്തമാണെന്ന പ്രഖ്യാപിച്ച അദ്ദേഹം നമ്മുടെ സപദ് വ്യവസ്ഥ തകര്‍ക്കാന്‍ ആരോ സ്രമിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.

'ആരോ നമ്മുടെ സമ്പദ് വ്യവസ്ഥയെ തകിടം മറിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഡൊണാള്‍ഡ് ട്രംപ് നമുക്കറിയാവുന്ന പോലെ നമുക്ക് മേല്‍ അനാവശ്യ താരിഫ് ചുമത്തിയിരിക്കുന്നു. നാം നിര്‍മിച്ചതിന് മേല്‍, നാം വില്‍പന നടത്തുന്നതിന് മേല്‍, നാം കെട്ടിപ്പടുത്ത ജീവിതത്തിന് മേല്‍'

''വിശ്വസനീയ വ്യാപാര പങ്കാളികളുമായി ഉറച്ച ബന്ധത്തിനാണ് കാനഡ ആഗ്രഹിക്കുന്നത്. ട്രംപിന്റെ താരിഫ് ഭീഷണികളെ നാം കണക്കിലെടുക്കുന്നില്ല. അദ്ദേഹം വിജയിക്കാന്‍ നമ്മള്‍ അനുവദിക്കില്ല. സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരത്തിനു കാനഡയുമായി യു.എസ് കൈകോര്‍ക്കണം' കാര്‍നി ചൂണ്ടിക്കാട്ടി. അതുവരെ തിരിച്ചടികള്‍ തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. 

അവന്‍ കനേഡിയന്‍ കുടുംബങ്ങളെയും തൊഴിലാളികളെയും ബിസിനസുകളെയും ആക്രമിക്കുകയാണ്, നമുക്ക് അവനെ വിജയിക്കാന്‍ അനുവദിക്കാനാവില്ല, നമുക്ക് അഭിമാനിക്കാനും കഴിയില്ല- അദ്ദേഹം പറഞ്ഞു. 

ഇക്കഴിഞ്ഞ ജനുവരിയിലാണ് ജസ്റ്റിന്‍ ട്രൂഡോ രാജി പ്രഖ്യാപിച്ചത്. പൊതുസമ്മതി ഇടിഞ്ഞതോടെയായിരുന്നു രാജി തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂഞ്ചിൽ പാക് ഷെല്ലാക്രമണം: ലാൻസ് നായിക് ദിനേഷ് കുമാർ വീരമൃത്യു വരിച്ചു; 15 പേർ കൊല്ലപ്പെട്ടു, 43 പേർക്ക് പരുക്ക്

National
  •  a day ago
No Image

എയർ ഇന്ത്യയിൽ നിന്ന് യാത്രക്കാരനെ തിരിച്ചിറക്കി; ഓപ്പറേഷൻ സിന്ദൂറിൻറെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തം

National
  •  2 days ago
No Image

ചരിത്രത്തിലെ ഒരേയൊരു ധോണി; തലക്ക് ഡബിൾ സെഞ്ച്വറി റെക്കോർഡ്

Cricket
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനില്‍ എറ്റവും കൂടൂതൽ ഗൂഗിള്‍ സെർച്ച് ചെയ്ത വാക്ക് ഇതാണ്

International
  •  2 days ago
No Image

ബുംറയല്ല, ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ മറ്റൊരു സൂപ്പർതാരം; റിപ്പോർട്ട്

Cricket
  •  2 days ago
No Image

ഇന്ത്യ-പാക് സംഘർഷം: റദ്ദാക്കിയത് 600 വിമാന സർവ്വീസുകൾ; വിമാനങ്ങളെല്ലാം ഒരേ റൂട്ടിൽ, ഗൾഫ് മേഖലകളിലേക്ക് വ്യോമ തിരക്കും വർദ്ധിക്കുന്നു

Saudi-arabia
  •  2 days ago
No Image

സഊദിയിൽ തൊഴിലാളികൾക്ക് പ്രത്യേക ‘ഫിറ്റ്‌നസ്സ്’ പരിശോധന ഏർപ്പെടുത്തുന്നു; തൊഴിൽ മേഖലയിൽ പ്രവാസികൾക്ക് തിരിച്ചടിയായേക്കും

Saudi-arabia
  •  2 days ago
No Image

കശ്മീരിൽ സുരക്ഷാ ജാഗ്രത വർദ്ധിപ്പിച്ചു; സ്‌കൂളുകൾ അടച്ചിടും, ശ്രീനഗർ വിമാനത്താവളവും താത്കാലികമായി അടയ്ക്കും

National
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ: കേന്ദ്ര സർക്കാർ വിശദമാക്കിയ പത്ത് പ്രധാന കാര്യങ്ങൾ

National
  •  2 days ago
No Image

യുഗാന്ത്യം....രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു

Cricket
  •  2 days ago