HOME
DETAILS

കാനഡയെ ഇനി മാര്‍ക്ക് കാര്‍നി നയിക്കും; തുടക്കം ട്രംപിനെതിരെ ' അമേരിക്കന്‍ പ്രസിഡന്റിനെ വിജയിക്കാന്‍ അനുവദിക്കില്ല'  

  
Web Desk
March 10, 2025 | 2:08 AM

Mark Carney Becomes Canadas 24th Prime Minister Succeeding Justin Trudeau

ഒട്ടാവ: ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പകരക്കാരനായി കാനഡയെ നയിക്കാനെത്തുന്നത്  മാര്‍ക്ക് കാര്‍നി.  ലിബറല്‍ പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കാനഡയുടെ 24ാം പ്രധാനമന്ത്രിയായാണ് സ്ഥാനമേല്‍ക്കുന്നത്. ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാന്‍ഡിനെ ബഹുദൂരം പിന്നിലാക്കിയാണ് കാര്‍നിയുടെ വിജയം. 

ലിബറല്‍ പാര്‍ട്ടിയിലെ 86 ശതമാനം പേരും കാര്‍നിയെ ആണ് പിന്തുണച്ചത്. 131,674 വോട്ടുകള്‍ നേടി. കാര്യമായ രാഷ്ട്രീയ പശ്ചാത്തലമില്ലാത്തിടത്തു നിന്നാണ് ഈ 59കാരന്‍ പ്രധാനമന്ത്രി പദത്തിലേക്കെത്തുന്നത്. നേരത്തെ അദ്ദേഹം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റേയും ബാങ്ക് ഓഫ് കാനഡയുടേയും ഗവര്‍ണറായിരുന്നു. ലിബറല്‍ പാര്‍ട്ടി പ്രസിഡന്റ് സച്ചിത് മെഹ്‌റയാണു കാര്‍നിയുടെ വിജയം പ്രഖ്യാപിച്ചത്.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നേരിടാന്‍ പറ്റിയ മികച്ച രാഷ്ട്രീയക്കാരനായാണു കാര്‍നിയെ കാനഡക്കാര്‍ കാണുന്നത്. ട്രംപിനെതിരെ ശക്തമായ വിമര്‍ശങ്ങള്‍ ഉന്നയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ കന്നിപ്രസംഗം.

കാനഡ ശക്തമാണെന്ന പ്രഖ്യാപിച്ച അദ്ദേഹം നമ്മുടെ സപദ് വ്യവസ്ഥ തകര്‍ക്കാന്‍ ആരോ സ്രമിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.

'ആരോ നമ്മുടെ സമ്പദ് വ്യവസ്ഥയെ തകിടം മറിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഡൊണാള്‍ഡ് ട്രംപ് നമുക്കറിയാവുന്ന പോലെ നമുക്ക് മേല്‍ അനാവശ്യ താരിഫ് ചുമത്തിയിരിക്കുന്നു. നാം നിര്‍മിച്ചതിന് മേല്‍, നാം വില്‍പന നടത്തുന്നതിന് മേല്‍, നാം കെട്ടിപ്പടുത്ത ജീവിതത്തിന് മേല്‍'

''വിശ്വസനീയ വ്യാപാര പങ്കാളികളുമായി ഉറച്ച ബന്ധത്തിനാണ് കാനഡ ആഗ്രഹിക്കുന്നത്. ട്രംപിന്റെ താരിഫ് ഭീഷണികളെ നാം കണക്കിലെടുക്കുന്നില്ല. അദ്ദേഹം വിജയിക്കാന്‍ നമ്മള്‍ അനുവദിക്കില്ല. സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരത്തിനു കാനഡയുമായി യു.എസ് കൈകോര്‍ക്കണം' കാര്‍നി ചൂണ്ടിക്കാട്ടി. അതുവരെ തിരിച്ചടികള്‍ തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. 

അവന്‍ കനേഡിയന്‍ കുടുംബങ്ങളെയും തൊഴിലാളികളെയും ബിസിനസുകളെയും ആക്രമിക്കുകയാണ്, നമുക്ക് അവനെ വിജയിക്കാന്‍ അനുവദിക്കാനാവില്ല, നമുക്ക് അഭിമാനിക്കാനും കഴിയില്ല- അദ്ദേഹം പറഞ്ഞു. 

ഇക്കഴിഞ്ഞ ജനുവരിയിലാണ് ജസ്റ്റിന്‍ ട്രൂഡോ രാജി പ്രഖ്യാപിച്ചത്. പൊതുസമ്മതി ഇടിഞ്ഞതോടെയായിരുന്നു രാജി തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ജനയുടെ മരണം: ആൺസുഹൃത്തിന് പങ്കുണ്ടോ? ദുരൂഹതയാരോപിച്ച് കുടുംബം; ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം

Kerala
  •  3 days ago
No Image

വേണം ജാഗ്രത, വേനലില്‍ അമീബിക് മസ്തിഷ്‌ക ജ്വരം പടരാന്‍ സാധ്യത; കിണറുകളും ടാങ്കുകളും ക്ലോറിനേറ്റ് ചെയ്യണം

Kerala
  •  3 days ago
No Image

ബംഗാളിലെ 65 പോളിങ് ഉദ്യോഗസ്ഥർക്ക് ഇത്തവണ വോട്ടില്ല; ട്രൈബ്യൂണലിൽ സമീപിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി സുപ്രിംകോടതി

National
  •  3 days ago
No Image

"മുഖ്യമന്ത്രി ചർച്ച നടത്തട്ടെ, എനിക്ക് താൽപ്പര്യമില്ല": കടുത്ത നിലപാടുമായി കെ.സി വേണുഗോപാൽ

National
  •  3 days ago
No Image

'വിമാനം നിറയെ വോട്ടു ചെയ്യാനായി നാട്ടിലേക്ക് വരുന്നവര്‍'  ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരെ അഭിനന്ദിച്ച് പൈലറ്റ്, വീഡിയോ വൈറല്‍

National
  •  3 days ago
No Image

തീവ്ര ഹിന്ദുത്വവാദി പ്രതീഷ് വിശ്വനാഥിനൊപ്പമുള്ള വ്യാജ ചിത്രം പ്രചരിപ്പിച്ചു; നിയമനടപടി സ്വീകരിക്കുമെന്ന് എം സ്വരാജ് 

Kerala
  •  3 days ago
No Image

ഹോര്‍മുസ് സംഘര്‍ഷം: കുതിച്ചുയര്‍ന്ന് എണ്ണവില, ബാരലിന് 106 ഡോളര്‍ കടന്നു

International
  •  3 days ago
No Image

നൈജീരിയയിൽ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

Kerala
  •  3 days ago
No Image

പൊള്ളിച്ച് സൂര്യന്‍; മലപ്പുറത്ത് രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് സൂര്യാതപമേറ്റു 

Kerala
  •  3 days ago
No Image

ആംബുലൻസിന് ഇന്ധനം നൽകാൻ വിസമ്മതിച്ചു; ചികിത്സ വൈകി രോഗി മരിച്ചു; പമ്പിനെതിരെ നടപടിക്ക് ഉത്തരവ്

National
  •  3 days ago