HOME
DETAILS

'ആദ്യം എന്റെ കുടുംബത്തെ രക്ഷിക്കൂ എന്നിട്ടു മതി എന്നെ' തകര്‍ന്നടിഞ്ഞ വീടിനുള്ളില്‍ നിന്ന് കുഞ്ഞു അല്‍മ രക്ഷാ പ്രവര്‍ത്തകരോട്

  
backup
December 05, 2023 | 7:10 AM

girl-under-gaza-rubble-asks-rescuers-to-help-relatives-first

'ആദ്യം എന്റെ കുടുംബത്തെ രക്ഷിക്കൂ എന്നിട്ടു മതി എന്നെ' തകര്‍ന്നടിഞ്ഞ വീടിനുള്ളില്‍ നിന്ന് കുഞ്ഞു അല്‍മ രക്ഷാ പ്രവര്‍ത്തകരോട്

ഗസ്സയിലെ കുഞ്ഞുങ്ങള്‍ പോലും ലോകത്തെ അതിശയിപ്പിക്കുകയാണ്. ഇസ്‌റാഈല്‍ ഭീകരര്‍ക്കു മുന്നില്‍ പതറാതെ നിന്ന്. എല്ലാം നഷ്ടപ്പെടുമ്പോഴും മനോഹരമായി പുഞ്ചിരിച്ച്. ഉപ്പയും ഉമ്മയും തുടങ്ങി സ്വന്തമായവരെല്ലാം കണ്‍മുന്നില്‍ മരിച്ചു വീഴുമ്പോഴും ഞങ്ങള്‍ക്ക് ദൈവം മതിയെന്ന് (ഹസ്ബുനല്ലാഹ് വനിഅ്മല്‍ വകീല്‍) എന്ന് ഉറക്കെ പ്രഖ്യാപിച്ച്. ഇവിടെയിതാ നമ്മെ അതിശയിപ്പിക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടി. 12 കാരി അല്‍മ.

ഇസ്‌റാഈല്‍ ആക്രമണത്തില്‍ തകര്‍ന്ന അഞ്ചു നില കെട്ടിടത്തിനുള്ളിലായിരുന്നു അല്‍മയും കുടുംബവും. ആദ്യം അല്‍മയുടെ ശബ്ദമാണ് വീഡിയോയില്‍ കേള്‍ക്കുന്നത് കെട്ടിടത്തിനുള്ളില്‍ തന്‍രെ മാതാപിതാക്കളും വല്ലിപ്പയും വല്ലിമ്മയും ഒരു വയസ്സുള്ള അനിയന്‍ ഉള്‍പെടെ സഹോദരങ്ങളുമുണ്ടെന്ന് അല്‍മ പറയുന്നു. അവരെല്ലാം ജീവിച്ചിരിപ്പുണ്ടെന്നും രക്ഷാപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അല്‍മ പറയുന്നു. അവരെ ആദ്യം രക്ഷിക്കാനാണ് അല്‍മ പിന്നീട് ആവശ്യപ്പെടുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അല്‍മയെ രക്ഷാപ്രവര്‍ത്തകര്‍ ആദ്യം പുറത്തെടുക്കുന്നു. പിന്നീട് അവള്‍ തന്റെ രക്ഷിതാക്കള്‍ എവിടെയൊക്കെയാണ് ഉള്ളതെന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് കാണിച്ചു കൊടുക്കുന്നു. കുടംബാംഗങ്ങള്‍ക്ക് പിന്നീട് എന്ത് സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടുകളില്‍ വ്യക്തമല്ല.

ഒക്ടോബര്‍ ഏഴു മുതല്‍ ഇസ്‌റാഈല്‍ നടത്തിയ ഗസ്സയിലെ കൂട്ടക്കുരുതികളില്‍ ഇതുവരെ 6600ലേറെ കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടതായി ഗസ്സയിലെ മാധ്യമസ്ഥാപനത്തെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ആയിരക്കണക്കിനു കുഞ്ഞുങ്ങളെ കാണാതായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, കരയുദ്ധം തെക്കന്‍ ഗസ്സയിലേക്ക് വ്യാപിക്കാനുള്ള ശ്രമത്തിലാണ് ഇസ്‌റാഈല്‍. നിരവധി ഇസ്‌റാഈല്‍ യുദ്ധടാങ്കുകള്‍ തെക്കന്‍ നഗരമായ ഖാന്‍ യൂനിസിനെ ലക്ഷ്യമാക്കി നിങ്ങുന്നുണ്ടെന്ന് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌റാഈല്‍ തെക്കന്‍ ഗസ്സയിലും കരയാക്രമണം ശക്തിപ്പെടുത്തിയാല്‍ ഫലസ്തീനികള്‍ക്ക് സുരക്ഷിത ഇടങ്ങള്‍ ഇല്ലാത്ത സാഹചര്യംവരും. കഴിഞ്ഞ ദിവസം ഇവിടങ്ങളില്‍ വ്യാപകമായ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കരയാക്രമണവും ശക്തമാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നത്. നാന്നൂറിലേറെ കേന്ദ്രങ്ങള്‍ ഇസ്‌റാഈല്‍ ബോംബിട്ട് തകര്‍ത്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗദിയിൽ കഠിന വേനൽചൂടിന്റെ കാലമായ ജംറത് അൽ-ഖൈദ് തുടങ്ങി; ഉച്ചസമയത്ത് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

Saudi-arabia
  •  3 days ago
No Image

എസ്.ഐ.ടിക്ക് തിരിച്ചടി; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം തുടരും

Kerala
  •  3 days ago
No Image

ജാമ്യത്തിലിറങ്ങിയ ശേഷവും അപമാനിച്ചു; കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റില്‍

Kerala
  •  3 days ago
No Image

വഖ്ഫ് ബോര്‍ഡില്‍  മറ്റുള്ള സമുദായങ്ങളില്‍ നിന്നുള്ളവരെ പറ്റില്ലെന്ന നിലപാട് തുടരും; സര്‍ക്കാര്‍ അഭിഭാഷകന്‍ ഒത്തുകളിച്ചെന്ന പ്രതിപക്ഷ ആരോപണം തള്ളി പി.എം.എ. സലാം

latest
  •  3 days ago
No Image

മകളെ വിവാഹം കഴിച്ചുകൊടുത്തില്ല; കിളിമാനൂരില്‍ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ചു

Kerala
  •  3 days ago
No Image

രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വിസ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

National
  •  3 days ago
No Image

ദുബൈയിൽ സ്വർണവില 90 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ; ഏപ്രിൽ മാസത്തെ ഉയരത്തിൽ നിന്ന് 24 കാരറ്റിന് 102.50 ദിർഹം ഇടിവ് | UAE Gold rate

uae
  •  3 days ago
No Image

ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി, പിന്തുടരാന്‍ ലൈവ് ലൊക്കേഷന്‍; കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി

National
  •  3 days ago
No Image

സംസ്ഥാന സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത് വഖ്ഫ് ബോർഡിൽ അമുസ് ലിംകളെ തിരുകിക്കയറ്റാനുള്ള സംഘപരിവാർ അജണ്ട: പിണറായി വിജയൻ

latest
  •  3 days ago
No Image

യുഡിഎഫ് സര്‍ക്കാര്‍ വാക്ക് പാലിക്കണം; 80 കഴിഞ്ഞവര്‍ക്ക് കേന്ദ്ര നിരക്കില്‍ അധിക പെന്‍ഷന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് 88കാരന്റെ നിവേദനം

Kerala
  •  3 days ago