HOME
DETAILS

'ആദ്യം എന്റെ കുടുംബത്തെ രക്ഷിക്കൂ എന്നിട്ടു മതി എന്നെ' തകര്‍ന്നടിഞ്ഞ വീടിനുള്ളില്‍ നിന്ന് കുഞ്ഞു അല്‍മ രക്ഷാ പ്രവര്‍ത്തകരോട്

  
backup
December 05, 2023 | 7:10 AM

girl-under-gaza-rubble-asks-rescuers-to-help-relatives-first

'ആദ്യം എന്റെ കുടുംബത്തെ രക്ഷിക്കൂ എന്നിട്ടു മതി എന്നെ' തകര്‍ന്നടിഞ്ഞ വീടിനുള്ളില്‍ നിന്ന് കുഞ്ഞു അല്‍മ രക്ഷാ പ്രവര്‍ത്തകരോട്

ഗസ്സയിലെ കുഞ്ഞുങ്ങള്‍ പോലും ലോകത്തെ അതിശയിപ്പിക്കുകയാണ്. ഇസ്‌റാഈല്‍ ഭീകരര്‍ക്കു മുന്നില്‍ പതറാതെ നിന്ന്. എല്ലാം നഷ്ടപ്പെടുമ്പോഴും മനോഹരമായി പുഞ്ചിരിച്ച്. ഉപ്പയും ഉമ്മയും തുടങ്ങി സ്വന്തമായവരെല്ലാം കണ്‍മുന്നില്‍ മരിച്ചു വീഴുമ്പോഴും ഞങ്ങള്‍ക്ക് ദൈവം മതിയെന്ന് (ഹസ്ബുനല്ലാഹ് വനിഅ്മല്‍ വകീല്‍) എന്ന് ഉറക്കെ പ്രഖ്യാപിച്ച്. ഇവിടെയിതാ നമ്മെ അതിശയിപ്പിക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടി. 12 കാരി അല്‍മ.

ഇസ്‌റാഈല്‍ ആക്രമണത്തില്‍ തകര്‍ന്ന അഞ്ചു നില കെട്ടിടത്തിനുള്ളിലായിരുന്നു അല്‍മയും കുടുംബവും. ആദ്യം അല്‍മയുടെ ശബ്ദമാണ് വീഡിയോയില്‍ കേള്‍ക്കുന്നത് കെട്ടിടത്തിനുള്ളില്‍ തന്‍രെ മാതാപിതാക്കളും വല്ലിപ്പയും വല്ലിമ്മയും ഒരു വയസ്സുള്ള അനിയന്‍ ഉള്‍പെടെ സഹോദരങ്ങളുമുണ്ടെന്ന് അല്‍മ പറയുന്നു. അവരെല്ലാം ജീവിച്ചിരിപ്പുണ്ടെന്നും രക്ഷാപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അല്‍മ പറയുന്നു. അവരെ ആദ്യം രക്ഷിക്കാനാണ് അല്‍മ പിന്നീട് ആവശ്യപ്പെടുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അല്‍മയെ രക്ഷാപ്രവര്‍ത്തകര്‍ ആദ്യം പുറത്തെടുക്കുന്നു. പിന്നീട് അവള്‍ തന്റെ രക്ഷിതാക്കള്‍ എവിടെയൊക്കെയാണ് ഉള്ളതെന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് കാണിച്ചു കൊടുക്കുന്നു. കുടംബാംഗങ്ങള്‍ക്ക് പിന്നീട് എന്ത് സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടുകളില്‍ വ്യക്തമല്ല.

ഒക്ടോബര്‍ ഏഴു മുതല്‍ ഇസ്‌റാഈല്‍ നടത്തിയ ഗസ്സയിലെ കൂട്ടക്കുരുതികളില്‍ ഇതുവരെ 6600ലേറെ കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടതായി ഗസ്സയിലെ മാധ്യമസ്ഥാപനത്തെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ആയിരക്കണക്കിനു കുഞ്ഞുങ്ങളെ കാണാതായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, കരയുദ്ധം തെക്കന്‍ ഗസ്സയിലേക്ക് വ്യാപിക്കാനുള്ള ശ്രമത്തിലാണ് ഇസ്‌റാഈല്‍. നിരവധി ഇസ്‌റാഈല്‍ യുദ്ധടാങ്കുകള്‍ തെക്കന്‍ നഗരമായ ഖാന്‍ യൂനിസിനെ ലക്ഷ്യമാക്കി നിങ്ങുന്നുണ്ടെന്ന് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌റാഈല്‍ തെക്കന്‍ ഗസ്സയിലും കരയാക്രമണം ശക്തിപ്പെടുത്തിയാല്‍ ഫലസ്തീനികള്‍ക്ക് സുരക്ഷിത ഇടങ്ങള്‍ ഇല്ലാത്ത സാഹചര്യംവരും. കഴിഞ്ഞ ദിവസം ഇവിടങ്ങളില്‍ വ്യാപകമായ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കരയാക്രമണവും ശക്തമാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നത്. നാന്നൂറിലേറെ കേന്ദ്രങ്ങള്‍ ഇസ്‌റാഈല്‍ ബോംബിട്ട് തകര്‍ത്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷൻ വിതരണത്തിലെ ക്രമക്കേട്; റേഷന്‍ കടകളിലും സപ്ലൈകോ ഗോഡൗണുകളിലും വിജിലന്‍സിന്റെ മിന്നല്‍പരിശോധന

Kerala
  •  3 days ago
No Image

എസ്‌.കെ.ജെ.എം.സി.സി ആദർശ കാംപയിന്‍: മധ്യമേഖല സമ്മേളനം ഇന്ന് ജിഫ്‍രി തങ്ങള്‍ ഉദ്ഘാടനം ചെയ്യും

Kerala
  •  3 days ago
No Image

പ്ലസ് വൺ പ്രവേശനം: സ്കൂളുകൾ അധിക ഫീസിടാക്കിയാൽ അറിയിക്കാം; കർശന നടപടി

Kerala
  •  3 days ago
No Image

മൂവാറ്റുപുഴയില്‍ യുവതിക്ക് നേരെ ആക്രമണശ്രമം; മാരകായുധങ്ങളുമായി ട്രക്കിനെ പിന്തുടര്‍ന്നത് 15 കിലോമീറ്റര്‍, 5 യുവാക്കള്‍ പിടിയില്‍

Kerala
  •  3 days ago
No Image

മുനമ്പം വഖ്ഫ് ഭൂമി: മന്ത്രാലയത്തിന് വിശദ മറുപടി നൽകിയെന്ന് വഖ്ഫ് ബോർഡ് ചെയർമാൻ, വഖ്ഫ് ഭൂമി അല്ലെന്നത് മുഖ്യമന്ത്രിയുടെ സ്വന്തം അഭിപ്രായം

Kerala
  •  3 days ago
No Image

ടെലിഗ്രാമിന് കേന്ദ്രപ്പൂട്ട്: പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് നീക്കി ഗൂഗിള്‍, ആപ്പിളിനും നിര്‍ദേശം

Kerala
  •  3 days ago
No Image

മാന്ത്രികക്കാലിൽ വിജയത്തുടക്കം - അൾജീരിയയെ തകർത്ത് ലോകചാംപ്യന്മാർ തുടങ്ങി

Football
  •  3 days ago
No Image

യുഎഇയിൽ കനത്ത ചൂട് തുടരുന്നു; താപനില 44 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും

Weather
  •  3 days ago
No Image

മമ്പുറം ആണ്ടുനേർച്ചയ്ക്ക് ഇന്ന് തുടക്കമാകും

Kerala
  •  3 days ago
No Image

പെട്രോൾ- ഡീസൽ വില കുറയുമോ? എണ്ണവില കുത്തനെ ഇടിഞ്ഞ് ബാരലിന് 79 ഡോളറായി

International
  •  3 days ago