HOME
DETAILS

'ആദ്യം എന്റെ കുടുംബത്തെ രക്ഷിക്കൂ എന്നിട്ടു മതി എന്നെ' തകര്‍ന്നടിഞ്ഞ വീടിനുള്ളില്‍ നിന്ന് കുഞ്ഞു അല്‍മ രക്ഷാ പ്രവര്‍ത്തകരോട്

  
backup
December 05, 2023 | 7:10 AM

girl-under-gaza-rubble-asks-rescuers-to-help-relatives-first

'ആദ്യം എന്റെ കുടുംബത്തെ രക്ഷിക്കൂ എന്നിട്ടു മതി എന്നെ' തകര്‍ന്നടിഞ്ഞ വീടിനുള്ളില്‍ നിന്ന് കുഞ്ഞു അല്‍മ രക്ഷാ പ്രവര്‍ത്തകരോട്

ഗസ്സയിലെ കുഞ്ഞുങ്ങള്‍ പോലും ലോകത്തെ അതിശയിപ്പിക്കുകയാണ്. ഇസ്‌റാഈല്‍ ഭീകരര്‍ക്കു മുന്നില്‍ പതറാതെ നിന്ന്. എല്ലാം നഷ്ടപ്പെടുമ്പോഴും മനോഹരമായി പുഞ്ചിരിച്ച്. ഉപ്പയും ഉമ്മയും തുടങ്ങി സ്വന്തമായവരെല്ലാം കണ്‍മുന്നില്‍ മരിച്ചു വീഴുമ്പോഴും ഞങ്ങള്‍ക്ക് ദൈവം മതിയെന്ന് (ഹസ്ബുനല്ലാഹ് വനിഅ്മല്‍ വകീല്‍) എന്ന് ഉറക്കെ പ്രഖ്യാപിച്ച്. ഇവിടെയിതാ നമ്മെ അതിശയിപ്പിക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടി. 12 കാരി അല്‍മ.

ഇസ്‌റാഈല്‍ ആക്രമണത്തില്‍ തകര്‍ന്ന അഞ്ചു നില കെട്ടിടത്തിനുള്ളിലായിരുന്നു അല്‍മയും കുടുംബവും. ആദ്യം അല്‍മയുടെ ശബ്ദമാണ് വീഡിയോയില്‍ കേള്‍ക്കുന്നത് കെട്ടിടത്തിനുള്ളില്‍ തന്‍രെ മാതാപിതാക്കളും വല്ലിപ്പയും വല്ലിമ്മയും ഒരു വയസ്സുള്ള അനിയന്‍ ഉള്‍പെടെ സഹോദരങ്ങളുമുണ്ടെന്ന് അല്‍മ പറയുന്നു. അവരെല്ലാം ജീവിച്ചിരിപ്പുണ്ടെന്നും രക്ഷാപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അല്‍മ പറയുന്നു. അവരെ ആദ്യം രക്ഷിക്കാനാണ് അല്‍മ പിന്നീട് ആവശ്യപ്പെടുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അല്‍മയെ രക്ഷാപ്രവര്‍ത്തകര്‍ ആദ്യം പുറത്തെടുക്കുന്നു. പിന്നീട് അവള്‍ തന്റെ രക്ഷിതാക്കള്‍ എവിടെയൊക്കെയാണ് ഉള്ളതെന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് കാണിച്ചു കൊടുക്കുന്നു. കുടംബാംഗങ്ങള്‍ക്ക് പിന്നീട് എന്ത് സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടുകളില്‍ വ്യക്തമല്ല.

ഒക്ടോബര്‍ ഏഴു മുതല്‍ ഇസ്‌റാഈല്‍ നടത്തിയ ഗസ്സയിലെ കൂട്ടക്കുരുതികളില്‍ ഇതുവരെ 6600ലേറെ കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടതായി ഗസ്സയിലെ മാധ്യമസ്ഥാപനത്തെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ആയിരക്കണക്കിനു കുഞ്ഞുങ്ങളെ കാണാതായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, കരയുദ്ധം തെക്കന്‍ ഗസ്സയിലേക്ക് വ്യാപിക്കാനുള്ള ശ്രമത്തിലാണ് ഇസ്‌റാഈല്‍. നിരവധി ഇസ്‌റാഈല്‍ യുദ്ധടാങ്കുകള്‍ തെക്കന്‍ നഗരമായ ഖാന്‍ യൂനിസിനെ ലക്ഷ്യമാക്കി നിങ്ങുന്നുണ്ടെന്ന് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌റാഈല്‍ തെക്കന്‍ ഗസ്സയിലും കരയാക്രമണം ശക്തിപ്പെടുത്തിയാല്‍ ഫലസ്തീനികള്‍ക്ക് സുരക്ഷിത ഇടങ്ങള്‍ ഇല്ലാത്ത സാഹചര്യംവരും. കഴിഞ്ഞ ദിവസം ഇവിടങ്ങളില്‍ വ്യാപകമായ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കരയാക്രമണവും ശക്തമാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നത്. നാന്നൂറിലേറെ കേന്ദ്രങ്ങള്‍ ഇസ്‌റാഈല്‍ ബോംബിട്ട് തകര്‍ത്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അവൻ അവൻ്റെ ക്ലബ്ബ് പൈതൃകം നശിപ്പിക്കുന്നു!'; സൂപ്പർ താരത്തെ ടീമിൽ നിന്ന് പുറത്താക്കണമെന്ന് ലിവർപൂൾ പരിശീലകനോട് റൂണി

Football
  •  11 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർമാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ; വോട്ടെടുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

Kerala
  •  11 days ago
No Image

'ബ്ലൂ വെരിഫിക്കേഷൻ നിങ്ങളെ രക്ഷിക്കില്ല': പണമടച്ചുള്ള വെരിഫിക്കേഷൻ വിശ്വാസ്യതയെ തകർക്കുന്നു; മുന്നറിയിപ്പുമായി യുഎഇയിലെ വിദഗ്ധർ

uae
  •  11 days ago
No Image

റഷ്യയുടെ 48 യുദ്ധവിമാനങ്ങൾ ഇറാൻ വാങ്ങുന്നു; 600 കോടി യൂറോയുടെ കരാറിലൊപ്പുവച്ചു

International
  •  11 days ago
No Image

ഫിഫ അറബ് കപ്പിൽ ചരിത്രം കുറിച്ച് ഫലസ്തീനും സിറിയയും; ഇരുടീമുകളും ക്വാർട്ടർ ഫൈനലിൽ 

qatar
  •  11 days ago
No Image

ബ്രസീലിയൻ സൂപ്പർ താരത്തിന് കളി തുടരാൻ കാൽമുട്ട് ദാനം ചെയ്യാൻ തയ്യാറായി ആരാധകൻ; താരത്തിന്റെ മറുപടി വൈറൽ

Football
  •  11 days ago
No Image

യുഎഇയിലുള്ള പ്രവാസികൾക്ക് ആശ്വാസമായേക്കും: സ്വർണ്ണാഭരണ പരിധി പുതുക്കാൻ സാധ്യത; കസ്റ്റംസ് നിയമങ്ങളിൽ സമൂല പരിഷ്‌കരണം വരുന്നു

uae
  •  11 days ago
No Image

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു; ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി സൂചന

Kerala
  •  11 days ago
No Image

ഗസ്സയിൽ രണ്ടാംഘട്ട സമാധാനപദ്ധതിക്ക് വഴി തെളിയുന്നു; ഹമാസ് കൈമാറാൻ ബാക്കിയുള്ളത് ഒരു ബന്ദിയുടെ മൃതദേഹം മാത്രം

International
  •  11 days ago
No Image

ഇറാഖി ക്വിസി മുതൽ വാഗ്യു ഷവർമ വരെ; ഗ്ലോബൽ വില്ലേജിലെ രുചിയേറും ഭക്ഷണശാലകൾ പരിചയപ്പെടാം

uae
  •  11 days ago