HOME
DETAILS

വഖ്ഫിൽ പി.എസ്.സി നിയമനം 'മുസ് ലിം ഓൺലി' ആക്കുന്നത് ഭാവിയിൽ നിയമപ്രശ്നത്തിനിടയാക്കും

  
backup
November 12, 2021 | 7:41 PM

485635132-2


തിരുവനന്തപുരം
പി.എസ്.സിക്ക് വിട്ട കേരള വഖ്ഫ് ബോർഡ് നിയമനങ്ങൾക്ക് മുസ് ലിങ്ങൾക്ക് വേണ്ടി മാത്രമായുണ്ടാക്കിയ സ്കോളർഷിപ്പിന്റെ ഗതി വരുമോയെന്ന് ആശങ്ക. മുസ് ലിങ്ങളുടെ പിന്നോക്കാവസ്ഥ പഠിച്ച സച്ചാർ കമ്മിറ്റി ശുപാർശ പ്രകാരം സമുദായത്തിന് വേണ്ടി മാത്രമായി രൂപം കൊടുത്ത സ്കോളർഷിപ്പ് 80ഃ20 അനുപാതത്തിലും പിന്നീട് ജനസംഖ്യാനുപാതികവുമാക്കി അട്ടിമറിച്ചതിന് സമാനമായ നടപടികൾ വഖ്ഫ് ബോർഡ് നിയമനത്തിലും ഉണ്ടാവുമോയെന്ന ആശങ്കയാണ് ഉയരുന്നത്.
വഖ്ഫ് ബോർഡ് നിയമനത്തിൽ മുസ് ലിം സമുദായത്തിലുള്ളവർക്ക് മാത്രമായി അപേക്ഷിക്കാൻ കഴിയുന്ന വിധത്തിൽ വിജ്ഞാപനമിറക്കാൻ പി.എസ്.സിക്ക് നിർദേശം നൽകുമെന്നാണ് ബില്ല് അവതരിപ്പിച്ച് വഖ്ഫിന്റെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്മാൻ നിയമസഭയിൽ പറഞ്ഞത്.


എന്നാൽ, ഇത് ഭാവിയിൽ വലിയ നിയമപ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ സർക്കാർ സർവിസ് ചട്ടമനുസരിച്ച് ഒരു തസ്തികയിലേക്കും ഏതെങ്കിലും മതവിഭാഗങ്ങളെ മാത്രം ലക്ഷ്യമാക്കി അപേക്ഷ ക്ഷണിക്കാൻ കഴിയില്ല.
എന്നിരിക്കെ മന്ത്രിയുടെ ഇതു സംബന്ധിച്ച അവകാശവാദം വരും നാളുകളിൽ എത്ര കണ്ട് പ്രാവർത്തികമാകുമെന്നാണ് സംശയം ഉയരുന്നത്.
ന്യൂനപക്ഷ സ്കോളർഷിപ്പ് 80ഃ20 ആനുപാതം ആക്കിയതിനെതിരായ നടപടി ചോദ്യം ചെയ്തു കൊണ്ടുളള ഹരജി പരിഗണിച്ചാണ് കോടതി അതു ജനസംഖ്യാനുപാതികമായി വിഭജിച്ചത്.
വഖ്ഫ് ബോർഡിലേക്കുള്ള പി.എസ്.സി വിജ്ഞാപനത്തിൽ ''മുസ് ലിംകൾക്ക് മാത്രം'' എന്ന വ്യവസ്ഥ വയ്ക്കുകയാണെങ്കിൽ അത് കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കൂടാതെ , വരും വർഷങ്ങളിൽ അത് വർഗീയ പ്രചാരണത്തിന് ഉപയോഗിക്കാനും ഇടയുണ്ട്.


ഭൂരിപക്ഷ വികാരം മാനിച്ച് ദേവസ്വം ബോർഡിലെ നിയമനം പി.എസ്.സിക്ക് വിടാത്ത സർക്കാർ കേവലം 120ൽ താഴെ മാത്രം തസ്തികകളുള്ള വഖ്ഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടതിലെ ഇരട്ടത്താപ്പും ചർച്ചയാവുന്നുണ്ട്.
കൂടാതെ വഖ്ഫ് ബോർഡിലേക്കുള്ള നിയമനം മറ്റു സർക്കാർ സർവിസ് മേഖലകളിലെ ജനറൽ ക്വാട്ടയിൽ നിന്നുള്ള മുസ് ലിങ്ങളുടെ അവസരം കുറയ്ക്കാൻ കാരണമാവും.
- വഖ്ഫ് ബോർഡ് നിയമനത്തിൽ സംവരണ, റൊട്ടേഷൻ സംവിധാനം ബാധകമല്ലാത്തതും വിവാദമാവാനിടയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരിൽ മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മർദിച്ച കേസ്; ഒളിവിൽ കഴിഞ്ഞിരുന്ന പിതാവും മക്കളും പൊലിസിൽ കീഴടങ്ങി

Kerala
  •  2 days ago
No Image

ബിഹാറിൽ മുസ്‌ലിം യുവതിയുടെ നിഖാബ് ബലമായി അഴിപ്പിച്ച് സിന്ദൂരമണിയിച്ചു; ഹിന്ദുത്വ സംഘടനകളുടെ അതിക്രമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം

National
  •  2 days ago
No Image

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും എംഎൽഎ ബോർഡ് മാറ്റിയില്ല; എം. മുകേഷിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി

Kerala
  •  2 days ago
No Image

ഫ്രഞ്ച് പടയെ നേരിടും മുൻപ് ആഫ്രിക്കൻ സിംഹങ്ങൾക്ക് കനത്ത തിരിച്ചടി; മൊറോക്കോയുടെ ഗോൾവേട്ടക്കാരൻ ക്വാർട്ടറിന് പുറത്ത്!

Football
  •  2 days ago
No Image

പെട്രോൾ വില 82 രൂപയാക്കണം'; എണ്ണക്കമ്പനികളുടെ കൊള്ളലാഭത്തിന് കേന്ദ്ര സർക്കാർ കൂട്ടുനിൽക്കുന്നുവെന്ന് അരവിന്ദ് കെജ്‌രിവാൾ

National
  •  2 days ago
No Image

ഈജിപ്തിനെതിരെയുള്ള വിജയത്തിന് പിന്നാലെ അർജന്റീനയിൽ വൻ അക്രമം; ആഘോഷങ്ങൾക്കിടെ 9 പേർ അറസ്റ്റിൽ

Football
  •  2 days ago
No Image

കാറിൽ ലഹരിക്കടത്ത്: മലപ്പുറത്ത് രണ്ട് യുവാക്കൾ എംഡിഎംഎയുമായി പിടിയിൽ; ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു

Kerala
  •  2 days ago
No Image

കര്‍ണാടകയില്‍ ലോറിയും ഫോഴ്‌സ് ക്രൂയിസര്‍ ജീപ്പും കൂട്ടിയിടിച്ചു; ഏഴുപേര്‍ മരിച്ചു, രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക്

National
  •  2 days ago
No Image

ഒറ്റ ഗോളില്‍ മെസിയെ വീഴ്ത്താം; ചരിത്രം കുറിക്കാൻ കിലിയൻ എംബാപ്പെ

Football
  •  2 days ago
No Image

കുത്തിവെപ്പ് ആഴ്ചയിലൊരിക്കൽ മാത്രം; ചെലവും കുറയും, പ്രമേഹ രോഗികൾക്ക് ആശ്വാസമായി പുതിയ ഇൻസുലിൻ ഇന്ത്യൻ വിപണിയിലേക്ക്

National
  •  2 days ago