HOME
DETAILS

വഖ്ഫിൽ പി.എസ്.സി നിയമനം 'മുസ് ലിം ഓൺലി' ആക്കുന്നത് ഭാവിയിൽ നിയമപ്രശ്നത്തിനിടയാക്കും

  
backup
November 12, 2021 | 7:41 PM

485635132-2


തിരുവനന്തപുരം
പി.എസ്.സിക്ക് വിട്ട കേരള വഖ്ഫ് ബോർഡ് നിയമനങ്ങൾക്ക് മുസ് ലിങ്ങൾക്ക് വേണ്ടി മാത്രമായുണ്ടാക്കിയ സ്കോളർഷിപ്പിന്റെ ഗതി വരുമോയെന്ന് ആശങ്ക. മുസ് ലിങ്ങളുടെ പിന്നോക്കാവസ്ഥ പഠിച്ച സച്ചാർ കമ്മിറ്റി ശുപാർശ പ്രകാരം സമുദായത്തിന് വേണ്ടി മാത്രമായി രൂപം കൊടുത്ത സ്കോളർഷിപ്പ് 80ഃ20 അനുപാതത്തിലും പിന്നീട് ജനസംഖ്യാനുപാതികവുമാക്കി അട്ടിമറിച്ചതിന് സമാനമായ നടപടികൾ വഖ്ഫ് ബോർഡ് നിയമനത്തിലും ഉണ്ടാവുമോയെന്ന ആശങ്കയാണ് ഉയരുന്നത്.
വഖ്ഫ് ബോർഡ് നിയമനത്തിൽ മുസ് ലിം സമുദായത്തിലുള്ളവർക്ക് മാത്രമായി അപേക്ഷിക്കാൻ കഴിയുന്ന വിധത്തിൽ വിജ്ഞാപനമിറക്കാൻ പി.എസ്.സിക്ക് നിർദേശം നൽകുമെന്നാണ് ബില്ല് അവതരിപ്പിച്ച് വഖ്ഫിന്റെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്മാൻ നിയമസഭയിൽ പറഞ്ഞത്.


എന്നാൽ, ഇത് ഭാവിയിൽ വലിയ നിയമപ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ സർക്കാർ സർവിസ് ചട്ടമനുസരിച്ച് ഒരു തസ്തികയിലേക്കും ഏതെങ്കിലും മതവിഭാഗങ്ങളെ മാത്രം ലക്ഷ്യമാക്കി അപേക്ഷ ക്ഷണിക്കാൻ കഴിയില്ല.
എന്നിരിക്കെ മന്ത്രിയുടെ ഇതു സംബന്ധിച്ച അവകാശവാദം വരും നാളുകളിൽ എത്ര കണ്ട് പ്രാവർത്തികമാകുമെന്നാണ് സംശയം ഉയരുന്നത്.
ന്യൂനപക്ഷ സ്കോളർഷിപ്പ് 80ഃ20 ആനുപാതം ആക്കിയതിനെതിരായ നടപടി ചോദ്യം ചെയ്തു കൊണ്ടുളള ഹരജി പരിഗണിച്ചാണ് കോടതി അതു ജനസംഖ്യാനുപാതികമായി വിഭജിച്ചത്.
വഖ്ഫ് ബോർഡിലേക്കുള്ള പി.എസ്.സി വിജ്ഞാപനത്തിൽ ''മുസ് ലിംകൾക്ക് മാത്രം'' എന്ന വ്യവസ്ഥ വയ്ക്കുകയാണെങ്കിൽ അത് കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കൂടാതെ , വരും വർഷങ്ങളിൽ അത് വർഗീയ പ്രചാരണത്തിന് ഉപയോഗിക്കാനും ഇടയുണ്ട്.


ഭൂരിപക്ഷ വികാരം മാനിച്ച് ദേവസ്വം ബോർഡിലെ നിയമനം പി.എസ്.സിക്ക് വിടാത്ത സർക്കാർ കേവലം 120ൽ താഴെ മാത്രം തസ്തികകളുള്ള വഖ്ഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടതിലെ ഇരട്ടത്താപ്പും ചർച്ചയാവുന്നുണ്ട്.
കൂടാതെ വഖ്ഫ് ബോർഡിലേക്കുള്ള നിയമനം മറ്റു സർക്കാർ സർവിസ് മേഖലകളിലെ ജനറൽ ക്വാട്ടയിൽ നിന്നുള്ള മുസ് ലിങ്ങളുടെ അവസരം കുറയ്ക്കാൻ കാരണമാവും.
- വഖ്ഫ് ബോർഡ് നിയമനത്തിൽ സംവരണ, റൊട്ടേഷൻ സംവിധാനം ബാധകമല്ലാത്തതും വിവാദമാവാനിടയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  a day ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  a day ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  a day ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  a day ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  a day ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  a day ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  a day ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  a day ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  a day ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  a day ago