HOME
DETAILS

മസാസ് ഉബൈദത്ത്; ഇസ്‌റാഈല്‍ തടവറകളിലെ കൊടുംക്രൂരതകളുടെ തെളിവാണ് ജീവച്ഛവമായ ഈ ചെറുപ്പക്കാരന്‍

  
Web Desk
July 12 2024 | 02:07 AM

Masaz Ubaydat as evidence of brutality in Israeli prisons

ഗസ്സ: ഇസ്‌റാഈല്‍ നടത്തുന്ന കൊടുംക്രൂരതകള്‍ക്കു മേല്‍ അല്‍പമെങ്കിലും ശങ്ക ബാക്കി നില്‍ക്കുവന്നവരുണ്ടെങ്കില്‍ കാണുക  മസാസ് ഉബൈദത്ത് എന്ന 37കാരനെ. വിരിഞ്ഞ നെഞ്ചും ഉറച്ച മസിലുകളുമുണ്ടായിരുന്ന, ഒരു ബോഡി ബില്‍ഡറായിരുന്ന, കരുത്തുറ്റ ചെറുപ്പക്കാരനെ കാണുക. ശരീരമാകെ മെലിഞ്ഞ് മസിലുകളെല്ലാം വാര്‍ന്നൊഴിഞ്ഞ് വിറച്ച് വിറച്ച് പരസഹായമില്ലാതെ ഒരടി പോലും വെക്കാനാവാതെ അയാള്‍ നടന്നു വരുന്നത് കാണുക. ശൂന്യതയിലേക്ക് കണ്ണു നട്ട് അയാള്‍ സംസാരിക്കുമ്പോള്‍ വാക്കുകള്‍ പോലും അവ്യക്തമാണ്. ഭീതി നിറഞ്ഞു നില്‍ക്കുന്ന കണ്ണുകള്‍ കണ്ടു നില്‍ക്കുന്നവരെ പോലും വല്ലാതെ അസ്വസ്ഥമാക്കും. ഒമ്പതു മാസത്തെ ഇസ്‌റാഈല്‍ ജയില്‍ വാസം അയാളെ ആക്കിത്തീര്‍ത്തതാണിങ്ങനെ. ഒക്ടോബറിലാണ് ഉബൈദത്തിനെ സയണിസ്റ്റ് സൈന്യം അറസ്റ്റ്‌ചെയ്യുന്നത്. രണ്ടുകൈകളുടെ ചലനശേഷിയും നഷ്ടമായിരിക്കുന്നു ഉബൈദത്തിന്. ഏറെക്കുറേ ഓര്‍മശേഷിയും നഷ്ടമായതായതായി കുടുംബാംഗങ്ങള്‍ പറയുന്നു.  

പട്ടിണിക്കിടല്‍, കൊടും ചൂടിലും തണുപ്പിലും അടച്ചിടല്‍, വൈദ്യുതാഘാതമേല്‍പ്പിക്കല്‍, വെള്ളത്തില്‍ മുക്കി ശ്വാസം മുട്ടിക്കല്‍, ഉറങ്ങാന്‍ അനുവദിക്കാതിരിക്കല്‍, തൂണില്‍ കൈകാലുകള്‍ ബന്ധിപ്പിച്ച് മര്‍ദിക്കല്‍ തുടങ്ങി യു.എസിന്റെ കുപ്രസിദ്ധ തടവറയായ ഗോണ്ടാനാമോ മാതൃകയിലുള്ള പീഡനമുറകളാണ് സയണിസ്റ്റുകള്‍ ഫലസ്തീനികളോട് ചെയ്യുന്നതെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. 

താനനുഭവിച്ച വാക്കുകള്‍ക്കതീതമായ അതിഭീകര ക്രൂരതകളെ കുറിച്ച് മുറിഞ്ഞു വീഴുന്ന വാക്കുകളില്‍ ഉബൈദത്ത് പറയുന്നതിങ്ങനെ

'അല്‍നഖബ് തടവറ ഒരു ഗ്വണ്ടനാമോ പോലെയായിരുന്നു. മനസ്സില്‍ സങ്കല്‍പിക്കാന്‍ പോലും കഴിയാത്തത്ര ക്രൂരതകള്‍. കൊലപാതകം, മര്‍ദ്ദനം, പട്ടിണി, രോഗം. രണ്ടായിത്തോളം മനുഷ്യര്‍. പലര്‍ക്കും ഗുരുതരമായ രോഗങ്ങള്‍. അതിഗുരുതരമായ രോഗങ്ങള്‍. സങ്കല്‍പിക്കാനാവാത്ത അവസ്ഥ. അവര്‍ക്ക് അല്ലാഹു മാത്രമേയുള്ളൂ'

രോഷവും നിസ്സഹായതയും നിറഞ്ഞ വാക്കുകളിലേക്ക് ഇതു കൂടി അയാള്‍ ചേര്‍ത്തു വെക്കുന്നു. 
'ഞാനവരെ വിട്ടു പോന്നിരിക്കുന്നു. ഞങ്ങളുടെ മരണവും ഒന്നിച്ചായിരുന്നെങ്കില്‍ എന്ന് ഞാനാഗ്രഹിച്ചു പോവുകയാണ്' 

അഞ്ചു മക്കളുടെ പിതാവാണ് ഈ ചെറുപ്പക്കാരന്‍. ഉബൈദത്ത് അതിക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായതായി ഫലസ്തീന്‍ തടവുകാര്‍ക്കായുള്ള എന്‍.ജി.ഒ ഫലസ്തീന്‍ പ്രസണേര്‍സ് സൊസൈറ്റി ചൂണ്ടിക്കാട്ടുന്നു. അത്യന്തം ഗുരുതരമായ ആരോഗ്യസ്ഥിതിയിലാണ് ഉബൈദത്തെന്നും അവര്‍ പറയുന്നു. നേരത്തെയും ഇയാളെ ഇസ്‌റാഈല്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഒമ്പതുമാസമായി ഫലസ്തീനില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിവരുന്നത് എല്ലാ രാജ്യാന്തര മര്യാദകളും ലംഘിച്ചുള്ള ക്രൂരമായ ആക്രമണമാണ്. അതിനൊപ്പം തന്നെ വെസ്റ്റ് ബാങ്കില്‍നിന്നുള്‍പ്പെടെ ഫലസ്തീനികളെ നിയമവിരുദ്ധമായി പിടികൂടി കൊണ്ടുപോകുന്നുമുണ്ട്. ഒക്ടോബര്‍ മുതല്‍ പതിനായിരത്തോളം പേരെയാണ് ഇത്തരത്തില്‍ ഇസ്‌റാഈല്‍ വെസ്റ്റ് ബാങ്കില്‍നിന്ന് മാത്രം അറസ്റ്റ്‌ചെയ്തു കൊണ്ടുപോയത്. കുട്ടികളുള്‍പ്പെടെ ഇത്തരത്തില്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരെയെല്ലാം കൊടിയ മര്‍ദനങ്ങള്‍ക്കും ശാരീരിക പീഡനങ്ങള്‍ക്കുമാണ് ഇരയാക്കുന്നത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കർണാടകയിൽ വൻ ബാങ്ക് കൊള്ള; വിജയപുര എസ്ബിഐ ശാഖയിൽ നിന്ന് 8 കോടി രൂപയും 50 കിലോ സ്വർണവും കവർന്നു

crime
  •  an hour ago
No Image

ഇതാര് നായകളെ പറഞ്ഞു മനസിലാക്കും; മനുഷ്യരെ കടിച്ചാൽ തെരുവ് നായകൾക്ക് 'ജീവപര്യന്തം തടവ്' ഉത്തരവിട്ട് ഉത്തർപ്രദേശ് സർക്കാർ

National
  •  2 hours ago
No Image

കെട്ടിടത്തിന്റെ കോൺക്രീറ്റ് ബാരിയർ ഇടിഞ്ഞുവീണ് കാറിന് കേടുപാടുകൾ സംഭവിച്ചു; വാഹന ഉടമക്ക് 80,000 ദിർഹം നഷ്ടപരിഹാരം

uae
  •  2 hours ago
No Image

യുഎഇയിൽ വൈകീട്ട് വീണ്ടും ഉയർന്ന് സ്വർണ വില

uae
  •  2 hours ago
No Image

ഇനി ആ വാക്കുകൾ ഇവിടെ വേണ്ട; വീണ്ടും വിചിത്ര ഉത്തരവുമായി കിം ജോങ് ഉൻ

International
  •  3 hours ago
No Image

ജോലിയിൽ നിന്നും പിരിച്ചുവിട്ടോ? പേടിക്കേണ്ട, നിങ്ങൾക്കും കിട്ടും ILOE തൊഴിലില്ലായ്മ ഇൻഷുറൻസ്; കൂടുതലറിയാം

uae
  •  3 hours ago
No Image

ട്രംപിനെ തള്ളി പാകിസ്ഥാൻ; വെടിനിർത്തൽ അവകാശവാദം പച്ചക്കള്ളം; മൂന്നാം കക്ഷി ഇടപെടൽ ഇന്ത്യ നിരാകരിച്ചതായി പാകിസ്ഥാൻ

International
  •  3 hours ago
No Image

'ആദ്യ വിവാഹത്തിലെ കുഞ്ഞിനെ ഭര്‍ത്താവ് പരിഗണിക്കുന്നില്ല', ആത്മഹത്യ കുറിപ്പില്‍ യുവതി; ഭര്‍ത്താവ് അറസ്റ്റില്‍

crime
  •  4 hours ago
No Image

ഭക്ഷ്യസുരക്ഷ നിയമങ്ങളുടെ ലംഘനം; പ്രമുഖ ഹൈപ്പർമാർക്കറ്റ് അടച്ചുപൂട്ടി അബൂദബി

uae
  •  4 hours ago
No Image

എം.ജിയില്‍ ബി.എ ഇസ്ലാമിക് ഹിസ്റ്ററിയില്‍ ഒന്നാം റാങ്ക് താരിഖ് ഇബ്‌നു സിയാദിന്

Kerala
  •  4 hours ago