HOME
DETAILS

മസാസ് ഉബൈദത്ത്; ഇസ്‌റാഈല്‍ തടവറകളിലെ കൊടുംക്രൂരതകളുടെ തെളിവാണ് ജീവച്ഛവമായ ഈ ചെറുപ്പക്കാരന്‍

  
Web Desk
July 12, 2024 | 2:39 AM

Masaz Ubaydat as evidence of brutality in Israeli prisons

ഗസ്സ: ഇസ്‌റാഈല്‍ നടത്തുന്ന കൊടുംക്രൂരതകള്‍ക്കു മേല്‍ അല്‍പമെങ്കിലും ശങ്ക ബാക്കി നില്‍ക്കുവന്നവരുണ്ടെങ്കില്‍ കാണുക  മസാസ് ഉബൈദത്ത് എന്ന 37കാരനെ. വിരിഞ്ഞ നെഞ്ചും ഉറച്ച മസിലുകളുമുണ്ടായിരുന്ന, ഒരു ബോഡി ബില്‍ഡറായിരുന്ന, കരുത്തുറ്റ ചെറുപ്പക്കാരനെ കാണുക. ശരീരമാകെ മെലിഞ്ഞ് മസിലുകളെല്ലാം വാര്‍ന്നൊഴിഞ്ഞ് വിറച്ച് വിറച്ച് പരസഹായമില്ലാതെ ഒരടി പോലും വെക്കാനാവാതെ അയാള്‍ നടന്നു വരുന്നത് കാണുക. ശൂന്യതയിലേക്ക് കണ്ണു നട്ട് അയാള്‍ സംസാരിക്കുമ്പോള്‍ വാക്കുകള്‍ പോലും അവ്യക്തമാണ്. ഭീതി നിറഞ്ഞു നില്‍ക്കുന്ന കണ്ണുകള്‍ കണ്ടു നില്‍ക്കുന്നവരെ പോലും വല്ലാതെ അസ്വസ്ഥമാക്കും. ഒമ്പതു മാസത്തെ ഇസ്‌റാഈല്‍ ജയില്‍ വാസം അയാളെ ആക്കിത്തീര്‍ത്തതാണിങ്ങനെ. ഒക്ടോബറിലാണ് ഉബൈദത്തിനെ സയണിസ്റ്റ് സൈന്യം അറസ്റ്റ്‌ചെയ്യുന്നത്. രണ്ടുകൈകളുടെ ചലനശേഷിയും നഷ്ടമായിരിക്കുന്നു ഉബൈദത്തിന്. ഏറെക്കുറേ ഓര്‍മശേഷിയും നഷ്ടമായതായതായി കുടുംബാംഗങ്ങള്‍ പറയുന്നു.  

പട്ടിണിക്കിടല്‍, കൊടും ചൂടിലും തണുപ്പിലും അടച്ചിടല്‍, വൈദ്യുതാഘാതമേല്‍പ്പിക്കല്‍, വെള്ളത്തില്‍ മുക്കി ശ്വാസം മുട്ടിക്കല്‍, ഉറങ്ങാന്‍ അനുവദിക്കാതിരിക്കല്‍, തൂണില്‍ കൈകാലുകള്‍ ബന്ധിപ്പിച്ച് മര്‍ദിക്കല്‍ തുടങ്ങി യു.എസിന്റെ കുപ്രസിദ്ധ തടവറയായ ഗോണ്ടാനാമോ മാതൃകയിലുള്ള പീഡനമുറകളാണ് സയണിസ്റ്റുകള്‍ ഫലസ്തീനികളോട് ചെയ്യുന്നതെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. 

താനനുഭവിച്ച വാക്കുകള്‍ക്കതീതമായ അതിഭീകര ക്രൂരതകളെ കുറിച്ച് മുറിഞ്ഞു വീഴുന്ന വാക്കുകളില്‍ ഉബൈദത്ത് പറയുന്നതിങ്ങനെ

'അല്‍നഖബ് തടവറ ഒരു ഗ്വണ്ടനാമോ പോലെയായിരുന്നു. മനസ്സില്‍ സങ്കല്‍പിക്കാന്‍ പോലും കഴിയാത്തത്ര ക്രൂരതകള്‍. കൊലപാതകം, മര്‍ദ്ദനം, പട്ടിണി, രോഗം. രണ്ടായിത്തോളം മനുഷ്യര്‍. പലര്‍ക്കും ഗുരുതരമായ രോഗങ്ങള്‍. അതിഗുരുതരമായ രോഗങ്ങള്‍. സങ്കല്‍പിക്കാനാവാത്ത അവസ്ഥ. അവര്‍ക്ക് അല്ലാഹു മാത്രമേയുള്ളൂ'

രോഷവും നിസ്സഹായതയും നിറഞ്ഞ വാക്കുകളിലേക്ക് ഇതു കൂടി അയാള്‍ ചേര്‍ത്തു വെക്കുന്നു. 
'ഞാനവരെ വിട്ടു പോന്നിരിക്കുന്നു. ഞങ്ങളുടെ മരണവും ഒന്നിച്ചായിരുന്നെങ്കില്‍ എന്ന് ഞാനാഗ്രഹിച്ചു പോവുകയാണ്' 

അഞ്ചു മക്കളുടെ പിതാവാണ് ഈ ചെറുപ്പക്കാരന്‍. ഉബൈദത്ത് അതിക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായതായി ഫലസ്തീന്‍ തടവുകാര്‍ക്കായുള്ള എന്‍.ജി.ഒ ഫലസ്തീന്‍ പ്രസണേര്‍സ് സൊസൈറ്റി ചൂണ്ടിക്കാട്ടുന്നു. അത്യന്തം ഗുരുതരമായ ആരോഗ്യസ്ഥിതിയിലാണ് ഉബൈദത്തെന്നും അവര്‍ പറയുന്നു. നേരത്തെയും ഇയാളെ ഇസ്‌റാഈല്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഒമ്പതുമാസമായി ഫലസ്തീനില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിവരുന്നത് എല്ലാ രാജ്യാന്തര മര്യാദകളും ലംഘിച്ചുള്ള ക്രൂരമായ ആക്രമണമാണ്. അതിനൊപ്പം തന്നെ വെസ്റ്റ് ബാങ്കില്‍നിന്നുള്‍പ്പെടെ ഫലസ്തീനികളെ നിയമവിരുദ്ധമായി പിടികൂടി കൊണ്ടുപോകുന്നുമുണ്ട്. ഒക്ടോബര്‍ മുതല്‍ പതിനായിരത്തോളം പേരെയാണ് ഇത്തരത്തില്‍ ഇസ്‌റാഈല്‍ വെസ്റ്റ് ബാങ്കില്‍നിന്ന് മാത്രം അറസ്റ്റ്‌ചെയ്തു കൊണ്ടുപോയത്. കുട്ടികളുള്‍പ്പെടെ ഇത്തരത്തില്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരെയെല്ലാം കൊടിയ മര്‍ദനങ്ങള്‍ക്കും ശാരീരിക പീഡനങ്ങള്‍ക്കുമാണ് ഇരയാക്കുന്നത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ധനവില 28 രൂപ കൂടുമെന്നത് വ്യാജം; റിപ്പോർട്ടുകൾ തള്ളി കേന്ദ്ര പെട്രോളിയം മന്ത്രാലയം

latest
  •  3 minutes ago
No Image

യുഎഇ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ ആഭ്യന്തര മന്ത്രി; സുരക്ഷാ സഹകരണം ശക്തമാക്കാൻ തീരുമാനം

bahrain
  •  11 minutes ago
No Image

വാംഖഡെ കീഴടക്കി മലയാളി കരുത്ത്; അവസാന പന്തിലെ സിക്സറിൽ സെഞ്ചുറി പൂർത്തിയാക്കി സഞ്ജു

Cricket
  •  23 minutes ago
No Image

സംഘർഷങ്ങൾക്കിടയിലും സമാധാനത്തിന്റെ വഴിവിളക്കായി ഖത്തർ; അമീറിന്റെ മധ്യസ്ഥ ശ്രമങ്ങളെ പ്രശംസിച്ച് മന്ത്രിസഭ

uae
  •  43 minutes ago
No Image

കോടാലിയിൽ വീണ്ടും നടുക്കം: പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസ്സുകാരന്റെ വീടിന്റെ കിടപ്പുമുറിയിൽ ഇന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി; ഇതുവരെ പിടികൂടിയത് നാലെണ്ണത്തിനെ

Kerala
  •  an hour ago
No Image

'പൻസാരെയുടെ വിധി നിനക്കും ഉണ്ടാകും, നാവരിയും'; പുസ്തക പ്രസാധകനെ ഭീഷണിപ്പെടുത്തി ശിവസേന എം.എൽ.എ

crime
  •  an hour ago
No Image

ബംഗാളിൽ ചരിത്രമെഴുതി 92% പോളിംഗ്; ടിഎംസിയുടെ ആയുസ്സ് മെയ് 4 വരെ എന്ന് മോദി; ജനങ്ങൾ ബിജെപിയെ തൂത്തെറിയുകയാണെന്ന് മമത

National
  •  an hour ago
No Image

ബഹ്‌റൈനിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ജാ​ഗ്രതാനിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

bahrain
  •  an hour ago
No Image

ലോകകപ്പിൽ ഇറാൻ വേണ്ട, പകരം ഇറ്റലി മതി; ഫിഫയോട് ട്രംപിന്റെ പ്രതിനിധി; രാഷ്ട്രീയ പോര് കായിക രംഗത്തേക്ക്

Football
  •  2 hours ago
No Image

ഖത്തർ എയർവേയ്‌സ് യുഎഇയിലേക്ക് മടങ്ങിയെത്തുന്നു; ദുബൈ, ഷാർജ സർവീസുകൾ പുനരാരംഭിച്ചു

uae
  •  2 hours ago