HOME
DETAILS

വിജിലൻസ് വിലക്കിയ ഇലക്ട്രിക്കൽ ഡെ. ചീഫ് എൻജിനീയർക്ക് സ്ഥാനക്കയറ്റം

  
ബാസിത് ഹസൻ
July 18, 2024 | 2:32 AM

Vigilance-Barred Electrical Deputy Chief Engineer Promoted

 


തൊടുപുഴ: വൈദ്യുതി ബോർഡിൽ സിവിൽ വിഭാഗത്തോട് വിവേചനമെന്ന ആരോപണത്തിന് ആക്കംകൂട്ടി വിജിലൻസ് വിലക്കിയ ഇലക്ട്രിക്കൽ ഡെ. ചീഫ് എൻജിനീയർക്ക് സ്ഥാനക്കയറ്റം. 66 കെ.വി ലൈനിന്റെ ശേഷി ഉയർത്തൽ കരാറിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് പണം തിരിച്ചുപിടിക്കാൻ വിജിലൻസ് ശുപാർശ ചെയ്ത ഉദ്യോഗസ്ഥ സംഘത്തിലെ ഡെപ്യൂട്ടി ചീഫ് എൻജിനീയർ എ. ലീലാമയിക്കാണ് ചീഫ് എൻജിനീയറായി സ്ഥാനക്കയറ്റം നൽകിയത്. ഡിസ്ട്രിബ്യൂഷൻ സൗത്ത് ചീഫ് എൻജിനീയറായി തിരുവനന്തപുരത്താണ് നിയമനം.

ഇതിൽ പ്രതിഷേധവുമായി സിവിൽ വിഭാഗത്തിലെ ഉദ്യോഗസ്ഥർ രംഗത്തെത്തിയിട്ടുണ്ട്. സിവിൽ വിഭാഗത്തിലെ നാല് ചീഫ് എൻജിനീയർമാർ, 16 ഡെപ്യൂട്ടി ചീഫ് എൻജിനീയർമാർ, 52 എക്‌സിക്യൂട്ടീവ് എൻജിനീയർമാർ വിരമിച്ചിട്ടും പകരം ആളെ പോസ്റ്റ് ചെയ്തില്ല. തങ്ങൾക്ക് അർഹതപ്പെട്ട പ്രമോഷൻ പോലും നൽകുന്നില്ലെന്ന് സിവിൽ വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു. സിവിൽ വിഭാഗത്തിന് അർഹതപ്പെട്ട കെ.എസ്.ഇ.ബി ഡയരക്ടർ സ്ഥാനം എൻ.ഒ.സി നൽകാതെ തട്ടിത്തെറിപ്പിച്ചെന്നും ഇവർ അരോപിക്കുന്നു.

30 വർഷത്തിലേറെ സർവിസുള്ള ആറ് സീനിയർ എക്‌സിക്യൂട്ടീവ് എൻജിനീയർമാർ സിവിൽ വിഭാഗത്തിൽ നിലവിലുണ്ട്. 2024 ജൂൺ ഒന്നിന് ഇവർക്ക് പ്രമോഷൻ നൽകേണ്ടതാണ്. ജൂൺ 15 ന് ഡെപ്യൂട്ടി ചീഫ് എൻജിനീയർ തസ്തികയിലേക്കുള്ള ഡി.പി.സി (ഡിപ്പാർട്ട്‌മെന്റ് പ്രമോഷൻ കമ്മിറ്റി) പൂർത്തിയായെങ്കിലും സ്ഥാനക്കയറ്റ ഉത്തരവ് ഇതുവരെ നൽകിയിട്ടില്ല. ഇതിനിടെയാണ് ഭരണാനൂകൂല സംഘടനാ നേതാവ് കൂടിയായ ഇലക്ട്രിക്കൽ ഡെപ്യൂട്ടി സി.ഇ ക്ക് വിജിലൻസ് റിപ്പോർട്ടിലെ ശിപാർശയുണ്ടായിട്ടും ചീഫ് എൻജിനീയറായി കഴിഞ്ഞ 12 ന് പ്രമോഷൻ നൽകി ഉത്തരവിറക്കിയത്.

കുറഞ്ഞ തുക മുന്നോട്ടുവച്ച കമ്പനിയെ തള്ളി രണ്ടാമതെത്തിയവർക്കു കരാർ നൽകിയതിലൂടെ ബോർഡിന് 34.13 ലക്ഷം രൂപ നഷ്ടമുണ്ടായെന്നായിരുന്നു കണ്ടെത്തൽ. ബോർഡിനുണ്ടായ നഷ്ടം ചീഫ് എൻജിനീയർ സജി പൗലോസ്, ഡെപ്യൂട്ടി സി.ഇ എ. ലീലാമയി അടക്കമുള്ള ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്നും അന്വേഷണ നടപടി പൂർത്തിയാകുന്നതുവരെ ഇവർക്ക് സ്ഥാനക്കയറ്റം നൽകരുതെന്നുമായിരുന്നു വിജിലൻസ് റിപ്പോർട്ടിലെ ശുപാർശ. നഷ്ടം ഈടാക്കാനുള്ള നടപടികൾക്കു മുൻ ചെയർമാൻ ഡോ. രാജൻ ഖൊബ്രഗഡെ തുടക്കം കുറിച്ചിരുന്നു. അതിനിടെ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്ന് ഇവർക്കുള്ള സ്ഥനക്കയറ്റ ഉത്തരവിൽ സൂചിപ്പിച്ചിട്ടുണ്ട്.

വൈദ്യുതി ബോർഡിന് കീഴിലെ നിർമാണപ്രവർത്തനങ്ങളുടെ ചുമതല ഇലക്ട്രിക്കൽ വിഭാഗത്തിന് കൈമാറിയതോടെയാണ് ഇരുവിഭാഗവും തമ്മിലുള്ള ശീതസമരം രൂക്ഷമായത്. ഇലക്ട്രിക്കൽ വിഭാഗത്തിൽ നിന്നുള്ള വി.എൻ പ്രസാദിനെയാണ് ചീഫ് എൻജിനീയർ (പ്രോജക്ട്‌സ്) ആയി നിയമിച്ചിരിക്കുന്നത്.

An Electrical Deputy Chief Engineer, previously barred by vigilance, has been promoted despite the restrictions. This decision has raised concerns and debates



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയ്ക്ക് ശേഷം ഹാരി കെയ്ൻ; തിരിച്ചടികൾക്കിടയിലും ചരിത്രനേട്ടവുമായി ബയേൺ താരം!

Football
  •  6 hours ago
No Image

'മുഖ്യമന്ത്രി അല്ലെങ്കില്‍ മറ്റൊന്നും വേണ്ട' നിലപാട് കടുപ്പിച്ച് വി.ഡി സതീശന്‍

Kerala
  •  7 hours ago
No Image

'സഖാക്കൾക്ക് തുറന്നടിക്കാം'; പരാജയത്തിൽ അസാധാരണ പരിശോധനയുമായി സിപിഎം, നിലപാട് വ്യക്തമാക്കി എം.എ. ബേബി

Kerala
  •  7 hours ago
No Image

എന്തുകൊണ്ട് അത് പെനാൽറ്റി ആയില്ല? ബയേണിന്റെ ഫൈനൽ മോഹങ്ങൾ തകർത്ത ആ ഹാൻഡ്‌ബോൾ വിവാദത്തിന് പിന്നിലെ ഐഎഫ്‌എബി നിയമം ഇതാണ്

Football
  •  7 hours ago
No Image

ഇതിഹാസ നേട്ടം! ഒറ്റ സെഞ്ചുറിയിൽ ഐപിഎൽ റെക്കോർഡ് പുസ്തകം തിരുത്തി കുറിച്ച് യുവതാരം

Cricket
  •  8 hours ago
No Image

'വിജയ് സര്‍ക്കാര്‍ രൂപീകരിക്കട്ടെ, ആറുമാസത്തേക്ക് ഞങ്ങള്‍ അദ്ദേഹത്തെ ശല്യം ചെയ്യില്ല' സസ്‌പെന്‍സുകള്‍ക്കിടെ പ്രതികരണവുമായി സ്റ്റാലിന്‍ 

National
  •  8 hours ago
No Image

ഒരു രോഗം വന്നാൽ കുടുംബം പട്ടിണിയിലാകും; പ്രസവത്തിനും, ഹൃദ്രോഗ ചികിത്സയ്ക്കും സർക്കാർ ആശുപത്രികളേക്കാൾ സ്വകാര്യ മേഖലയിൽ പത്തിരട്ടി ചെലവ്

National
  •  8 hours ago
No Image

'മുഖ്യമന്ത്രി പദത്തിലേക്ക് സതീശന്‍ മാത്രം'; വി.ഡിക്ക് പിന്തുണയുമായി നടന്‍ സിദ്ദിഖ്, ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

Kerala
  •  9 hours ago
No Image

നായകനായും സച്ചിൻ 'മാസ്റ്റർ പീസ്'; ഐപിഎൽ ചരിത്രത്തിൽ മറ്റൊരു ക്യാപ്റ്റനും അവകാശപ്പെടാനില്ലാത്ത അപൂർവ്വ നേട്ടം

Cricket
  •  9 hours ago
No Image

ബംഗാളില്‍ അധികാരത്തിലെത്തി ആദ്യദിനം തന്നെ 'പണി' തുടങ്ങി ബി.ജെ.പി; ബുള്‍ഡോസര്‍ രാജ്, ഇറച്ചിക്കടകള്‍ തകര്‍ത്തു, ബിരിയാണിക്കടകള്‍ ഒഴിയാന്‍ ആവശ്യപ്പെട്ടു, മുസ്‌ലിം പേരുകള്‍ മാറ്റി

National
  •  9 hours ago