HOME
DETAILS

വിജിലൻസ് വിലക്കിയ ഇലക്ട്രിക്കൽ ഡെ. ചീഫ് എൻജിനീയർക്ക് സ്ഥാനക്കയറ്റം

  
ബാസിത് ഹസൻ
July 18, 2024 | 2:32 AM

Vigilance-Barred Electrical Deputy Chief Engineer Promoted

 


തൊടുപുഴ: വൈദ്യുതി ബോർഡിൽ സിവിൽ വിഭാഗത്തോട് വിവേചനമെന്ന ആരോപണത്തിന് ആക്കംകൂട്ടി വിജിലൻസ് വിലക്കിയ ഇലക്ട്രിക്കൽ ഡെ. ചീഫ് എൻജിനീയർക്ക് സ്ഥാനക്കയറ്റം. 66 കെ.വി ലൈനിന്റെ ശേഷി ഉയർത്തൽ കരാറിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് പണം തിരിച്ചുപിടിക്കാൻ വിജിലൻസ് ശുപാർശ ചെയ്ത ഉദ്യോഗസ്ഥ സംഘത്തിലെ ഡെപ്യൂട്ടി ചീഫ് എൻജിനീയർ എ. ലീലാമയിക്കാണ് ചീഫ് എൻജിനീയറായി സ്ഥാനക്കയറ്റം നൽകിയത്. ഡിസ്ട്രിബ്യൂഷൻ സൗത്ത് ചീഫ് എൻജിനീയറായി തിരുവനന്തപുരത്താണ് നിയമനം.

ഇതിൽ പ്രതിഷേധവുമായി സിവിൽ വിഭാഗത്തിലെ ഉദ്യോഗസ്ഥർ രംഗത്തെത്തിയിട്ടുണ്ട്. സിവിൽ വിഭാഗത്തിലെ നാല് ചീഫ് എൻജിനീയർമാർ, 16 ഡെപ്യൂട്ടി ചീഫ് എൻജിനീയർമാർ, 52 എക്‌സിക്യൂട്ടീവ് എൻജിനീയർമാർ വിരമിച്ചിട്ടും പകരം ആളെ പോസ്റ്റ് ചെയ്തില്ല. തങ്ങൾക്ക് അർഹതപ്പെട്ട പ്രമോഷൻ പോലും നൽകുന്നില്ലെന്ന് സിവിൽ വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു. സിവിൽ വിഭാഗത്തിന് അർഹതപ്പെട്ട കെ.എസ്.ഇ.ബി ഡയരക്ടർ സ്ഥാനം എൻ.ഒ.സി നൽകാതെ തട്ടിത്തെറിപ്പിച്ചെന്നും ഇവർ അരോപിക്കുന്നു.

30 വർഷത്തിലേറെ സർവിസുള്ള ആറ് സീനിയർ എക്‌സിക്യൂട്ടീവ് എൻജിനീയർമാർ സിവിൽ വിഭാഗത്തിൽ നിലവിലുണ്ട്. 2024 ജൂൺ ഒന്നിന് ഇവർക്ക് പ്രമോഷൻ നൽകേണ്ടതാണ്. ജൂൺ 15 ന് ഡെപ്യൂട്ടി ചീഫ് എൻജിനീയർ തസ്തികയിലേക്കുള്ള ഡി.പി.സി (ഡിപ്പാർട്ട്‌മെന്റ് പ്രമോഷൻ കമ്മിറ്റി) പൂർത്തിയായെങ്കിലും സ്ഥാനക്കയറ്റ ഉത്തരവ് ഇതുവരെ നൽകിയിട്ടില്ല. ഇതിനിടെയാണ് ഭരണാനൂകൂല സംഘടനാ നേതാവ് കൂടിയായ ഇലക്ട്രിക്കൽ ഡെപ്യൂട്ടി സി.ഇ ക്ക് വിജിലൻസ് റിപ്പോർട്ടിലെ ശിപാർശയുണ്ടായിട്ടും ചീഫ് എൻജിനീയറായി കഴിഞ്ഞ 12 ന് പ്രമോഷൻ നൽകി ഉത്തരവിറക്കിയത്.

കുറഞ്ഞ തുക മുന്നോട്ടുവച്ച കമ്പനിയെ തള്ളി രണ്ടാമതെത്തിയവർക്കു കരാർ നൽകിയതിലൂടെ ബോർഡിന് 34.13 ലക്ഷം രൂപ നഷ്ടമുണ്ടായെന്നായിരുന്നു കണ്ടെത്തൽ. ബോർഡിനുണ്ടായ നഷ്ടം ചീഫ് എൻജിനീയർ സജി പൗലോസ്, ഡെപ്യൂട്ടി സി.ഇ എ. ലീലാമയി അടക്കമുള്ള ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്നും അന്വേഷണ നടപടി പൂർത്തിയാകുന്നതുവരെ ഇവർക്ക് സ്ഥാനക്കയറ്റം നൽകരുതെന്നുമായിരുന്നു വിജിലൻസ് റിപ്പോർട്ടിലെ ശുപാർശ. നഷ്ടം ഈടാക്കാനുള്ള നടപടികൾക്കു മുൻ ചെയർമാൻ ഡോ. രാജൻ ഖൊബ്രഗഡെ തുടക്കം കുറിച്ചിരുന്നു. അതിനിടെ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്ന് ഇവർക്കുള്ള സ്ഥനക്കയറ്റ ഉത്തരവിൽ സൂചിപ്പിച്ചിട്ടുണ്ട്.

വൈദ്യുതി ബോർഡിന് കീഴിലെ നിർമാണപ്രവർത്തനങ്ങളുടെ ചുമതല ഇലക്ട്രിക്കൽ വിഭാഗത്തിന് കൈമാറിയതോടെയാണ് ഇരുവിഭാഗവും തമ്മിലുള്ള ശീതസമരം രൂക്ഷമായത്. ഇലക്ട്രിക്കൽ വിഭാഗത്തിൽ നിന്നുള്ള വി.എൻ പ്രസാദിനെയാണ് ചീഫ് എൻജിനീയർ (പ്രോജക്ട്‌സ്) ആയി നിയമിച്ചിരിക്കുന്നത്.

An Electrical Deputy Chief Engineer, previously barred by vigilance, has been promoted despite the restrictions. This decision has raised concerns and debates



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  4 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  4 days ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  4 days ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  4 days ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  4 days ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  4 days ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  4 days ago
No Image

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

Kerala
  •  4 days ago
No Image

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആർ രമേശിനെ നിയമിച്ചു

Kerala
  •  4 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; നിർദ്ദേശങ്ങളുമായി ജില്ലാ പൊലിസ് മേധാവി 

Kerala
  •  4 days ago