HOME
DETAILS

വിജിലൻസ് വിലക്കിയ ഇലക്ട്രിക്കൽ ഡെ. ചീഫ് എൻജിനീയർക്ക് സ്ഥാനക്കയറ്റം

  
ബാസിത് ഹസൻ
July 18, 2024 | 2:32 AM

Vigilance-Barred Electrical Deputy Chief Engineer Promoted

 


തൊടുപുഴ: വൈദ്യുതി ബോർഡിൽ സിവിൽ വിഭാഗത്തോട് വിവേചനമെന്ന ആരോപണത്തിന് ആക്കംകൂട്ടി വിജിലൻസ് വിലക്കിയ ഇലക്ട്രിക്കൽ ഡെ. ചീഫ് എൻജിനീയർക്ക് സ്ഥാനക്കയറ്റം. 66 കെ.വി ലൈനിന്റെ ശേഷി ഉയർത്തൽ കരാറിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് പണം തിരിച്ചുപിടിക്കാൻ വിജിലൻസ് ശുപാർശ ചെയ്ത ഉദ്യോഗസ്ഥ സംഘത്തിലെ ഡെപ്യൂട്ടി ചീഫ് എൻജിനീയർ എ. ലീലാമയിക്കാണ് ചീഫ് എൻജിനീയറായി സ്ഥാനക്കയറ്റം നൽകിയത്. ഡിസ്ട്രിബ്യൂഷൻ സൗത്ത് ചീഫ് എൻജിനീയറായി തിരുവനന്തപുരത്താണ് നിയമനം.

ഇതിൽ പ്രതിഷേധവുമായി സിവിൽ വിഭാഗത്തിലെ ഉദ്യോഗസ്ഥർ രംഗത്തെത്തിയിട്ടുണ്ട്. സിവിൽ വിഭാഗത്തിലെ നാല് ചീഫ് എൻജിനീയർമാർ, 16 ഡെപ്യൂട്ടി ചീഫ് എൻജിനീയർമാർ, 52 എക്‌സിക്യൂട്ടീവ് എൻജിനീയർമാർ വിരമിച്ചിട്ടും പകരം ആളെ പോസ്റ്റ് ചെയ്തില്ല. തങ്ങൾക്ക് അർഹതപ്പെട്ട പ്രമോഷൻ പോലും നൽകുന്നില്ലെന്ന് സിവിൽ വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു. സിവിൽ വിഭാഗത്തിന് അർഹതപ്പെട്ട കെ.എസ്.ഇ.ബി ഡയരക്ടർ സ്ഥാനം എൻ.ഒ.സി നൽകാതെ തട്ടിത്തെറിപ്പിച്ചെന്നും ഇവർ അരോപിക്കുന്നു.

30 വർഷത്തിലേറെ സർവിസുള്ള ആറ് സീനിയർ എക്‌സിക്യൂട്ടീവ് എൻജിനീയർമാർ സിവിൽ വിഭാഗത്തിൽ നിലവിലുണ്ട്. 2024 ജൂൺ ഒന്നിന് ഇവർക്ക് പ്രമോഷൻ നൽകേണ്ടതാണ്. ജൂൺ 15 ന് ഡെപ്യൂട്ടി ചീഫ് എൻജിനീയർ തസ്തികയിലേക്കുള്ള ഡി.പി.സി (ഡിപ്പാർട്ട്‌മെന്റ് പ്രമോഷൻ കമ്മിറ്റി) പൂർത്തിയായെങ്കിലും സ്ഥാനക്കയറ്റ ഉത്തരവ് ഇതുവരെ നൽകിയിട്ടില്ല. ഇതിനിടെയാണ് ഭരണാനൂകൂല സംഘടനാ നേതാവ് കൂടിയായ ഇലക്ട്രിക്കൽ ഡെപ്യൂട്ടി സി.ഇ ക്ക് വിജിലൻസ് റിപ്പോർട്ടിലെ ശിപാർശയുണ്ടായിട്ടും ചീഫ് എൻജിനീയറായി കഴിഞ്ഞ 12 ന് പ്രമോഷൻ നൽകി ഉത്തരവിറക്കിയത്.

കുറഞ്ഞ തുക മുന്നോട്ടുവച്ച കമ്പനിയെ തള്ളി രണ്ടാമതെത്തിയവർക്കു കരാർ നൽകിയതിലൂടെ ബോർഡിന് 34.13 ലക്ഷം രൂപ നഷ്ടമുണ്ടായെന്നായിരുന്നു കണ്ടെത്തൽ. ബോർഡിനുണ്ടായ നഷ്ടം ചീഫ് എൻജിനീയർ സജി പൗലോസ്, ഡെപ്യൂട്ടി സി.ഇ എ. ലീലാമയി അടക്കമുള്ള ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്നും അന്വേഷണ നടപടി പൂർത്തിയാകുന്നതുവരെ ഇവർക്ക് സ്ഥാനക്കയറ്റം നൽകരുതെന്നുമായിരുന്നു വിജിലൻസ് റിപ്പോർട്ടിലെ ശുപാർശ. നഷ്ടം ഈടാക്കാനുള്ള നടപടികൾക്കു മുൻ ചെയർമാൻ ഡോ. രാജൻ ഖൊബ്രഗഡെ തുടക്കം കുറിച്ചിരുന്നു. അതിനിടെ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്ന് ഇവർക്കുള്ള സ്ഥനക്കയറ്റ ഉത്തരവിൽ സൂചിപ്പിച്ചിട്ടുണ്ട്.

വൈദ്യുതി ബോർഡിന് കീഴിലെ നിർമാണപ്രവർത്തനങ്ങളുടെ ചുമതല ഇലക്ട്രിക്കൽ വിഭാഗത്തിന് കൈമാറിയതോടെയാണ് ഇരുവിഭാഗവും തമ്മിലുള്ള ശീതസമരം രൂക്ഷമായത്. ഇലക്ട്രിക്കൽ വിഭാഗത്തിൽ നിന്നുള്ള വി.എൻ പ്രസാദിനെയാണ് ചീഫ് എൻജിനീയർ (പ്രോജക്ട്‌സ്) ആയി നിയമിച്ചിരിക്കുന്നത്.

An Electrical Deputy Chief Engineer, previously barred by vigilance, has been promoted despite the restrictions. This decision has raised concerns and debates



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡേറ്റിങ് ആപ്പില്‍ പരിചയപ്പെട്ട യുവാവിനെ കൊലപ്പെടുത്തിയ യുവതി, അഞ്ച് കൊലപാതകങ്ങള്‍ നടത്തിയ യുവാവ്; ഇരുവരും തമ്മില്‍ ജയിലില്‍വെച്ച് പ്രണയം; വിവാഹിതരാകാന്‍ പരോള്‍ നല്‍കി കോടതി

National
  •  an hour ago
No Image

2026 ലോകകപ്പിൽ 'സൂര്യോദയം' ഉണ്ടാകാൻ ധോണി മാജിക് വേണം; നായകൻ സൂര്യകുമാറിന് മുന്നിലുള്ള വെല്ലുവിളികൾ

Cricket
  •  an hour ago
No Image

രാഹുല്‍ ഗാന്ധി അവഗണിച്ചെന്ന്; ഡല്‍ഹി ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശശി തരൂര്‍

National
  •  2 hours ago
No Image

അധ്യാപകനെ മർദ്ദിച്ച് കവർച്ച: നിലവിളി കേൾക്കാതിരിക്കാൻ സ്പീക്കറിൽ പാട്ട് ഉറക്കെ വെച്ചു; മൂന്ന് പേർ പിടിയിൽ

Kerala
  •  2 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം; കേസില്‍ പുറത്തിറങ്ങുന്ന ആദ്യവ്യക്തി

Kerala
  •  2 hours ago
No Image

ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു, 'ഹൃദയാഘാത'മെന്ന് കള്ളം പറഞ്ഞു; അന്ത്യകർമങ്ങൾക്കിടെ ഭർത്താവ് കുടുങ്ങിയത് ഇങ്ങനെ

crime
  •  2 hours ago
No Image

കേരളത്തില്‍ ഇന്ന് ഈ വര്‍ഷത്തെ ഏറ്റവും തണുത്ത ദിനം; താപനില ഇനിയും കുറഞ്ഞേക്കും; മൂന്നാറില്‍ താപനില ഒരു ഡിഗ്രി സെല്‍ഷ്യസ്

Kerala
  •  3 hours ago
No Image

റൊണാൾഡോയും പോർച്ചുഗലും ലോകകിരീടം ഉയർത്തും; പ്രവചനവുമായി മുൻ ബാഴ്സലോണ പരിശീലകൻ

Cricket
  •  4 hours ago
No Image

മധ്യപ്രദേശില്‍ വീണ്ടും മലിനജലം;  ശാരീരിക അസ്വസ്ഥകളുമായി 22 പേര്‍, 9 പേര്‍ ആശുപത്രിയില്‍

National
  •  4 hours ago
No Image

സുഹൃത്തുക്കളേ... മലയാളത്തില്‍ അഭിസംബോധന; കേരളത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നല്‍കുമെന്ന് പ്രധാനമന്ത്രി 

Kerala
  •  4 hours ago