HOME
DETAILS

ഇ-സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; സുരക്ഷ മാനദണ്ഡങ്ങളിറക്കി ദുബൈ പൊലിസ്

  
July 24, 2024 | 9:01 AM

Attention e-scooter users; Dubai Police issued security standards

 

ഗതാഗതക്കുരുക്ക് കുറക്കുന്നതിനും പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇ-സ്‌കൂട്ടര്‍ പോലുള്ള ഗതാഗത മാര്‍ഗങ്ങളെ എന്നും പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ദുബൈ ഗവണ്‍മെന്റിനുള്ളത്. അത്തരത്തില്‍ ഇ-സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള സുരക്ഷ മാനദണ്ഡങ്ങളിറക്കിയിരിക്കുകയാണ് ദുബൈ പൊലിസ്. സമൂഹമാധ്യമത്തില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്. 

ഇ-സ്‌കൂട്ടര്‍ യാത്രക്കാര്‍ക്കുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ 
  
1.സുരക്ഷാ ഗിയര്‍ ധരിക്കുക:  യാത്രക്കാര്‍ ഹെല്‍മെറ്റുകളും, റിഫ്‌ളക്ടീവ് വെസ്റ്റുകളും ധരിക്കുക. 

2.ഇ-സ്‌കൂട്ടര്‍ യാത്രക്കാര്‍ക്കനുവദിച്ച പാതകള്‍ മാത്രം ഉപയോഗിക്കുക. 

3.അധിക യാത്രക്കാരെ അനുവദിക്കുന്നതല്ല.

4.യാത്രക്കാര്‍ വാഹനം ഓടിക്കുമ്പോള്‍ ഹെഡ് ഫോണുകള്‍ ഒഴിവാക്കുക.

കൂടാതെ ട്രാഫിക് നിയമങ്ങള്‍ അവഗണിക്കുക, മണിക്കൂറില്‍ 60 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ വാഹനമോടിക്കുക, ഉചിതമായ സുരക്ഷാ ഗിയര്‍ ധരിക്കാതിരിക്കുക തുടങ്ങിയ ഇ-സ്‌കൂട്ടര്‍ അപകടങ്ങളുടെ പൊതുവായ കാരണങ്ങളെക്കുറിച്ചും വീഡിയോ പറയുന്നുണ്ട്. ട്രാഫിക് നിയമം ലംഘിച്ചു കൊണ്ടുള്ള റൈഡിംഗ്, വാഹനങ്ങളിലെ അപര്യാപ്തമായ സാങ്കേതിക സവിശേഷതകള്‍ എന്നിവയാണ് മറ്റ് പ്രശ്നങ്ങളായി പറയുന്നത്.


ലംഘനങ്ങള്‍ക്കുള്ള ശിക്ഷകള്‍

മണിക്കൂറില്‍ 60 കിലോമീറ്ററില്‍ കൂടുതല്‍ വേഗപരിധിയുള്ള റോഡുകളില്‍ ഇ-ബൈക്കോ സൈക്കിളോ ഓടിച്ച് മറ്റുള്ളവരെ അപകടത്തിലാക്കുക, അല്ലെങ്കില്‍ ഇത്തരം റോഡുകളില്‍ ഇ-സ്‌കൂട്ടറില്‍ യാത്രക്കാരെ കയറ്റുക. തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് 300 ദിര്‍ഹം വരെ പിഴ ചുമത്താവുന്നതാണ്.

ആവശ്യത്തിന് സജ്ജീകരിക്കാത്ത ഇ-ബൈക്കുകളിലോ സൈക്കിളുകളിലോ യാത്രക്കാരെ കൊണ്ടുപോകുകയോ ട്രാഫിക്ക് നിയമം ലംഘിച്ച് സവാരി ചെയ്യുകയോ ചെയ്യുന്നതിന് 200 ദിര്‍ഹം പിഴ ലഭിക്കും.

ദുബൈ പൊലിസ് ആപ്പിലെ പൊലിസ് ഐ ഫീച്ചര്‍ വഴിയോ വി ആര്‍ ഓള്‍ പൊലിസ് എന്ന (901) ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചോ ഇത്തരം ട്രാഫിക് നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപാനം ചോദ്യം ചെയ്തു; താമരശ്ശേരിയിൽ യുവതിയെ ഭർത്താവ് വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു

crime
  •  11 days ago
No Image

തലസ്ഥാനത്തെ ബീച്ചിൽ ഗുണ്ടാവിളയാട്ടം; വിനോദസഞ്ചാരികളായ കുടുംബത്തെ പ്ലാസ്റ്റിക് കസേരകൊണ്ട് തല്ലിച്ചതച്ചു, കുപ്രസിദ്ധ ഗുണ്ട പിടിയിൽ

crime
  •  11 days ago
No Image

'ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് മകനെ അപമാനിച്ചു'; വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് യു. പ്രതിഭ; പാര്‍ട്ടിയുടെ അനുമതി തേടി

Kerala
  •  11 days ago
No Image

59 വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ കോൺഗ്രസ് ഭരണത്തിലേക്ക്: മന്ത്രിമാരായി രാജേഷ് കുമാറും വിശ്വനാഥും; സത്യപ്രതിജ്ഞ വ്യാഴാഴ്ച

National
  •  11 days ago
No Image

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ധനമന്ത്രി നിർമല സീതാരാമനെ കാണാനില്ലെന്ന പരിഹാസവുമായി കോൺഗ്രസ്

National
  •  11 days ago
No Image

22 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ആഴ്‌സണലിന് പ്രീമിയർ ലീഗ് കിരീടം, പെപ് യുഗം അവസാനിക്കുന്നു!

Football
  •  11 days ago
No Image

പയ്യോളിയിൽ മത്സ്യബന്ധനത്തിന് പോയ വയോധികൻ പുഴയിൽ മുങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കണ്ടൽക്കാടുകൾക്കിടയിൽ

Kerala
  •  11 days ago
No Image

മൂന്ന് കളി, മൂന്ന് ക്യാപ്റ്റൻ! ക്രിസ് ഗെയ്‌ലടിച്ച് നാണംകെടുത്തിയ പൂനെയുടെ ആ അപൂർവ റെക്കോഡ് ഇനി മുംബൈയ്ക്കും

Cricket
  •  11 days ago
No Image

31 മാസത്തെ ജയിൽ വാസത്തിനൊടുവിൽ അഹമ്മദ് ബുഖാരി നിരപരാധിയെന്ന് കോടതി, ഇനി കസ്റ്റഡിയിലിരിക്കെ അദാനി കൈവശപെടുത്തിയ പവർപ്ലാൻ്റ് തിരിച്ചു പിടിക്കാനുള്ള പോരാട്ടം

National
  •  11 days ago
No Image

വിവാഹ നിശ്ചയം കഴിഞ്ഞ് നാലാം നാൾ ദുരന്തം; 22-കാരിയെ കാട്ടിലെത്തിച്ച് കഴുത്ത് ഞെരിച്ച് ഇഷ്ടികയ്ക്ക് തല തകർത്ത് കൊലപ്പെടുത്തിയ മുൻ കാമുകൻ അറസ്റ്റിൽ

crime
  •  11 days ago