HOME
DETAILS

ഇ-സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; സുരക്ഷ മാനദണ്ഡങ്ങളിറക്കി ദുബൈ പൊലിസ്

  
July 24, 2024 | 9:01 AM

Attention e-scooter users; Dubai Police issued security standards

 

ഗതാഗതക്കുരുക്ക് കുറക്കുന്നതിനും പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇ-സ്‌കൂട്ടര്‍ പോലുള്ള ഗതാഗത മാര്‍ഗങ്ങളെ എന്നും പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ദുബൈ ഗവണ്‍മെന്റിനുള്ളത്. അത്തരത്തില്‍ ഇ-സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള സുരക്ഷ മാനദണ്ഡങ്ങളിറക്കിയിരിക്കുകയാണ് ദുബൈ പൊലിസ്. സമൂഹമാധ്യമത്തില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്. 

ഇ-സ്‌കൂട്ടര്‍ യാത്രക്കാര്‍ക്കുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ 
  
1.സുരക്ഷാ ഗിയര്‍ ധരിക്കുക:  യാത്രക്കാര്‍ ഹെല്‍മെറ്റുകളും, റിഫ്‌ളക്ടീവ് വെസ്റ്റുകളും ധരിക്കുക. 

2.ഇ-സ്‌കൂട്ടര്‍ യാത്രക്കാര്‍ക്കനുവദിച്ച പാതകള്‍ മാത്രം ഉപയോഗിക്കുക. 

3.അധിക യാത്രക്കാരെ അനുവദിക്കുന്നതല്ല.

4.യാത്രക്കാര്‍ വാഹനം ഓടിക്കുമ്പോള്‍ ഹെഡ് ഫോണുകള്‍ ഒഴിവാക്കുക.

കൂടാതെ ട്രാഫിക് നിയമങ്ങള്‍ അവഗണിക്കുക, മണിക്കൂറില്‍ 60 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ വാഹനമോടിക്കുക, ഉചിതമായ സുരക്ഷാ ഗിയര്‍ ധരിക്കാതിരിക്കുക തുടങ്ങിയ ഇ-സ്‌കൂട്ടര്‍ അപകടങ്ങളുടെ പൊതുവായ കാരണങ്ങളെക്കുറിച്ചും വീഡിയോ പറയുന്നുണ്ട്. ട്രാഫിക് നിയമം ലംഘിച്ചു കൊണ്ടുള്ള റൈഡിംഗ്, വാഹനങ്ങളിലെ അപര്യാപ്തമായ സാങ്കേതിക സവിശേഷതകള്‍ എന്നിവയാണ് മറ്റ് പ്രശ്നങ്ങളായി പറയുന്നത്.


ലംഘനങ്ങള്‍ക്കുള്ള ശിക്ഷകള്‍

മണിക്കൂറില്‍ 60 കിലോമീറ്ററില്‍ കൂടുതല്‍ വേഗപരിധിയുള്ള റോഡുകളില്‍ ഇ-ബൈക്കോ സൈക്കിളോ ഓടിച്ച് മറ്റുള്ളവരെ അപകടത്തിലാക്കുക, അല്ലെങ്കില്‍ ഇത്തരം റോഡുകളില്‍ ഇ-സ്‌കൂട്ടറില്‍ യാത്രക്കാരെ കയറ്റുക. തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് 300 ദിര്‍ഹം വരെ പിഴ ചുമത്താവുന്നതാണ്.

ആവശ്യത്തിന് സജ്ജീകരിക്കാത്ത ഇ-ബൈക്കുകളിലോ സൈക്കിളുകളിലോ യാത്രക്കാരെ കൊണ്ടുപോകുകയോ ട്രാഫിക്ക് നിയമം ലംഘിച്ച് സവാരി ചെയ്യുകയോ ചെയ്യുന്നതിന് 200 ദിര്‍ഹം പിഴ ലഭിക്കും.

ദുബൈ പൊലിസ് ആപ്പിലെ പൊലിസ് ഐ ഫീച്ചര്‍ വഴിയോ വി ആര്‍ ഓള്‍ പൊലിസ് എന്ന (901) ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചോ ഇത്തരം ട്രാഫിക് നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  7 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  7 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  7 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  7 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  7 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  7 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  7 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  7 days ago
No Image

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്; ഇനി വോട്ടര്‍മാരെ വീട്ടില്‍ പോയി കാണും : ഇന്ന് ദു:ഖവെള്ളിയിലും പ്രചാരണം സജീവം

Kerala
  •  7 days ago
No Image

എഎപിയിൽ 'രാഘവ്' യുദ്ധം; കെജ്‌രിവാളിന് എതിരെ പോർമുഖം തുറന്ന് രാഘവ് ഛദ്ദ, കടുത്ത ഭാഷയിൽ തിരിച്ചടിച്ച് പാർട്ടി

National
  •  7 days ago