HOME
DETAILS

ഇ-സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; സുരക്ഷ മാനദണ്ഡങ്ങളിറക്കി ദുബൈ പൊലിസ്

  
July 24, 2024 | 9:01 AM

Attention e-scooter users; Dubai Police issued security standards

 

ഗതാഗതക്കുരുക്ക് കുറക്കുന്നതിനും പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇ-സ്‌കൂട്ടര്‍ പോലുള്ള ഗതാഗത മാര്‍ഗങ്ങളെ എന്നും പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ദുബൈ ഗവണ്‍മെന്റിനുള്ളത്. അത്തരത്തില്‍ ഇ-സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള സുരക്ഷ മാനദണ്ഡങ്ങളിറക്കിയിരിക്കുകയാണ് ദുബൈ പൊലിസ്. സമൂഹമാധ്യമത്തില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്. 

ഇ-സ്‌കൂട്ടര്‍ യാത്രക്കാര്‍ക്കുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ 
  
1.സുരക്ഷാ ഗിയര്‍ ധരിക്കുക:  യാത്രക്കാര്‍ ഹെല്‍മെറ്റുകളും, റിഫ്‌ളക്ടീവ് വെസ്റ്റുകളും ധരിക്കുക. 

2.ഇ-സ്‌കൂട്ടര്‍ യാത്രക്കാര്‍ക്കനുവദിച്ച പാതകള്‍ മാത്രം ഉപയോഗിക്കുക. 

3.അധിക യാത്രക്കാരെ അനുവദിക്കുന്നതല്ല.

4.യാത്രക്കാര്‍ വാഹനം ഓടിക്കുമ്പോള്‍ ഹെഡ് ഫോണുകള്‍ ഒഴിവാക്കുക.

കൂടാതെ ട്രാഫിക് നിയമങ്ങള്‍ അവഗണിക്കുക, മണിക്കൂറില്‍ 60 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ വാഹനമോടിക്കുക, ഉചിതമായ സുരക്ഷാ ഗിയര്‍ ധരിക്കാതിരിക്കുക തുടങ്ങിയ ഇ-സ്‌കൂട്ടര്‍ അപകടങ്ങളുടെ പൊതുവായ കാരണങ്ങളെക്കുറിച്ചും വീഡിയോ പറയുന്നുണ്ട്. ട്രാഫിക് നിയമം ലംഘിച്ചു കൊണ്ടുള്ള റൈഡിംഗ്, വാഹനങ്ങളിലെ അപര്യാപ്തമായ സാങ്കേതിക സവിശേഷതകള്‍ എന്നിവയാണ് മറ്റ് പ്രശ്നങ്ങളായി പറയുന്നത്.


ലംഘനങ്ങള്‍ക്കുള്ള ശിക്ഷകള്‍

മണിക്കൂറില്‍ 60 കിലോമീറ്ററില്‍ കൂടുതല്‍ വേഗപരിധിയുള്ള റോഡുകളില്‍ ഇ-ബൈക്കോ സൈക്കിളോ ഓടിച്ച് മറ്റുള്ളവരെ അപകടത്തിലാക്കുക, അല്ലെങ്കില്‍ ഇത്തരം റോഡുകളില്‍ ഇ-സ്‌കൂട്ടറില്‍ യാത്രക്കാരെ കയറ്റുക. തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് 300 ദിര്‍ഹം വരെ പിഴ ചുമത്താവുന്നതാണ്.

ആവശ്യത്തിന് സജ്ജീകരിക്കാത്ത ഇ-ബൈക്കുകളിലോ സൈക്കിളുകളിലോ യാത്രക്കാരെ കൊണ്ടുപോകുകയോ ട്രാഫിക്ക് നിയമം ലംഘിച്ച് സവാരി ചെയ്യുകയോ ചെയ്യുന്നതിന് 200 ദിര്‍ഹം പിഴ ലഭിക്കും.

ദുബൈ പൊലിസ് ആപ്പിലെ പൊലിസ് ഐ ഫീച്ചര്‍ വഴിയോ വി ആര്‍ ഓള്‍ പൊലിസ് എന്ന (901) ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചോ ഇത്തരം ട്രാഫിക് നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷിഗെല്ല ഭീതിയില്‍ വയനാട്; ഏഴ് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

Kerala
  •  6 days ago
No Image

അന്ന് ക്രിസ്റ്റ്യനോയെ വീഴ്ത്തി, ഇന്ന് ആഫ്രിക്കയെയും തീർത്തു- ആരാണ് ജൂലിയൻ ക്വിനോനസ്

International
  •  6 days ago
No Image

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

National
  •  6 days ago
No Image

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം;  കുക്കി വിഭാഗക്കാരുടെ ചര്‍ച്ച് ഭാരവാഹികളെ വെടിവെച്ച് കൊന്നു, പള്ളിയും വീടുകളും തീയിട്ടു

National
  •  6 days ago
No Image

'എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട്', തെരഞ്ഞെടുപ്പ് മുദ്രാവാക്യം പോരാ; സി.പി.എം വിലയിരുത്തലിൽ ഘടകകക്ഷികൾക്കും വിമർശനം

Kerala
  •  6 days ago
No Image

ഡൽഹിയിൽ പാർപ്പിട സമുച്ചയത്തിൽ വൻ തീപിടിത്തം; മൂന്ന് പേർ മരിച്ചു

National
  •  6 days ago
No Image

ജയിച്ചുതുടങ്ങി ഏഷ്യന്‍ കരുത്തര്‍ 

Football
  •  6 days ago
No Image

തൃണമൂല്‍ പിളര്‍പ്പ്: കാലുവാരിയത് 19 പേര്‍; സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ ഒപ്പിട്ടവരില്‍ യൂസുഫ് പത്താനും സയോനിഘോഷും

National
  •  6 days ago
No Image

കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിൽ സീലിങ് തകർന്നു വീണു; രണ്ട് യാത്രക്കാർക്ക് പരുക്ക്

Kerala
  •  6 days ago
No Image

അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങി; ചികിത്സ വൈകി യുവാവ് മരിച്ചു

Kerala
  •  6 days ago