HOME
DETAILS

ഇ-സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; സുരക്ഷ മാനദണ്ഡങ്ങളിറക്കി ദുബൈ പൊലിസ്

  
July 24, 2024 | 9:01 AM

Attention e-scooter users; Dubai Police issued security standards

 

ഗതാഗതക്കുരുക്ക് കുറക്കുന്നതിനും പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇ-സ്‌കൂട്ടര്‍ പോലുള്ള ഗതാഗത മാര്‍ഗങ്ങളെ എന്നും പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ദുബൈ ഗവണ്‍മെന്റിനുള്ളത്. അത്തരത്തില്‍ ഇ-സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള സുരക്ഷ മാനദണ്ഡങ്ങളിറക്കിയിരിക്കുകയാണ് ദുബൈ പൊലിസ്. സമൂഹമാധ്യമത്തില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്. 

ഇ-സ്‌കൂട്ടര്‍ യാത്രക്കാര്‍ക്കുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ 
  
1.സുരക്ഷാ ഗിയര്‍ ധരിക്കുക:  യാത്രക്കാര്‍ ഹെല്‍മെറ്റുകളും, റിഫ്‌ളക്ടീവ് വെസ്റ്റുകളും ധരിക്കുക. 

2.ഇ-സ്‌കൂട്ടര്‍ യാത്രക്കാര്‍ക്കനുവദിച്ച പാതകള്‍ മാത്രം ഉപയോഗിക്കുക. 

3.അധിക യാത്രക്കാരെ അനുവദിക്കുന്നതല്ല.

4.യാത്രക്കാര്‍ വാഹനം ഓടിക്കുമ്പോള്‍ ഹെഡ് ഫോണുകള്‍ ഒഴിവാക്കുക.

കൂടാതെ ട്രാഫിക് നിയമങ്ങള്‍ അവഗണിക്കുക, മണിക്കൂറില്‍ 60 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ വാഹനമോടിക്കുക, ഉചിതമായ സുരക്ഷാ ഗിയര്‍ ധരിക്കാതിരിക്കുക തുടങ്ങിയ ഇ-സ്‌കൂട്ടര്‍ അപകടങ്ങളുടെ പൊതുവായ കാരണങ്ങളെക്കുറിച്ചും വീഡിയോ പറയുന്നുണ്ട്. ട്രാഫിക് നിയമം ലംഘിച്ചു കൊണ്ടുള്ള റൈഡിംഗ്, വാഹനങ്ങളിലെ അപര്യാപ്തമായ സാങ്കേതിക സവിശേഷതകള്‍ എന്നിവയാണ് മറ്റ് പ്രശ്നങ്ങളായി പറയുന്നത്.


ലംഘനങ്ങള്‍ക്കുള്ള ശിക്ഷകള്‍

മണിക്കൂറില്‍ 60 കിലോമീറ്ററില്‍ കൂടുതല്‍ വേഗപരിധിയുള്ള റോഡുകളില്‍ ഇ-ബൈക്കോ സൈക്കിളോ ഓടിച്ച് മറ്റുള്ളവരെ അപകടത്തിലാക്കുക, അല്ലെങ്കില്‍ ഇത്തരം റോഡുകളില്‍ ഇ-സ്‌കൂട്ടറില്‍ യാത്രക്കാരെ കയറ്റുക. തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് 300 ദിര്‍ഹം വരെ പിഴ ചുമത്താവുന്നതാണ്.

ആവശ്യത്തിന് സജ്ജീകരിക്കാത്ത ഇ-ബൈക്കുകളിലോ സൈക്കിളുകളിലോ യാത്രക്കാരെ കൊണ്ടുപോകുകയോ ട്രാഫിക്ക് നിയമം ലംഘിച്ച് സവാരി ചെയ്യുകയോ ചെയ്യുന്നതിന് 200 ദിര്‍ഹം പിഴ ലഭിക്കും.

ദുബൈ പൊലിസ് ആപ്പിലെ പൊലിസ് ഐ ഫീച്ചര്‍ വഴിയോ വി ആര്‍ ഓള്‍ പൊലിസ് എന്ന (901) ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചോ ഇത്തരം ട്രാഫിക് നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അയ്യൂബ് ബഔദി' കാനറികളെ പൂട്ടിയ പതിനെട്ടുകാരൻ; ഫുട്ബോൾ ലോകത്തെ പുതിയ വിസ്മയം

International
  •  2 days ago
No Image

വട്ടിയൂര്‍ക്കാവ് കൗണ്‍സിലര്‍ സുഗതനെതിരേ 19 കേസുകള്‍; വധശ്രമം മുതല്‍ പൊലിസ് കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതുവരെ ഗുരുതര ആരോപണങ്ങള്‍

Kerala
  •  2 days ago
No Image

ഫുട്ബോൾ‍ പ്രേമികളുടെ ശ്രദ്ധയക്ക്: ലോകകപ്പ് മത്സരങ്ങൾ കാണാൻ വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബൈ

uae
  •  2 days ago
No Image

ബെംഗളൂരുവിന് ശ്വാസംമുട്ടുന്നു; ജനങ്ങളെ തോൽപ്പിച്ച് വാഹനങ്ങൾ, എണ്ണം 1.25 കോടി കടന്നു

National
  •  2 days ago
No Image

പരീക്ഷാ സംവിധാനത്തിലെ വീഴ്ചകളുടെയും ക്രമക്കേടുകളുടെയും ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം; സിജെപി പ്രതിഷേധത്തില്‍ പ്രകാശ് രാജും പങ്കെടുക്കും

National
  •  2 days ago
No Image

ലണ്ടനില്‍ ഇന്ത്യന്‍ വംശജന്‍ കുത്തേറ്റുമരിച്ചു

International
  •  2 days ago
No Image

കുവൈത്തില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണ് മലയാളി യുവാവ് മരിച്ചു

Kuwait
  •  2 days ago
No Image

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്നതിനെ തുടര്‍ന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; വീട്ടുടമയ്ക്ക് പരുക്ക്

Kerala
  •  2 days ago
No Image

സന്ദീപ് വാര്യര്‍ എം.എല്‍.എയുടെ പിതാവ് ഗോവിന്ദ വാര്യര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്ര ആളെപ്പറ്റിക്കലെന്ന് എം.വി ഗോവിന്ദന്‍; ഉദ്ഘാടനത്തില്‍ നിന്ന് സി.പി.എം വിട്ടുനില്‍ക്കും

Kerala
  •  2 days ago

No Image

'അത് കൃത്യമായ ഓഫ്‌സൈഡാണ്, അത്ര ഉറപ്പുണ്ടെങ്കിൽ അത് എങ്ങനെയെന്ന് തെളിയിച്ചു കാണിക്കട്ടെ'; ഫിഫയെ വെല്ലുവിളിച്ച് ഗാരി നെവില്ലെ, ലോകകപ്പിൽ പെനാൽറ്റി വിവാദം

International
  •  2 days ago
No Image

''ശബരിമല യുവതി പ്രവേശന ദിവസം തന്നെയും എ.ഡി.ജി.പി ശ്രീജിത്തിനെയും ബോധപൂര്‍വ്വം മാറ്റി നിര്‍ത്തി, വിവരമറിഞ്ഞത് ടിവിയിലൂടെ'': വെളിപ്പെടുത്തലുമായി പത്മകുമാര്‍

Kerala
  •  2 days ago
No Image

പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകള്‍ക്ക് പ്രതീക്ഷ; ആഗോള വിപണിയില്‍ ക്രൂഡ് വില ഇടിഞ്ഞു, ഇന്ത്യയില്‍ ഇന്ധനവില കുറയുമോ?

International
  •  2 days ago
No Image

'ലാഭം മാത്രം നൽകിയാൽ പോര, മൂലധനവും തിരികെ നൽകണം'; ബിസിനസ് പാർട്നർക്ക് 13.5 ലക്ഷം ദിർഹം നൽകാൻ ദുബൈ കോടതിയുടെ ഉത്തരവ്; നിർണ്ണായകമായത് വാട്സ്ആപ്പ് ചാറ്റുകൾ

uae
  •  2 days ago