HOME
DETAILS

രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടിലേക്ക് 

  
Web Desk
August 01, 2024 | 2:57 AM

Rahul Priyanka Gandhi to visit relief camps in landslide-hit Wayanad

ന്യൂഡല്‍ഹി: ഉരുള്‍പൊട്ടലില്‍ പ്രിയപ്പെട്ടവരും ജീവിതത്തില്‍ ഇന്നേവരെ ചേര്‍ത്തു വെച്ചതും അങ്ങനെ സകലതും നഷ്ടമായ മനുഷ്യരുടെ സങ്കടത്തില്‍ പങ്കുചേരാന്‍ രാഹുലും പ്രിയങ്കയും ഇന്നെത്തും. ബുധനാഴ്ച വരാനിരുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മോശം കാലാവസ്ഥയെത്തുടര്‍ന്ന് യാത്ര മാറ്റിവെയ്ക്കുകയായിരുന്നു. 

പ്രതികൂലകാലാവസ്ഥ കാരണം വയനാട്ടില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡിങ് ദുഷ്‌കരമാകുമെന്ന് അധികൃതര്‍ അറിയിച്ചതിനെതുടര്‍ന്നാണ് രാഹുല്‍ യാത്ര വ്യാഴാഴ്ചത്തേക്ക് മാറ്റിയത്. എത്രയും പെട്ടന്ന് നിങ്ങളെ സന്ദര്‍ശിക്കുമെന്ന് മാത്രമാണ് തനിക്ക് വയനാട്ടിലെ ജനങ്ങളോട് പറയാനുള്ളതെന്നു രാഹുല്‍ എക്സില്‍ കുറിച്ചു. 'ഈ സമയത്ത് എന്റെ ചിന്തയിലും പ്രാര്‍ത്ഥനയിലും നിങ്ങള്‍ മാത്രമാണുള്ളത്,' രാഹുല്‍ എഴുതി.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് വയനാട് സന്ദര്‍ശിക്കും. വയനാട് കലക്ടറേറ്റില്‍ ചേരുന്ന സര്‍വകക്ഷിയോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലായിരിക്കും. ജില്ലയില്‍ ക്യാംപ് ചെയ്യുന്ന മന്ത്രിമാര്‍, ജില്ലയിലെ എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. സര്‍കക്ഷിയോഗത്തിനു മുമ്പായി കലക്ടറേറ്റില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ യോഗവും നടക്കും.

വയനാട് മേപ്പാടിക്കടുത്ത് മുണ്ടിക്കൈ, ചൂരല്‍മല പ്രദേശത്താണ് കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്തതരം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായത്. ഇതുവരെ 270 പേര്‍ മരിച്ചതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഇടവിട്ടുള്ള മഴ നിലവില്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ടെങ്കിലും ഫയര്‍ ഫോഴ്‌സും എന്‍ഡിആര്‍എഫും സൈന്യവും രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

നിലവില്‍ 250ലധികം ആളുകളെ കാണാനില്ലെന്നാണ് കണക്കാക്കുന്നത്. 195 പേര്‍ നിലവില്‍ വ്യത്യസ്ത ആശുപത്രികളിലായി ചികിത്സയിലുണ്ട്. മുണ്ടക്കൈപ്പുഴ മുറിച്ചുകടക്കുന്നതിനായി സൈന്യം നിര്‍മിക്കുന്ന ബെയ്ലി പാലം അവസാനഘട്ടത്തിലേക്കു കടക്കുകയാണ്. രാത്രിയിലും കര്‍മനിരതമായി നാളത്തോടെ പാലം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് സൈന്യം ലക്ഷ്യമിടുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ട് വർഷത്തിനകം പകുതി സർക്കാർ സേവനങ്ങളും 'ഏജന്റ് എഐ'യിലേക്ക്; വിപ്ലവകരമായ പ്രഖ്യാപനവുമായി യുഎഇ

uae
  •  9 days ago
No Image

ഷൂ വാങ്ങിയപ്പോള്‍ നല്‍കിയ പേപ്പര്‍ ബാഗിന് 10 രൂപ ഈടാക്കി; റെഡ് ടേപ്പിന് 8010 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി; മൂന്നുവര്‍ഷം നീണ്ട നിയമപോരാട്ടത്തിന് അന്ത്യം

National
  •  9 days ago
No Image

ബിഹാറില്‍ ക്ഷേത്ര ഉത്സവത്തിനിടെ മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവാക്കളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; നീതിതേടി കുടുംബം

National
  •  9 days ago
No Image

ഡോളർ കരുത്താർജ്ജിച്ചു, സ്വർണ്ണവില താഴേക്ക്; യുഎഇയിൽ തുടർച്ചയായ മൂന്നാം ആഴ്ചയും വിലയിൽ ഇടിവ്

uae
  •  9 days ago
No Image

ഭീതി ഒഴിയുന്നു; നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട മൂന്നുപേര്‍ കൂടി ആശുപത്രി വിട്ടു

Kerala
  •  9 days ago
No Image

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ റീനയുടെ സ്ഥലംമാറ്റം സ്‌റ്റേ ചെയ്ത സംഭവം; ട്രൈബ്യൂണല്‍ വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ 

Kerala
  •  9 days ago
No Image

ഇനി ടിക്കറ്റും ക്യൂവുമില്ല: അബുദബിയിലെ മുഷ്‌രിഫ് മാളിൽ 'സ്മാർട്ട് പാർക്കിംഗ്' വരുന്നു; പണമടയ്ക്കാൻ പുതിയ സംവിധാനം

uae
  •  9 days ago
No Image

ആശങ്കകളുടെ ഇരുണ്ട ദിനങ്ങൾക്കൊടുവിൽ പുതിയ പ്രഭാതം; യുഎസ്-ഇറാൻ കരാറോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ യുഎഇ

uae
  •  9 days ago
No Image

CR7-നെ തൊട്ടുകളിച്ചാൽ കളി മാറും! നെവസിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കയറി വെട്ടിനിരത്തി റൊണാൾഡോ പട; പോർച്ചുഗലിൽ ഫാൻസ് വാർ!

Football
  •  9 days ago
No Image

പോലിസ് ജീപ്പിലെത്തി ഭീഷണി; ബെംഗളൂരുവില്‍ മലയാളി യുവാക്കളില്‍ നിന്ന് 20 ലക്ഷം രൂപ കവര്‍ന്നതായി പരാതി

National
  •  9 days ago