HOME
DETAILS

150 വീട് പണിതു നല്‍കുമെന്ന് എന്‍എസ്എസ് 

  
August 02, 2024 | 10:03 AM

NSS will build 150 houses

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് കൈത്താങ്ങുമായി നാഷണല്‍ സര്‍വീസ് സ്‌കീം രംഗത്തെത്തി. ദുരന്തത്തില്‍ പാര്‍പ്പിടം നഷ്ടമായ നൂറ്റമ്പത് കുടുംബങ്ങള്‍ക്കാണ് നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെ പൊതുദൗത്യത്തോട് പങ്കുചേര്‍ന്ന് വീടുകള്‍ പണിതു നല്‍കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞത്.

സംസ്ഥാന നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ വിവിധ സെല്ലുകളെ ഏകോപിപ്പിച്ചായിരിക്കും വീടുകളുടെ നിര്‍മ്മാണം ഏറ്റെടുക്കല്‍.
കാലിക്കറ്റ് സര്‍വകലാശാല, എംജി സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, കേരള സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല, ആരോഗ്യ സര്‍വകലാശാല, ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാല എന്നിവിടങ്ങളിലെയും ഹയര്‍ സെക്കന്‍ഡറി തലങ്ങളിലേയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, ഐടിഐ തുടങ്ങിയവയിലെയും എന്‍എസ്എസ് സെല്ലുകളുടെ കീഴിലുള്ള യൂണിറ്റുകളും മുന്‍ പ്രോഗ്രാം കോഡിനേറ്റര്‍മാരും സംസ്ഥാന ഓഫിസര്‍മാരും ഈ ജീവസ്‌നേഹദൗത്യത്തില്‍ പങ്കാളികളാകും.

ദുരന്തദിനത്തില്‍ത്തന്നെ എന്‍എസ്എസ്/എന്‍സിസി കര്‍മ്മഭടന്മാര്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നു. ആ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. അതോടൊപ്പം, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കൂടുതല്‍ സമാശ്വാസ പ്രവര്‍ത്തനങ്ങളും ദുരന്തമേഖലയില്‍ എന്‍എസ്എസ് ഏറ്റെടുക്കും.

ഇതിന്റെ ഭാഗമായി, ദുരന്തത്തില്‍ പെട്ടവര്‍ക്ക് മെന്റല്‍ ട്രോമ മറികടക്കാന്‍ വേണ്ട കൗണ്‍സലിങ്ങും സജ്ജമാക്കും. വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകശ്രദ്ധ കൊടുക്കാന്‍ 'ബാക്ക് ടു സ്‌കൂള്‍ ബാക്ക് ടു കോളജ്' ക്യാംപയിനും രൂപകല്പന ചെയ്തിട്ടുണ്ട്. 'ബാക്ക് ടു സ്‌കൂളി'ന്റെ ഭാഗമായി, ദുരന്തബാധിത മേഖലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങളും നല്‍കും.
മാത്രമല്ല, ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനം വിവിധ ക്യാംപുകളില്‍ ലഭ്യമാക്കും.

പോളി ടെക്‌നിക്ക് കോളജുകള്‍, എഞ്ചിനീയറിംഗ് കോളജുകള്‍, ഐടിഐകള്‍ എന്നിവയിലെ എന്‍എസ്എസ് ടീമുകളുടെ നേതൃത്വത്തില്‍ ഗൃഹോപകരണങ്ങള്‍, ഫര്‍ണിച്ചര്‍, ഇലക്ട്രിക്കല്‍പ്ലംബിങ് പ്രവൃത്തികള്‍ തുടങ്ങിയ സാങ്കേതികസേവനവും നല്‍കും. പ്രകൃതി ദുരന്തത്തില്‍ ഇരകളായവര്‍ക്ക് സഹായഹസ്തമെത്തിയ്ക്കാന്‍ ജില്ലാഭരണകൂടത്തിനോടൊപ്പം അഞ്ച് കേരള ബറ്റാലിയന്‍ എന്‍.സി.സി വയനാടിന്റെ കേഡറ്റുകളും മിലിറ്ററി ഓഫീസര്‍മാരും രംഗത്തുണ്ട്. ആശുപത്രികളിലും റിലീഫ് ക്യാംപുകളിലും ഫുഡ് പാക്കിങ് കേന്ദ്രങ്ങളിലും ഇവരുണ്ടെന്നും മന്ത്രി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുഞ്ഞുമക്കളുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മകളുറങ്ങുന്ന മിനബ് സ്‌കൂള്‍ ഇനി പ്രതിരോധത്തിന്റെ മ്യൂസിയം

International
  •  9 days ago
No Image

യുഎഇയിൽ വേനൽച്ചൂട് കടുക്കുന്നു; ഉൾനാടുകളിൽ താപനില 45 ഡിഗ്രിയിലേക്ക്, ജാഗ്രതാ നിർദ്ദേശം

uae
  •  9 days ago
No Image

കൂട്ടുകാര്‍ക്കൊപ്പം ഇറങ്ങിയില്ല, പിന്നെ ഇറങ്ങി, കൂട്ടുകാര്‍ തിരിച്ചു കയറിയപ്പോള്‍ കരയില്‍ അവനില്ല, ഒടുവില്‍...; കോടഞ്ചേരി പതങ്കയത്ത് വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു

Kerala
  •  9 days ago
No Image

സ്വന്തം വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച് ആൺസുഹൃത്തിനൊപ്പം കടന്നുകളഞ്ഞു; രണ്ട് കുട്ടികളുടെ അമ്മയായ യുവതിയും ആൺസുഹൃത്തും പിടിയിൽ

Kerala
  •  9 days ago
No Image

കോഴിക്കോട് ജില്ലയിലെ നിരോധനാജ്ഞയില്‍ ഇളവ്; വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രമെന്ന് കലക്ടര്‍

Kerala
  •  9 days ago
No Image

വില നോക്കിയാണോ താരങ്ങളെ ടീമിലിറക്കുന്നത്?; സിഎസ്കെ മാനേജ്‌മെന്റിനെതിരെ തുറന്നടിച്ച് മുൻ സിഎസ്കെ താരം

Cricket
  •  9 days ago
No Image

ദുബൈയുടെ വികസനക്കുതിപ്പിന് പുതിയ വേഗത; മെട്രോ ബ്ലൂ ലൈൻ ടണൽ നിർമ്മാണം ഉദ്ഘാടനം ചെയ്ത് ശൈഖ് മുഹമ്മദ്

uae
  •  9 days ago
No Image

സ്‌കൂട്ടറുകളില്‍ കടത്തിയ 40 കുപ്പി മദ്യം പിടിച്ചെടുത്തു; ഇലക്ഷന്‍ വിജയാഘോഷവുമായി ബന്ധപ്പെട്ട് കൊണ്ടുവന്നതെന്ന് നിഗമനം

Kerala
  •  9 days ago
No Image

മദ്യപിക്കാൻ വെള്ളം നൽകാൻ വിസമ്മതിച്ചു; ഒമ്പത് വയസുകാരനെ ബന്ധു വെടിവെച്ച് കൊന്നു

Kerala
  •  9 days ago
No Image

മെഡിക്കൽ സ്വപ്നങ്ങളുമായി പ്രവാസലോകത്തെ വിദ്യാർഥികൾ; യുഎഇയിൽ നീറ്റ് പരീക്ഷ എഴുതുന്നത് 1800-ഓളം പേർ

uae
  •  9 days ago