HOME
DETAILS

150 വീട് പണിതു നല്‍കുമെന്ന് എന്‍എസ്എസ് 

  
August 02, 2024 | 10:03 AM

NSS will build 150 houses

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് കൈത്താങ്ങുമായി നാഷണല്‍ സര്‍വീസ് സ്‌കീം രംഗത്തെത്തി. ദുരന്തത്തില്‍ പാര്‍പ്പിടം നഷ്ടമായ നൂറ്റമ്പത് കുടുംബങ്ങള്‍ക്കാണ് നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെ പൊതുദൗത്യത്തോട് പങ്കുചേര്‍ന്ന് വീടുകള്‍ പണിതു നല്‍കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞത്.

സംസ്ഥാന നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ വിവിധ സെല്ലുകളെ ഏകോപിപ്പിച്ചായിരിക്കും വീടുകളുടെ നിര്‍മ്മാണം ഏറ്റെടുക്കല്‍.
കാലിക്കറ്റ് സര്‍വകലാശാല, എംജി സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, കേരള സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല, ആരോഗ്യ സര്‍വകലാശാല, ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാല എന്നിവിടങ്ങളിലെയും ഹയര്‍ സെക്കന്‍ഡറി തലങ്ങളിലേയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, ഐടിഐ തുടങ്ങിയവയിലെയും എന്‍എസ്എസ് സെല്ലുകളുടെ കീഴിലുള്ള യൂണിറ്റുകളും മുന്‍ പ്രോഗ്രാം കോഡിനേറ്റര്‍മാരും സംസ്ഥാന ഓഫിസര്‍മാരും ഈ ജീവസ്‌നേഹദൗത്യത്തില്‍ പങ്കാളികളാകും.

ദുരന്തദിനത്തില്‍ത്തന്നെ എന്‍എസ്എസ്/എന്‍സിസി കര്‍മ്മഭടന്മാര്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നു. ആ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. അതോടൊപ്പം, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കൂടുതല്‍ സമാശ്വാസ പ്രവര്‍ത്തനങ്ങളും ദുരന്തമേഖലയില്‍ എന്‍എസ്എസ് ഏറ്റെടുക്കും.

ഇതിന്റെ ഭാഗമായി, ദുരന്തത്തില്‍ പെട്ടവര്‍ക്ക് മെന്റല്‍ ട്രോമ മറികടക്കാന്‍ വേണ്ട കൗണ്‍സലിങ്ങും സജ്ജമാക്കും. വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകശ്രദ്ധ കൊടുക്കാന്‍ 'ബാക്ക് ടു സ്‌കൂള്‍ ബാക്ക് ടു കോളജ്' ക്യാംപയിനും രൂപകല്പന ചെയ്തിട്ടുണ്ട്. 'ബാക്ക് ടു സ്‌കൂളി'ന്റെ ഭാഗമായി, ദുരന്തബാധിത മേഖലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങളും നല്‍കും.
മാത്രമല്ല, ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനം വിവിധ ക്യാംപുകളില്‍ ലഭ്യമാക്കും.

പോളി ടെക്‌നിക്ക് കോളജുകള്‍, എഞ്ചിനീയറിംഗ് കോളജുകള്‍, ഐടിഐകള്‍ എന്നിവയിലെ എന്‍എസ്എസ് ടീമുകളുടെ നേതൃത്വത്തില്‍ ഗൃഹോപകരണങ്ങള്‍, ഫര്‍ണിച്ചര്‍, ഇലക്ട്രിക്കല്‍പ്ലംബിങ് പ്രവൃത്തികള്‍ തുടങ്ങിയ സാങ്കേതികസേവനവും നല്‍കും. പ്രകൃതി ദുരന്തത്തില്‍ ഇരകളായവര്‍ക്ക് സഹായഹസ്തമെത്തിയ്ക്കാന്‍ ജില്ലാഭരണകൂടത്തിനോടൊപ്പം അഞ്ച് കേരള ബറ്റാലിയന്‍ എന്‍.സി.സി വയനാടിന്റെ കേഡറ്റുകളും മിലിറ്ററി ഓഫീസര്‍മാരും രംഗത്തുണ്ട്. ആശുപത്രികളിലും റിലീഫ് ക്യാംപുകളിലും ഫുഡ് പാക്കിങ് കേന്ദ്രങ്ങളിലും ഇവരുണ്ടെന്നും മന്ത്രി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറം എസ്പി ഓഫീസിലെ മരംമുറി; സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ്.ഐ രാജി വെച്ചു

Kerala
  •  21 days ago
No Image

2026 കുടുംബ വർഷമായി ആചരിക്കും; നിർണായക പ്രഖ്യാപനവുമായി യുഎഇ പ്രസിഡന്റ്

uae
  •  21 days ago
No Image

ഉറുമ്പുകളോടുള്ള കടുത്ത ഭയം; സംഗറെഡ്ഡിയിൽ യുവതി ജീവനൊടുക്കി

National
  •  21 days ago
No Image

സഊദിയിൽ മുനിസിപ്പൽ നിയമലംഘനം അറിയിച്ചാൽ വമ്പൻ പാരിതോഷികം; ലഭിക്കുക പിഴത്തുകയുടെ 25% വരെ 

Saudi-arabia
  •  21 days ago
No Image

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുന്‍ തിരുവാഭരണം കമ്മീഷണര്‍ അറസ്റ്റില്‍ 

Kerala
  •  21 days ago
No Image

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ സഹോദരി അന്തരിച്ചു

Kerala
  •  21 days ago
No Image

തൊഴിലുറപ്പ് പണിക്കിടെ അണലിയുടെ കടിയേറ്റ് വയോധിക മരിച്ചു

Kerala
  •  21 days ago
No Image

സ്വർണ്ണവിലയെ വെല്ലുന്ന ഡിജിറ്റൽ തിളക്കം; യുഎഇയിൽ 0.1 ഗ്രാം മുതൽ സ്വർണ്ണം വാങ്ങാൻ തിരക്ക്

uae
  •  21 days ago
No Image

സുപ്രഭാതം വെല്‍ഫെയര്‍ ഫോറം: വൈ.പി ശിഹാബ് പ്രസിഡന്റ്, മുജീബ് ഫൈസി സെക്രട്ടറി

Kerala
  •  21 days ago
No Image

ബിജെപി മുന്‍ എംപിക്ക് ഡല്‍ഹിയിലും, ബിഹാറിലും വോട്ട്; തട്ടിപ്പ് പുറത്തായത് സോഷ്യല്‍ മീഡിയ പോസ്റ്റില്‍; പരാതി 

National
  •  21 days ago