
യഹ്യ സിന്‍വാര്‍..എക്കാലവും ഇസ്റാഈലിന്റെ പേടിസ്വപ്നമായ പോരാളി

ജനനം അഭയാര്‍ഥി ക്യാംപില്‍. മിസൈലുകള്‍ ആര്‍ത്തിരമ്പുന്ന ആകാശത്തിന് കീഴെ ബോംബുകള്‍ വര്‍ഷിച്ചു കൊണ്ടേയിരിക്കുന്ന മണ്ണില്‍ വെടിയുണ്ടകള്‍ക്കിടയിലൂടെ വാര്‍ത്തെടുത്ത ജീവിതം. ബാല്യവും കൗമാരവും യൗവനവും പോരാട്ടത്തിന്റെ തീച്ചൂളയില്‍ വാര്‍ത്തെടുത്തവന്‍. 22 വര്‍ഷക്കാലം ഇസ്റാഈലിന്റെ തടവറയില്‍. തടവറക്കാലം ആ ചെറുപ്പക്കാരനെ വളര്‍ത്തിയെടുത്തത് ഏത് വെയിലിലും കരിയാത്ത ഒരഗ്നിക്കും കരിക്കാനാവാത്തത്രയും കരുത്തുറ്റ പോരാളിയായി. ഇസ്റാഈലിനെ എന്നും അലട്ടുന്ന ആശങ്കയിലാക്കുന്ന എന്തിനേറെ സയണിസ്റ്റ് രാജ്യത്തിന്റെ എക്കാലത്തേയും പേടി സ്വപ്നമായ യഹ്യ സിന്‍വാര്‍.
അമേരിക്കയടക്കമുള്ള ലോക രാജ്യങ്ങളുടെ കണ്ണിലെ കരടായ ഈ 61കാരനാണ് ഇനി ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവി.
'രക്തസാക്ഷിയായ കമാന്‍ഡര്‍ ഇസ്മാഈല്‍ ഹനിയ്യയുടെ പിന്‍േഗാമിയായി യഹ്യയെ ഞങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നു' ഹമാസ് ലോകത്തോട് പറഞ്ഞു. അക്ഷരാര്‍ഥത്തില്‍ ഇസ്റാഈലിന് മുട്ടിടിക്കുന്നുണ്ടാവും. പത്തുമാസം ഒരു രാജ്യത്തെ തകര്‍ത്ത് തരിപ്പണമാക്കിയിട്ടും ഇനിയും ഹമാസിനെ സ്പര്‍ശിക്കാന്‍ പോലുമാവാത്ത പരാജയത്തിന് പിന്നാലെ പോരാളികളുടെ കരുനീക്കങ്ങള്‍ക്കു പിന്നിലെ ബുദ്ധികേന്ദ്രം അതിന്റെ തലപ്പത്തെത്തുമ്പോള്‍.
ഹമാസിന്റെ സൈനികശക്തി വളര്‍ത്തിയെടുത്ത നേതാവ്. മൊസാദിന്റെതടക്കമുള്ള മുഴുവന്‍ സുരക്ഷാസംവിധാനങ്ങളെയും അയണ്‍ ഡോമുകളെ പോലും മറികടന്ന് അബാബീല്‍ പക്ഷികളെ പോലെ ഹമാസ് ഇസ്റാഈലിന്റെ സിരാ കേന്ദ്രങ്ങളില്‍ പറന്നിറങ്ങിയ ഒക്ടോബര്‍ ഏഴിലെ ചരിത്ര സംഭവത്തിന്റെ മുഖ്യ സൂത്രധാരനാണ് യഹ്യ സിന്‍വാര്‍.
ഇസ്റാഈലിന്റെ ഹിറ്റ്ലിസ്റ്റിലെ ഒന്നാമന്. തലക്ക് ലക്ഷങ്ങള്‍ വിലയിട്ട, പലതവണ ഇസ്റാഈല്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച നേതാവ്. കാലമേറെയായി ഇസ്റാഈല്‍ സിന്‍വാറിനായി വലവിരിച്ച് കാത്തിരിക്കാന്‍ തുടങ്ങിയിട്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം നിഷ്പ്രയാസം രക്ഷപ്പെട്ടു ആ ബുദ്ധ രാക്ഷസന്. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് ശേഷം സിന്‍വാറിന്റെ ഖാന് യൂനിസിലെ വസതിക്ക് നേരെ ആക്രമണം നടത്തിയിരുന്നു. അദ്ദേഹം കൊല്ലപ്പെട്ടു എന്ന് ഇസ്റാഈല്‍ പ്രചരിപ്പിച്ചു. എന്നാല്‍ അദ്ദേഹത്തെ കണ്ടതായി ഹമാസ് മോചിപ്പിച്ച ഒരു ബന്ദി തന്നെ വ്യക്തമാക്കി. ഇതോടെ ആ നുണയും പൊളിഞ്ഞു.
ഗസ്സയുടെ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന അധിനിവേശ നഗരമായ അല്‍മജ്ദലില്‍ നിന്നുള്ള അബൂ ഇബ്റാഹീം എന്ന് വിളിപ്പേരുള്ള യഹ്യ ഇബ്രാഹിം ഹസ്സന് അസ്സിന്‍വാര്‍ 1962ല്‍ ഗസ്സയിലെ ഖാന് യൂനിസ് അഭയാര്‍ത്ഥി ക്യാംപിലാണ് ജനിച്ചത്.
പല സമയത്തായി നിരവധി തവണ ഇസ്റാഈല്‍ തടവറയില്‍ കഴിഞ്ഞിട്ടുണ്ട് അദ്ദേഹം. 1982 ലാണ് ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്നത്. നാല് മാസത്തിന് ശേഷം വിട്ടയക്കപ്പെട്ടു. 1984 ല്‍ എട്ട് മാസത്തേക്ക് വീണ്ടും തുറങ്കിലകപ്പെട്ടു. മജ്ദ് എന്നറിയപ്പെടുന്ന ഹമാസിന്റെ സ്വകാര്യ സുരക്ഷാ സംവിധാനം വികസിപ്പിച്ചതിന്റെ പേരില്‍ നടന്ന 1988 ലെ അറസ്റ്റ് 23 വര്‍ഷക്കാലത്തെ ജയില്‍ ജീവിതത്തിന് കാരണമായി.
യഹ്യ സിന്‍വാറിന്റെ ഫലസ്തീന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അല്പായുസ്സ് മാത്രമാണ് എല്ലാവരും പ്രവചിച്ചത്. ദീര്‍ഘകാലത്തെ ഉപരോധം ഹമാസിനെയും അതിന്റെ പോരാളികളെയും തളര്‍ത്തിയിട്ടുണ്ടാവും എന്നവര്‍ കണക്ക് കൂട്ടി. എന്നാല്‍ 'തൂഫാനുല്‍ അഖ്സ'യിലൂടെ നേരത്തെ അസാധ്യമെന്ന് പലരും കരുതിയ ചെറുത്തുനില്‍പ്പിന്റെ പുതിയ വഴികള്‍ തുറന്നു യഹ്യ സിന്‍വാര്‍.
തൂഫാനുല്‍ അഖ്സക്ക് പത്ത് മാസം പൂര്‍ത്തിയാവുന്ന ഈ സന്ദര്‍ഭത്തില്‍ യഹ്യ സിന്‍വാറിനെ തങ്ങളുടെ പരമോന്നത നേതാവായി പ്രഖ്യാപിക്കുന്നതിലൂടെ ഹമാസ് വ്യക്തമായ ചില സന്ദേശങ്ങള്‍ ലോകത്തിന് നല്‍കുന്നുണ്ട്. ചെറുത്തു നില്പിന്റെ പുതുവഴിയുടെ സൂചനകള്‍. ഒപ്പം പത്ത് മാസമായി സയണിസ്റ്റുകള്‍ നടത്തുന്ന നരമേധങ്ങള്‍ ഹമാസിന്റെ കെട്ടുറപ്പിനെയോ ഒരര്‍ത്ഥത്തിലും ബാധിച്ചിട്ടില്ല എന്ന പ്രഖ്യാപനം. എല്ലാത്തിനുമപ്പുറം നേതാക്കളുടെ ശഹാദത്ത് ഹമാസിന്റെയും ചെറുത്തു നില്‍പ്പിന്റെയും വീര്യം വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്ന മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

റിയാദ്, ജിദ്ദ നഗരങ്ങളിൽ ഉൾപ്പെടെ സഊദിയിൽ പ്രവാസികൾക്ക് ഭൂമി വാങ്ങാം; സുപ്രധാന നീക്കവുമായി സഊദി അറേബ്യ, അടുത്ത വർഷം ആദ്യം മുതൽ പ്രാബല്യത്തിൽ
Saudi-arabia
• 4 days ago
ഒമാനില്‍ വിസ പുതുക്കല്‍ ഗ്രേസ് പിരീഡ് ജൂലൈ 31ന് അവസാനിക്കും; അറിയിപ്പുമായി തൊഴില്‍ മന്ത്രാലയം
oman
• 4 days ago
ഒറ്റയടിക്ക് കുറഞ്ഞത് 480 രൂപ; ഈ മാസത്തെ ഏറ്റവും താഴ്ചയില്‍. ചാഞ്ചാട്ടം തുടരുമോ?
Business
• 4 days ago
ഗുജറാത്ത് വഡോദരയിൽ പാലം തകർന്ന് വാഹനങ്ങൾ നദിയിൽ വീണു; മൂന്ന് മരണം, തകർന്നത് 45 വർഷം പഴക്കമുള്ള പാലം
National
• 4 days ago
ഡ്രൈവിങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗവും സീറ്റ് ബെല്‍റ്റ് നിയമലംഘനങ്ങളും കണ്ടെത്താന്‍ എഐ ക്യാമറകള്‍; നിയമലംഘകരെ പൂട്ടാന്‍ റോയല്‍ ഒമാന്‍ പൊലിസ്
oman
• 4 days ago
24 മണിക്കൂറിനിടെ രണ്ടു തവണ നെതന്യാഹു- ട്രംപ് കൂടിക്കാഴ്ച; വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ലെന്ന് സൂചന
International
• 4 days ago
ഷാര്‍ജയില്‍ കപ്പലില്‍ ഇന്ത്യന്‍ എന്‍ജിനീയറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം
uae
• 4 days ago
ജൂലൈ 17 വരെ തെഹ്റാനിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ച് എമിറേറ്റ്സ്, കാരണമിത്
uae
• 4 days ago
ദേശീയപണിമുടക്ക്: ഡൽഹിയും മുംബൈയും സാധാരണ നിലയിൽ, കൊൽക്കത്തയിൽ പ്രതിഷേധം ശക്തം, അടഞ്ഞ് വ്യവസായ ശാലകൾ
National
• 4 days ago
ഷാര്‍ജയില്‍ ട്രാഫിക് പിഴകളില്‍ 35% ഇളവ്; താമസക്കാര്‍ക്ക് ആശ്വാസം, നന്ദി പ്രകടിപ്പിച്ച് വാഹന ഉടമകള്‍
uae
• 4 days ago
കേരളത്തില്‍ പണിമുടക്കിന് 'ഹര്‍ത്താല്‍' മുഖം, സമ്പൂര്‍ണം; കെ.എസ്.ആര്.ടി.സി സര്‍വിസുകള്‍ ഉള്‍പെടെ സ്തംഭിച്ചു
Kerala
• 4 days ago
കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരേ 25 കോടിയോളം തൊഴിലാളികളുടെ പ്രതിഷേധസൂചകമായ ദേശീയ പണിമുടക്ക്
National
• 4 days ago
ദുബൈയിൽ ഡെലിവറി ബൈക്ക് റൈഡർമാർക്ക് ബസ്, മെട്രോ സ്റ്റേഷനുകളിൽ കൂടുതൽ എ.സി വിശ്രമ കേന്ദ്രങ്ങൾ കൂടി
uae
• 4 days ago
രജിസ്ട്രാർ കെ.എസ് അനിൽകുമാർ സർവകലാശാലയിൽ കയറരുത്; നോട്ടിസ് നൽകി വിസി ഡോ. സിസ തോമസ്
Kerala
• 4 days ago
ബിഹാർ വോട്ടർപട്ടിക: പ്രതിപക്ഷ പാർട്ടികൾ സുപ്രിംകോടതിയിൽ
National
• 4 days ago
വോട്ടർ പട്ടിക: ഡൽഹിയിലും 'പൗരത്വ' പരിശോധന
National
• 4 days ago
ദേശീയ പണിമുടക്ക് തുടരുന്നു: കേരളത്തിലും ഡയസ്നോണ്‍; വിവിധ സര്‍വകലാശാലകളിലെ പരീക്ഷകള്‍ മാറ്റിവെച്ചു
National
• 4 days ago
തിരുവനന്തപുരത്ത് ഹോട്ടലുടമയുടെ കൊലപാതകം; പ്രതികളെ പിടികൂടുന്നതിനിടെ പൊലിസുകാര്‍ക്കു നേരെ ആക്രമണം
Kerala
• 4 days ago
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ശ്രമം; സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായി കേന്ദ്രം
Kerala
• 4 days ago
കേന്ദ്ര നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്കില്‍ തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരും കൊല്ലത്തും ബസുകള്‍ തടഞ്ഞു
Kerala
• 4 days ago
ഇന്ത്യയിൽ മാധ്യമ സെൻസർഷിപ്പെന്ന് എക്സ്; റോയിട്ടേഴ്സിന്റെ ഉൾപ്പെടെ 2355 അക്കൗണ്ടുകൾ തടയാൻ കേന്ദ്രം നിർദേശിച്ചു
National
• 4 days ago