HOME
DETAILS

ഇസ്മാഈല്‍ ഹനിയ്യയുടെ കൊലപാതകത്തിനു പിന്നില്‍ ഇറാന്‍ സൈന്യത്തിലെ മൊസാദ് ഏജന്റുമാര്‍?- റിപ്പോര്‍ട്ട്  

  
Web Desk
August 08 2024 | 04:08 AM

Haniyehs assassination carried out by 2 Mossad-recruited Iranian revolutionary guard

തെഹ്‌റാന്‍: രാജ്യതലസ്ഥാനത്ത് ഏറ്റവും സുരക്ഷിതമെന്ന് പറയപ്പെടുന്നിടത്ത് വെച്ച് തന്നെ ഹമാസ് രാഷ്ട്രീയവിഭാഗം മേധാവി ഇസ്മാഈല്‍ ഹനിയ്യയെ കൊലപ്പെടുത്തിയത് ഇറാനിലെ സവിശേഷ ഇസ്‌ലാമിക് റവല്യൂഷനറി ഗാര്‍ഡ്‌സിലെ (ഐ.ആര്‍.ജി.സി) മൊസാദ് ഏജന്റുമാരാണെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഹനിയ്യയുടെ കൊലപാതകത്തിന് പിന്നില്‍ ഇറാന്‍ സൈന്യത്തിലെ മൊസാദ് ഏജന്റുമാരെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. അതിനിടെയാണ് റിപ്പോര്‍ട്ട് പുറതച്ത് വന്നിരിക്കുന്നത്. 

സൈനിക ഉദ്യോഗസ്ഥരുള്‍പ്പെടെ താമസിക്കുന്ന ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനിലെ അതീവ സുരക്ഷയുള്ള പ്രസിഡന്റിന്റെ ഓഫിസ് ഉപയോഗിക്കുന്ന സഅ്ദാബാദ് പാലസിലുള്ള കെട്ടിടത്തില്‍ ഉറങ്ങുന്നതിനിടെയാണ് ഹനിയ്യ കൊല്ലപ്പെട്ടത്. രാജ്യത്തിന്റെ ഔദ്യോഗിക അതിഥിയായെത്തിയതിനാലാണ് ഹനിയ്യ ഇവിടെ കഴിഞ്ഞത്. ഇറാന്‍ ഇസ്!ലാമിക് റവല്യൂഷനറി ഗാര്‍ഡ്‌സിന് (ഐ.ആര്‍.ജി.സി) കീഴിലുള്ള അന്‍സാര്‍ അല്‍ മഹ്ദി എന്ന സൈനികവിഭാഗത്തിനാണ് ഔദ്യോഗിക അതിഥികളുടെയും കെട്ടിടങ്ങളുടെയും സുരക്ഷാ ചുമതലയുള്ളത്. അന്‍സാര്‍ അല്‍ മഹ്ദി യൂനിറ്റിലെ രണ്ടുപേരാണ് ഹനിയ്യ കിടന്ന മുറിയിലെ ബെഡിന് താഴെ സ്‌ഫോടകവസ്തു വച്ചതെന്നാണ് റിപ്പോര്‍ട്ട്. ഈ രണ്ട് ഉദ്യോഗസ്ഥരും ഇസ്‌റാഈല്‍ ചാരസംഘടനയായ മൊസാദിന്റെ ഏജന്റുമാരാണെന്നും തുര്‍ക്കിയിലെ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊലപാതകം നടന്ന ദിവസം രണ്ട് ഗാര്‍ഡുകള്‍ ഹനിയ്യ താമസിച്ച മുറിയിലേക്കുള്ള ഇടനാഴിയില്‍ സൂക്ഷ്മതയോടെ സാവകാശം നടന്നുനീങ്ങുന്നതും താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്ന് മുറിയിലേക്ക് പ്രവേശിക്കുന്നതും സുരക്ഷാ കാമറയില്‍ പതിഞ്ഞിട്ടുണ്ട്.

മൂന്ന് മിനിറ്റിനുശേഷം ഈ രണ്ട് ഗാര്‍ഡുകളും മുറിയില്‍ നിന്ന് ശാന്തമായി പുറത്തിറങ്ങുന്നതും കെട്ടിടത്തിന്റെ പ്രധാന കവാടത്തിലേക്ക് പടികള്‍ ഇറങ്ങി പുറത്തിറങ്ങി അവിടെ നിര്‍ത്തിയിട്ടിരുന്ന കറുത്ത കാറില്‍ കയറുന്നതും ദൃശ്യങ്ങളിലുണ്ട്. പാര്‍ക്കിങ്ങിലെയും ഗേറ്റിലെയും സുരക്ഷാചുമതലയിലുണ്ടായിരുന്നവര്‍ കൂടുതല്‍ ചോദ്യങ്ങളോ അന്വേഷണമോ ഇല്ലാതെ ഗേറ്റ് തുറക്കുകയും ഇവരെ പോകാന്‍ അനുവദിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരെയും മൊസാദ് വടക്കന്‍ യൂറോപ്യന്‍ രാജ്യത്തേക്ക് ഉടനടി കൊണ്ടുപോകുകയുമായിരുന്നു. ബോംബ് സ്ഥാപിച്ച ശേഷം പുറത്തുനിന്ന് റിമോട്ട് ഉപയോഗിച്ചാണ് അത് പൊട്ടിച്ചത്.

ഇറാന്‍ പ്രസിഡന്റായി മസൂദ് പെസഷ്‌കിയാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിനെത്തിയപ്പോഴാണ് ഹനിയ്യ കൊല്ലപ്പെട്ടത്. സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണംകിട്ടിയ നൂറിലധികം രാഷ്ട്രങ്ങളിലെ പ്രതിനിധികളില്‍ ഹനിയ്യയും ഉണ്ടെന്ന് സംഘാടകരുടെ ഫോണ്‍ചോര്‍ത്തിയപ്പോഴാണ് മൊസാദിന് വിവരംലഭിച്ചത്. ഹനിയ്യ ക്ഷണംസ്വീകരിച്ചെന്ന് അറിഞ്ഞതോടെ ഉടന്‍ അദ്ദേഹത്തെ കൊലപ്പെടുത്താനുള്ള പദ്ധതി തയാറാക്കി. ഇതിനായി ഇറാന്‍ റവലൂഷനറി ഗാര്‍ഡിലെ തങ്ങളുടെ ഏജന്റുമാരെ മൊസാദ് സമീപിക്കുകയുംചെയ്‌തെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഹനിയ്യയെ വകവരുത്താന്‍ 'ഇന്‍സൈഡര്‍' സഹായം ലഭിച്ചെന്ന് നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നു. കൊലപാതകത്തില്‍ 'ഇന്‍സൈഡര്‍ സഹായം' ഉണ്ടെന്ന് ഇറാന്‍ പാര്‍ലമെന്റ് അംഗം അലി ഹാജി ദെലിഗാനി സംഭവദിവസം തന്നെ അഭിപ്രായപ്പെട്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാളി പൊളിയാ...കേരളത്തിലെ ജനങ്ങളുടെ കൈവശം ആർ.ബി.ഐയുടെ കരുതൽ ശേഖരത്തേക്കാൾ രണ്ടിരട്ടിയിലധികം സ്വർണം

Kerala
  •  a day ago
No Image

അടിയന്തിര അറബ് - ഇസ്ലാമിക് ഉച്ചകോടി: ദോഹയില്‍ ഇന്ന് ഗതാഗത നിയന്ത്രണം 

qatar
  •  a day ago
No Image

അങ്ങനങ്ങു പോകാതെ പൊന്നേ...സ്വർണം കുതിക്കുമ്പോൾ ട്രെന്‍ഡ് മാറ്റി ന്യൂജെന്‍; കാരറ്റ് കുറഞ്ഞ ആഭരണ വിൽപനയിൽ വര്‍ധന

Kerala
  •  a day ago
No Image

ദുബൈയില്‍ കാല്‍നട, സൈക്കിള്‍ യാത്രക്കാരുടെ മരണ നിരക്കില്‍ 97% കുറവ്; യാത്രക്കാര്‍ക്കായി ആറു പാലങ്ങള്‍ 

uae
  •  a day ago
No Image

'ബഹുമാന'ത്തിൽ കേസ്; 'ബഹു.' ചേർക്കണമെന്ന നിബന്ധനയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  a day ago
No Image

വിവാദ വഖ്ഫ് ഭേദഗതി നിയമം: കേസില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും

Kerala
  •  a day ago
No Image

വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം; പാറശാല എസ്എച്ച്ഒയെ പ്രതി ചേർത്തുള്ള റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും

Kerala
  •  a day ago
No Image

മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍ദേശ പ്രകാരം റോഡ് തുറന്ന് നല്‍കി; ട്രാഫിക് പൊലിസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  2 days ago
No Image

അടിമാലിയില്‍ കെഎസ്ആര്‍ടിസി വിനോദയാത്ര ബസ് അപകടത്തില്‍പ്പെട്ടു; 16 പേര്‍ക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം

Kerala
  •  2 days ago
No Image

'ഖത്തറിൽ വെച്ച് വേണ്ട': ദോഹ ആക്രമിക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തെ മൊസാദ് എതിർത്തു; പിന്നിലെ കാരണമിത് 

International
  •  2 days ago