HOME
DETAILS

ഇസ്മാഈല്‍ ഹനിയ്യയുടെ കൊലപാതകത്തിനു പിന്നില്‍ ഇറാന്‍ സൈന്യത്തിലെ മൊസാദ് ഏജന്റുമാര്‍?- റിപ്പോര്‍ട്ട്  

  
Web Desk
August 08, 2024 | 4:20 AM

Haniyehs assassination carried out by 2 Mossad-recruited Iranian revolutionary guard

തെഹ്‌റാന്‍: രാജ്യതലസ്ഥാനത്ത് ഏറ്റവും സുരക്ഷിതമെന്ന് പറയപ്പെടുന്നിടത്ത് വെച്ച് തന്നെ ഹമാസ് രാഷ്ട്രീയവിഭാഗം മേധാവി ഇസ്മാഈല്‍ ഹനിയ്യയെ കൊലപ്പെടുത്തിയത് ഇറാനിലെ സവിശേഷ ഇസ്‌ലാമിക് റവല്യൂഷനറി ഗാര്‍ഡ്‌സിലെ (ഐ.ആര്‍.ജി.സി) മൊസാദ് ഏജന്റുമാരാണെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഹനിയ്യയുടെ കൊലപാതകത്തിന് പിന്നില്‍ ഇറാന്‍ സൈന്യത്തിലെ മൊസാദ് ഏജന്റുമാരെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. അതിനിടെയാണ് റിപ്പോര്‍ട്ട് പുറതച്ത് വന്നിരിക്കുന്നത്. 

സൈനിക ഉദ്യോഗസ്ഥരുള്‍പ്പെടെ താമസിക്കുന്ന ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനിലെ അതീവ സുരക്ഷയുള്ള പ്രസിഡന്റിന്റെ ഓഫിസ് ഉപയോഗിക്കുന്ന സഅ്ദാബാദ് പാലസിലുള്ള കെട്ടിടത്തില്‍ ഉറങ്ങുന്നതിനിടെയാണ് ഹനിയ്യ കൊല്ലപ്പെട്ടത്. രാജ്യത്തിന്റെ ഔദ്യോഗിക അതിഥിയായെത്തിയതിനാലാണ് ഹനിയ്യ ഇവിടെ കഴിഞ്ഞത്. ഇറാന്‍ ഇസ്!ലാമിക് റവല്യൂഷനറി ഗാര്‍ഡ്‌സിന് (ഐ.ആര്‍.ജി.സി) കീഴിലുള്ള അന്‍സാര്‍ അല്‍ മഹ്ദി എന്ന സൈനികവിഭാഗത്തിനാണ് ഔദ്യോഗിക അതിഥികളുടെയും കെട്ടിടങ്ങളുടെയും സുരക്ഷാ ചുമതലയുള്ളത്. അന്‍സാര്‍ അല്‍ മഹ്ദി യൂനിറ്റിലെ രണ്ടുപേരാണ് ഹനിയ്യ കിടന്ന മുറിയിലെ ബെഡിന് താഴെ സ്‌ഫോടകവസ്തു വച്ചതെന്നാണ് റിപ്പോര്‍ട്ട്. ഈ രണ്ട് ഉദ്യോഗസ്ഥരും ഇസ്‌റാഈല്‍ ചാരസംഘടനയായ മൊസാദിന്റെ ഏജന്റുമാരാണെന്നും തുര്‍ക്കിയിലെ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊലപാതകം നടന്ന ദിവസം രണ്ട് ഗാര്‍ഡുകള്‍ ഹനിയ്യ താമസിച്ച മുറിയിലേക്കുള്ള ഇടനാഴിയില്‍ സൂക്ഷ്മതയോടെ സാവകാശം നടന്നുനീങ്ങുന്നതും താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്ന് മുറിയിലേക്ക് പ്രവേശിക്കുന്നതും സുരക്ഷാ കാമറയില്‍ പതിഞ്ഞിട്ടുണ്ട്.

മൂന്ന് മിനിറ്റിനുശേഷം ഈ രണ്ട് ഗാര്‍ഡുകളും മുറിയില്‍ നിന്ന് ശാന്തമായി പുറത്തിറങ്ങുന്നതും കെട്ടിടത്തിന്റെ പ്രധാന കവാടത്തിലേക്ക് പടികള്‍ ഇറങ്ങി പുറത്തിറങ്ങി അവിടെ നിര്‍ത്തിയിട്ടിരുന്ന കറുത്ത കാറില്‍ കയറുന്നതും ദൃശ്യങ്ങളിലുണ്ട്. പാര്‍ക്കിങ്ങിലെയും ഗേറ്റിലെയും സുരക്ഷാചുമതലയിലുണ്ടായിരുന്നവര്‍ കൂടുതല്‍ ചോദ്യങ്ങളോ അന്വേഷണമോ ഇല്ലാതെ ഗേറ്റ് തുറക്കുകയും ഇവരെ പോകാന്‍ അനുവദിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരെയും മൊസാദ് വടക്കന്‍ യൂറോപ്യന്‍ രാജ്യത്തേക്ക് ഉടനടി കൊണ്ടുപോകുകയുമായിരുന്നു. ബോംബ് സ്ഥാപിച്ച ശേഷം പുറത്തുനിന്ന് റിമോട്ട് ഉപയോഗിച്ചാണ് അത് പൊട്ടിച്ചത്.

ഇറാന്‍ പ്രസിഡന്റായി മസൂദ് പെസഷ്‌കിയാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിനെത്തിയപ്പോഴാണ് ഹനിയ്യ കൊല്ലപ്പെട്ടത്. സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണംകിട്ടിയ നൂറിലധികം രാഷ്ട്രങ്ങളിലെ പ്രതിനിധികളില്‍ ഹനിയ്യയും ഉണ്ടെന്ന് സംഘാടകരുടെ ഫോണ്‍ചോര്‍ത്തിയപ്പോഴാണ് മൊസാദിന് വിവരംലഭിച്ചത്. ഹനിയ്യ ക്ഷണംസ്വീകരിച്ചെന്ന് അറിഞ്ഞതോടെ ഉടന്‍ അദ്ദേഹത്തെ കൊലപ്പെടുത്താനുള്ള പദ്ധതി തയാറാക്കി. ഇതിനായി ഇറാന്‍ റവലൂഷനറി ഗാര്‍ഡിലെ തങ്ങളുടെ ഏജന്റുമാരെ മൊസാദ് സമീപിക്കുകയുംചെയ്‌തെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഹനിയ്യയെ വകവരുത്താന്‍ 'ഇന്‍സൈഡര്‍' സഹായം ലഭിച്ചെന്ന് നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നു. കൊലപാതകത്തില്‍ 'ഇന്‍സൈഡര്‍ സഹായം' ഉണ്ടെന്ന് ഇറാന്‍ പാര്‍ലമെന്റ് അംഗം അലി ഹാജി ദെലിഗാനി സംഭവദിവസം തന്നെ അഭിപ്രായപ്പെട്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

30 ദിവസത്തിനകം യുദ്ധം അവസാനിക്കണം; പുതിയ 14 ഇന നിർദേശങ്ങളുമായി ഇറാൻ

International
  •  6 days ago
No Image

സമയം കഴിഞ്ഞിരിക്കുന്നു ട്രംപ്, ഇനി തീരുമാനം അറിയിക്കൂ; അവസാന മുന്നറിയിപ്പുമായി ഇറാൻ

International
  •  6 days ago
No Image

വോട്ടെണ്ണലിൽ കൃത്യത നിർബന്ധം; ധൃതി കാട്ടരുതെന്ന് ഉദ്യോഗസ്ഥർക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം

Kerala
  •  7 days ago
No Image

ലൈംഗികാതിക്രമക്കേസുകൾ ഒത്തുതീർക്കാൻ ന്യൂയോർക്ക് അതിരൂപത; 7592 കോടി രൂപ നൽകും, ആസ്ഥാന മന്ദിരം വിറ്റു

International
  •  7 days ago
No Image

രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല; ആരോപണങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍ 

Kerala
  •  7 days ago
No Image

ഇറാനിൽ ഇന്റർനെറ്റ് വിലക്ക് ലംഘിച്ച് 'നിഗൂഢ ശൃംഖല'; സ്റ്റാർലിങ്ക് ഉപകരണങ്ങൾ രഹസ്യമായി എത്തിക്കുന്നതായി റിപ്പോർട്ട്

International
  •  7 days ago
No Image

രോഗഭീതിക്കിടെ കുടിവെള്ളത്തിന് പകരം മലിനജല വിതരണം; ഓമശ്ശേരി പഞ്ചായത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

Kerala
  •  7 days ago
No Image

റോഡില്‍ വാക്കുതര്‍ക്കം; മധ്യവയസ്‌കനെ കാറിന്റെ ബോണറ്റിലിരുത്തി 2 കിലോമീറ്റര്‍ വാഹനമോടിച്ചു; പ്രതിക്കായി തിരച്ചില്‍ 

National
  •  7 days ago
No Image

പാചകവാതക വിലവര്‍ധന ജനങ്ങളോടുള്ള ക്രൂരത; കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തണമെന്ന് മുഖ്യമന്ത്രി 

Kerala
  •  7 days ago
No Image

ധർമ്മടത്ത് യു.ഡി.എഫ് സ്ഥാനാർഥിയുടെ വീടിന് സമീപം ബോംബ് ശേഖരം: കുടുംബത്തിന്റെ സുരക്ഷയിൽ ആശങ്ക; പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് വി.പി അബ്ദുൽ റഷീദ്

Kerala
  •  7 days ago