HOME
DETAILS

നഗരസഭ ഏറ്റെടുക്കുന്നതിനു മുന്‍പ് അംഗീകൃത കായിക ഏജന്‍സി പരിശോധിക്കും

  
backup
August 30, 2016 | 11:10 PM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%86%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%bf-2


തിരൂര്‍: രാജീവ്ഗാന്ധി സ്മാരക മുനിസിപ്പല്‍ സ്റ്റേഡിയം സില്‍ക്കില്‍നിന്നു നഗരസഭ ഏറ്റെടുക്കുംമുന്‍പു സര്‍ക്കാര്‍ അംഗീകരിച്ച കായിക ഏജന്‍സിയെക്കൊണ്ടു പരിശോധിപ്പിക്കാന്‍ തീരുമാനം. പരിശോധനയ്ക്കായി നഗരസഭാ എന്‍ജിനിയര്‍, എ.ഇ, ഓവര്‍സിയര്‍ എന്നിവരടങ്ങിയ മൂന്നംഗ സംഘത്തെയും നിയോഗിച്ചു. 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും ഇതിനു ശേഷം കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത് അന്തിമ തീരുമാനമെടുക്കാനുമാണ് ധാരണ.
ഇന്നലെ ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ക്രമേക്കട് ഉണ്ടായിട്ടുണ്ടെങ്കില്‍ അതു കണ്ടെത്താന്‍ വകുപ്പുതല അന്വേഷണം, സ്റ്റേഡിയത്തിന്റെ  സംരക്ഷണത്തിനും വികസനത്തിനും എം.പി, എം.എല്‍.എ, സര്‍ക്കാര്‍ എന്നിവിടങ്ങളില്‍നിന്നു സഹായം തേടല്‍ തുടങ്ങിയ ആവശ്യങ്ങളും കൗണ്‍സില്‍ അംഗീകരിച്ചു. സര്‍ക്കാര്‍ അന്വേഷണത്തിനു കാത്തുനിന്നാല്‍ സമയം വൈകുമെന്നതിനാലാണ് പുതിയ തീരുമാനമെന്നു നഗരസഭാ ചെയര്‍മാന്‍ അഡ്വ. എസ്. ഗിരീഷ് വ്യക്തമാക്കി. ക്രമക്കേടുണ്ടെങ്കില്‍ അന്വേഷണം വേണമെന്നുതന്നെയാണ് ആരോപണം ഉയര്‍ന്നതുമുതലുള്ള തങ്ങളുടെ നിലപാടെന്നും നഷ്ടമുണ്ടായിട്ടുണ്ടെങ്കില്‍ നഷ്ടം ഈടാക്കണമെന്നും യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.
അംഗീകൃത ലേഔട്ടില്‍നിന്നു വ്യതിചലിച്ചെന്ന നഗരസഭാ ചെയര്‍മാന്റെ പ്രസ്താവന ശരിയല്ലെന്നും എം.എല്‍.എയുമായി നടന്ന ചര്‍ച്ചയില്‍ ഇക്കാര്യങ്ങള്‍ സില്‍ക്കും എം.എല്‍.എയുമെല്ലാം നഗരസഭ അധികൃതരെ ബോധ്യപ്പെടുത്തിയതാണെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഏജന്‍സിയായ സില്‍ക്കിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. ഒടുവില്‍ ഉപാധികളോടെ സ്റ്റേഡിയം നഗരസഭ ഏറ്റെടുക്കാമെന്നു ചെയര്‍മാന്‍ സമ്മതിക്കുകയായിരുന്നു.
എന്നാല്‍, ചെയര്‍മാന്റെ വിശദീകരണത്തിനു തൊട്ടുപിന്നാലെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മുന്‍കാല നടപടികളെ ന്യായീകരിച്ചും ചെയര്‍മാന്റെ വിശദീകരണത്തിലെ ചില പരാമര്‍ശങ്ങളെ എതിര്‍ത്തും രംഗത്തുവന്നു. ഇതോടെ കുറേ നേരം ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാഗ്വാദമുണ്ടായി. ഒടുവിലാണ് സ്റ്റേഡിയം പരിശോധിക്കുന്നത് ഉള്‍പ്പെടെയുള്ള ഉപാധികള്‍ അംഗീകരിച്ച് വിഷയത്തില്‍ ചര്‍ച്ച അവസാനിപ്പിച്ചത്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളമശ്ശേരി എച്ച്എംടിക്ക് സമീപം ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം; കാണാതായ സൂരജ് ലാമയുടേതെന്ന് സംശയം

Kerala
  •  a month ago
No Image

അഭിഷേക് ശർമ വെടിക്കെട്ട്! 52 പന്തിൽ 148 റൺസ്; ഷമിക്ക് 4 ഓവറിൽ 61 റൺസ്!

Cricket
  •  a month ago
No Image

ഫിഫ അറബ് കപ്പ് 2025: ഫുട്‌ബോള്‍ പ്രേമികള്‍ക്കൊപ്പം ദോഹ മെട്രോയും; മത്സര ടിക്കറ്റുകള്‍ കൈവശമുള്ളവര്‍ക്ക് മെട്രോയില്‍ സൗജന്യ യാത്ര

qatar
  •  a month ago
No Image

രാഹുലിനെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ എ.ഡി.ജി.പിയുടെ നിര്‍ദ്ദേശം; കോയമ്പത്തൂരിലും പരിശോധന

Kerala
  •  a month ago
No Image

ഒടുവില്‍ നടപടി; എസ്.എച്ച്.ഒയുടെ ആത്മഹത്യയില്‍ ഡിവൈ.എസ്.പി ഉമേഷിനെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  a month ago
No Image

താമസ, തൊഴിൽ നിയമലംഘകർക്കെതിരെ കർശന നടപടി; സഊദിയിൽ ഒരാഴ്ചക്കിടെ 21,134 പേർ അറസ്റ്റിൽ 

Saudi-arabia
  •  a month ago
No Image

കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളില്‍ എസ്.ഐ.ആര്‍ സമയപരിധി നീട്ടി; ഫോമുകള്‍ തിരികെ നല്‍കാന്‍ ഡിസംബര്‍ 11 വരെ സമയം

Kerala
  •  a month ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കൊണ്ടുപോകാന്‍ ദേവസ്വം ബോര്‍ഡ് അനുമതി തേടി; തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴിയെടുത്തു

Kerala
  •  a month ago
No Image

യുപിയിൽ പാഠം പഠിക്കാത്തതിന് വിദ്യാർത്ഥികളുടെ മുഖത്ത് ആഞ്ഞടിച്ച് അധ്യാപിക; യു.പി.യിൽ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോയിൽ പ്രതിഷേധം

crime
  •  a month ago
No Image

ഡിസംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ; പെട്രോൾ - ഡീസൽ വിലയിൽ വർധനവ്

uae
  •  a month ago