HOME
DETAILS

നഗരസഭ ഏറ്റെടുക്കുന്നതിനു മുന്‍പ് അംഗീകൃത കായിക ഏജന്‍സി പരിശോധിക്കും

  
backup
August 30, 2016 | 11:10 PM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%86%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%bf-2


തിരൂര്‍: രാജീവ്ഗാന്ധി സ്മാരക മുനിസിപ്പല്‍ സ്റ്റേഡിയം സില്‍ക്കില്‍നിന്നു നഗരസഭ ഏറ്റെടുക്കുംമുന്‍പു സര്‍ക്കാര്‍ അംഗീകരിച്ച കായിക ഏജന്‍സിയെക്കൊണ്ടു പരിശോധിപ്പിക്കാന്‍ തീരുമാനം. പരിശോധനയ്ക്കായി നഗരസഭാ എന്‍ജിനിയര്‍, എ.ഇ, ഓവര്‍സിയര്‍ എന്നിവരടങ്ങിയ മൂന്നംഗ സംഘത്തെയും നിയോഗിച്ചു. 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും ഇതിനു ശേഷം കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത് അന്തിമ തീരുമാനമെടുക്കാനുമാണ് ധാരണ.
ഇന്നലെ ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ക്രമേക്കട് ഉണ്ടായിട്ടുണ്ടെങ്കില്‍ അതു കണ്ടെത്താന്‍ വകുപ്പുതല അന്വേഷണം, സ്റ്റേഡിയത്തിന്റെ  സംരക്ഷണത്തിനും വികസനത്തിനും എം.പി, എം.എല്‍.എ, സര്‍ക്കാര്‍ എന്നിവിടങ്ങളില്‍നിന്നു സഹായം തേടല്‍ തുടങ്ങിയ ആവശ്യങ്ങളും കൗണ്‍സില്‍ അംഗീകരിച്ചു. സര്‍ക്കാര്‍ അന്വേഷണത്തിനു കാത്തുനിന്നാല്‍ സമയം വൈകുമെന്നതിനാലാണ് പുതിയ തീരുമാനമെന്നു നഗരസഭാ ചെയര്‍മാന്‍ അഡ്വ. എസ്. ഗിരീഷ് വ്യക്തമാക്കി. ക്രമക്കേടുണ്ടെങ്കില്‍ അന്വേഷണം വേണമെന്നുതന്നെയാണ് ആരോപണം ഉയര്‍ന്നതുമുതലുള്ള തങ്ങളുടെ നിലപാടെന്നും നഷ്ടമുണ്ടായിട്ടുണ്ടെങ്കില്‍ നഷ്ടം ഈടാക്കണമെന്നും യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.
അംഗീകൃത ലേഔട്ടില്‍നിന്നു വ്യതിചലിച്ചെന്ന നഗരസഭാ ചെയര്‍മാന്റെ പ്രസ്താവന ശരിയല്ലെന്നും എം.എല്‍.എയുമായി നടന്ന ചര്‍ച്ചയില്‍ ഇക്കാര്യങ്ങള്‍ സില്‍ക്കും എം.എല്‍.എയുമെല്ലാം നഗരസഭ അധികൃതരെ ബോധ്യപ്പെടുത്തിയതാണെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഏജന്‍സിയായ സില്‍ക്കിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. ഒടുവില്‍ ഉപാധികളോടെ സ്റ്റേഡിയം നഗരസഭ ഏറ്റെടുക്കാമെന്നു ചെയര്‍മാന്‍ സമ്മതിക്കുകയായിരുന്നു.
എന്നാല്‍, ചെയര്‍മാന്റെ വിശദീകരണത്തിനു തൊട്ടുപിന്നാലെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മുന്‍കാല നടപടികളെ ന്യായീകരിച്ചും ചെയര്‍മാന്റെ വിശദീകരണത്തിലെ ചില പരാമര്‍ശങ്ങളെ എതിര്‍ത്തും രംഗത്തുവന്നു. ഇതോടെ കുറേ നേരം ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാഗ്വാദമുണ്ടായി. ഒടുവിലാണ് സ്റ്റേഡിയം പരിശോധിക്കുന്നത് ഉള്‍പ്പെടെയുള്ള ഉപാധികള്‍ അംഗീകരിച്ച് വിഷയത്തില്‍ ചര്‍ച്ച അവസാനിപ്പിച്ചത്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് സാഹസികമായി

Kerala
  •  10 days ago
No Image

ഫ്ലാറ്റ്-റേറ്റ് സബ്‌സ്‌ക്രിപ്‌ഷനുമായി സലാം എയർ; സ്ഥിരം യാത്രക്കാർക്ക് സുവർണാവസരം

oman
  •  10 days ago
No Image

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള സംവരണ പട്ടിക: 3 കോർപ്പറേഷനുകൾ വനിതകൾക്ക്; 7 ജില്ലാ പഞ്ചായത്തുകളിൽ വനിതാ പ്രസിഡന്റുമാർ

Kerala
  •  10 days ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട സംഭവം: കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലിസ്; അമ്മൂമ്മയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും

Kerala
  •  10 days ago
No Image

അബൂദബിയിൽ നിയമലംഘനം നടത്തിയ രണ്ട് കടകൾ അടച്ചുപൂട്ടി

uae
  •  11 days ago
No Image

അപ്രതീക്ഷിതം; സി.പി.എം പിന്തുണ വിട്ട് വൈസ് ചെയർപേഴ്സൺ കോൺഗ്രസിലേക്ക്; പട്ടാമ്പി നഗരസഭാ ഭരണം പ്രതിസന്ധിയിൽ

Kerala
  •  11 days ago
No Image

ഏകദിനത്തിൽ മികച്ച പ്രകടനം നടത്താൻ ആ താരം എന്നെ സഹായിക്കണം: സൂര്യകുമാർ യാദവ്

Cricket
  •  11 days ago
No Image

റിയാദിലെ പൊതു പാർക്കുകളിൽ 'സ്മാർട്ട് നിരീക്ഷണ' സംവിധാനം നിലവിൽ വന്നു

Saudi-arabia
  •  11 days ago
No Image

'മണ്ടനാണെങ്കിലും അറിയാതെ സത്യം വിളിച്ചുപറഞ്ഞ ഗോപാലകൃഷ്ണൻ എൻ്റെ ഹീറോ': ബിജെപി നേതാവിനെ പരിഹസിച്ച് സന്ദീപ് വാര്യർ

Kerala
  •  11 days ago
No Image

ഷാർജ ബുക്ക് ഫെയറിൽ പങ്കെടുക്കാൻ ദുബൈയിൽ നിന്നൊരു ഫെറി യാത്ര; 32 മിനിറ്റിൽ എക്സ്പോ സെന്ററിൽ

uae
  •  11 days ago