HOME
DETAILS

നഗരസഭ ഏറ്റെടുക്കുന്നതിനു മുന്‍പ് അംഗീകൃത കായിക ഏജന്‍സി പരിശോധിക്കും

  
backup
August 30, 2016 | 11:10 PM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%86%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%bf-2


തിരൂര്‍: രാജീവ്ഗാന്ധി സ്മാരക മുനിസിപ്പല്‍ സ്റ്റേഡിയം സില്‍ക്കില്‍നിന്നു നഗരസഭ ഏറ്റെടുക്കുംമുന്‍പു സര്‍ക്കാര്‍ അംഗീകരിച്ച കായിക ഏജന്‍സിയെക്കൊണ്ടു പരിശോധിപ്പിക്കാന്‍ തീരുമാനം. പരിശോധനയ്ക്കായി നഗരസഭാ എന്‍ജിനിയര്‍, എ.ഇ, ഓവര്‍സിയര്‍ എന്നിവരടങ്ങിയ മൂന്നംഗ സംഘത്തെയും നിയോഗിച്ചു. 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും ഇതിനു ശേഷം കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത് അന്തിമ തീരുമാനമെടുക്കാനുമാണ് ധാരണ.
ഇന്നലെ ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ക്രമേക്കട് ഉണ്ടായിട്ടുണ്ടെങ്കില്‍ അതു കണ്ടെത്താന്‍ വകുപ്പുതല അന്വേഷണം, സ്റ്റേഡിയത്തിന്റെ  സംരക്ഷണത്തിനും വികസനത്തിനും എം.പി, എം.എല്‍.എ, സര്‍ക്കാര്‍ എന്നിവിടങ്ങളില്‍നിന്നു സഹായം തേടല്‍ തുടങ്ങിയ ആവശ്യങ്ങളും കൗണ്‍സില്‍ അംഗീകരിച്ചു. സര്‍ക്കാര്‍ അന്വേഷണത്തിനു കാത്തുനിന്നാല്‍ സമയം വൈകുമെന്നതിനാലാണ് പുതിയ തീരുമാനമെന്നു നഗരസഭാ ചെയര്‍മാന്‍ അഡ്വ. എസ്. ഗിരീഷ് വ്യക്തമാക്കി. ക്രമക്കേടുണ്ടെങ്കില്‍ അന്വേഷണം വേണമെന്നുതന്നെയാണ് ആരോപണം ഉയര്‍ന്നതുമുതലുള്ള തങ്ങളുടെ നിലപാടെന്നും നഷ്ടമുണ്ടായിട്ടുണ്ടെങ്കില്‍ നഷ്ടം ഈടാക്കണമെന്നും യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.
അംഗീകൃത ലേഔട്ടില്‍നിന്നു വ്യതിചലിച്ചെന്ന നഗരസഭാ ചെയര്‍മാന്റെ പ്രസ്താവന ശരിയല്ലെന്നും എം.എല്‍.എയുമായി നടന്ന ചര്‍ച്ചയില്‍ ഇക്കാര്യങ്ങള്‍ സില്‍ക്കും എം.എല്‍.എയുമെല്ലാം നഗരസഭ അധികൃതരെ ബോധ്യപ്പെടുത്തിയതാണെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഏജന്‍സിയായ സില്‍ക്കിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. ഒടുവില്‍ ഉപാധികളോടെ സ്റ്റേഡിയം നഗരസഭ ഏറ്റെടുക്കാമെന്നു ചെയര്‍മാന്‍ സമ്മതിക്കുകയായിരുന്നു.
എന്നാല്‍, ചെയര്‍മാന്റെ വിശദീകരണത്തിനു തൊട്ടുപിന്നാലെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മുന്‍കാല നടപടികളെ ന്യായീകരിച്ചും ചെയര്‍മാന്റെ വിശദീകരണത്തിലെ ചില പരാമര്‍ശങ്ങളെ എതിര്‍ത്തും രംഗത്തുവന്നു. ഇതോടെ കുറേ നേരം ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാഗ്വാദമുണ്ടായി. ഒടുവിലാണ് സ്റ്റേഡിയം പരിശോധിക്കുന്നത് ഉള്‍പ്പെടെയുള്ള ഉപാധികള്‍ അംഗീകരിച്ച് വിഷയത്തില്‍ ചര്‍ച്ച അവസാനിപ്പിച്ചത്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്ത് പ്രതി

Kerala
  •  9 days ago
No Image

അബുദബിയിൽ അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവർക്ക് ആറ് മാസം തടവും 70,000 ദിർഹം പിഴയും; ലൈസൻസ് റദ്ദാക്കി

uae
  •  9 days ago
No Image

മൂന്നര വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ 65 കാരന് വധശിക്ഷ

Kerala
  •  9 days ago
No Image

പരിശീലനത്തിനിടെ വീരമൃത്യ വരിച്ച സൈനികന്റെ കുടുംബത്തെ സന്ദർശിച്ച് യുഎഇ മന്ത്രിമാർ

uae
  •  9 days ago
No Image

തെഹ്‌റാൻ - ദുബൈ വിമാന സർവീസുകൾ പുനരാരംഭിച്ചു; ആദ്യ സർവീസുമായി ഫ്ലൈസെഫെഹ്രാൻ

uae
  •  9 days ago
No Image

തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പി- യു.ഡി.എഫ് കൈയ്യാങ്കളി, കൗണ്‍സിലറുടെ ഷര്‍ട്ട് വലിച്ചൂരി, വനിതാ അംഗങ്ങളെ കൈയ്യേറ്റം ചെയ്തു, ഹാജര്‍ രജിസ്റ്ററിനായി പിടിവലി

Kerala
  •  9 days ago
No Image

കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴ; മൂന്ന് വടക്കന്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

Kerala
  •  9 days ago
No Image

കീഴാറ്റൂര്‍ വയല്‍ക്കിളി സമരം: സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെ 28 പ്രതികളെയും കോടതി വെറുതെ വിട്ടു

Kerala
  •  9 days ago
No Image

പിണറായിയുടെ യാത്ര മുടങ്ങിയ സംഭവം: കേരള ഹൗസ് പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  9 days ago
No Image

'ഭൂപടത്തിൽ ബോസ്നിയ എവിടെയെന്ന് അറിയില്ല, അറിയേണ്ടതുമില്ല'; തത്സമയ ചർച്ചയിൽ വംശീയ അധിക്ഷേപം, ഒടുവിൽ മാപ്പപേക്ഷിച്ച് യുഎസ് മാധ്യമപ്രവർത്തക

Football
  •  9 days ago