HOME
DETAILS

നഗരസഭ ഏറ്റെടുക്കുന്നതിനു മുന്‍പ് അംഗീകൃത കായിക ഏജന്‍സി പരിശോധിക്കും

  
backup
August 30, 2016 | 11:10 PM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%86%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%bf-2


തിരൂര്‍: രാജീവ്ഗാന്ധി സ്മാരക മുനിസിപ്പല്‍ സ്റ്റേഡിയം സില്‍ക്കില്‍നിന്നു നഗരസഭ ഏറ്റെടുക്കുംമുന്‍പു സര്‍ക്കാര്‍ അംഗീകരിച്ച കായിക ഏജന്‍സിയെക്കൊണ്ടു പരിശോധിപ്പിക്കാന്‍ തീരുമാനം. പരിശോധനയ്ക്കായി നഗരസഭാ എന്‍ജിനിയര്‍, എ.ഇ, ഓവര്‍സിയര്‍ എന്നിവരടങ്ങിയ മൂന്നംഗ സംഘത്തെയും നിയോഗിച്ചു. 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും ഇതിനു ശേഷം കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത് അന്തിമ തീരുമാനമെടുക്കാനുമാണ് ധാരണ.
ഇന്നലെ ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ക്രമേക്കട് ഉണ്ടായിട്ടുണ്ടെങ്കില്‍ അതു കണ്ടെത്താന്‍ വകുപ്പുതല അന്വേഷണം, സ്റ്റേഡിയത്തിന്റെ  സംരക്ഷണത്തിനും വികസനത്തിനും എം.പി, എം.എല്‍.എ, സര്‍ക്കാര്‍ എന്നിവിടങ്ങളില്‍നിന്നു സഹായം തേടല്‍ തുടങ്ങിയ ആവശ്യങ്ങളും കൗണ്‍സില്‍ അംഗീകരിച്ചു. സര്‍ക്കാര്‍ അന്വേഷണത്തിനു കാത്തുനിന്നാല്‍ സമയം വൈകുമെന്നതിനാലാണ് പുതിയ തീരുമാനമെന്നു നഗരസഭാ ചെയര്‍മാന്‍ അഡ്വ. എസ്. ഗിരീഷ് വ്യക്തമാക്കി. ക്രമക്കേടുണ്ടെങ്കില്‍ അന്വേഷണം വേണമെന്നുതന്നെയാണ് ആരോപണം ഉയര്‍ന്നതുമുതലുള്ള തങ്ങളുടെ നിലപാടെന്നും നഷ്ടമുണ്ടായിട്ടുണ്ടെങ്കില്‍ നഷ്ടം ഈടാക്കണമെന്നും യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.
അംഗീകൃത ലേഔട്ടില്‍നിന്നു വ്യതിചലിച്ചെന്ന നഗരസഭാ ചെയര്‍മാന്റെ പ്രസ്താവന ശരിയല്ലെന്നും എം.എല്‍.എയുമായി നടന്ന ചര്‍ച്ചയില്‍ ഇക്കാര്യങ്ങള്‍ സില്‍ക്കും എം.എല്‍.എയുമെല്ലാം നഗരസഭ അധികൃതരെ ബോധ്യപ്പെടുത്തിയതാണെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഏജന്‍സിയായ സില്‍ക്കിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. ഒടുവില്‍ ഉപാധികളോടെ സ്റ്റേഡിയം നഗരസഭ ഏറ്റെടുക്കാമെന്നു ചെയര്‍മാന്‍ സമ്മതിക്കുകയായിരുന്നു.
എന്നാല്‍, ചെയര്‍മാന്റെ വിശദീകരണത്തിനു തൊട്ടുപിന്നാലെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മുന്‍കാല നടപടികളെ ന്യായീകരിച്ചും ചെയര്‍മാന്റെ വിശദീകരണത്തിലെ ചില പരാമര്‍ശങ്ങളെ എതിര്‍ത്തും രംഗത്തുവന്നു. ഇതോടെ കുറേ നേരം ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാഗ്വാദമുണ്ടായി. ഒടുവിലാണ് സ്റ്റേഡിയം പരിശോധിക്കുന്നത് ഉള്‍പ്പെടെയുള്ള ഉപാധികള്‍ അംഗീകരിച്ച് വിഷയത്തില്‍ ചര്‍ച്ച അവസാനിപ്പിച്ചത്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐടി ജീവനക്കാരിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ച സംഭവം; പ്രതിയായ ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു

Kerala
  •  20 days ago
No Image

ഭരണഘടനയെ എതിര്‍ക്കുന്ന ആര്‍എസ്എസ്, സനാതനികളുമായി കൂട്ടുകൂടരുത്; വിദ്യാര്‍ഥികളോട് സമൂഹത്തിന് വേണ്ടി നിലകൊള്ളാന്‍ ആഹ്വാനം ചെയ്ത് സിദ്ധരാമയ്യ

National
  •  20 days ago
No Image

കാറുകളിലെ കാർബൺ മോണോക്സൈഡ് അപകട സധ്യതകൾ; നിർദേശങ്ങളുമായി ഖത്തർ ആഭ്യന്തരമന്ത്രാലയം

qatar
  •  20 days ago
No Image

വനിതാ ഏകദിന ലോകകപ്പിലെ ആവേശപ്പോരിൽ ഇന്ത്യക്ക് 4 റൺസ് തോൽവി

Cricket
  •  20 days ago
No Image

കൊളംബിയന്‍ പ്രസിഡന്റ് മയക്കുമരുന്ന് കച്ചവടക്കാരനാണെന്ന് ട്രംപ്; ദുര്‍ബലനായ നേതാവാണ് പെട്രോയെന്നും പരിഹാസം

International
  •  20 days ago
No Image

ഓടുന്ന ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞ മദ്യക്കുപ്പി തലയിൽ വീണ് കാൽനട യാത്രക്കാരന് പരിക്ക്

Kerala
  •  20 days ago
No Image

അവധി ആഘോഷം കഴിഞ്ഞ് കുടുംബത്തോടൊപ്പം മടങ്ങവേ കാറപകടം; പൊലിസുദ്യോഗസ്ഥന്റെ അമ്മക്കും,മകൾക്കും ദാരുണാന്ത്യം

Kerala
  •  20 days ago
No Image

നെടുമ്പാശ്ശേരിയിൽ പത്ത് ലക്ഷത്തിലധികം വില വരുന്ന എംഡിഎംഎയുമായി 21കാരൻ പിടിയിൽ

Kerala
  •  20 days ago
No Image

ഒരു സമൂസക്ക് കൊടുക്കേണ്ടി വന്ന വില 2000; ട്രെയിന്‍ യാത്രക്കാര്‍ സൂക്ഷിച്ചോളൂ; ഗൂഗിള്‍ പേ പണി തന്നാല്‍ കീശ കീറും

National
  •  20 days ago
No Image

'മികച്ച കളിക്കാർ ഒത്തുചേർന്നാൽ മികച്ച ടീമാകില്ല'; മെസ്സി,നെയ്മർ,എംബാപ്പെ കാലഘട്ടത്തെ ടീമിനെക്കുറിച്ച് മുൻ പിഎസ്ജി പരിശീലകൻ

Football
  •  20 days ago