HOME
DETAILS

പി. ശശിയുടെ 'സൂപ്പര്‍ മുഖ്യമന്ത്രി ' സ്ഥാനം തുലാസില്‍; സി.പി.എമ്മിനുള്ളില്‍ നീക്കം സജീവം

  
Web Desk
September 03, 2024 | 1:21 AM

 p-shashi-super-chief-minister-controversy-cpim

തിരുവനന്തപുരം: ഇടത് എം.എല്‍.എ പി.വി അന്‍വര്‍ തൊടുത്തുവിട്ട ആരോപണക്കൊടുങ്കാറ്റില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനും പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ പി.ശശിയുടെ സ്ഥാനവും ഉലയുന്നു. 'സൂപ്പര്‍ മുഖ്യമന്ത്രി ' എന്ന നിലയിലേക്ക് വരെ മാറിയ പി. ശശിക്കെതിരേ സി.പി.എമ്മിനുള്ളില്‍ നിന്ന് ശക്തമായ എതിര്‍പ്പ് ഉയരുന്നുണ്ട്. പാര്‍ട്ടിസമ്മേളനം തുടങ്ങുന്നതിന് മുന്‍പ് തന്നെ ശശിയെ മാറ്റി തിരുത്തല്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകമാകും. നേരത്തെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെതിരേ കേസെടുത്തപ്പോഴുള്ളതിന് സമാനമായ സാഹചര്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരും സി.പി.എമ്മും തിരുത്തല്‍ നടപടികളുടെ സാധ്യതകള്‍ ആരായുന്നതിനിടയിലാണ് അപ്രതീക്ഷിതമായി അന്‍വര്‍ ആരോപണ ബോംബുകളുമായെത്തുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തരെ കേന്ദ്രീകരിച്ചു ഉടലെടുത്ത ആരോപണക്കൊടുങ്കാറ്റിനെ തിരുത്തല്‍ നടപടികളില്‍ കൂടി പ്രതിരോധിക്കണമെന്ന നിലപാടിലേക്ക് സി.പി.എമ്മിന്റെ സംസ്ഥാന നേതൃത്വം എത്തുന്നതായാണ് വിവരം.

പി. ശശിയെ 2022ല്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ ഒരുവിഭാഗം വിമര്‍ശനമുയര്‍ത്തിയിരുന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിയെ ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് 2011ല്‍ സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയിരുന്നു. അന്ന് ശശിയെ പുറത്താക്കല്‍ നടപടിയില്‍ നിന്ന് രക്ഷിക്കാന്‍ പിണറായി വിജയന്‍ പരമാവധി ശ്രമിച്ചിട്ടും ഫലം കണ്ടില്ല. സി.പി.എം എം.എല്‍.എയായിരുന്ന സി.കെ.പി പത്മനാഭന്റെ ബന്ധു നല്‍കിയ പരാതിയുടെ പേരിലായിരുന്നു ശശിക്കെതിരേ നടപടിയുണ്ടായത്. ഈ കേസില്‍ 2016ല്‍ കോടതി കുറ്റവിമുക്തനാക്കി.

2018 ജൂലൈയിലാണ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്. 2019ല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലും പിന്നീട് സംസ്ഥാന കമ്മിറ്റിയിലും തിരിച്ചെത്തി. തൊട്ടുപിന്നാലെ 2022 ഏപ്രില്‍ 19ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എന്ന ഉന്നത സ്ഥാനത്തെത്തുകയായിരുന്നു. മുന്‍പ് 1987- 91 കാലത്ത് ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും പി.ശശി പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു. അപ്പോഴും ശശിക്കെതിരേ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

The Muslim Scientist Who Soared Before the Wright Brothers: Who is Abbas ibn Firnas?

International
  •  21 days ago
No Image

എഫ്.സി.ആർ.എ ഭേദഗതി: കേന്ദ്രത്തിന്റേത് ന്യൂനപക്ഷവിരുദ്ധ അജണ്ട; മോദിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ

National
  •  21 days ago
No Image

തെരഞ്ഞെടുപ്പ് റെയ്ഡ്: അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് 650 കോടി; കേരളത്തിൽ 58 കോടി

National
  •  21 days ago
No Image

ഗള്‍ഫ് സംഘര്‍ഷം; ജെ.ഇ.ഇ പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം

bahrain
  •  21 days ago
No Image

തെരഞ്ഞെടുപ്പിൽ ബിജെപി ഒരു സീറ്റുപോലും പിടിക്കില്ല; വമ്പിച്ച ഭൂരിപക്ഷത്തിൽ എൽഡിഎഫ് അധികാരത്തിലെത്തും; എംവി ​ഗോവിന്ദൻ

Kerala
  •  21 days ago
No Image

വയനാട് കമ്പളക്കാട് പുലയെ കണ്ടതായി നാട്ടുകാര്‍; വനം വകുപ്പ് പരിശോധന നടത്തുന്നു 

Kerala
  •  21 days ago
No Image

കൈകൊട്ടിക്കളി ടീമില്‍ അംഗമായ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി; ടീം കോര്‍ഡിനേറ്റര്‍ക്കും മകനുമെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  21 days ago
No Image

അരുവിക്കരയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ച് തകർത്തു; സ്ത്രീകളടക്കം നാല് പ്രവർത്തകർക്ക് പരുക്ക്

Kerala
  •  21 days ago
No Image

പൊലിസിന്റെയും പ്രോസിക്യൂഷന്റെയും ദയനീയ വീഴ്ച; ചാലിയാർ പുഴയിൽ ജീവനൊടുക്കിയ പെൺകുട്ടിക്ക് നീതി ലഭിച്ചില്ല; മലപ്പുറം പോക്സോ കേസിൽ കരാട്ടെ പരിശീലകനെ കോടതി വെറുതെ വിട്ടു

Kerala
  •  21 days ago
No Image

കോഴിക്കോട് പുതുപ്പാടിയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ തമ്മിൽ സംഘർഷം; വൈസ് പ്രസിഡന്റിന്റെ തലക്ക് പരിക്കേറ്റു

Kerala
  •  21 days ago