HOME
DETAILS

പി. ശശിയുടെ 'സൂപ്പര്‍ മുഖ്യമന്ത്രി ' സ്ഥാനം തുലാസില്‍; സി.പി.എമ്മിനുള്ളില്‍ നീക്കം സജീവം

  
Web Desk
September 03, 2024 | 1:21 AM

 p-shashi-super-chief-minister-controversy-cpim

തിരുവനന്തപുരം: ഇടത് എം.എല്‍.എ പി.വി അന്‍വര്‍ തൊടുത്തുവിട്ട ആരോപണക്കൊടുങ്കാറ്റില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനും പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ പി.ശശിയുടെ സ്ഥാനവും ഉലയുന്നു. 'സൂപ്പര്‍ മുഖ്യമന്ത്രി ' എന്ന നിലയിലേക്ക് വരെ മാറിയ പി. ശശിക്കെതിരേ സി.പി.എമ്മിനുള്ളില്‍ നിന്ന് ശക്തമായ എതിര്‍പ്പ് ഉയരുന്നുണ്ട്. പാര്‍ട്ടിസമ്മേളനം തുടങ്ങുന്നതിന് മുന്‍പ് തന്നെ ശശിയെ മാറ്റി തിരുത്തല്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകമാകും. നേരത്തെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെതിരേ കേസെടുത്തപ്പോഴുള്ളതിന് സമാനമായ സാഹചര്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരും സി.പി.എമ്മും തിരുത്തല്‍ നടപടികളുടെ സാധ്യതകള്‍ ആരായുന്നതിനിടയിലാണ് അപ്രതീക്ഷിതമായി അന്‍വര്‍ ആരോപണ ബോംബുകളുമായെത്തുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തരെ കേന്ദ്രീകരിച്ചു ഉടലെടുത്ത ആരോപണക്കൊടുങ്കാറ്റിനെ തിരുത്തല്‍ നടപടികളില്‍ കൂടി പ്രതിരോധിക്കണമെന്ന നിലപാടിലേക്ക് സി.പി.എമ്മിന്റെ സംസ്ഥാന നേതൃത്വം എത്തുന്നതായാണ് വിവരം.

പി. ശശിയെ 2022ല്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ ഒരുവിഭാഗം വിമര്‍ശനമുയര്‍ത്തിയിരുന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിയെ ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് 2011ല്‍ സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയിരുന്നു. അന്ന് ശശിയെ പുറത്താക്കല്‍ നടപടിയില്‍ നിന്ന് രക്ഷിക്കാന്‍ പിണറായി വിജയന്‍ പരമാവധി ശ്രമിച്ചിട്ടും ഫലം കണ്ടില്ല. സി.പി.എം എം.എല്‍.എയായിരുന്ന സി.കെ.പി പത്മനാഭന്റെ ബന്ധു നല്‍കിയ പരാതിയുടെ പേരിലായിരുന്നു ശശിക്കെതിരേ നടപടിയുണ്ടായത്. ഈ കേസില്‍ 2016ല്‍ കോടതി കുറ്റവിമുക്തനാക്കി.

2018 ജൂലൈയിലാണ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്. 2019ല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലും പിന്നീട് സംസ്ഥാന കമ്മിറ്റിയിലും തിരിച്ചെത്തി. തൊട്ടുപിന്നാലെ 2022 ഏപ്രില്‍ 19ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എന്ന ഉന്നത സ്ഥാനത്തെത്തുകയായിരുന്നു. മുന്‍പ് 1987- 91 കാലത്ത് ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും പി.ശശി പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു. അപ്പോഴും ശശിക്കെതിരേ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവസാന കത്തുമയച്ച് 'പെട്ടി' പൂട്ടി ഡെന്‍മാര്‍ക്ക്; തപാല്‍ സംവിധാനം അവസാനിപ്പിക്കുന്ന ആദ്യരാജ്യം

International
  •  4 days ago
No Image

മലപ്പുറം പരാമര്‍ശത്തില്‍ പ്രതികരണം തേടി; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി വെള്ളാപ്പള്ളി, മൈക്ക് തള്ളിമാറ്റി

Kerala
  •  4 days ago
No Image

കാസർകോട് വൻ എംഡിഎംഎ വേട്ട; ഒരു സ്ത്രീയുൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

Kerala
  •  4 days ago
No Image

ശബരിമല യുവതീപ്രവേശനം: എം സ്വരാജ് നടത്തിയ വിവാദ പ്രസംഗത്തില്‍ റിപ്പോര്‍ട്ട് തേടി കോടതി

Kerala
  •  4 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ എസ്.ഐ.ടി നീക്കം

Kerala
  •  4 days ago
No Image

18 രൂപ ജി പേ ചെയ്യാൻ സാധിച്ചില്ല, യുവതിയെ രാത്രി നടുറോഡിൽ ഇറക്കിവിട്ടു; കണ്ടക്ടറെ സർവിസിൽ നിന്ന് പിരിച്ചുവിട്ട് കെഎസ്ആർടിസി

Kerala
  •  4 days ago
No Image

മധ്യപ്രദേശില്‍ മുനിസിപ്പല്‍ പൈപ്പില്‍ മലിനജലം; വെള്ളം കുടിച്ച് എട്ട് മരണം, 100 ലേറെ പേര്‍ ആശുപത്രിയില്‍; കലര്‍ന്നത് ശൗചാലയത്തില്‍ നിന്നുള്ള മാലിന്യം

National
  •  4 days ago
No Image

കേന്ദ്രത്തിന് നികുതി നല്‍കുന്നതില്‍ മുന്നില്‍ കേരളം; തിരിച്ചുകിട്ടുന്നതില്‍ 15ാം സ്ഥാനത്ത്; യു.പിക്കും ബിഹാറിനും വാരിക്കോരി; പുതിയ കണക്കുകള്‍ ഇങ്ങനെ

National
  •  4 days ago
No Image

ഉത്തരാഖണ്ഡില്‍ തുരങ്കത്തിനുള്ളില്‍ വച്ച് ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 60 പേര്‍ക്ക് പരുക്ക്

Kerala
  •  4 days ago
No Image

പുതുവര്‍ഷം കളര്‍ഫുളാക്കാനൊരുങ്ങി യു.എ.ഇ; വന്‍ സുരക്ഷ, പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും

uae
  •  4 days ago