HOME
DETAILS

പി. ശശിയുടെ 'സൂപ്പര്‍ മുഖ്യമന്ത്രി ' സ്ഥാനം തുലാസില്‍; സി.പി.എമ്മിനുള്ളില്‍ നീക്കം സജീവം

  
Web Desk
September 03, 2024 | 1:21 AM

 p-shashi-super-chief-minister-controversy-cpim

തിരുവനന്തപുരം: ഇടത് എം.എല്‍.എ പി.വി അന്‍വര്‍ തൊടുത്തുവിട്ട ആരോപണക്കൊടുങ്കാറ്റില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനും പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ പി.ശശിയുടെ സ്ഥാനവും ഉലയുന്നു. 'സൂപ്പര്‍ മുഖ്യമന്ത്രി ' എന്ന നിലയിലേക്ക് വരെ മാറിയ പി. ശശിക്കെതിരേ സി.പി.എമ്മിനുള്ളില്‍ നിന്ന് ശക്തമായ എതിര്‍പ്പ് ഉയരുന്നുണ്ട്. പാര്‍ട്ടിസമ്മേളനം തുടങ്ങുന്നതിന് മുന്‍പ് തന്നെ ശശിയെ മാറ്റി തിരുത്തല്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകമാകും. നേരത്തെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെതിരേ കേസെടുത്തപ്പോഴുള്ളതിന് സമാനമായ സാഹചര്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരും സി.പി.എമ്മും തിരുത്തല്‍ നടപടികളുടെ സാധ്യതകള്‍ ആരായുന്നതിനിടയിലാണ് അപ്രതീക്ഷിതമായി അന്‍വര്‍ ആരോപണ ബോംബുകളുമായെത്തുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തരെ കേന്ദ്രീകരിച്ചു ഉടലെടുത്ത ആരോപണക്കൊടുങ്കാറ്റിനെ തിരുത്തല്‍ നടപടികളില്‍ കൂടി പ്രതിരോധിക്കണമെന്ന നിലപാടിലേക്ക് സി.പി.എമ്മിന്റെ സംസ്ഥാന നേതൃത്വം എത്തുന്നതായാണ് വിവരം.

പി. ശശിയെ 2022ല്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ ഒരുവിഭാഗം വിമര്‍ശനമുയര്‍ത്തിയിരുന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിയെ ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് 2011ല്‍ സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയിരുന്നു. അന്ന് ശശിയെ പുറത്താക്കല്‍ നടപടിയില്‍ നിന്ന് രക്ഷിക്കാന്‍ പിണറായി വിജയന്‍ പരമാവധി ശ്രമിച്ചിട്ടും ഫലം കണ്ടില്ല. സി.പി.എം എം.എല്‍.എയായിരുന്ന സി.കെ.പി പത്മനാഭന്റെ ബന്ധു നല്‍കിയ പരാതിയുടെ പേരിലായിരുന്നു ശശിക്കെതിരേ നടപടിയുണ്ടായത്. ഈ കേസില്‍ 2016ല്‍ കോടതി കുറ്റവിമുക്തനാക്കി.

2018 ജൂലൈയിലാണ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്. 2019ല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലും പിന്നീട് സംസ്ഥാന കമ്മിറ്റിയിലും തിരിച്ചെത്തി. തൊട്ടുപിന്നാലെ 2022 ഏപ്രില്‍ 19ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എന്ന ഉന്നത സ്ഥാനത്തെത്തുകയായിരുന്നു. മുന്‍പ് 1987- 91 കാലത്ത് ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും പി.ശശി പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു. അപ്പോഴും ശശിക്കെതിരേ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഫോൺ ലോൺ തിരിച്ചടവ് മുടങ്ങി; യുവാവിനെ ക്രൂരമായി മർദിച്ച് ഫിനാൻസ് ജീവനക്കാരൻ; തലയോട്ടിക്ക് ഗുരുതര പരിക്ക്

crime
  •  3 days ago
No Image

മഴയ്ക്ക് വേണ്ടിയുള്ള നിസ്‌കാരം ഇന്ന് രാവിലെ നടക്കാനിരിക്കെ മക്കയിലുള്‍പ്പെടെ സൗദിയില്‍ കനത്ത മഴ; പലയിടത്തും വെള്ളക്കെട്ട് | Saudi Weather

Saudi-arabia
  •  3 days ago
No Image

ബാങ്കിൽ പണയം വെച്ച സ്വർണം രഹസ്യമായി മറ്റൊരു ബാങ്കിൽ വെച്ച് പണം തട്ടി; സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി അറസ്റ്റിൽ

crime
  •  3 days ago
No Image

കോപ് 30 ഉച്ചകോടിയില്‍ പ്രക്ഷോഭകര്‍ ഇരച്ചുകയറി; സുരക്ഷാ സേനയുമായി ഏറ്റുമുട്ടി

International
  •  3 days ago
No Image

അരൂർ ഗർഡർ അപകടം; ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

Kerala
  •  3 days ago
No Image

ആലപ്പുഴയിൽ ഉയരപ്പാത നിർമ്മാണ സൈറ്റിൽ വൻ അപകടം; പിക്കപ്പ് വാനിലേക്ക് ഗർഡർ വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

ഇന്ത്യൻ ജനാധിപത്യത്തെ ബിജെപി കശാപ്പുചെയ്യുന്നു; വോട്ട് മോഷണം നടത്താൻ ഒപ്പം തെരഞ്ഞെടുപ്പ് കമ്മിഷനും: രാഹുൽ ഗാന്ധി

National
  •  3 days ago
No Image

കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിൽ

Kerala
  •  3 days ago
No Image

ഐഎഎസ് ഉദ്യോ​ഗസ്ഥൻ എൻ. പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടി; ഉത്തരവിറക്കി ചീഫ് സെക്രട്ടറി

Kerala
  •  3 days ago
No Image

അർദ്ധരാത്രി ' നിലമ്പൂരിലെ ഏതോ കുഴിയിൽ യുവാവ് വീണു കിടപ്പുണ്ടെന്ന് സന്ദേശം', ലൊക്കേഷൻ അറിയില്ല; 10 അടി താഴ്ചയിൽ വീണ യുവാവിന് തുണയായത് സൈബർ സെല്ലും പൊലിസും

Kerala
  •  3 days ago