HOME
DETAILS

പി. ശശിയുടെ 'സൂപ്പര്‍ മുഖ്യമന്ത്രി ' സ്ഥാനം തുലാസില്‍; സി.പി.എമ്മിനുള്ളില്‍ നീക്കം സജീവം

  
Web Desk
September 03, 2024 | 1:21 AM

 p-shashi-super-chief-minister-controversy-cpim

തിരുവനന്തപുരം: ഇടത് എം.എല്‍.എ പി.വി അന്‍വര്‍ തൊടുത്തുവിട്ട ആരോപണക്കൊടുങ്കാറ്റില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനും പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ പി.ശശിയുടെ സ്ഥാനവും ഉലയുന്നു. 'സൂപ്പര്‍ മുഖ്യമന്ത്രി ' എന്ന നിലയിലേക്ക് വരെ മാറിയ പി. ശശിക്കെതിരേ സി.പി.എമ്മിനുള്ളില്‍ നിന്ന് ശക്തമായ എതിര്‍പ്പ് ഉയരുന്നുണ്ട്. പാര്‍ട്ടിസമ്മേളനം തുടങ്ങുന്നതിന് മുന്‍പ് തന്നെ ശശിയെ മാറ്റി തിരുത്തല്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകമാകും. നേരത്തെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെതിരേ കേസെടുത്തപ്പോഴുള്ളതിന് സമാനമായ സാഹചര്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരും സി.പി.എമ്മും തിരുത്തല്‍ നടപടികളുടെ സാധ്യതകള്‍ ആരായുന്നതിനിടയിലാണ് അപ്രതീക്ഷിതമായി അന്‍വര്‍ ആരോപണ ബോംബുകളുമായെത്തുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തരെ കേന്ദ്രീകരിച്ചു ഉടലെടുത്ത ആരോപണക്കൊടുങ്കാറ്റിനെ തിരുത്തല്‍ നടപടികളില്‍ കൂടി പ്രതിരോധിക്കണമെന്ന നിലപാടിലേക്ക് സി.പി.എമ്മിന്റെ സംസ്ഥാന നേതൃത്വം എത്തുന്നതായാണ് വിവരം.

പി. ശശിയെ 2022ല്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ ഒരുവിഭാഗം വിമര്‍ശനമുയര്‍ത്തിയിരുന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിയെ ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് 2011ല്‍ സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയിരുന്നു. അന്ന് ശശിയെ പുറത്താക്കല്‍ നടപടിയില്‍ നിന്ന് രക്ഷിക്കാന്‍ പിണറായി വിജയന്‍ പരമാവധി ശ്രമിച്ചിട്ടും ഫലം കണ്ടില്ല. സി.പി.എം എം.എല്‍.എയായിരുന്ന സി.കെ.പി പത്മനാഭന്റെ ബന്ധു നല്‍കിയ പരാതിയുടെ പേരിലായിരുന്നു ശശിക്കെതിരേ നടപടിയുണ്ടായത്. ഈ കേസില്‍ 2016ല്‍ കോടതി കുറ്റവിമുക്തനാക്കി.

2018 ജൂലൈയിലാണ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്. 2019ല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലും പിന്നീട് സംസ്ഥാന കമ്മിറ്റിയിലും തിരിച്ചെത്തി. തൊട്ടുപിന്നാലെ 2022 ഏപ്രില്‍ 19ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എന്ന ഉന്നത സ്ഥാനത്തെത്തുകയായിരുന്നു. മുന്‍പ് 1987- 91 കാലത്ത് ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും പി.ശശി പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു. അപ്പോഴും ശശിക്കെതിരേ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മതസൗഹാർദ്ദത്തിന്റെ പൊൻതിളക്കം; ദുബൈയിൽ 30,000 തൊഴിലാളികൾക്ക് ഇഫ്താർ സൗകര്യമൊരുക്കി പ്രവാസി കുടുംബം

uae
  •  3 days ago
No Image

മൂക്കിൽ മർദനമേറ്റാൽ ഐസിയു വേണോ എന്ന് ചോദിച്ചവർ എവിടെ?; വീണാ ജോർജിനെതിരായ നീക്കം ശ്രദ്ധതിരിക്കാനെന്ന് ഷാഫി പറമ്പിൽ എം.പി

Kerala
  •  3 days ago
No Image

ഒമാനില്‍ ചൂട് ശക്തമാകും; വരും ദിവസങ്ങളില്‍ ഉയര്‍ന്ന താപനിലയ്ക്ക് സാധ്യത 

oman
  •  3 days ago
No Image

ഇസ്റാഈലിലും ഇനി യുപിഐ വിപ്ലവം; സ്വതന്ത്ര വ്യാപാര കരാറിന് മോദി-നെതന്യാഹു കൂടിക്കാഴ്ചയിൽ പച്ചക്കൊടി

National
  •  3 days ago
No Image

പാൽവില ലിറ്ററിന് നാല് രൂപ വർധിപ്പിക്കാനുള്ള നീക്കവുമായി മിൽമ; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് മുൻപ് വില കൂട്ടണം; സർക്കാരിന് വീണ്ടും കത്തയക്കും

Kerala
  •  3 days ago
No Image

മാലിന്യം ഉപേക്ഷിക്കരുത്; തീരശുചിത്വം പാലിക്കാന്‍ മുന്നറിയിപ്പുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി

oman
  •  3 days ago
No Image

വാദങ്ങള്‍ പൊളിയുന്നു; സിപിഎം പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത് മന്ത്രിയുടെ ഗണ്‍മാന്‍

Kerala
  •  3 days ago
No Image

വീട് അലങ്കരിച്ച് ലക്ഷപ്രഭുവാകാം! ദുബൈയിൽ ഭാഗ്യശാലികളെ കാത്തിരിക്കുന്നത് 4 ലക്ഷം ദിർഹം; എങ്ങനെയെന്നറിയണ്ടേ?

uae
  •  3 days ago
No Image

ഖസബില്‍ കൃത്രിമ മഴ സ്റ്റേഷന്‍; ജലസുരക്ഷ ശക്തിപ്പെടുത്താന്‍ ഒമാന്റെ പുതിയ നീക്കം

oman
  •  3 days ago
No Image

മരപ്പാവകളും ആണിയുമായി ക്രൂര പീഡനം; ബാധയൊഴിപ്പിക്കാനെന്ന പേരിൽ 14-കാരിയെ പീഡിപ്പിച്ച പൂജാരി കുറ്റക്കാരനെന്ന് കോടതി

Kerala
  •  3 days ago