HOME
DETAILS

പി. ശശിയുടെ 'സൂപ്പര്‍ മുഖ്യമന്ത്രി ' സ്ഥാനം തുലാസില്‍; സി.പി.എമ്മിനുള്ളില്‍ നീക്കം സജീവം

  
Web Desk
September 03, 2024 | 1:21 AM

 p-shashi-super-chief-minister-controversy-cpim

തിരുവനന്തപുരം: ഇടത് എം.എല്‍.എ പി.വി അന്‍വര്‍ തൊടുത്തുവിട്ട ആരോപണക്കൊടുങ്കാറ്റില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനും പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ പി.ശശിയുടെ സ്ഥാനവും ഉലയുന്നു. 'സൂപ്പര്‍ മുഖ്യമന്ത്രി ' എന്ന നിലയിലേക്ക് വരെ മാറിയ പി. ശശിക്കെതിരേ സി.പി.എമ്മിനുള്ളില്‍ നിന്ന് ശക്തമായ എതിര്‍പ്പ് ഉയരുന്നുണ്ട്. പാര്‍ട്ടിസമ്മേളനം തുടങ്ങുന്നതിന് മുന്‍പ് തന്നെ ശശിയെ മാറ്റി തിരുത്തല്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകമാകും. നേരത്തെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെതിരേ കേസെടുത്തപ്പോഴുള്ളതിന് സമാനമായ സാഹചര്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരും സി.പി.എമ്മും തിരുത്തല്‍ നടപടികളുടെ സാധ്യതകള്‍ ആരായുന്നതിനിടയിലാണ് അപ്രതീക്ഷിതമായി അന്‍വര്‍ ആരോപണ ബോംബുകളുമായെത്തുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തരെ കേന്ദ്രീകരിച്ചു ഉടലെടുത്ത ആരോപണക്കൊടുങ്കാറ്റിനെ തിരുത്തല്‍ നടപടികളില്‍ കൂടി പ്രതിരോധിക്കണമെന്ന നിലപാടിലേക്ക് സി.പി.എമ്മിന്റെ സംസ്ഥാന നേതൃത്വം എത്തുന്നതായാണ് വിവരം.

പി. ശശിയെ 2022ല്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ ഒരുവിഭാഗം വിമര്‍ശനമുയര്‍ത്തിയിരുന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിയെ ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് 2011ല്‍ സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയിരുന്നു. അന്ന് ശശിയെ പുറത്താക്കല്‍ നടപടിയില്‍ നിന്ന് രക്ഷിക്കാന്‍ പിണറായി വിജയന്‍ പരമാവധി ശ്രമിച്ചിട്ടും ഫലം കണ്ടില്ല. സി.പി.എം എം.എല്‍.എയായിരുന്ന സി.കെ.പി പത്മനാഭന്റെ ബന്ധു നല്‍കിയ പരാതിയുടെ പേരിലായിരുന്നു ശശിക്കെതിരേ നടപടിയുണ്ടായത്. ഈ കേസില്‍ 2016ല്‍ കോടതി കുറ്റവിമുക്തനാക്കി.

2018 ജൂലൈയിലാണ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്. 2019ല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലും പിന്നീട് സംസ്ഥാന കമ്മിറ്റിയിലും തിരിച്ചെത്തി. തൊട്ടുപിന്നാലെ 2022 ഏപ്രില്‍ 19ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എന്ന ഉന്നത സ്ഥാനത്തെത്തുകയായിരുന്നു. മുന്‍പ് 1987- 91 കാലത്ത് ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും പി.ശശി പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു. അപ്പോഴും ശശിക്കെതിരേ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേളി കടല്‍തീരത്ത് കൈകള്‍ കൂട്ടി കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സൂചന

Kerala
  •  a day ago
No Image

ഡൽഹിയിൽ ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്; ചരിത്ര സ്മാരകങ്ങളും ആരാധനാലയങ്ങളും കനത്ത സുരക്ഷാവലയത്തിൽ

National
  •  a day ago
No Image

കൊച്ചിയിൽ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തിയ 17-കാരന്റെ മരണത്തിൽ ദുരൂഹത; മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം

Kerala
  •  a day ago
No Image

ആരോഗ്യമന്ത്രിക്കെതിരെ റീത്ത് പ്രതിഷേധം: പ്രതിപക്ഷ നേതാവിനെതിരെ തിരിച്ചടിക്ക് സാധ്യത

Kerala
  •  a day ago
No Image

ജീവനക്കാരെ പത്തു കൊല്ലം ഊറ്റിയിട്ട് ഇപ്പോൾ കരുതലോ?; ആദ്യം എന്റെ ശമ്പളം തരാൻ എസ്പിയോട് പറയൂ; മുഖ്യമന്ത്രിക്ക് മറുപടിയുമായി ഉമേഷ് വള്ളിക്കുന്ന്

Kerala
  •  a day ago
No Image

കൈയ്യും കാലും തല്ലിയൊടിക്കും';വനിതാ തഹസില്‍ദാരെ ഭീഷണിപ്പെടുത്തി ദേവികുളം എം.എല്‍.എ

Kerala
  •  a day ago
No Image

നാടന്‍പാട്ട് സംഘത്തിന്റെ വാന്‍ മരത്തിലിടിച്ച് ഗായികയ്ക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

കോണ്‍ഗ്രസിന് ജനങ്ങള്‍ റീത്ത് വെക്കുമെന്ന് വീണാ ജോര്‍ജ്; റീത്ത് വെക്കലും മന്ത്രിമാരുടെ വീട്ടില്‍ കയറുന്നതും ഞങ്ങളുടെ രീതിയല്ലെന്ന് വി.ഡി സതീശന്‍

Kerala
  •  a day ago
No Image

സഊദിയുടെ സർജിക്കൽ സ്ട്രൈക്ക്; യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന ഒപ്റ്റിക്കൽ ഫൈബർ പദ്ധതിയിൽനിന്ന് ഇസ്റാഈലിനെ ഒഴിവാക്കി, പകരം സിറിയ

Saudi-arabia
  •  a day ago
No Image

കോണ്‍ഗ്രസുമായി ഇടഞ്ഞു; ആര്‍. രശ്മി ബി.ജെ.പിയിലേക്ക്

Kerala
  •  a day ago