HOME
DETAILS

വെടിനിര്‍ത്തല്‍: ഹര്‍ത്താലില്‍ ഇസ്റാഈല്‍ നിശ്ചലമായി , വിമാനത്താവളം ഉള്‍പ്പെടെ പ്രവര്‍ത്തനം സ്തംഭിച്ചു

  
Web Desk
September 03, 2024 | 1:35 AM

tel-aviv-protests-israel-ceasefire-captives

ടെല്‍അവീവ്: ഹമാസിന്റെ പിടിയിലായിരുന്ന ആറ് ബന്ദികളുടെ മൃതദേഹം കണ്ടെടുത്തതോടെ ഇസ്റാഈലില്‍ സര്‍ക്കാരിനെതിരേ വ്യാപക പ്രതിഷേധം. പതിനായിരങ്ങളാണ് നെതന്യാഹുവിനെതിരേ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായി തെരുവിലിറങ്ങിയത്. വെടിനിര്‍ത്തല്‍ ഉടന്‍ നടപ്പാക്കി ശേഷിക്കുന്ന ബന്ദികളെ നാട്ടിലെത്തിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. 11 മാസം പിന്നിട്ട യുദ്ധത്തില്‍ ഇതാദ്യമായാണ് ഇത്രയും വലിയ പ്രതിഷേധം നടക്കുന്നത്. രാജ്യത്തെ പ്രമുഖ തൊഴിലാളി യൂനിയനായ ഹിസ്റ്റാഡ്രട്ടിന്റെ ആഹ്വാനമനുസരിച്ച് നടന്ന പണിമുടക്ക് സമരം രാജ്യത്തെ നിശ്ചലമാക്കി. ടെല്‍അവീവിലെ ബെന്‍ഗൂറിയന്‍ വിമാനത്താവളം രണ്ടുമണിക്കൂറിലേറെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. റോഡുകള്‍ സമരക്കാര്‍ തടഞ്ഞതോടെ പൊലിസുമായി ഏറ്റുമുട്ടലുണ്ടായി. പൊലിസ് പലയിടത്തും ജലപീരങ്കി പ്രയോഗിച്ചു.

ബന്ദികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്താന്‍ കുടുംബങ്ങള്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് ഹര്‍ത്താല്‍ ആചരിച്ചത്. കോടതി ഇടപെട്ടതോടെ പിന്നീട് ഹര്‍ത്താല്‍ അവസാനിപ്പിച്ചു.
അതേസമയം ആറു ബന്ദികള്‍ കൊല്ലപ്പെട്ടത് ഇസ്റാഈലി ആക്രമണത്തിലാണോയെന്നു വ്യക്തമല്ല. ഹമാസ് പിടികൂടിയ നൂറിലേറെ വരുന്ന ബന്ദികളില്‍ 35 പേര്‍ ഇതിനകം കൊല്ലപ്പെട്ടു കഴിഞ്ഞു. യുദ്ധം പൂര്‍ണമായി നിര്‍ത്തിയെങ്കിലേ ശേഷിക്കുന്ന ബന്ദികളെ കൈമാറൂവെന്നാണ് ഹമാസിന്റെ നിലപാട്. അതോടൊപ്പം ഫലസ്തീനി തടവുകാരെ വിട്ടയക്കുകയും വേണം.

ബന്ദിമോചനത്തിനു വേണ്ട കാര്യങ്ങള്‍ ചെയ്യാത്തതിന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്റാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ കുറ്റപ്പെടുത്തി.

വെടിനിര്‍ത്തല്‍ നടപ്പാക്കി ബന്ദികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്റാഈല്‍ തലസ്ഥാനമായ ടെല്‍അവീവില്‍ ഒത്തുകൂടിയ പ്രതിഷേധക്കാര്‍

In Tel Aviv, widespread protests erupted against the Israeli government following the discovery of six bodies of captives held by Hamas. The protests, which included a general strike led by the Histadrut union, led to a shutdown of the Ben Gurion Airport and significant disruptions. Demonstrators called for an immediate ceasefire and the return of remaining captives. U.S. President Joe Biden has criticized Israeli Prime Minister Netanyahu for failing to secure the release of prisoners.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യയിൽ 'പുടിൻ പ്ലാൻ'; ഇസ്‌ലാമബാദ് ചർച്ച പൊളിഞ്ഞതോടെ നേരിട്ടിറങ്ങി റഷ്യ, ഇറാൻ പ്രസിഡന്റുമായി ചർച്ച നടത്തി

International
  •  2 days ago
No Image

യാത്രക്കാർക്ക് ആശ്വാസം; ദുബൈയിൽ 726 പുതിയ ബസ് ഷെൽട്ടറുകൾ തുറന്നു

uae
  •  2 days ago
No Image

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

Kerala
  •  2 days ago
No Image

ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് 16 ടയറുള്ള കൂറ്റൻ ട്രക്ക് മറിഞ്ഞു; ഹൈക്കോടതി അഭിഭാഷകന് ദാരുണാന്ത്യം

National
  •  2 days ago
No Image

യുവതാരങ്ങൾക്ക് മാതൃകയാകേണ്ടത് ഇങ്ങനെയോ? കാറോടിക്കുന്നതിനിടെ സിഗരറ്റ് വലിച്ച് ചാഹൽ; വീഡിയോ പുറത്തായതോടെ പ്രതിഷേധം ഇരമ്പുന്നു

Cricket
  •  2 days ago
No Image

യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യത; അബുദബിയിലും ദുബൈയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

uae
  •  2 days ago
No Image

അടിച്ചമർത്തപ്പെടുന്ന ആദിവാസി പോരാട്ടങ്ങൾ: വേദാന്ത എന്ന ഖനന ഭീമന്റെ വളർച്ചയും രാഷ്ട്രീയ ബന്ധങ്ങളും

National
  •  2 days ago
No Image

ഗർഭസ്ഥ ശിശുവിന്റെ മരണം: ആശുപത്രിക്കും ഡോക്ടർക്കും 22 ലക്ഷത്തിലേറെ രൂപ പിഴ ചുമത്തി ദുബൈ കോടതി; വിധിയിൽ നിർണ്ണായകമായത് മെഡിക്കൽ പ്രോട്ടോക്കോളിലെ വീഴ്ച

uae
  •  2 days ago
No Image

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം നടത്തിയത്  ആധാര്‍ കാര്‍ഡും രേഖകളും പരിശോധിച്ച്; വ്യക്തതവരുത്തി എം.വി ഗോവിന്ദന്‍

Kerala
  •  2 days ago
No Image

യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്തു; ഷിപ്പിംഗ് കമ്പനി ഉടമയെ നാടുകടത്താൻ ഉത്തരവിട്ട് യുഎഇ കോടതി

uae
  •  2 days ago