The Kerala State Electricity Board (KSEB) has submitted a proposal to the regulatory commission seeking an increase in electricity tariffs. In response, a significant public outcry has erupted, particularly in Kozhikode where the first public hearing was held. Over a thousand people turned up to oppose the proposed hike, expressing strong resistance to the additional charges.
HOME
DETAILS

MAL
ബിൽ വർധന; റെഗുലേറ്ററി കമ്മീഷന് മുൻപിൽ ജനപ്രളയം, കോഴിക്കോട്ടേക്ക് ഒഴുകിയെത്തിയത് നൂറുകണക്കിന് ആളുകൾ, ഷോക്കടിച്ച് കെഎസ്ഇബി
September 04 2024 | 04:09 AM

കോഴിക്കോട്: വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി സമർപ്പിച്ച അപേക്ഷയിൽ റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് തുടങ്ങി. ആദ്യ തെരഞ്ഞെടുപ്പ് നടന്ന കോഴിക്കോട് ജില്ലയിൽ ബിൽ വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ ആയിരത്തിലേറെ പേരാണ് എത്തിയത്. വിവിധ ചാർജുകൾക്ക് പുറമേ ‘സമ്മർചാർജ്’ കൂടി ഈടാക്കാനുള്ള കെ.എസ്.ഇ.ബി നീക്കത്തിനെതിരെ പ്രതിഷേധവുമായി ജനം ഒഴുകിയെത്തിയത്. ജനത്തിരക്ക് മൂലം റെഗുലേറ്ററി കമ്മീഷന് നിശ്ചയിച്ച വേദി പോലും മാറ്റേണ്ടി വന്നതായാണ് റിപ്പോർട്ട്.
കോഴിക്കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിങ്ങനെ നാലിടത്തായാണ് റെഗുലേറ്ററി കമ്മീഷൻ കമ്മീഷൻ ജനങ്ങളുടെ അഭിപ്രായം തേടാൻ നിശ്ചയിച്ചിരുന്നത്. ഇതിൽ ആദ്യത്തേതാണ് ചൊവ്വാഴ്ച കോഴിക്കോട് നടന്നത്. ഇന്ധന സർചാർജിന് പുറമേ, ‘സമ്മർ ചാർജ്’ കൂടി ജനങ്ങളുടെ കയ്യിൽ നിന്ന് ഈടാക്കാനുള്ള നടപടിയുടെ ഭാഗമായി കെഎസ്ഇബി റെഗുലേറ്ററി കമ്മീഷന് മുൻപാകെ അപേക്ഷ സമർപ്പിച്ചിരുന്നു. ജനങ്ങൾക്ക് ഇരുട്ടടിയായി മാറാവുന്ന ഈ നീക്കത്തിന് മുന്നോടിയായായാണ് റെഗുലേറ്ററി കമ്മീഷൻ ജനങ്ങളെ കാണാൻ തീരുമാനിച്ചത്.
കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലായിരുന്നു റെഗുലേറ്ററി കമ്മീഷൻ പരിപാടി നിശ്ചയിച്ചത്. ഏകദേശം 50 പേരെ മാത്രം പ്രതീക്ഷിച്ച് തുടങ്ങിയ പരിപാടിയിലേക്ക് പക്ഷെ ജനം ഒഴുകുകയായിരുന്നു. 1500 ലേറെ എത്തിയതോടെ വേദി മാറ്റിയാണ് റെഗുലേറ്ററി കമ്മീഷൻ ജനങ്ങളുടെ ആവലാതി കേട്ടത്. ജനങ്ങളുടെ പ്രതിഷേധം ശക്തമായി ഉയരുന്നതോടെ കെഎസ്ഇബിയും സർക്കാരും ചാർജ്ജ് വർധനയിൽ നിന്ന് പുറകോട്ട് പോകുമോ എന്നാണ് ഇനി അറിയേണ്ടത്. വിവിധ ഉപഭോക്തൃ സംഘടനകളും അഡ്വ. വിനോദ് മാത്യു വിൽസണെ പോലെയുള്ള വ്ലോഗർമാരും ജനം പ്രതിഷേധിക്കണമെന്ന തരത്തിൽ നേരത്തെ പ്രചാരണം നടത്തിയിരുന്നു. ഇതിന്റെ ഫലമായാണ് ജനം കൂടുതലായി എത്തിയത്. സോഷ്യൽ മീഡിയയ്ക്ക് പുറമേയ്ക്ക് പ്രതിഷേധം എത്തുന്നതോടെ കെഎസ്ഇബി വെട്ടിലാവാനാണ് സാധ്യത.
അതേസമയം, അടുത്ത തെളിവെടുപ്പുകൾ മൂന്ന് ദിവസങ്ങളിലായി നടക്കും. ഇന്ന്, ബുധനാഴ്ച, പാലക്കാട് തെളിവെടുപ്പ് നടക്കുന്നുണ്ട്. പാലക്കാട് ജില്ല പഞ്ചായത്ത് ഹാളിലാണ് റെഗുലേറ്ററി കമ്മീഷന്റെ തെളിവെടുപ്പ് നടക്കുന്നത്. നാളെ, വ്യാഴാഴ്ച എറണാകുളം കോർപറേഷൻ ടൗൺ ഹാളിലും 11ന് തിരുവനന്തപുരത്തും തെളിവെടുപ്പ് നടക്കും. തിരുവനന്തപുരം പി.എം.ജിയിലെ പ്രിയദർശിനി പ്ലാനറ്റേറിയം കോൺഫറൻസ് ഹാളിലാണ് കമ്മീഷൻ ജനങ്ങളെ കാണുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെയാണ് നേപ്പാളിലെ ജെന്‍സി പ്രക്ഷോഭം, ഇതിനെ ഇന്ത്യയിലെ ഗോഡി മീഡിയകള്‍ തെറ്റിദ്ധരിപ്പിക്കുന്നതെന്തിന്?' രൂക്ഷ വിമര്‍സനവുമായി ധ്രുവ് റാഠി
International
• 8 days ago
വീണ്ടും ലോക റെക്കോർഡ്; ഒറ്റ ഗോളിൽ ചരിത്രത്തിലേക്ക് നടന്നുകയറി റൊണാൾഡോ
Football
• 8 days ago
വേടന്‍ അറസ്റ്റില്‍; വൈദ്യപരിശോധനക്ക് ശേഷം വിട്ടയക്കും
Kerala
• 8 days ago
അവസാന മത്സരം കളിക്കാതിരുന്നിട്ടും ഒന്നാമൻ; അർജന്റീനക്കൊപ്പം ലാറ്റിനമേരിക്ക കീഴടക്കി മെസി
Football
• 8 days ago
''നിറഞ്ഞോട്ടെ ബഹുമാനം'': മുഖ്യമന്ത്രിയേയും മന്ത്രിമാരെയും 'ബഹുമാനപ്പെട്ട' എന്നു സംബോധന ചെയ്യണം, സര്‍ക്കുലര്‍ പുറത്തിറക്കി
Kerala
• 8 days ago
തെല്‍ അവീവ് കോടതിയില്‍ കേസ് നടക്കുകയാണ്, അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ നെതന്യാഹു ശിക്ഷിക്കപ്പെടും, ഇതൊഴിവാക്കാന്‍ അയാള്‍ എവിടേയും ബോംബിടും;സൈക്കോപ്പാത്ത് ഭരണം നടത്തിയാലുണ്ടാകുന്ന ഭീകരത
International
• 8 days ago
ക്രിക്കറ്റിലെ എന്റെ റോൾ മോഡൽ ആ താരമാണ്: സൂര്യകുമാർ യാദവ്
Cricket
• 8 days ago
ഇന്ത്യന്‍ രൂപ താഴേക്ക് തന്നെ; അനുകൂല സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തി പ്രവാസികള്‍; ഇന്നത്തെ മൂല്യം ഇങ്ങനെ | Indian Rupee Value
Economy
• 8 days ago
നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ വീടിന് തീയിട്ട് പ്രക്ഷോഭകര്‍; ജലനാഥ് ഖനാലിന്റെ ഭാര്യ വെന്തുമരിച്ചു
International
• 8 days ago
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികള്‍; പ്രതിസന്ധിയിലായി അന്വേഷണ സംഘം
Kerala
• 8 days ago
ഇന്ത്യയുമായി വ്യാപാര ചര്‍ച്ചകള്‍ തുടരും, 'അടുത്ത സുഹൃത്ത്' മോദി ചര്‍ച്ചക്ക് താല്പര്യം പ്രകടിപ്പിച്ചെന്നും ട്രംപ്; തീരുവ യുദ്ധത്തില്‍ അയവ്?
International
• 8 days ago
20 ദിവസത്തെ പുതിയ ഹജ്ജ് പാക്കേജ് അടുത്ത വര്‍ഷം മുതല്‍, കണ്ണൂര്‍ ഹജ്ജ് ഹൗസ് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും പി.പി മുഹമ്മദ് റാഫി
uae
• 8 days ago
അർജന്റീനയും ബ്രസീലും ഒരുമിച്ച് വീണു; ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ വമ്പൻമാർക്ക് തോൽവി
Football
• 8 days ago
തിരുവനന്തപുരം സ്വദേശിയായ യുവാവ് ഒമാനില്‍ മരിച്ചു
oman
• 8 days ago
നേപ്പാളിലെ ജെൻസി പ്രക്ഷോഭം; സമാധാന ശ്രമങ്ങളോട് സഹകരിക്കണമെന്ന ആവശ്യവുമായി നേപ്പാൾ സൈന്യം
International
• 8 days ago
ആക്രമണ ഭീതിയിലും അമ്പരപ്പില്ലാതെ ഖത്തറിലെ പ്രവാസികള്‍; എല്ലാം സാധാരണനിലയില്‍
qatar
• 8 days ago
യുഎഇയിലെ ഇന്റർനെറ്റ് തടസ്സത്തിന് കാരണം ചെങ്കടലിലെ കപ്പൽ ഗതാഗതമാണെന്ന് വിദഗ്ധർ; എങ്ങനെയെന്നല്ലേ?
uae
• 8 days ago
'നേപ്പാളിലെ കലാപം ഏത് രാജ്യത്തും സംഭവിക്കാം'; മോദിയെയും ബിജെപിയെയും ടാഗ് ചെയ്ത് ശിവസേന നേതാവിന്റെ പോസ്റ്റ്
National
• 8 days ago
തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തിലെ വോട്ടർമാരുടെ എണ്ണം വീണ്ടും പുനഃക്രമീകരിക്കുന്നു; ഗ്രാമപഞ്ചായത്തിൽ 1,200; നഗരസഭയിൽ 1,500
Kerala
• 8 days ago
ആലപ്പുഴ സ്വദേശിനിയായ യുവതി ഒമാനില്‍ മരിച്ചു
oman
• 8 days ago
ഇടിമുറി മർദനം; കണ്ടില്ലെന്ന് നടിച്ച് ഇന്റലിജൻസ്
Kerala
• 8 days ago