HOME
DETAILS

ഇന്ത്യക്ക് അഭിമാന റെക്കോര്‍ഡ്; ; കിളിമഞ്ചാരോ കൊടുമുടി കീഴടക്കി അഞ്ച് വയസുകാരന്‍ 

  
Web Desk
September 05, 2024 | 1:50 PM

A five-year-old boy has climbed the Kilimanjaro peak

കളിച്ചും ചിരിച്ചും കുസൃതികളുമായി നടക്കേണ്ട പ്രായത്തില്‍ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോ കീഴടക്കി പഞ്ചാബ്കാരനായ അഞ്ചുവയസുകാരന്‍. ഇന്ത്യക്കാരനായ തെഗ്ബിര്‍ സിങ് ആണ് ഈ നേട്ടം സ്വന്തമാക്കിയത്.  ഓഗസ്റ്റ് 18നാണ് തെഗ്ബിര്‍ മൗണ്ട് കിളിമഞ്ചാരോ കയറാന്‍ തുടങ്ങിയത്. പര്‍വതത്തിന്റെ ഏറ്റവും ഉയര്‍ന്ന ഭാഗമായ ഉഹുരുവില്‍ ഓഗസ്റ്റ് 23നാണ് കുട്ടി എത്തിച്ചേര്‍ന്നത്. 5895 മീറ്റര്‍ ഉയരമുണ്ട് പര്‍വതത്തിന്.

എവിടെ എത്തണമെന്നത് തനിക്കറിയാമായിരുന്നുവെന്നും ഒടുവില്‍ അവിടത്തന്നെ എത്തിയെന്നും തെഗ്ബിര്‍ സിങ് പറഞ്ഞു. ട്രക്കിങില്‍ ആള്‍ട്ടിട്യൂട് സിക്‌നെസിനെ നേരിടാന്‍ ആവശ്യത്തിനുള്ള തയാറെടുപ്പുകള്‍ നടത്തേണ്ടത് ആവശ്യമാണ്. ഈ വെല്ലുവിളികളെല്ലാം മറികടന്നാണ് ഈ കുഞ്ഞ് ലക്ഷ്യസ്ഥാനത്തെത്തിയത്. അപ്പോഴത്തെ താപനില മൈനസ് 10 ഡിഗ്രിസെല്‍ഷ്യസായിരുന്നു. 

തന്റെ വിജയത്തിനു കാരണം പരിശീലകനും വിരമിച്ച ഹാന്‍ഡ് ബോള്‍ പരിശീലകനുമായ ബിക്രംജിത്ത് സിങ് ജുമാനും തന്റെ കുടുംബവുമാണെന്നും കൊച്ചുമിടുക്കന്‍ പറഞ്ഞു. ഈ വര്‍ഷം തന്നെ ഏപ്രില്‍ മാസത്തില്‍ എവറസ്റ്റ് ബേസ് ക്യാംപ് ട്രക്ക് പൂര്‍ത്തിയാക്കിയിരുന്നു തെഗ്ബിര്‍. യാത്രയ്ക്കുവേണ്ടി കുട്ടി നന്നായി പരിശ്രമിച്ചെന്നും ഒരു വര്‍ഷം മുമ്പേ തയാറെടുപ്പുകള്‍ തുടങ്ങിയിരുന്നുവെന്നും അസുഖങ്ങളെ നേരിടാന്‍ വ്യായാമങ്ങള്‍ പരിശീലിപ്പിച്ചിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

വിവധയിടങ്ങളില്‍ ട്രക്കിങിനു കൊണ്ടുപോവുകയും ചെയ്തിരുന്നു.  കിളിമഞ്ചാരോ ഉള്‍പ്പെടുന്ന ടാന്‍സാനിയ നാഷണല്‍ പാര്‍ക് കണ്‍സര്‍വേഷന്‍ കമ്മിഷണര്‍ പര്‍വതാരോഹണത്തിന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്  കൊച്ചുമിടുക്കനായ തെഗ്ബിര്‍ സ്വീകരിച്ചു. 2023 ഓഗസ്റ്റ് ആറിന് സെര്‍ബിയന്‍ ബാലനായ ഒഗ്‌ജെന്‍ സിവ്‌കോവിച്ചും തന്റെ അഞ്ചാം വയസില്‍ കിളിമഞ്ചാരോ പര്‍വതം കീഴടക്കിയിരുന്നു. ഇതോടെ ആ റെക്കോര്‍ഡിന് ഒപ്പമെത്തി തെഗ്ബിര്‍ സിങും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അസർബൈജാനെ ലക്ഷ്യമിട്ടിട്ടില്ലെന്ന് ഇറാൻ; ആക്രമണ വാർത്ത നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം

International
  •  4 days ago
No Image

ഇറാൻ ആയുധങ്ങൾ ആവശ്യപ്പെട്ടിട്ടില്ല: അഭ്യൂഹങ്ങൾ തള്ളി റഷ്യ

International
  •  4 days ago
No Image

താഴേക്ക് തന്നെ: ഉച്ചയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

Kerala
  •  4 days ago
No Image

ആറു ദിവസത്തിന് ശേഷം ആയത്തുള്ള അലി ഖാംനഈയുടെ രക്തസാക്ഷിത്വത്തിൽ അനുശോചനം അറിയിച്ച് ഇന്ത്യ

International
  •  4 days ago
No Image

യുഎഇയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് ആശ്വാസം; ഓവർസ്റ്റേ പിഴ ഒഴിവാക്കി ഐസിപി 

uae
  •  4 days ago
No Image

എം സ്വരാജ് മത്സരിക്കില്ല, പി സരിന് സീറ്റില്ല: സി രവീന്ദ്രനാഥും എസി മൊയ്തീനും സ്ഥാനാര്‍ഥികള്‍, സിപിഎം ആദ്യഘട്ട സാധ്യതാ പട്ടികയായി

Kerala
  •  4 days ago
No Image

യുഎഇയിലെ സ്വർണ്ണവിലയിൽ വീണ്ടും കുതിപ്പ്; നിക്ഷേപകരെ ആശങ്കയിലാഴ്ത്തി ഇറാൻ-ഇസ്റാഈൽ സംഘർഷം

uae
  •  4 days ago
No Image

അറബ് രാജ്യങ്ങളെ ബോധപൂർവം യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുന്നു; അമേരിക്കയ്ക്കും ഇസ്റാഈലിനുമെതിരെ റഷ്യൻ വിദേശകാര്യ മന്ത്രാലയം

International
  •  4 days ago
No Image

ഇറാന്റെ യുദ്ധമുഖത്ത് റഷ്യയും ചൈനയും സൈന്യത്തെ ഇറക്കാത്തത് എന്തുകൊണ്ട്? ; 'കൈയകലം' പാലിച്ച് സഖ്യകക്ഷികൾ

International
  •  4 days ago
No Image

യു.എസും ഇസ്‌റാഈലും കുഞ്ഞുമക്കളെ കൊന്നൊടുക്കിയത് 'ഡബിള്‍ ടാപ്' ആക്രമണത്തില്‍; മിനബിലെ സ്‌കൂളിന് നേരെ പ്രയോഗിച്ചത് അന്താരാഷ്ട്ര യുദ്ധക്കുറ്റങ്ങളില്‍ ഉള്‍പെടുത്തിയ രീതി

International
  •  4 days ago

No Image

'ഇനിയും കഥ തുടരും...' കൊല്ലപ്പെട്ടത് 500 യു.എസ് സൈനികര്‍; ഒന്നും അവസാനിച്ചിട്ടില്ല, ഖാംനഈയുടെ രക്തസാക്ഷിത്വത്തിന് കനത്ത വില നല്‍കേണ്ടി വരുമെന്നും ഇറാന്‍

International
  •  4 days ago
No Image

റൊണാൾഡോ ആയാലും സബ്സ്റ്റിറ്റ്യൂട്ട് ചെയ്യും; സൂപ്പർ താരത്തിന് പിർലോ നൽകിയ തകർപ്പൻ മറുപടി; വൈറലായി പഴയ സംഭവങ്ങൾ

Football
  •  4 days ago
No Image

തെരഞ്ഞെടുപ്പിലൂടെ നേപ്പാളിനെ പിടിച്ചെടുക്കാന്‍ ഒരുങ്ങുന്ന ജെന്‍ സികള്‍; മണിക്കൂറുകള്‍ക്കുള്ളില്‍ പുറത്തുവരുന്ന ഫലത്തില്‍ കണ്ണുനട്ട് പുതുതലമുറ

International
  •  4 days ago
No Image

'ഇത് വിപ്ലവകാരികളുടെ കണ്‍വന്‍ഷന്‍,ഈ നിലയിലേക്ക് തങ്ങളെ എത്തിച്ചതാണ്': പാലക്കാട് സിപിഎം വിമതരുടെ കണ്‍വെന്‍ഷനില്‍ പി.കെ ശശി

Kerala
  •  4 days ago