HOME
DETAILS

ഇന്ത്യക്ക് അഭിമാന റെക്കോര്‍ഡ്; ; കിളിമഞ്ചാരോ കൊടുമുടി കീഴടക്കി അഞ്ച് വയസുകാരന്‍ 

  
Web Desk
September 05, 2024 | 1:50 PM

A five-year-old boy has climbed the Kilimanjaro peak

കളിച്ചും ചിരിച്ചും കുസൃതികളുമായി നടക്കേണ്ട പ്രായത്തില്‍ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോ കീഴടക്കി പഞ്ചാബ്കാരനായ അഞ്ചുവയസുകാരന്‍. ഇന്ത്യക്കാരനായ തെഗ്ബിര്‍ സിങ് ആണ് ഈ നേട്ടം സ്വന്തമാക്കിയത്.  ഓഗസ്റ്റ് 18നാണ് തെഗ്ബിര്‍ മൗണ്ട് കിളിമഞ്ചാരോ കയറാന്‍ തുടങ്ങിയത്. പര്‍വതത്തിന്റെ ഏറ്റവും ഉയര്‍ന്ന ഭാഗമായ ഉഹുരുവില്‍ ഓഗസ്റ്റ് 23നാണ് കുട്ടി എത്തിച്ചേര്‍ന്നത്. 5895 മീറ്റര്‍ ഉയരമുണ്ട് പര്‍വതത്തിന്.

എവിടെ എത്തണമെന്നത് തനിക്കറിയാമായിരുന്നുവെന്നും ഒടുവില്‍ അവിടത്തന്നെ എത്തിയെന്നും തെഗ്ബിര്‍ സിങ് പറഞ്ഞു. ട്രക്കിങില്‍ ആള്‍ട്ടിട്യൂട് സിക്‌നെസിനെ നേരിടാന്‍ ആവശ്യത്തിനുള്ള തയാറെടുപ്പുകള്‍ നടത്തേണ്ടത് ആവശ്യമാണ്. ഈ വെല്ലുവിളികളെല്ലാം മറികടന്നാണ് ഈ കുഞ്ഞ് ലക്ഷ്യസ്ഥാനത്തെത്തിയത്. അപ്പോഴത്തെ താപനില മൈനസ് 10 ഡിഗ്രിസെല്‍ഷ്യസായിരുന്നു. 

തന്റെ വിജയത്തിനു കാരണം പരിശീലകനും വിരമിച്ച ഹാന്‍ഡ് ബോള്‍ പരിശീലകനുമായ ബിക്രംജിത്ത് സിങ് ജുമാനും തന്റെ കുടുംബവുമാണെന്നും കൊച്ചുമിടുക്കന്‍ പറഞ്ഞു. ഈ വര്‍ഷം തന്നെ ഏപ്രില്‍ മാസത്തില്‍ എവറസ്റ്റ് ബേസ് ക്യാംപ് ട്രക്ക് പൂര്‍ത്തിയാക്കിയിരുന്നു തെഗ്ബിര്‍. യാത്രയ്ക്കുവേണ്ടി കുട്ടി നന്നായി പരിശ്രമിച്ചെന്നും ഒരു വര്‍ഷം മുമ്പേ തയാറെടുപ്പുകള്‍ തുടങ്ങിയിരുന്നുവെന്നും അസുഖങ്ങളെ നേരിടാന്‍ വ്യായാമങ്ങള്‍ പരിശീലിപ്പിച്ചിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

വിവധയിടങ്ങളില്‍ ട്രക്കിങിനു കൊണ്ടുപോവുകയും ചെയ്തിരുന്നു.  കിളിമഞ്ചാരോ ഉള്‍പ്പെടുന്ന ടാന്‍സാനിയ നാഷണല്‍ പാര്‍ക് കണ്‍സര്‍വേഷന്‍ കമ്മിഷണര്‍ പര്‍വതാരോഹണത്തിന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്  കൊച്ചുമിടുക്കനായ തെഗ്ബിര്‍ സ്വീകരിച്ചു. 2023 ഓഗസ്റ്റ് ആറിന് സെര്‍ബിയന്‍ ബാലനായ ഒഗ്‌ജെന്‍ സിവ്‌കോവിച്ചും തന്റെ അഞ്ചാം വയസില്‍ കിളിമഞ്ചാരോ പര്‍വതം കീഴടക്കിയിരുന്നു. ഇതോടെ ആ റെക്കോര്‍ഡിന് ഒപ്പമെത്തി തെഗ്ബിര്‍ സിങും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒപ്പം നിന്നവര്‍ക്ക് നന്ദി, അവഗണിച്ച് പുച്ഛിച്ച് തള്ളിയവര്‍ക്കുള്ള മറുപടി';  ഹര്‍ഷിന ജോലിയില്‍ പ്രവേശിച്ചു

Kerala
  •  17 days ago
No Image

ഹരിപ്പാട് പത്തൊമ്പതുകാരി പ്രസവിച്ച ശേഷം കുഞ്ഞിനെ ജനലിലൂടെ എറിഞ്ഞ സംഭവം; പ്രതികരണവുമായി ഡോക്ടർ 

Kerala
  •  17 days ago
No Image

ബലി പെരുന്നാൾ പ്രമാണിച്ച് 2.77 കോടി ദിർഹമിന്റെ ‘ഈദിയ്യ’ സഹായവുമായി ദുബൈ; 11,700 ലധികം പേർക്ക് പ്രയോജനം ലഭിക്കും

uae
  •  17 days ago
No Image

ബീക്കന്‍ ലൈറ്റിട്ട് ആംബുലന്‍സില്‍ എം.ഡി.എം.എ കടത്ത്, സീറ്റിനടിയില്‍ ഒളിപ്പിച്ചത് 280 ഗ്രാം; തൃശൂരില്‍ രണ്ട് പേര്‍ പിടിയില്‍

Kerala
  •  17 days ago
No Image

മാസപ്പടി കേസ്: സിഎംആർഎല്ലിന് വൻ തിരിച്ചടി; ഇഡി അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

Kerala
  •  17 days ago
No Image

ദലിത് യുവതിയെ പീഡിപ്പിച്ചെന്ന കേസ്: പാലക്കാട് കൗണ്‍സിലര്‍ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല 

Kerala
  •  17 days ago
No Image

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുമ്പെന്ന് രേഖകള്‍; വിവാദം കനക്കുന്നു

Kerala
  •  17 days ago
No Image

അന്വേഷണം വഴിതിരിച്ചുവിടാൻ കെഎസ്‌യുവിന്റെ പേരിൽ ഭീഷണിക്കത്ത്; പൊലിസുകാരന്റെ ബൈക്കിന് തീയിട്ട കേസിൽ പ്രതികളായ യുവതികളിൽ ഒരാൾ ആത്മഹത്യക്ക് ശ്രമിച്ചു

Kerala
  •  17 days ago
No Image

കുഞ്ഞു ജീവന്റെ സ്മരണയുമായി സപ്ലൈകോ; 'ആലിന്‍' ബ്രാന്‍ഡ് നോട്ട്ബുക്കുകള്‍ വിപണിയിലേക്ക്

Kerala
  •  17 days ago
No Image

‘ആർക്കും പരുക്കില്ല, ആശങ്ക വേണ്ട’; ഗുൽമാർഗിൽ സാഹചര്യം നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുല്ല

National
  •  17 days ago