HOME
DETAILS

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

  
Web Desk
September 17, 2024 | 5:56 PM

Jamshedpurs injury kick for Goa

 ഗോവയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എഫ്‌സി ഗോവയ്‌ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്.കളിയുടെ 74-ാം മിനിറ്റ് വരെ 1-0ന് പിന്നിലായിരുന്ന ജംഷഡ്പൂർ ഹാവിയർ സിവേറിയോയുടെയും ജോർദാൻ മുറെയുടെയും ​ഗോളുകളിലൂടെയാണ് കളി ​ഗോവയുടെ കാലിൽ അവസാന നിമിഷം തട്ടിയെടുതത്ത്.

​ഗോവ മുന്നേറ്റ നിര അവസരം കിട്ടുമ്പോഴോക്കെ ജംഷഡ്പൂർ ​ഗോൾ മുഖം വിറപ്പിച്ചെങ്കിലും ഗോൾകീപ്പർ ആൽബിനോ ഗോമസിന്റെ സേവുകൾ തുടക്കം മുതൽ ജംഷഡ്പൂരിനെ മത്സരത്തിൽ പിടിച്ചു നിർത്തിയത്. എഫ്‌സി ഗോവ താരങ്ങളായ അർമാൻഡോ സാദികുവും കാൾ മക്‌ഹ്യൂവും രണ്ട് പകുതിയിലും ലോംഗ് റേഞ്ച് ശ്രമങ്ങളിലൂടെ ഗോമസിനെ പരീക്ഷിച്ചു. 

ഹാഫ്ടൈമിന്റെ എക്സ്ട്ര മിനിറ്റിന്റെ വിസിലിന് തൊട്ടുമുമ്പ്  മികച്ച മുന്നേറ്റത്തിലൂടെ സാദികു ആൽബിനോയുടെ ​ഗോൾ വലഭേദിച്ചത് . മിഡ്ഫീൽഡർ റൗളിൻ ബോർഗെസ് പന്ത് മുന്നോട്ട് നീട്ടി നൽക്കുകയും ആദ്യ പകുതി അവസാനിക്കാൻ സെക്കൻഡുകൾ ശേഷിക്കെ സാദികുവിന് ഒരു കൂൾപാസ് നൽകുകയും ചെയ്തു. കിട്ടിയ അവസരം മുതലെടുത്ത സാദികു  പന്ത് ഗോമസിന്റെ വലയ്ക്കുള്ളിൽ നിറയോഴിച്ച് എഫ്‌സി ഗോവയ്ക്ക് ലീഡ് നൽകി.
 
എന്നിരുന്നാലും, കളി അവസാന അരമണിക്കൂറിലേക്ക് കടന്നപ്പോൾ ജംഷഡ്പൂർ എഫ്‌സി ആക്രമണ ഫുട്ബോളിലേക്ക് കടന്നതോടെ മത്സരം ചൂടേരിയ മുന്നേറ്റങ്ങളാൽ നിറഞ്ഞു. 18-യാർഡ് ബോക്‌സിനുള്ളിൽ ഒനെഇന്ത്യയിലൂടെ പെനാൽറ്റി നേടിയ ജംഷഡ്പൂർ അത്  സിവേരിയോയിലൂടെ ഗോളാക്കി മാറ്റി. എവേ മത്സരമായിരിന്നിട്ടും സമനില ​ഗോളിൽ ഒതുങ്ങി നിൽക്കാതെ ജംഷഡ്പൂർ നിരന്തര ആക്രമണങ്ങൾ തുടർന്നു കോണ്ടേയിരുന്നു, 

ജംഷഡ്പൂർ എഫ്‌സിയുടെ മൊബാഷിർ റഹ്‌മാൻ ഇടത് വശത്ത് കുതിച്ചുകൊണ്ടിരുന്ന മറേയ്‌ക്ക് തികച്ചും വെയ്റ്റഡ് ലോബ് നൽകിയതോടെ അത് ഒടുവിൽ ഫലം കണ്ടു. ബോക്‌സിന് പുറത്തേക്ക് നീങ്ങിയ മുറെ, ഡെഫ്റ്റ് ഫസ്റ്റ് ടച്ചിലൂടെ പന്ത് നിയന്ത്രിച്ചു. ഒരു പാസ് നൽക്കുന്നതിനുപകരം, അവൻ തൻ്റെ സഹജാവബോധത്തെ വിശ്വസിക്കുകയും അടുത്തുള്ള പോസ്റ്റിലേക്ക് ശക്തമായി നിറയോഴിക്കുകയും ചെയ്തു. തൊണ്ണൂറ്റിമൂന്നാം മിനിറ്റിൽ പന്ത് പോസ്റ്റിൽ നിന്നും വലയുടെ പിന്നിലേക്ക് വഴിമാറി, ജംഷഡ്പൂർ എഫ്‌സിക്ക് എവേ വിജയവും മൂന്ന് പോയിൻ്റും സ്വന്തം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത കേസ്; സ്കോട്ട്ലൻഡിൽ മലയാളി നഴ്സിന് ഏഴുവർഷത്തിലേറെ തടവ് ശിക്ഷ

International
  •  2 days ago
No Image

ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  2 days ago
No Image

സംസ്ഥാനത്തെ ദേശീയ പാതകളുടെ തകർച്ച: എല്ലാ റീച്ചുകളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് എൻ.എച്ച്.എ.ഐ

Kerala
  •  2 days ago
No Image

വിവാഹ വാർഷികാഘോഷത്തിനെത്തിയ യുവതി കെഎസ്ആർടിസി ബസ് കയറി മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

Kerala
  •  2 days ago
No Image

ഷാർജയിൽ എമിറേറ്റ്സ് റോഡിൽ ഗതാഗത നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു

uae
  •  2 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ സ്പെഷ്യൽ പൊലിസ് ടീമിന്റെ വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

സുഹൃത്തുക്കൾക്കൊപ്പം പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Kerala
  •  2 days ago
No Image

ജനിതക മാറ്റം സംഭവിച്ച ബീജം വിതരണം ചെയ്തത് 14 യൂറോപ്യൻ രാജ്യങ്ങളിൽ; 197 കുട്ടികൾക്ക് അർബുദം സ്ഥിരീകരിച്ചു; ഡെൻമാർക്ക് സ്പേം ബാങ്കിനെതിരെ അന്വേഷണം

International
  •  2 days ago
No Image

ലേലത്തിൽ ഞെട്ടിക്കാൻ പഞ്ചാബ്‌; ഇതിഹാസമില്ലാതെ വമ്പൻ നീക്കത്തിനൊരുങ്ങി അയ്യർപട

Cricket
  •  2 days ago
No Image

ലോക്സഭയിലെ വാക്പോര്; അമിത് ഷായുടെ പ്രസംഗം നിലവാരം കുറഞ്ഞത്; ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്ന സ്വഭാവം: കെ.സി വേണുഗോപാൽ എം.പി

National
  •  2 days ago