HOME
DETAILS

19കാരന്റെ ജീവനെടുത്തത് ശ്വാസകോശത്തിലേറ്റ ആഴത്തിലുള്ള മുറിവ്;  പ്രതിയില്‍നിന്ന് നേരത്തെയും ഭീഷണിയുണ്ടായിരുന്നെന്ന് യുവാവിന്റെ ബന്ധുക്കള്‍

  
September 22, 2024 | 5:38 AM

kollam-stabbing-alcohol-related-violence

കൊല്ലം : ഇരട്ടക്കടയില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയില്‍ നിന്ന് നേരത്തെയും ഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കള്‍. കൊല്ലം ഇരവിപുരം നാന്‍സി വില്ലയില്‍ ഷിജുവിന്റെ മകന്‍ അരുണ്‍ കുമാറിനെയാണ് (19) ഇരവിപുരം വഞ്ചിക്കോവില്‍ സ്വദേശി പ്രസാദ് (46) കുത്തിക്കൊലപ്പെടുത്തിയത്.

മകളുമായുള്ള പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറാത്തതില്‍ പ്രതി പ്രസാദിന് അരുണിനോട് പകയുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അരുണിന്റെ ജീവനെടുത്തത് ശ്വാസകോശത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ശ്വാസകോശത്തില്‍ രക്തം പടര്‍ന്നത് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍.

മകളെ ശല്യം ചെയ്‌തെന്നാരോപിച്ച് അരുണും പ്രസാദും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസമുണ്ടായ തര്‍ക്കത്തിനിടെ അരുണ്‍ കൊല്ലപ്പെട്ടത്. അരുണിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അരുണിനെ അപായപ്പെടുത്താനായി പ്രസാദ് കത്തി കൈയില്‍ കരുതിയിരുന്നുവെന്നും അരുണിന്റെ ബന്ധുക്കള്‍ പൊലിസിന് മൊഴി നല്‍കി.

അരുണും പെണ്‍കുട്ടിയും ഏറെനാളായി സൗഹൃദത്തിലായിരുന്നു. സംഭവ ദിവസം വൈകിട്ട് പ്രസാദും അരുണും തമ്മില്‍ ഫോണില്‍ വാക്കേറ്റമുണ്ടായിരുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് അരുണിനെ കൊലപ്പെടുത്തിയതെന്ന് അരുണിന്റെ ബന്ധു. പ്രസാദിന്റെ മകളുമായി അരുണ്‍ എട്ടാം ക്ലാസില്‍ തുടങ്ങിയ പ്രണയമാണ്. പ്രസാദ് ഇതിനുമുമ്പും പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. വിവാഹം നടത്തിക്കൊടുക്കാമെന്ന് പ്രസാദ് പറഞ്ഞിട്ടുണ്ട്. പിന്നീട് വിവാഹം അനുവദിക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അരുണിനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ബന്ധുകള്‍ ആരോപിക്കുന്നു. 

വെള്ളിയാഴ്ച വൈകിട്ട് ആറിന് കൊല്ലം വെസ്റ്റ് ഇരട്ടക്കട വലിയകാവ് നഗറിലാണ് കൊലപാതകം നടന്നത്. പിന്നാലെ പ്രതിയായ പ്രസാദ് ശക്തികുളങ്ങര പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കനത്ത മഴ തുടരാൻ സാധ്യത; നിയമലംഘകർക്ക് 2,000 ദിർഹം പിഴ, ജാഗ്രതാ നിർദ്ദേശങ്ങൾ ഇങ്ങനെ

uae
  •  3 days ago
No Image

ബെംഗളുരുവിലെ 200 കോടിയുടെ സ്വത്ത് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയില്ല; രാജീവ് ചന്ദ്രശേഖറെ അയോഗ്യനാക്കണമെന്ന് ആവശ്യം 

Kerala
  •  3 days ago
No Image

സംസ്ഥാനവ്യാപക പര്യടനം, പൊതുയോഗങ്ങൾ; യുഡിഎഫിന്റെ പ്രചാരണ തന്ത്രങ്ങൾക്ക് കരുത്തുപകരാൻ ബുധനാഴ്ച രാഹുൽ ഗാന്ധിയെത്തും

Kerala
  •  3 days ago
No Image

ഇറാന്റെ ഭീഷണിക്കു മുന്നിൽ കീഴടങ്ങില്ല: യുഎഇ വിദേശകാര്യ മന്ത്രി

uae
  •  3 days ago
No Image

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തിലെ ബിജെപി സീൽ: ക്ലറിക്കൽ പിഴവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ; കത്ത് നേരത്തെ പിൻവലിച്ചെന്നും വിശദീകരണം

Kerala
  •  3 days ago
No Image

ഖത്തറിലെ സർക്കാർ ഓഫീസുകൾ നാളെ മുതൽ സാധാരണ നിലയിലേക്ക്; ജോലിസ്ഥലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കാൻ നിർദ്ദേശം

qatar
  •  3 days ago
No Image

മെസ്സിയുടെ റെക്കോർഡ് തകർത്ത 'യൂറോപ്യൻ രാജാവ്' ഇനി അമേരിക്കയിലേക്ക്'; ഒർലാൻഡോ സിറ്റിയുമായി കരാറൊപ്പിട്ടു

latest
  •  3 days ago
No Image

നീ പാർട്ടിയുടെ സ്വത്ത്, നിന്റെ ത്യാഗത്തിന് പ്രതിഫലം ഉറപ്പ്; സ്ഥാനാർത്ഥിത്വം പിൻവലിച്ച അഡ്വ. സഞ്ജയ് ഖാനെ ചേർത്തുപിടിച്ച് കെസി വേണു​ഗോപാൽ

National
  •  3 days ago
No Image

ബാങ്ക് വിവരങ്ങൾ കൈമാറരുത്; വ്യാജ ഫോൺ വിളികൾക്കെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  3 days ago
No Image

'ഏത് ചിഹ്നത്തിൽ കുത്തിയാലും, കത്തിലും താമര'; തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ; പരിഹാസവുമായി നികേഷ് കുമാർ

Kerala
  •  3 days ago