HOME
DETAILS

മരണം 569; ലബനാനിൽ ഇസ്റാഈൽ കൂട്ടക്കുരുതി തുടരുന്നു , പതിനായിരത്തിലധികം പേർ അഭയാർഥി കേന്ദ്രങ്ങളിൽ

  
September 25, 2024 | 2:05 AM

israel-attacks-lebanon-live-families-flee-israeli-bombs

ഇസ്റാഈലിൽ ഒരാഴ്ച അടിയന്തരാവസ്ഥ

ബെയ്റൂത്ത്: ലബനാനിൽ ഇസ്റാഈൽ നടത്തുന്ന കനത്ത ആക്രമണത്തിൽ മരണം 569 ആയി ഉയർന്നു. കൊല്ലപ്പെട്ടവരിൽ 50 പേർ കുട്ടികളും 94 പേർ സ്ത്രീകളുമാണ്. 1,835 പേർക്കു പരുക്കേറ്റിട്ടുണ്ട്. ലബനാനിലെ വിവിധ പ്രദേശങ്ങളിൽ ഇസ്റാഈൽ ആക്രമണം നടത്തി.

ഇസ്റാഈൽ വ്യോമതാവളങ്ങൾക്കു നേരെ ഹിസ്ബുല്ലയും പ്രത്യാക്രമണം നടത്തി. ഇസ്റാഈലിൽ ഒരാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 1990 ലെ ആഭ്യന്തര യുദ്ധത്തിനു ശേഷം ലബനാനിലെ ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ട ആക്രമണമാണിത്. തിങ്കളാഴ്ചയാണ് ഇസ്റാഈൽ ആക്രമണം തുടങ്ങിയത്.

ലബനാനിൽ 1,500 ആക്രമണങ്ങൾ നടത്തിയെന്ന് ഇസ്റാഈൽ സൈന്യം പറഞ്ഞു. 2000ൽ അധികം ആയുധങ്ങളാണ് രണ്ടു ദിവസത്തിനിടെ പ്രയോഗിച്ചത്. ഇന്നലെ തെക്കൻ ലബനാനിലെ ഗോബെയ്റിയിൽ ആക്രമണത്തിൽ 6 പേർ കൊല്ലപ്പെടുകയും 15 പേർക്കു പരുക്കേൽക്കുകയും ചെയ്തു. ആക്രമണത്തെ തുടർന്ന് പതിനായിരക്കണക്കിന് ആളുകൾ ലബനാനിൽ വീടൊഴിഞ്ഞു അഭയാർഥി കേന്ദ്രങ്ങളിലേക്ക് മാറി. മേഖല പൂർണയുദ്ധത്തിലേക്ക് വ്യാപിക്കുന്നതു തടയാൻ നയതന്ത്ര തലത്തിലെ പരിഹാരശ്രമങ്ങൾ വൈകരുതെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫൻ ദുജാരിക് പറഞ്ഞു.

ലോസ് ഏഞ്ചൽസിലെ പ്രകടനക്കാർ ലെബനനിലെ ഇസ്രായേലിൻ്റെ ആക്രമണങ്ങളിൽ പ്രതിഷേധിക്കുന്നു

ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് ഭയപ്പെടുത്തുന്ന ലഘുലേഖകൾ ഇസ്റാഈൽ ലബനാനിൽ വിതരണം ചെയ്യുന്നതായി ഹിസ്ബുല്ല അറിയിച്ചു. ലബനാൻ മന്ത്രി ഉൾപ്പെടെയുള്ളവരോട് ഒഴിഞ്ഞു പോകാൻ അഭ്യർഥിച്ച് ഇസ്റാഈലിന്റെ മൊബൈൽ സന്ദേശം ലഭിച്ചു. ലബനാനിലെ കുട്ടികളോടുള്ള മനുഷ്യത്വരഹിത ആക്രമണത്തെ യുനിസെഫ് അപലപിച്ചു. എത്രയും വേഗം ആക്രമണം അവസാനിപ്പിക്കണമെന്ന് യുനിസെഫ് ആവശ്യപ്പെട്ടു. സംഘർഷം ലഘൂകരിക്കാൻ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ശ്രമിക്കുന്നുണ്ടെന്ന് വൈറ്റ്ഹൗസ് അറിയിച്ചു.

അതേ സമയം അക്രമത്തിനും ഇസ്രായേലിന് പിന്തുണ നൽകുന്നതിലും പ്രതിഷേധിച്ച് അമേരിക്കയിൽ പൊതുജനങ്ങൾ നിരത്തിലിറങ്ങി. ലോസ് ഏഞ്ചല്‍സ്, ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍ ഡിസി എന്നിവയുള്‍പ്പെടെ യുഎസ് നഗരങ്ങളിലാണ് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്.

യുദ്ധവിരുദ്ധ പ്രവര്‍ത്തകര്‍ - 'ഹാന്‍ഡ്‌സ് ഓഫ് ദി മിഡില്‍ ഈസ്റ്റ്', 'ഫ്രീ പലസ്തീന്‍' എന്നിവയുള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കി - യുഎസ് സഖ്യകക്ഷിയായ ഇസ്രായേലിനെതിരേ ആയുധ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

A week-long state of emergency has been declared in Israel following heavy attacks in Lebanon, resulting in 569 deaths, including 50 children. With 1,835 injured and widespread destruction, the conflict is escalating. UNICEF condemned the assaults on children, while protests in the U.S. call for an arms embargo against Israel. Efforts to de-escalate the situation continue amid fears of a broader war.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി.സി.എസ് നാസിക് കേസ്: പ്രധാന പ്രതിയുടെ തകര്‍ന്ന പ്രണയബന്ധം നിരപരാധികളുടെ ജീവിതം തകര്‍ത്തെന്ന് അറസ്റ്റിലായ ജീവനക്കാരന്റെ ഭാര്യ,ഹിന്ദുത്വ സംഘങ്ങള്‍ക്ക് പങ്കെന്നും ആരോപണം

National
  •  a day ago
No Image

അടിസ്ഥാന സൗകര്യ വികസനത്തിൽ വിപ്ലവത്തിനൊരുങ്ങി യുഎഇ; 2026-ൽ നടപ്പാക്കുന്നത് മൾട്ടി ബില്യൺ ദിർഹം വികസന പദ്ധതികൾ

uae
  •  a day ago
No Image

ഹോർമുസ് ഉപരോധം: യൂറോപ്യൻ വിമാനക്കമ്പനികൾ ഇന്ധനപ്രതിസന്ധിയിലേക്ക്, സർവിസുകൾ റദ്ദാക്കപ്പെടും, ടിക്കറ്റ് നിരക്ക് ‌ഉയരും

International
  •  a day ago
No Image

സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം: സംഘ്പരിവാർ പ്രവർത്തകൻ അറസ്റ്റിൽ

National
  •  a day ago
No Image

പിർലോയുടെ ശിഷ്യൻ, അറബിയിൽ പ്രാവീണ്യം; യുഎഇ ദേശീയ ടീമിൽ കളിക്കുന്നത് സ്വപ്നം കണ്ട് മലയാളി പയ്യൻ

uae
  •  a day ago
No Image

കോഴിക്കോട് മുഖ്യഖാസിയായി ജമലുല്ലൈലി തങ്ങൾ ഇന്ന് സ്ഥാനമേൽക്കും

Kerala
  •  a day ago
No Image

യുപി മതപരിവർത്തന നിരോധന നിയമം: വ്യാജ എഫ്.ഐ.ആറുകൾ വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് അലഹബാദ് ഹൈക്കോടതി ┃in-depth

National
  •  a day ago
No Image

കുവൈത്തിൽ ക്രിപ്‌റ്റോകറൻസി തട്ടിപ്പ്; വയോധികനെ കബളിപ്പിച്ച സംഘത്തിന് 10 വർഷം തടവും ലക്ഷങ്ങൾ പിഴയും ചുമത്തി

Kuwait
  •  a day ago
No Image

മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ല; പ്രതിപക്ഷം ഒറ്റക്കെട്ടായി എതിര്‍ത്താല്‍ വനിതാ ബില്‍ പാസാക്കാന്‍ കേന്ദ്രം 'പാടുപെടും' 

National
  •  a day ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐ.സി.യു പ്രതിസന്ധിയിൽ: തുണികെട്ടി മറച്ച വാർഡുകളിൽ രോഗികൾ; ആശങ്കയറിയിച്ച് സർജറി വിഭാഗം മേധാവി

Kerala
  •  a day ago