HOME
DETAILS

ഹനിയ്യ, നസ്‌റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്‌റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും 

  
Web Desk
October 02, 2024 | 3:01 AM

Over 200 Ballistic Missiles Strike Israel in Unprecedented Attack Triggering Global Shockwaves

ഇസ്‌റാഈലിനെ മാത്രമല്ല ലോക രാജ്യങ്ങളെ ഒന്നായി വിറപ്പിച്ച് കഴിഞ്ഞ രാത്രിയില്‍ തീമഴയായി പെയ്തിറങ്ങിയത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍. പ്രതീക്ഷിക്കാത്തത്രയും തീവ്രമായ ആക്രമണത്തില്‍ ഇസ്‌റാഈലിലെ മുഴുവന്‍ നഗരങ്ങളും അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങിയ രാവായിരുന്നു കഴിഞ്ഞു പോയത്.  

മുഴുവന്‍ ജനങ്ങളോടും ബങ്കറുകളിലേക്ക് മാറാനായിരുന്നു നിര്‍ദേശം. ഒരു കോടിയിലേറെ ജനങ്ങള്‍ ബങ്കറുകളിലൊളിച്ചതായാണ് റിപ്പോര്‍ട്ട്. ബെന്‍ ഗുരിയോണ്‍ ഉള്‍പ്പെടെ എല്ലാ വിമാനത്താവളങ്ങളുടെയും പ്രവര്‍ത്തനം നിര്‍ത്തി. വ്യോമാതിര്‍ത്തി പൂര്‍ണമായും അടച്ചിട്ടു. റെയില്‍ ഗതാഗതവും നിര്‍ത്തി.

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെ എല്ലാ മന്ത്രിമാരും മണിക്കൂറുകള്‍ ബങ്കറുകളുടെ സുരക്ഷയിലാണ് കഴിച്ചുകൂട്ടിയത്. ഭീഷണി മുഴക്കുക എന്നതിലപ്പുറം ഇറാന്‍ തിരിച്ചടിക്കില്ലെന്നായിരുന്നു  കണക്കുകൂട്ടല്‍. എന്നാല്‍ എല്ലാ ധാരണകളേയും ഇറാന്‍ തകര്‍ത്തെറിഞ്ഞതോടെ ഇനിയെന്ത് എന്ന വിഭ്രാന്തിയിലാണ് നെതന്യാഹുവും സൈനിക നേതൃത്വവും. 

അതേസമയം, മിസൈല്‍ ആക്രമണം പരാജയമാണെന്ന വാദം പതിവു പോലെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും നെതന്യാഹുവും അവകാശപ്പെടുന്നുണ്ട്. ഇറാഖിലും ജോര്‍ദാനിലും യു.എസ് സെന്‍ട്രല്‍ കമാന്റ് ഇടപെടല്‍ മൂലം നിരവധി ഇറാന്‍ മിസൈലുകള്‍ പ്രതിരോധിച്ചതായാണ് പെന്റഗണ്‍ പറയുന്നത്. എന്നാല്‍ മധ്യ ഇസ്‌റാഈലിലെ ഗദേരയിലെ ഒരു സ്‌കൂള്‍ റോക്കറ്റ് ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. റോക്കറ്റ് പതിച്ചതിന്റെ ഫോട്ടോകളും വിഡിയോകളും പുറത്തുവിട്ടിട്ടുണ്ട്. 

മിസൈലുകള്‍ പലതും ലക്ഷ്യം കണ്ടതായി ഇറാന്‍ അവകാശപ്പെടുന്നു. സൈനിക കേന്ദ്രങ്ങളില്‍ പതിച്ച മിസൈലുകള്‍ വ്യാപക നാശനഷ്ടങ്ങളും ആളപായവും സൃഷ്ടിച്ചതായി വിവിധ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയുടെയും ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയുടെയും വധത്തിനുള്ള തിരിച്ചടിയുടെ ആദ്യഘട്ടം മാത്രമാണിതെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രതികാരത്തിനു തുനിഞ്ഞാല്‍ ഇസ്‌റാഈലിനെതിരെ ഏതറ്റം വരെ പോകാനും സജ്ജമാണെന്നും ഇറാന്‍ പ്രതിരോധ മന്ത്രി കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ ഹാർബറിനെയും ശൈഖ് സായിദ് റോഡിനെയും ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ 90% പണികളും പൂർത്തിയായി

uae
  •  18 hours ago
No Image

ഇടുക്കിയില്‍ രാത്രിയാത്രയ്ക്ക് നിയന്ത്രണം; വൈകിട്ട് 7 മുതല്‍ പുലര്‍ച്ചെ 6 വരെ വിലക്ക്

Kerala
  •  18 hours ago
No Image

ഇന്ധനവില കൂടിയെങ്കിലും പതറാതെ യുഎഇ ഡ്രൈവർമാർ; ചെലവ് കുറയ്ക്കാൻ പുത്തൻ വഴികൾ; ആഴ്ചയിൽ ലാഭിക്കുന്നത് 100 ദിർഹം വരെ

uae
  •  18 hours ago
No Image

'മത്സര ദിവസം മാത്രം വരുക, കഴിഞ്ഞാല്‍ ഉടന്‍ തിരിച്ചു പോവുക'; ഇറാന്‍ ടീമിന് കടുത്ത നിയന്ത്രണവുമായി യു.എസ്

Football
  •  18 hours ago
No Image

'നട്ടതല്ല സാറേ, തനിയെ മുളച്ചതാ'; വീട്ടുവളപ്പില്‍ 360 സെന്റിമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടി, മധ്യവയസ്‌കന്‍ അറസ്റ്റില്‍

Kerala
  •  19 hours ago
No Image

ഗൾഫ് യാത്രക്കാർക്ക് തിരിച്ചടി; യുഎഇയിൽ നിന്നും പ്രമുഖ അറബ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 35% വരെ വർദ്ധിച്ചേക്കും

uae
  •  19 hours ago
No Image

ബംഗാളില്‍ മദ്രസകളുടെ ഡാറ്റകള്‍ ശേഖരിക്കാന്‍ സുവേന്ദു സര്‍ക്കാര്‍; നീക്കം വന്ദേമാതരം നിര്‍ബന്ധമാക്കിയതിന് പിന്നാലെ

Kerala
  •  19 hours ago
No Image

ബറക്ക ആണവനിലയത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണം; അന്താരാഷ്ട്ര സംരക്ഷണം വേണമെന്ന് യുഎഇ

uae
  •  19 hours ago
No Image

പരിശോധന ശക്തമാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ്; ഷിഗല്ല തടയാന്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍

Kerala
  •  19 hours ago
No Image

ഇറാഖ് താരത്തെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് ചോദ്യം ചെയ്തു; താരങ്ങള്‍ക്ക് അമേരിക്കയില്‍ വിസ പ്രതിസന്ധി

Football
  •  20 hours ago