HOME
DETAILS

ഹനിയ്യ, നസ്‌റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്‌റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും 

  
Web Desk
October 02, 2024 | 3:01 AM

Over 200 Ballistic Missiles Strike Israel in Unprecedented Attack Triggering Global Shockwaves

ഇസ്‌റാഈലിനെ മാത്രമല്ല ലോക രാജ്യങ്ങളെ ഒന്നായി വിറപ്പിച്ച് കഴിഞ്ഞ രാത്രിയില്‍ തീമഴയായി പെയ്തിറങ്ങിയത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍. പ്രതീക്ഷിക്കാത്തത്രയും തീവ്രമായ ആക്രമണത്തില്‍ ഇസ്‌റാഈലിലെ മുഴുവന്‍ നഗരങ്ങളും അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങിയ രാവായിരുന്നു കഴിഞ്ഞു പോയത്.  

മുഴുവന്‍ ജനങ്ങളോടും ബങ്കറുകളിലേക്ക് മാറാനായിരുന്നു നിര്‍ദേശം. ഒരു കോടിയിലേറെ ജനങ്ങള്‍ ബങ്കറുകളിലൊളിച്ചതായാണ് റിപ്പോര്‍ട്ട്. ബെന്‍ ഗുരിയോണ്‍ ഉള്‍പ്പെടെ എല്ലാ വിമാനത്താവളങ്ങളുടെയും പ്രവര്‍ത്തനം നിര്‍ത്തി. വ്യോമാതിര്‍ത്തി പൂര്‍ണമായും അടച്ചിട്ടു. റെയില്‍ ഗതാഗതവും നിര്‍ത്തി.

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെ എല്ലാ മന്ത്രിമാരും മണിക്കൂറുകള്‍ ബങ്കറുകളുടെ സുരക്ഷയിലാണ് കഴിച്ചുകൂട്ടിയത്. ഭീഷണി മുഴക്കുക എന്നതിലപ്പുറം ഇറാന്‍ തിരിച്ചടിക്കില്ലെന്നായിരുന്നു  കണക്കുകൂട്ടല്‍. എന്നാല്‍ എല്ലാ ധാരണകളേയും ഇറാന്‍ തകര്‍ത്തെറിഞ്ഞതോടെ ഇനിയെന്ത് എന്ന വിഭ്രാന്തിയിലാണ് നെതന്യാഹുവും സൈനിക നേതൃത്വവും. 

അതേസമയം, മിസൈല്‍ ആക്രമണം പരാജയമാണെന്ന വാദം പതിവു പോലെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും നെതന്യാഹുവും അവകാശപ്പെടുന്നുണ്ട്. ഇറാഖിലും ജോര്‍ദാനിലും യു.എസ് സെന്‍ട്രല്‍ കമാന്റ് ഇടപെടല്‍ മൂലം നിരവധി ഇറാന്‍ മിസൈലുകള്‍ പ്രതിരോധിച്ചതായാണ് പെന്റഗണ്‍ പറയുന്നത്. എന്നാല്‍ മധ്യ ഇസ്‌റാഈലിലെ ഗദേരയിലെ ഒരു സ്‌കൂള്‍ റോക്കറ്റ് ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. റോക്കറ്റ് പതിച്ചതിന്റെ ഫോട്ടോകളും വിഡിയോകളും പുറത്തുവിട്ടിട്ടുണ്ട്. 

മിസൈലുകള്‍ പലതും ലക്ഷ്യം കണ്ടതായി ഇറാന്‍ അവകാശപ്പെടുന്നു. സൈനിക കേന്ദ്രങ്ങളില്‍ പതിച്ച മിസൈലുകള്‍ വ്യാപക നാശനഷ്ടങ്ങളും ആളപായവും സൃഷ്ടിച്ചതായി വിവിധ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയുടെയും ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയുടെയും വധത്തിനുള്ള തിരിച്ചടിയുടെ ആദ്യഘട്ടം മാത്രമാണിതെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രതികാരത്തിനു തുനിഞ്ഞാല്‍ ഇസ്‌റാഈലിനെതിരെ ഏതറ്റം വരെ പോകാനും സജ്ജമാണെന്നും ഇറാന്‍ പ്രതിരോധ മന്ത്രി കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ; വിപണിയിൽ ട്രെൻഡ് മാറ്റം, ഉപഭോക്താക്കൾ ലക്ഷ്യമിടുന്നത് ഇവ!

uae
  •  12 days ago
No Image

യുഎഇയിലെ പുതിയ സ്കൂൾ പ്രവേശന നിയമം; പ്രായപരിധി കുറച്ചത് കൊണ്ട് മാത്രം സ്കൂൾ പ്രവേശനം ഉറപ്പുനൽകാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം

uae
  •  12 days ago
No Image

കൊടി കൈമാറ്റം, മാധ്യമങ്ങളിലെ വാര്‍ത്ത വാസ്തവ വിരുദ്ധം: ജിഫ്രി തങ്ങള്‍ 

organization
  •  12 days ago
No Image

അന്‍വറും സി.കെ ജാനുവും യു.ഡി.എഫിലേക്ക്; അസോസിയേറ്റ് അംഗങ്ങളാക്കാന്‍ ധാരണ

Kerala
  •  12 days ago
No Image

ടി.പി വധക്കേസ് പ്രതികള്‍ക്ക് വീണ്ടും പരോള്‍: മുഹമ്മദ് ഷാഫിക്കും ഷിനോജിനും അനുവദിച്ചത് സ്വാഭാവിക പരോളെന്ന് അധികൃതര്‍

Kerala
  •  12 days ago
No Image

പാലക്കാട് കരോള്‍ സംഘത്തിന് നേരെ ബി.ജെ.പി- ആര്‍.എസ്.എസ് ആക്രമണം

Kerala
  •  12 days ago
No Image

'ഒരു മാസത്തിനുള്ളില്‍ ഹിന്ദി പഠിക്ക് ,ഇല്ലെങ്കില്‍....' സൗത്ത് ആഫ്രിക്കന്‍ പൗരനെ ഭീഷണിപ്പെടുത്തി ബി.ജെ.പി കൗണ്‍സിലര്‍ 

National
  •  12 days ago
No Image

കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ പരാതിയില്‍ നടപടി: ആര്യക്കും സച്ചിനും നോട്ടിസ് 

Kerala
  •  12 days ago
No Image

വാളയാര്‍ ആള്‍ക്കൂട്ടകൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ്, രാം നാരായണ്‍ വര്‍ഗീയ-വംശീയ വിഷത്തിന്റെ ഇര: എം.ബി രാജേഷ്

Kerala
  •  12 days ago
No Image

ബംഗളൂരുവിലും ബുള്‍ഡോസര്‍ രാജ്;  മുസ്‌ലിം കോളനിയിലെ 400ഓളം കുടിലുകള്‍ പൊളിച്ചുമാറ്റി, തെരുവിലായത് കുഞ്ഞുങ്ങളും ഗര്‍ഭിണികളും ഉള്‍പെടെ 3000ത്തിലേറെ മനുഷ്യര്‍

National
  •  12 days ago