HOME
DETAILS

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

  
Web Desk
October 09, 2024 | 6:38 PM

Prominent businessman Ratan Tata passed away

മുംബൈ: പ്രമുഖ ഇന്ത്യൻ വ്യവസായിയും ടാറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എമിരറ്റ്സുമായ രത്തന്‍ ടാറ്റ (86) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചിരിത്സയിലായിരുന്നു. ജെ.ആർ.ഡി ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28നാണ് രത്തന്റെ ജനനം. മുംബൈയിലെ കാംപിയൻ, കത്തീഡ്രൽ ആൻഡ് ജോൺ കോനൻ സ്കൂളുകളിൽ പഠനം. ന്യൂയോർക്കിലെ ഇത്താക്കയിലുള്ള കോർണൽ സർവകലാശാലയിൽനിന്ന് ബിരുദം. ഇന്ത്യയിൽ മടങ്ങിയെത്തി 1962ൽ ടാറ്റ മോട്ടോഴ്‌സിന്റെ പഴയരൂപമായ ടെൽകോയിൽ ട്രെയിനിയായി.

1991ൽ ജെ.ആർ.ഡി ടാറ്റയിൽനിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തു. 2012 വരെ 21 വർഷം ഈ സ്ഥാനത്ത് തുടർന്നു. ടാറ്റ സൺസിൽ ചെയർമാൻ എമരിറ്റ്സായ അദ്ദേഹം 2016ൽ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനെ തുടർന്ന് ഇടക്കാല ചെയർമാനായി വീണ്ടുമെത്തി. 2017ൽ എൻ. ചന്ദ്രശേഖരനെ ചെയർമാനാക്കുന്നതുവരെ ആ സ്ഥാനത്തുതുടർന്നു. അവിവാഹിതനായിരുന്നു ടാറ്റ. മികച്ച പൈലറ്റുമായിരുന്നു. രാജ്യം 2000ത്തിൽ പത്മഭൂഷണും 2008ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചിരുന്നു

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

    ജനനം: 1937 ഡിസംബര്‍ 28-ന് നവല്‍ ടാറ്റയുടെയും സുനൂ ടാറ്റയുടെയും മകനായി ജനിച്ചു.
    വിദ്യാഭ്യാസം: മുംബൈയിലെ കാംപിയന്‍ സ്‌കൂളിലും കത്തീഡ്രല്‍ ആന്‍ഡ് ജോണ്‍ കോനന്‍ സ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് യുഎസിലെ കോര്‍ണല്‍ സര്‍വകലാശാലയില്‍ നിന്ന് 1962-ല്‍ ബിഎസ്സി ആര്‍ക്കിടെക്ചര്‍ എന്‍ജിനീയറിങ് ബിരുദവും 1975-ല്‍ ഹാര്‍വാഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് അഡ്വാന്‍സ്ഡ് മാനേജ്‌മെന്റ് പ്രോഗ്രാമും പൂര്‍ത്തിയാക്കി.

ടാറ്റ ഗ്രൂപ്പിലെ ജീവിതം

    1962: ടാറ്റ ഇന്‍ഡസ്ട്രീസില്‍ ചേര്‍ന്നു.
    1963: ടാറ്റ അയേണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയില്‍ (ടിസ്‌കോ) ജംഷഡ്പുരില്‍ ജോലിയില്‍ പ്രവേശിച്ചു.
    1965: ടിസ്‌കോ എന്‍ജിനീയറിങ് ഡിവിഷനില്‍ ടെക്‌നിക്കല്‍ ഓഫീസറായി.
    1969: ടാറ്റ ഗ്രൂപ്പിന്റെ ഓസ്‌ട്രേലിയയിലെ റെസിഡന്റ് പ്രതിനിധിയായി.
    1970: ഇന്ത്യയില്‍ തിരിച്ചെത്തി ടാറ്റ കണ്‍സല്‍റ്റന്‍സി സര്‍വീസസില്‍ (ടിസിഎസ്) ചേര്‍ന്നു.
    1971: നെല്‍കോ (നാഷനല്‍ റേഡിയോ ആന്‍ഡ് ഇലക്ട്രോണിക്‌സ് കമ്പനി ലിമിറ്റഡ്) ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ആയി.
    1974: ടാറ്റ സണ്‍സിന്റെ ബോര്‍ഡ് മെമ്പറായി.
    1981: ടാറ്റ ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനായി.
    1986-1989: എയര്‍ ഇന്ത്യയുടെ ചെയര്‍മാനായി.
    1991: ടാറ്റ സണ്‍സിന്റെയും ടാറ്റ ട്രസ്റ്റുകളുടെയും ചെയര്‍മാനായി.

അംഗീകാരങ്ങളും വിരമിക്കല്‍

    2000: പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു.
    2008: പത്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു.
    2012: ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ പദവിയില്‍ നിന്ന് വിരമിച്ച് ചെയര്‍മാന്‍ ഇമെരിറ്റസായി.
    2023: ഓസ്‌ട്രേലിയയുടെ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ പദവി ലഭിച്ചു.

 




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയുടെ സർജിക്കൽ സ്ട്രൈക്ക്; യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന ഒപ്റ്റിക്കൽ ഫൈബർ പദ്ധതിയിൽനിന്ന് ഇസ്റാഈലിനെ ഒഴിവാക്കി, പകരം സിറിയ

Saudi-arabia
  •  7 days ago
No Image

കോണ്‍ഗ്രസുമായി ഇടഞ്ഞു; ആര്‍. രശ്മി ബി.ജെ.പിയിലേക്ക്

Kerala
  •  7 days ago
No Image

ആശുപത്രികളിലെ അനാസ്ഥ; പത്തുവര്‍ഷത്തിനിടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് 45 ലേറെ അന്വേഷണങ്ങള്‍, നടക്കുന്നത് റിപ്പോര്‍ട്ട് തേടല്‍ മാത്രം

Kerala
  •  7 days ago
No Image

ആവശ്യമായ മുഴുവൻ വൈദ്യുതിയും സോളാർ പാനലുകൾ വഴി; യുഎഇയിലെ ആദ്യ 'നെറ്റ്-സീറോ' മസ്ജിദ് മസ്ദർ സിറ്റിയിൽ തുറന്നു

uae
  •  7 days ago
No Image

ആരോഗ്യമന്ത്രിയുടെ വസതിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; പൊലിസിന് ഗുരുതര സുരക്ഷാ വീഴ്ചയെന്ന് റിപോര്‍ട്ട്

Kerala
  •  7 days ago
No Image

എന്തുകൊണ്ട് അടിക്കടി പിഴവുകൾ; മാനദണ്ഡങ്ങൾ അവഗണിക്കുന്നതുതന്നെ

Kerala
  •  7 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവത്തിനെത്തിയ ഡോക്ടര്‍ക്ക് ദുരനുഭവം; പിജി ഡോക്ടര്‍ മോശമായി പെരുമാറിയെന്ന് സൂപ്രണ്ടിന്റെ റിപോര്‍ട്ട്

Kerala
  •  7 days ago
No Image

കള്ളവോട്ട്, വോട്ട് നീക്കൽ: ആശങ്കയുമായി രാഷ്ട്രീയ പാർട്ടികൾ

Kerala
  •  7 days ago
No Image

കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് യാത്രക്കാരന്റെ കടിയേറ്റു; പ്രതി പിടിയില്‍

Kerala
  •  7 days ago
No Image

വോട്ടർപട്ടികയിൽ ഇടംനേടിയത് 2.23 ലക്ഷം പ്രവാസികൾ മാത്രം; 20 ലക്ഷം പേർ എവിടെ ?

Kerala
  •  7 days ago