HOME
DETAILS

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

  
Web Desk
October 09, 2024 | 6:38 PM

Prominent businessman Ratan Tata passed away

മുംബൈ: പ്രമുഖ ഇന്ത്യൻ വ്യവസായിയും ടാറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എമിരറ്റ്സുമായ രത്തന്‍ ടാറ്റ (86) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചിരിത്സയിലായിരുന്നു. ജെ.ആർ.ഡി ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28നാണ് രത്തന്റെ ജനനം. മുംബൈയിലെ കാംപിയൻ, കത്തീഡ്രൽ ആൻഡ് ജോൺ കോനൻ സ്കൂളുകളിൽ പഠനം. ന്യൂയോർക്കിലെ ഇത്താക്കയിലുള്ള കോർണൽ സർവകലാശാലയിൽനിന്ന് ബിരുദം. ഇന്ത്യയിൽ മടങ്ങിയെത്തി 1962ൽ ടാറ്റ മോട്ടോഴ്‌സിന്റെ പഴയരൂപമായ ടെൽകോയിൽ ട്രെയിനിയായി.

1991ൽ ജെ.ആർ.ഡി ടാറ്റയിൽനിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തു. 2012 വരെ 21 വർഷം ഈ സ്ഥാനത്ത് തുടർന്നു. ടാറ്റ സൺസിൽ ചെയർമാൻ എമരിറ്റ്സായ അദ്ദേഹം 2016ൽ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനെ തുടർന്ന് ഇടക്കാല ചെയർമാനായി വീണ്ടുമെത്തി. 2017ൽ എൻ. ചന്ദ്രശേഖരനെ ചെയർമാനാക്കുന്നതുവരെ ആ സ്ഥാനത്തുതുടർന്നു. അവിവാഹിതനായിരുന്നു ടാറ്റ. മികച്ച പൈലറ്റുമായിരുന്നു. രാജ്യം 2000ത്തിൽ പത്മഭൂഷണും 2008ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചിരുന്നു

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

    ജനനം: 1937 ഡിസംബര്‍ 28-ന് നവല്‍ ടാറ്റയുടെയും സുനൂ ടാറ്റയുടെയും മകനായി ജനിച്ചു.
    വിദ്യാഭ്യാസം: മുംബൈയിലെ കാംപിയന്‍ സ്‌കൂളിലും കത്തീഡ്രല്‍ ആന്‍ഡ് ജോണ്‍ കോനന്‍ സ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് യുഎസിലെ കോര്‍ണല്‍ സര്‍വകലാശാലയില്‍ നിന്ന് 1962-ല്‍ ബിഎസ്സി ആര്‍ക്കിടെക്ചര്‍ എന്‍ജിനീയറിങ് ബിരുദവും 1975-ല്‍ ഹാര്‍വാഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് അഡ്വാന്‍സ്ഡ് മാനേജ്‌മെന്റ് പ്രോഗ്രാമും പൂര്‍ത്തിയാക്കി.

ടാറ്റ ഗ്രൂപ്പിലെ ജീവിതം

    1962: ടാറ്റ ഇന്‍ഡസ്ട്രീസില്‍ ചേര്‍ന്നു.
    1963: ടാറ്റ അയേണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയില്‍ (ടിസ്‌കോ) ജംഷഡ്പുരില്‍ ജോലിയില്‍ പ്രവേശിച്ചു.
    1965: ടിസ്‌കോ എന്‍ജിനീയറിങ് ഡിവിഷനില്‍ ടെക്‌നിക്കല്‍ ഓഫീസറായി.
    1969: ടാറ്റ ഗ്രൂപ്പിന്റെ ഓസ്‌ട്രേലിയയിലെ റെസിഡന്റ് പ്രതിനിധിയായി.
    1970: ഇന്ത്യയില്‍ തിരിച്ചെത്തി ടാറ്റ കണ്‍സല്‍റ്റന്‍സി സര്‍വീസസില്‍ (ടിസിഎസ്) ചേര്‍ന്നു.
    1971: നെല്‍കോ (നാഷനല്‍ റേഡിയോ ആന്‍ഡ് ഇലക്ട്രോണിക്‌സ് കമ്പനി ലിമിറ്റഡ്) ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ആയി.
    1974: ടാറ്റ സണ്‍സിന്റെ ബോര്‍ഡ് മെമ്പറായി.
    1981: ടാറ്റ ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനായി.
    1986-1989: എയര്‍ ഇന്ത്യയുടെ ചെയര്‍മാനായി.
    1991: ടാറ്റ സണ്‍സിന്റെയും ടാറ്റ ട്രസ്റ്റുകളുടെയും ചെയര്‍മാനായി.

അംഗീകാരങ്ങളും വിരമിക്കല്‍

    2000: പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു.
    2008: പത്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു.
    2012: ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ പദവിയില്‍ നിന്ന് വിരമിച്ച് ചെയര്‍മാന്‍ ഇമെരിറ്റസായി.
    2023: ഓസ്‌ട്രേലിയയുടെ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ പദവി ലഭിച്ചു.

 




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴക്കെടുതി: ഗുജറാത്ത് സർക്കാരിൻ്റെ ധനസഹായത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കർഷകർ

National
  •  6 days ago
No Image

കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; വിദ്യാർഥിയുടെ പരാതിയിൽ അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി ആർ. ബിന്ദു

Kerala
  •  6 days ago
No Image

ശൂന്യവേതന അവധി; സർവീസിൽ തിരികെ പ്രവേശിക്കാത്ത ജീവനക്കാർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ധനവകുപ്പ്

Kerala
  •  6 days ago
No Image

പോപ്പുലർ ഫ്രണ്ടിന്റെ മഞ്ചേരിയിലെ ഗ്രീൻ വാലി അക്കാദമിയടക്കം 67 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

Kerala
  •  6 days ago
No Image

നിയന്ത്രണം വിട്ട കാർ മതിൽ തകർത്ത് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു: ഡ്രൈവർക്ക് ഗുരുതര പരുക്ക്

Kerala
  •  6 days ago
No Image

സൗത്ത് ആഫ്രിക്കൻ പരമ്പരക്ക് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  6 days ago
No Image

വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവം; വിമർശനത്തിന് പിന്നാലെ പിൻവലിച്ച പോസ്റ്റ് ഇംഗ്ലീഷ് പരിഭാഷയോടെ വീണ്ടും പങ്കുവെച്ച് ദക്ഷിണ റെയിൽവേ

Kerala
  •  6 days ago
No Image

ബെം​ഗളൂരുവിൽ ബൈക്ക് ടാക്‌സി യാത്രയ്ക്കിടെ ലൈംഗികാതിക്രമ ശ്രമം: യുവതിയുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസ്

National
  •  6 days ago
No Image

ഞാൻ റൊണാൾഡൊക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും ചരിത്രത്തിലെ ഏറ്റവും മികച്ച താരം മറ്റൊരാളാണ്: ലിവർപൂൾ താരം

Football
  •  6 days ago
No Image

'ദുബൈ മെട്രോയിലെ ഒരു സാധാരണ ദിവസം'; പുരോഗതിയുടെ കാഴ്ച പങ്കുവെച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  6 days ago