HOME
DETAILS

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

  
Web Desk
October 16, 2024 | 7:12 AM

Over 400000 Children in Lebanon Displaced and Homeless Due to Conflict

ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ വെറും മൂന്നാഴ്ചക്കിടെ ലെബനാനില്‍ നാല് ലക്ഷം കുഞ്ഞുങ്ങള്‍ തെരുവില്‍. വീടുകളുടെ സുരക്ഷയില്‍ നിന്നും പ്രിയപ്പെട്ടവരുടെ സ്‌നേഹത്തില്‍ നിന്നും കൂട്ടുകാരുടെ കളിയാരവങ്ങളില്‍ നിന്നും പറിച്ചെറിയപ്പെട്ട് തെരുവിന്റെ ഭീതിദമായ ഇരുട്ടിലേക്ക്. എങ്ങോട്ടു പോകണമെന്നറിയാതെ.  പെയ്തിറങ്ങുന്ന മരണമഴകള്‍ തട്ടിത്തെറിപ്പിക്കുന്ന തീപ്പൊരികളാണിപ്പോള്‍ അവര്‍ക്കു മുന്നില്‍ വെളിച്ചം തീര്‍ക്കുന്നത്. ബോംബുകള്‍ തീര്‍ക്കുന്ന സ്‌ഫോടന ശബ്ദങ്ങളാതൊന്നും കേള്‍ക്കാനില്ലാത്ത അവസ്ഥ.

ഒരു വര്‍ഷം കൊണ്ട് ഗസ്സയെ മരണതീരമാക്കിയ ഇസ്‌റാഈല്‍ ലെബനാനില്‍ എത്തിയപ്പോഴുള്ള അവസ്ഥയാണിത്. വെറും മൂന്നാഴ്ചക്കിടെ ലബനാനില്‍ നാല് ലക്ഷം കുട്ടികള്‍ ഭവനരഹിതരായതായെന്ന കണക്ക്  യു.എന്‍ ആണ് പുറത്തു വിട്ടത്. ആക്രമണത്തെത്തുടര്‍ന്ന് മൂന്നാഴ്ചയ്ക്കിടെ ഇതുവരെ മൊത്തം 12 ലക്ഷം പേരാണ് പലായനം ചെയ്തത്. ഇവരെല്ലാം വടക്കന്‍ ബെയ്‌റൂത്തില്‍നിന്നാണ് പലായനം ചെയ്തതെന്ന് യുനിസെഫിന്റെ മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ടെഡ് ചൈബാന്‍ പറഞ്ഞു. ഭവനരഹിതരായവര്‍ക്ക് താമസിക്കാനായി അഭയകേന്ദ്രങ്ങളാക്കി മാറ്റിയ സ്‌കൂളുകള്‍ അദ്ദേഹം സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആക്രമണം ഏറ്റവുമധികം ബാധിച്ചത് കുട്ടികളെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

മൂന്നാഴ്ചക്കിടെ ലബനാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 2500നടുത്താണെന്നാണ് കണക്ക്. പരുക്കേറ്റവരും നിരവധി. അതിനിടെ ഇസ്‌റാഈല്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കിടയില്‍ സമാധാന നീക്കങ്ങളും ഊര്‍ജിത മാണെന്ന് റിപ്പോര്‍ട്ടുണ്ട്. ആക്രമണം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് ഇസ്‌റാഈലില്‍ നിന്നുള്ള ചില ഉറപ്പുകള്‍ ജോ ബൈഡന്‍ ഭരണകൂടം നല്‍കിയതായി ലബനീസ് പ്രധാനമന്ത്രി നജീബ് മീഖാതി പറഞ്ഞു. ഞങ്ങള്‍ വെടിനിര്‍ത്തല്‍ ആഗ്രഹിക്കുന്നു. എത്രയും പെട്ടെന്ന് സമാധാനം പുലരണമെന്ന് ആവശ്യപ്പെടുന്നു നജീബ് മീഖാതി പറഞ്ഞു.

സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ഏറ്റവും മികച്ച പരിഹാരം വെടിനിര്‍ത്തല്‍ മാത്രമാണെന്ന് ഹിസ്ബുല്ല നേതാവ് നഈം ഖാസിം പറഞ്ഞു. പുതിയ സാഹചര്യത്തില്‍ ലബനാന്‍ സന്ദര്‍ശിക്കുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി പറഞ്ഞു. ലബനാനിലെ സമാധാന ദൗത്യസേനയില്‍ ഇറ്റലിയും അംഗമാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേനല്‍ക്കാലത്ത് വീട്ടിലും പരിസരത്തും പാമ്പ് വരാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

TIPS & TRICKS
  •  10 hours ago
No Image

'അൻവറിന് രാഷ്ട്രീയ സ്ഥിരതയില്ല; നല്ലൊരു ഡോക്ടറെ കാണുന്നത് നന്നാവും'; അൻവറിനെ തള്ളി തൃണമൂൽ കോൺ​ഗ്രസ് 

Kerala
  •  11 hours ago
No Image

ഹോർമുസ് ഉപരോധം നീക്കിയേക്കും: ട്രംപുമായി സംസാരിച്ച് അസിം മുനീർ; സമാധാന ചർച്ചകൾക്ക് വഴിതെളിയുന്നു

International
  •  11 hours ago
No Image

കുവൈത്ത് വിമാനത്താവളം വീണ്ടും തുറക്കുന്നു; സജ്ജീകരണങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി

Kuwait
  •  11 hours ago
No Image

ജമ്മുകശ്മീരില്‍ ബസ് തലകീഴായി മറിഞ്ഞ് 21 പേര്‍ മരിച്ചു; 29 പേര്‍ക്ക് പരുക്ക്

Kerala
  •  11 hours ago
No Image

മഴ വരുന്നു; അടുത്ത മൂന്ന് മണിക്കൂറില്‍ ആറ് ജില്ലകള്‍ക്ക് മുന്നറിയിപ്പ്; ശക്തമായ കാറ്റിനും ഇടിമിന്നിലിനും സാധ്യത 

Kerala
  •  11 hours ago
No Image

ഛത്തീസ്ഗഡിൽ വിമാനം കുന്നിലേക്ക് ഇടിച്ചിറങ്ങി തീപിടിച്ചു; വൻ ദുരന്തമെന്ന് റിപ്പോർട്ട്

National
  •  11 hours ago
No Image

കുവൈത്തിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: കമ്പനി ഫണ്ട് മോഷ്ടിച്ച ലെബനീസ് പൗരൻ പിടിയിൽ

Kuwait
  •  11 hours ago
No Image

മധ്യപ്രദേശിൽ അഞ്ച് കുട്ടികൾക്ക് എച്ച്ഐവി ബാധിച്ച സംഭവം: ബ്ലഡ് ബാങ്കിന് ഗുരുതര വീഴ്ച, രേഖകളിൽ വൻ കൃത്രിമം

National
  •  12 hours ago
No Image

അബുദബി മുസഫയിൽ പെയ്ഡ് പാർക്കിംഗ് നിലവിൽ വന്നു; പുതിയ അഞ്ച് സെക്ടറുകളിൽ കൂടി 'മവാഖിഫ്' സംവിധാനം

uae
  •  12 hours ago