HOME
DETAILS

പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തു; കോണ്‍ഗ്രസിന്റെ അധഃപതനത്തിന് കാരണം വി.ഡി സതീശന്‍: പി സരിന്‍

  
October 17, 2024 | 7:03 AM

p-sarin-press-meet-huge-criticises-against-opposition-leader-vd-satheesan

പാലക്കാട്: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് പി സരിന്‍. വിഡി സതീശനാണ് സംഘടന സംവിധാനം ദുര്‍ബലപ്പെടുത്തിയത്. പാര്‍ട്ടിയെ വിഡി സതീശന്‍ ഹൈജാക്ക് ചെയ്തുവെന്നും പി സരിന്‍ തുറന്നടിച്ചു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായതിന് പിന്നിലെ കഥകള്‍ മാധ്യമങ്ങള്‍ ഇനിയെങ്കിലും അന്വേഷിക്കണം. അതൊരു അട്ടിമറി ആയിരുന്നുവെന്നും അത് എങ്ങനെ നടപ്പിലായെന്നും മനസിലാക്കാതെ പോയതിന്റെ ഫലമാണ് ഇതെന്നും സരിന്‍ പറഞ്ഞു. 

സാധാരണക്കാരായ പ്രവര്‍ത്തകരെ പറഞ്ഞ് പറ്റിക്കുന്നതാണ് കോണ്‍ഗ്രസിന്റെ രീതി. കാര്യങ്ങള്‍ പറയാനും പരിഹരിക്കാനും അവിടെ ഒരു സംവിധാനമില്ല. ഉടമ -അടിമ ബന്ധത്തിലേക്കും കീഴാള സംസ്‌കാരത്തിലേക്കും പാര്‍ട്ടിയെ കൊണ്ടു വന്നത് സതീശനാണ്. പാര്‍ട്ടിയെ ഈ നിലയിലാക്കിയത് സതീശാനാണ്. താനാണ്  പാര്‍ട്ടി എന്ന രീതിയിലേക്ക് കൊണ്ടു വന്നു ഉത്പാര്‍ട്ടി ജനാധിപത്യത്തെ തകര്‍ത്തു.ഇങ്ങനെ പോയാല്‍ 2026ല്‍ പച്ച തൊടില്ലെന്നും സരിന്‍ പറഞ്ഞു.

ഏക സിവില്‍ കോഡ് വിഷയത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ചു സമരം ചെയ്തു. പിന്നീട് പ്രതിപക്ഷം ഇത്തരം വിഷയങ്ങളില്‍ ഭരണ പക്ഷത്തിന് കൂടെ ചേര്‍ന്ന് നിന്ന് സമരത്തിന് പോയിട്ടില്ല. അങ്ങനെ ചെയ്താല്‍ പ്രതിപക്ഷത്തിന് വിലയില്ലെന്ന് വരുത്തി. ബി.ജെ.പിയെ അല്ല സി.പി.എമ്മിനെയാണ് നേരിടേണ്ടതെന്ന് വരുത്താനുള്ള ശ്രമം നടത്തി. ബി.ജെ.പിയോട് ഒരു മൃദുസമീപനം ആണ് കാണിച്ചത്. വടകര സീറ്റില്‍ സി.പി.എമ്മിനെ തോല്‍പ്പിക്കാന്‍ പാലക്കാട് നിന്നും ആളെ കൊണ്ട് പോയി. ഇതിന്റെ ഗുണം ബി.ജെ.പിക്കാണെന്ന് എന്ന് മനസിലായിട്ടും കണ്ണടച്ച് ഇരുട്ടാക്കി.

നവംബര്‍ 13ന് മുന്നേ തെരഞ്ഞെടുപ്പ് നേരത്തെ നടത്തണം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത് 13ന് തന്നെ തെരഞ്ഞെടുപ്പ് നടത്താന്‍ വേണ്ടിയിട്ടാണ്. അന്ന് തെരഞ്ഞെടുപ്പു നടന്നാല്‍ ഒരു കൂട്ടര്‍ക്കു ഗുണം കിട്ടുമെന്ന് മനസിലാക്കിയായിരുന്നു ഈ നീക്കം. രാഹുല്‍ മാങ്കൂട്ടത്തില്‍ നല്ല സുഹൃത്താണ്. എന്നാല്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ വളര്‍ന്നു വരുന്ന കുട്ടി വിഡി സതീശനാണ്. ഒരാഴ്ച മുമ്പ് തന്നെ വിളിച്ച് ഭീഷണിയുടെ സ്വരത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സംസാരിച്ചതെന്നും സരിന്‍ പറഞ്ഞു. 

ലീഡറെ രാഹുല്‍ മാങ്കൂട്ടത്തില്‍ അപമാനിച്ചു. അതിനുള്ള മറുപടി 13നു ജനം നല്‍കും. കാമറയുടെ മുമ്പില്‍ വേഷം കെട്ടി ആടരുത്.ഇന്ന് നടത്തിയ നാടകത്തിന്ഇന്നലെ തന്നെ ചാണ്ടി ഉമ്മന്‍ മറുപടി നല്‍കിയിരുന്നു. രാഹുലിന് മംഗളം നേരാന്‍ ഉമ്മന്‍ ചാണ്ടിയുടെ മനസ് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരിൽ വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം: നിരവധി പേർക്ക് പരുക്ക്, രക്ഷാപ്രവർത്തനം തുടരുന്നു

Kerala
  •  a day ago
No Image

'തനിനിറം പുറത്ത്';ഡല്‍ഹിയില്‍ വെളുത്തിട്ട്, തമിഴ്‌നാട്ടിലെത്തിയപ്പോള്‍ ഇരുണ്ട നിറം, വസ്ത്രത്തിലും മാറ്റം; മോദിയുടെ മേക്കപ്പിനെ ചൊല്ലി വിവാദം

National
  •  a day ago
No Image

മുൻഭാര്യയോടുള്ള പക; കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കാൻ ലണ്ടനിൽ നിന്ന് ആർസെനിക് വിഷം അയച്ചു: ഫാർമസിസ്റ്റ് അറസ്റ്റിൽ

International
  •  a day ago
No Image

'ഈ കളിചിരികള്‍ സ്വന്തം ഭരണകാലത്തെ രക്തക്കറകള്‍ കഴുകിക്കളയട്ടെ' ഒബാമയുടെ നഴ്‌സറി സന്ദര്‍ശനത്തില്‍ സിറിയ ഉള്‍പെടെ യുദ്ധങ്ങളില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളെ ഓര്‍മിപ്പിച്ച് സോഷ്യല്‍ മീഡിയ 

International
  •  a day ago
No Image

കേരളം ചുട്ടുപൊള്ളുന്നു; പാലക്കാട് താപനില 40 ഡിഗ്രി; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

"ഭീഷണികളുടെ നിഴലിൽ" അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ; ഇസ്‌ലാമാബാദിലെ മധ്യസ്ഥ ചർച്ചകളിൽ നിന്ന് പിന്മാറാൻ സാധ്യത

International
  •  a day ago
No Image

'മീൻ കഴിക്കാൻ ബിജെപി സർക്കാർ അനുവദിക്കില്ലെന്ന് മമത, മീൻ കിട്ടാനില്ലെന്ന് മോദി'; പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ മീനാണ് താരം  

National
  •  a day ago
No Image

ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജര്‍ അഴിമതിക്കേസ്: കേന്ദ്ര സര്‍ക്കാരിന് പിഴ ചുമത്തിയ നടപടി സുപ്രിംകോടതി പിന്‍വലിച്ചു

Kerala
  •  a day ago
No Image

ഗുരുവായൂരിലും സുരക്ഷാവീഴ്ച;സ്ട്രോങ് റൂം പരിസരത്തെ സി.സി.ടി.വി  പ്രവര്‍ത്തനം മണിക്കൂറുകളോളം നിലച്ചു, പരാതി നല്‍കി യു.ഡി.എഫ്

Kerala
  •  a day ago
No Image

'സുരക്ഷിതമായി ഹോര്‍മുസ് കടക്കാന്‍ ക്രിപ്‌റ്റോ' ഇറാന്റെ പേരില്‍ ട്രാന്‍സിറ്റ് ഫീസ് ആവശ്യപ്പെട്ട് 'അജ്ഞാതര്‍' ; തട്ടിപ്പ് മുന്നറിയിപ്പുമായി ഗ്രീക്ക് അധികൃതര്‍ 

International
  •  a day ago