HOME
DETAILS

പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തു; കോണ്‍ഗ്രസിന്റെ അധഃപതനത്തിന് കാരണം വി.ഡി സതീശന്‍: പി സരിന്‍

  
October 17, 2024 | 7:03 AM

p-sarin-press-meet-huge-criticises-against-opposition-leader-vd-satheesan

പാലക്കാട്: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് പി സരിന്‍. വിഡി സതീശനാണ് സംഘടന സംവിധാനം ദുര്‍ബലപ്പെടുത്തിയത്. പാര്‍ട്ടിയെ വിഡി സതീശന്‍ ഹൈജാക്ക് ചെയ്തുവെന്നും പി സരിന്‍ തുറന്നടിച്ചു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായതിന് പിന്നിലെ കഥകള്‍ മാധ്യമങ്ങള്‍ ഇനിയെങ്കിലും അന്വേഷിക്കണം. അതൊരു അട്ടിമറി ആയിരുന്നുവെന്നും അത് എങ്ങനെ നടപ്പിലായെന്നും മനസിലാക്കാതെ പോയതിന്റെ ഫലമാണ് ഇതെന്നും സരിന്‍ പറഞ്ഞു. 

സാധാരണക്കാരായ പ്രവര്‍ത്തകരെ പറഞ്ഞ് പറ്റിക്കുന്നതാണ് കോണ്‍ഗ്രസിന്റെ രീതി. കാര്യങ്ങള്‍ പറയാനും പരിഹരിക്കാനും അവിടെ ഒരു സംവിധാനമില്ല. ഉടമ -അടിമ ബന്ധത്തിലേക്കും കീഴാള സംസ്‌കാരത്തിലേക്കും പാര്‍ട്ടിയെ കൊണ്ടു വന്നത് സതീശനാണ്. പാര്‍ട്ടിയെ ഈ നിലയിലാക്കിയത് സതീശാനാണ്. താനാണ്  പാര്‍ട്ടി എന്ന രീതിയിലേക്ക് കൊണ്ടു വന്നു ഉത്പാര്‍ട്ടി ജനാധിപത്യത്തെ തകര്‍ത്തു.ഇങ്ങനെ പോയാല്‍ 2026ല്‍ പച്ച തൊടില്ലെന്നും സരിന്‍ പറഞ്ഞു.

ഏക സിവില്‍ കോഡ് വിഷയത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ചു സമരം ചെയ്തു. പിന്നീട് പ്രതിപക്ഷം ഇത്തരം വിഷയങ്ങളില്‍ ഭരണ പക്ഷത്തിന് കൂടെ ചേര്‍ന്ന് നിന്ന് സമരത്തിന് പോയിട്ടില്ല. അങ്ങനെ ചെയ്താല്‍ പ്രതിപക്ഷത്തിന് വിലയില്ലെന്ന് വരുത്തി. ബി.ജെ.പിയെ അല്ല സി.പി.എമ്മിനെയാണ് നേരിടേണ്ടതെന്ന് വരുത്താനുള്ള ശ്രമം നടത്തി. ബി.ജെ.പിയോട് ഒരു മൃദുസമീപനം ആണ് കാണിച്ചത്. വടകര സീറ്റില്‍ സി.പി.എമ്മിനെ തോല്‍പ്പിക്കാന്‍ പാലക്കാട് നിന്നും ആളെ കൊണ്ട് പോയി. ഇതിന്റെ ഗുണം ബി.ജെ.പിക്കാണെന്ന് എന്ന് മനസിലായിട്ടും കണ്ണടച്ച് ഇരുട്ടാക്കി.

നവംബര്‍ 13ന് മുന്നേ തെരഞ്ഞെടുപ്പ് നേരത്തെ നടത്തണം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത് 13ന് തന്നെ തെരഞ്ഞെടുപ്പ് നടത്താന്‍ വേണ്ടിയിട്ടാണ്. അന്ന് തെരഞ്ഞെടുപ്പു നടന്നാല്‍ ഒരു കൂട്ടര്‍ക്കു ഗുണം കിട്ടുമെന്ന് മനസിലാക്കിയായിരുന്നു ഈ നീക്കം. രാഹുല്‍ മാങ്കൂട്ടത്തില്‍ നല്ല സുഹൃത്താണ്. എന്നാല്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ വളര്‍ന്നു വരുന്ന കുട്ടി വിഡി സതീശനാണ്. ഒരാഴ്ച മുമ്പ് തന്നെ വിളിച്ച് ഭീഷണിയുടെ സ്വരത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സംസാരിച്ചതെന്നും സരിന്‍ പറഞ്ഞു. 

ലീഡറെ രാഹുല്‍ മാങ്കൂട്ടത്തില്‍ അപമാനിച്ചു. അതിനുള്ള മറുപടി 13നു ജനം നല്‍കും. കാമറയുടെ മുമ്പില്‍ വേഷം കെട്ടി ആടരുത്.ഇന്ന് നടത്തിയ നാടകത്തിന്ഇന്നലെ തന്നെ ചാണ്ടി ഉമ്മന്‍ മറുപടി നല്‍കിയിരുന്നു. രാഹുലിന് മംഗളം നേരാന്‍ ഉമ്മന്‍ ചാണ്ടിയുടെ മനസ് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒ.പി സമയം കൂട്ടി സർക്കാർ; തീരുമാനത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കെ.ജി.എം.ഒ.എ

Kerala
  •  11 days ago
No Image

'ഞങ്ങള്‍ ലക്ഷ്യം നേടി, യുദ്ധം ഉടന്‍ അവസാനിക്കും' പ്രസ്താവനയുമായി ട്രംപ്; 'യു.എസ് അല്ല, യുദ്ധം എപ്പോള്‍ അവസാനിക്കണമെന്ന് തീരുമാനിക്കുന്നത് ഞങ്ങള്‍' മറുപടി നല്‍കി ഇറാന്‍ 

International
  •  11 days ago
No Image

ഹൈക്കോടതി വിധി ലംഘിച്ച് ഫ്ലക്സ് സ്ഥാപിച്ച സംഭവം: നോട്ടീസ് നൽകി രണ്ട് മാസം കഴിഞ്ഞിട്ടും പിഴ അടക്കാതെ ബിജെപി; പിഴയിട്ട റവന്യൂ ഓഫീസർക്ക് സ്ഥലംമാറ്റം

Kerala
  •  12 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: 60 മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക എഐസിസിക്ക് കൈമാറി; നിർണായക ചർച്ച ഇന്ന് ഡൽഹിയിൽ

Kerala
  •  12 days ago
No Image

ആഭരണങ്ങൾ മാത്രം 160 കോടി, വാർഷിക വരുമാനം 374 കോടി; അഭിഷേക് സിങ്‍വിക്ക് 2860 കോടിയുടെ ആസ്തിയെന്ന്‌ വെളിപ്പെടുത്തൽ

National
  •  12 days ago
No Image

ഇറാനിലെ യുഎസ് - ഇസ്റാഈൽ ആക്രമണം; മരണം 1,250 കടന്നു; കൊല്ലപ്പെട്ടവരിൽ 200 കുട്ടികളും.

International
  •  12 days ago
No Image

ഗൾഫ് സംഘർഷം: കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർക്ക് ആശ്വാസം; സഊദി വഴി നാട്ടിലെത്തിക്കാൻ എംബസികളുടെ നീക്കം

Saudi-arabia
  •  12 days ago
No Image

ഇറാൻ യുദ്ധം: ആഗോള വിപണിയിൽ എണ്ണവില 100 ഡോളർ കടന്നു; 2022-ന് ശേഷമുള്ള റെക്കോർഡ് വർധന

International
  •  12 days ago
No Image

അമേരിക്കൻ, ഇസ്റാഈൽ അംബാസഡർമാരെ പുറത്താക്കുന്ന രാജ്യങ്ങൾക്ക് ഹോർമുസ് കടലിടുക്കിലൂടെ തടസ്സമില്ലാത്ത യാത്രാ; ആഗോള വിപണിയെ മുൾമുനയിലാക്കി ഇറാന്റെ പ്രഖ്യാപനം

International
  •  12 days ago
No Image

ബിന്ദു മേനോന്റെ ആരോപണങ്ങൾക്കിടെ ഗണേഷ് കുമാർ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും; മന്ത്രിസഭാ യോഗത്തിലും പങ്കെടുക്കും; മന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം

Kerala
  •  12 days ago