HOME
DETAILS

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, 84 പേര്‍ കൊല്ലപ്പെട്ടു; 50 ലധികം കുട്ടികള്‍; ഒപ്പം ലബനാനിലും വ്യോമാക്രമണം

  
November 02, 2024 | 6:18 AM

Gaza Violence Escalates 84 Dead Many Children Among Victims

ഗസ്സ: ഗാസയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല. വടക്കന്‍ ഗസ്സയിലെ കെട്ടിടങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ രണ്ട് വ്യോമാക്രമണങ്ങളില്‍ 50 ലധികം കുട്ടികള്‍ ഉള്‍പ്പെടെ 84 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസയുടെ സര്‍ക്കാര്‍ മീഡിയ ഓഫീസ് റിപ്പോര്‍ട്ട് ചെയ്തു.

ഇവരില്‍ 14 പേര്‍ വെള്ളിയാഴ്ച സെന്‍ട്രല്‍ ഗാസയിലെ നുസൈറത്ത് അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലും യുദ്ധക്കപ്പലുകളില്‍ നിന്നുള്ള ഷെല്ലാക്രമണത്തിലുമാണ് കൊല്ലപ്പെട്ടതെന്ന് അല്‍അവ്ദ ആശുപത്രിയിലെ മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നുസൈറത്തിലെ പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സി സ്റ്റാഫ് അംഗം ലൂയിസ് വാട്ടറിഡ്ജ്, ഇവിടെ സ്ഥിതിഗതികള്‍ തികച്ചും ഭയാനകമാണ് എന്ന് അറിയിച്ചു. ഗസ്സയില്‍ ആറ് മാസത്തിനിടെ താന്‍ അനുഭവിച്ച ഏറ്റവും മോശം ദിവസങ്ങളിലൊന്നാണ് വെള്ളിയാഴ്ചയെന്നും അവര്‍ പറഞ്ഞു.

സയണിസ്റ്റ് സൈന്യം കുടിയൊഴിപ്പിച്ച ഫലസ്തീനികള്‍ അഭയകേന്ദ്രമായി ഉപയോഗിച്ച ഒരു സ്‌കൂളായിയിരുന്നു നുസൈറത്തിലെ ലക്ഷ്യങ്ങളിലൊന്ന്. ആക്രമണം ആരംഭിച്ചതിനുശേഷം ഇത്തരത്തിലുള്ള 200 ഓളം സ്‌കൂളുകളാണ് അധിനിവേശ സൈന്യം ആക്രമിച്ചത്. 

ഒന്നിലധികം കെട്ടിടങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി നുസൈറാത്തിലെ ഇസ്രായേല്‍ ആക്രമണത്തിന്റെ ദൃസാക്ഷിയായ അബു മുഹമ്മദ് അല്‍തവീല്‍ പറഞ്ഞു. മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടും.

ഇസ്‌റാഈല്‍ ആക്രമണം മറ്റ് ഭാഗങ്ങളിലും തുടര്‍ന്നു. തെക്കന്‍ ഖാന്‍ യൂനിസിലും വടക്കന്‍ ഗാസ സിറ്റിയിലും ഡസന്‍ കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. 

നാവികസേനയുടെ യുദ്ധക്കപ്പലുകള്‍, ജെറ്റ് യുദ്ധവിമാനങ്ങള്‍, ദീര്‍ഘദൂര ബോംബര്‍ വിമാനങ്ങള്‍ എന്നിവയുള്‍പ്പെടെ കൂടുതല്‍ സൈനിക സന്നാഹങ്ങള്‍ മധ്യ പൂര്‍വ്വേഷ്യയിലേക്ക് വിന്യസിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.

Reports indicate a significant escalation of violence in Gaza, resulting in the loss of 84 lives, with over 50 children among those affected. The situation remains tense, with Lebanon also experiencing airstrikes [No relevant search results found].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  2 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  2 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  2 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  2 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  2 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  2 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  2 days ago
No Image

യുഎഇയിൽ കടുത്ത വേനൽ തുടരുന്നു; ഉൾനാടൻ പ്രദേശങ്ങളിൽ താപനില 49 ഡിഗ്രി വരെ ഉയർന്നേക്കും

uae
  •  2 days ago
No Image

ഫൈനലിലെ പരാജയത്തിന് കാരണം മോശം റഫറിയിങ്ങോ? വിവാദങ്ങളിൽ പ്രതികരിച്ച് ലയണൽ സ്കലോണി

Football
  •  2 days ago