HOME
DETAILS

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, 84 പേര്‍ കൊല്ലപ്പെട്ടു; 50 ലധികം കുട്ടികള്‍; ഒപ്പം ലബനാനിലും വ്യോമാക്രമണം

  
November 02, 2024 | 6:18 AM

Gaza Violence Escalates 84 Dead Many Children Among Victims

ഗസ്സ: ഗാസയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല. വടക്കന്‍ ഗസ്സയിലെ കെട്ടിടങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ രണ്ട് വ്യോമാക്രമണങ്ങളില്‍ 50 ലധികം കുട്ടികള്‍ ഉള്‍പ്പെടെ 84 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസയുടെ സര്‍ക്കാര്‍ മീഡിയ ഓഫീസ് റിപ്പോര്‍ട്ട് ചെയ്തു.

ഇവരില്‍ 14 പേര്‍ വെള്ളിയാഴ്ച സെന്‍ട്രല്‍ ഗാസയിലെ നുസൈറത്ത് അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലും യുദ്ധക്കപ്പലുകളില്‍ നിന്നുള്ള ഷെല്ലാക്രമണത്തിലുമാണ് കൊല്ലപ്പെട്ടതെന്ന് അല്‍അവ്ദ ആശുപത്രിയിലെ മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നുസൈറത്തിലെ പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സി സ്റ്റാഫ് അംഗം ലൂയിസ് വാട്ടറിഡ്ജ്, ഇവിടെ സ്ഥിതിഗതികള്‍ തികച്ചും ഭയാനകമാണ് എന്ന് അറിയിച്ചു. ഗസ്സയില്‍ ആറ് മാസത്തിനിടെ താന്‍ അനുഭവിച്ച ഏറ്റവും മോശം ദിവസങ്ങളിലൊന്നാണ് വെള്ളിയാഴ്ചയെന്നും അവര്‍ പറഞ്ഞു.

സയണിസ്റ്റ് സൈന്യം കുടിയൊഴിപ്പിച്ച ഫലസ്തീനികള്‍ അഭയകേന്ദ്രമായി ഉപയോഗിച്ച ഒരു സ്‌കൂളായിയിരുന്നു നുസൈറത്തിലെ ലക്ഷ്യങ്ങളിലൊന്ന്. ആക്രമണം ആരംഭിച്ചതിനുശേഷം ഇത്തരത്തിലുള്ള 200 ഓളം സ്‌കൂളുകളാണ് അധിനിവേശ സൈന്യം ആക്രമിച്ചത്. 

ഒന്നിലധികം കെട്ടിടങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി നുസൈറാത്തിലെ ഇസ്രായേല്‍ ആക്രമണത്തിന്റെ ദൃസാക്ഷിയായ അബു മുഹമ്മദ് അല്‍തവീല്‍ പറഞ്ഞു. മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടും.

ഇസ്‌റാഈല്‍ ആക്രമണം മറ്റ് ഭാഗങ്ങളിലും തുടര്‍ന്നു. തെക്കന്‍ ഖാന്‍ യൂനിസിലും വടക്കന്‍ ഗാസ സിറ്റിയിലും ഡസന്‍ കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. 

നാവികസേനയുടെ യുദ്ധക്കപ്പലുകള്‍, ജെറ്റ് യുദ്ധവിമാനങ്ങള്‍, ദീര്‍ഘദൂര ബോംബര്‍ വിമാനങ്ങള്‍ എന്നിവയുള്‍പ്പെടെ കൂടുതല്‍ സൈനിക സന്നാഹങ്ങള്‍ മധ്യ പൂര്‍വ്വേഷ്യയിലേക്ക് വിന്യസിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.

Reports indicate a significant escalation of violence in Gaza, resulting in the loss of 84 lives, with over 50 children among those affected. The situation remains tense, with Lebanon also experiencing airstrikes [No relevant search results found].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തെ ആര് നയിക്കും, പ്രഖ്യാപനം വൈകാതെ; സോണിയ ഗാന്ധിയുടെ നിലപാട് നിര്‍ണായകം

Kerala
  •  2 days ago
No Image

കളമശേരിയില്‍ പോത്തിന്റെ ആക്രമണം; ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Kerala
  •  2 days ago
No Image

നിബന്ധനകളോടെ ഇറാൻ ലോകകപ്പിന്; ആതിഥേയർക്ക് മുന്നിൽ 'പത്ത് കല്പനകൾ' വെച്ച് ഇറാനിയൻ ഫുട്ബോൾ ഫെഡറേഷൻ

Football
  •  2 days ago
No Image

കൊച്ചി - ലക്ഷദ്വീപ് യാത്ര ഇനി വേഗത്തില്‍; സീപ്ലെയ്ന്‍ പരീക്ഷണപ്പറക്കല്‍ ആരംഭിക്കുന്നു

Kerala
  •  2 days ago
No Image

പൊള്ളാർഡിനും മുകളിൽ കൗമാര വിസ്മയം; സിക്സറുകളിൽ 'സെഞ്ചുറി' അടിച്ച് വൈഭവ് സൂര്യവംശിയുടെ ലോക റെക്കോർഡ്

Cricket
  •  2 days ago
No Image

ബിനാമി സ്വത്തിൽ യഥാർഥ ഉടമയ്ക്ക് അവകാശം ഉന്നയിക്കാൻ കഴിയില്ല: സുപ്രിംകോടതി

Kerala
  •  2 days ago
No Image

യു.എ.ഇയിൽ ഈ ആഴ്ച സുഖകരമായ കാലാവസ്ഥ തുടരും; വടക്കൻ തീരങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത | UAE Weather updates

Weather
  •  2 days ago
No Image

ആലപ്പുഴ സ്വദേശി റിയാദിൽ അന്തരിച്ചു; ദീർഘകാലമായി സഊദിയിൽ പ്രവാസി

Saudi-arabia
  •  2 days ago
No Image

ഓപറേഷന്‍ സിന്ദൂറിൽ പാകിസ്ഥാനെ സഹായിച്ചെന്ന് ചൈന

International
  •  2 days ago
No Image

തന്ത്രം പിഴച്ച് ബി.ജെ.പി; പൊളിഞ്ഞത് ഗവര്‍ണറുടെ 'രാഷ്ട്രപതി ഭരണം'

Kerala
  •  2 days ago