HOME
DETAILS

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, 84 പേര്‍ കൊല്ലപ്പെട്ടു; 50 ലധികം കുട്ടികള്‍; ഒപ്പം ലബനാനിലും വ്യോമാക്രമണം

  
November 02, 2024 | 6:18 AM

Gaza Violence Escalates 84 Dead Many Children Among Victims

ഗസ്സ: ഗാസയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല. വടക്കന്‍ ഗസ്സയിലെ കെട്ടിടങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ രണ്ട് വ്യോമാക്രമണങ്ങളില്‍ 50 ലധികം കുട്ടികള്‍ ഉള്‍പ്പെടെ 84 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസയുടെ സര്‍ക്കാര്‍ മീഡിയ ഓഫീസ് റിപ്പോര്‍ട്ട് ചെയ്തു.

ഇവരില്‍ 14 പേര്‍ വെള്ളിയാഴ്ച സെന്‍ട്രല്‍ ഗാസയിലെ നുസൈറത്ത് അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലും യുദ്ധക്കപ്പലുകളില്‍ നിന്നുള്ള ഷെല്ലാക്രമണത്തിലുമാണ് കൊല്ലപ്പെട്ടതെന്ന് അല്‍അവ്ദ ആശുപത്രിയിലെ മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നുസൈറത്തിലെ പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സി സ്റ്റാഫ് അംഗം ലൂയിസ് വാട്ടറിഡ്ജ്, ഇവിടെ സ്ഥിതിഗതികള്‍ തികച്ചും ഭയാനകമാണ് എന്ന് അറിയിച്ചു. ഗസ്സയില്‍ ആറ് മാസത്തിനിടെ താന്‍ അനുഭവിച്ച ഏറ്റവും മോശം ദിവസങ്ങളിലൊന്നാണ് വെള്ളിയാഴ്ചയെന്നും അവര്‍ പറഞ്ഞു.

സയണിസ്റ്റ് സൈന്യം കുടിയൊഴിപ്പിച്ച ഫലസ്തീനികള്‍ അഭയകേന്ദ്രമായി ഉപയോഗിച്ച ഒരു സ്‌കൂളായിയിരുന്നു നുസൈറത്തിലെ ലക്ഷ്യങ്ങളിലൊന്ന്. ആക്രമണം ആരംഭിച്ചതിനുശേഷം ഇത്തരത്തിലുള്ള 200 ഓളം സ്‌കൂളുകളാണ് അധിനിവേശ സൈന്യം ആക്രമിച്ചത്. 

ഒന്നിലധികം കെട്ടിടങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി നുസൈറാത്തിലെ ഇസ്രായേല്‍ ആക്രമണത്തിന്റെ ദൃസാക്ഷിയായ അബു മുഹമ്മദ് അല്‍തവീല്‍ പറഞ്ഞു. മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടും.

ഇസ്‌റാഈല്‍ ആക്രമണം മറ്റ് ഭാഗങ്ങളിലും തുടര്‍ന്നു. തെക്കന്‍ ഖാന്‍ യൂനിസിലും വടക്കന്‍ ഗാസ സിറ്റിയിലും ഡസന്‍ കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. 

നാവികസേനയുടെ യുദ്ധക്കപ്പലുകള്‍, ജെറ്റ് യുദ്ധവിമാനങ്ങള്‍, ദീര്‍ഘദൂര ബോംബര്‍ വിമാനങ്ങള്‍ എന്നിവയുള്‍പ്പെടെ കൂടുതല്‍ സൈനിക സന്നാഹങ്ങള്‍ മധ്യ പൂര്‍വ്വേഷ്യയിലേക്ക് വിന്യസിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.

Reports indicate a significant escalation of violence in Gaza, resulting in the loss of 84 lives, with over 50 children among those affected. The situation remains tense, with Lebanon also experiencing airstrikes [No relevant search results found].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുതിര്‍ന്ന മുസ്‌ലിം ലീഗ് നേതാവ് എന്‍.കെ.സി ഉമ്മര്‍ അന്തരിച്ചു 

Kerala
  •  11 days ago
No Image

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ മനുഷ്യന്റെ കാല്‍; സ്ഥലത്ത് പൊലിസ് പരിശോധന

Kerala
  •  11 days ago
No Image

ഡല്‍ഹി സ്‌ഫോടനം: ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാല ഓഫിസ് ഉള്‍പെടെ 25 ഇടങ്ങളില്‍ ഇ.ഡി റെയ്ഡ് 

National
  •  11 days ago
No Image

നാലുവയസുകാരിയെ സ്വകാര്യഭാഗത്ത് ഉള്‍പ്പെടെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു; കൊച്ചിയില്‍ അമ്മ അറസ്റ്റില്‍

Kerala
  •  11 days ago
No Image

യുഎഇയില്‍ വായ്പ ലഭിക്കാന്‍ ഇനി മിനിമം സാലറി പരിധിയില്ല; സെന്‍ട്രല്‍ ബാങ്ക് പുതിയ നിര്‍ദേശം പുറത്തിറക്കി

uae
  •  11 days ago
No Image

വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധം പിടിച്ച 17 കാരിയെ സൈനികന്‍ കഴുത്തറുത്ത് കൊന്നു

National
  •  11 days ago
No Image

രൂപയ്ക്ക് വീണ്ടും തിരിച്ചടി; വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് അറിയാം | Indian Rupee in 2025 November 18

Economy
  •  11 days ago
No Image

ഒന്നരവയസുകാരിയുടെ വായ പൊത്തിപ്പിടിച്ച് സഹോദരിയായ 14 കാരിയെ പീഡിപ്പിച്ചു; രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

Kerala
  •  11 days ago
No Image

ഫുട്‌ബോള്‍ ക്ലബ്ബുകള്‍ തമ്മില്‍ തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ച; അലന്റെ മരണകാരണം ഹൃദയത്തിനേറ്റ മുറിവ്; കാപ്പ കേസ് പ്രതി കസ്റ്റഡിയില്‍ 

Kerala
  •  11 days ago
No Image

ഗസ്സയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കാനുള്ള കരട് പ്രമേയം അംഗീകരിച്ച് യു.എന്‍ സുരക്ഷാ സമിതി; അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് ഹമാസ്

International
  •  11 days ago