HOME
DETAILS

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, 84 പേര്‍ കൊല്ലപ്പെട്ടു; 50 ലധികം കുട്ടികള്‍; ഒപ്പം ലബനാനിലും വ്യോമാക്രമണം

  
November 02, 2024 | 6:18 AM

Gaza Violence Escalates 84 Dead Many Children Among Victims

ഗസ്സ: ഗാസയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല. വടക്കന്‍ ഗസ്സയിലെ കെട്ടിടങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ രണ്ട് വ്യോമാക്രമണങ്ങളില്‍ 50 ലധികം കുട്ടികള്‍ ഉള്‍പ്പെടെ 84 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസയുടെ സര്‍ക്കാര്‍ മീഡിയ ഓഫീസ് റിപ്പോര്‍ട്ട് ചെയ്തു.

ഇവരില്‍ 14 പേര്‍ വെള്ളിയാഴ്ച സെന്‍ട്രല്‍ ഗാസയിലെ നുസൈറത്ത് അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലും യുദ്ധക്കപ്പലുകളില്‍ നിന്നുള്ള ഷെല്ലാക്രമണത്തിലുമാണ് കൊല്ലപ്പെട്ടതെന്ന് അല്‍അവ്ദ ആശുപത്രിയിലെ മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നുസൈറത്തിലെ പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സി സ്റ്റാഫ് അംഗം ലൂയിസ് വാട്ടറിഡ്ജ്, ഇവിടെ സ്ഥിതിഗതികള്‍ തികച്ചും ഭയാനകമാണ് എന്ന് അറിയിച്ചു. ഗസ്സയില്‍ ആറ് മാസത്തിനിടെ താന്‍ അനുഭവിച്ച ഏറ്റവും മോശം ദിവസങ്ങളിലൊന്നാണ് വെള്ളിയാഴ്ചയെന്നും അവര്‍ പറഞ്ഞു.

സയണിസ്റ്റ് സൈന്യം കുടിയൊഴിപ്പിച്ച ഫലസ്തീനികള്‍ അഭയകേന്ദ്രമായി ഉപയോഗിച്ച ഒരു സ്‌കൂളായിയിരുന്നു നുസൈറത്തിലെ ലക്ഷ്യങ്ങളിലൊന്ന്. ആക്രമണം ആരംഭിച്ചതിനുശേഷം ഇത്തരത്തിലുള്ള 200 ഓളം സ്‌കൂളുകളാണ് അധിനിവേശ സൈന്യം ആക്രമിച്ചത്. 

ഒന്നിലധികം കെട്ടിടങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി നുസൈറാത്തിലെ ഇസ്രായേല്‍ ആക്രമണത്തിന്റെ ദൃസാക്ഷിയായ അബു മുഹമ്മദ് അല്‍തവീല്‍ പറഞ്ഞു. മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടും.

ഇസ്‌റാഈല്‍ ആക്രമണം മറ്റ് ഭാഗങ്ങളിലും തുടര്‍ന്നു. തെക്കന്‍ ഖാന്‍ യൂനിസിലും വടക്കന്‍ ഗാസ സിറ്റിയിലും ഡസന്‍ കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. 

നാവികസേനയുടെ യുദ്ധക്കപ്പലുകള്‍, ജെറ്റ് യുദ്ധവിമാനങ്ങള്‍, ദീര്‍ഘദൂര ബോംബര്‍ വിമാനങ്ങള്‍ എന്നിവയുള്‍പ്പെടെ കൂടുതല്‍ സൈനിക സന്നാഹങ്ങള്‍ മധ്യ പൂര്‍വ്വേഷ്യയിലേക്ക് വിന്യസിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.

Reports indicate a significant escalation of violence in Gaza, resulting in the loss of 84 lives, with over 50 children among those affected. The situation remains tense, with Lebanon also experiencing airstrikes [No relevant search results found].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകോത്തര താരം, ഞങ്ങൾക്ക് അവനെക്കുറിച്ച് ഒരു ആശങ്കയുമില്ല: സൂര്യകുമാർ യാദവ്

Cricket
  •  3 days ago
No Image

കേരളത്തില്‍ സിജെപി കൂട്ടുകെട്ട്; മോദി രാജ്യത്തെ വിറ്റു; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

Kerala
  •  3 days ago
No Image

‌‌‌‌പെൻഷൻ 3,000 രൂപ, വിദ്യാർഥിനികൾക്ക് ധനസഹായം; ഉമ്മൻചാണ്ടിയുടെ പേരിൽ 25 ലക്ഷത്തിന്റെ ഇൻഷുറൻസ്; നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അഞ്ചിന ഗ്യാരണ്ടികളുമായി കോൺഗ്രസ്

Kerala
  •  3 days ago
No Image

ആക്രമണം പുതിയ മേഖലകളിലേക്ക്; ഇറാനെതിരെ കടുത്ത നീക്കവുമായി ഡൊണാൾഡ് ട്രംപ് 

International
  •  3 days ago
No Image

ഇന്ത്യയുടെ ഹൃദയം തകർത്ത് കിരീടം നേടും: കിവീസ് നായകൻ മിച്ചൽ സാന്റ്നർ

Cricket
  •  3 days ago
No Image

ജനമുന്നേറ്റമായി പുതുയുഗ യാത്ര: നൂറിലേറെ സീറ്റുമായി യുഡിഎഫ് അധികാരം പിടിക്കുമെന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  3 days ago
No Image

നെയ്യാറ്റിൻകരയിൽ പത്താംക്ലാസ് വിദ്യാർഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  3 days ago
No Image

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം; അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം നാളെ

oman
  •  3 days ago
No Image

ലോകകപ്പ് ഫൈനൽ മഴയെടുക്കുമോ; മത്സരം ഉപേക്ഷിച്ചാൽ കിരീടം ആർക്ക്?

Cricket
  •  3 days ago
No Image

മനസാക്ഷിയെ മരവിപ്പിച്ച പീഡനം: കോയമ്പത്തൂർ കൂട്ടബലാത്സംഗ കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം

National
  •  3 days ago