HOME
DETAILS

പി.എസ്.സി പരീക്ഷകളിൽ ഭിന്നശേഷിക്കാരെയും രോഗികളെയും പ്രത്യേകം പരിഗണിക്കണം

  
ഹാറൂൻ റശീദ് എടക്കുളം 
November 03, 2024 | 3:06 AM

Disabled and sick people should be considered in PSC exams

തിരുന്നാവായ: പി.എസ്.സി പരീക്ഷകളിൽ ഭിന്നശേഷിക്കാർക്കും രോഗികൾക്കും പ്രത്യേക പരിഗണന വേണമെന്ന ആവശ്യം ശക്തമാകുന്നു. പി.എസ്.സി പരീക്ഷാ സെൻ്ററുകളുടെ കംഫർട്ട് ലെവൽ അധികൃതർ പരിശോധിക്കണമെന്നും ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നു.  കാഴ്ച്ചാവെല്ലുവിളി നേരിടുന്നവർക്ക് അപേക്ഷിക്കാനുള്ള പ്രയാസം കണക്കിലെടുത്ത് ഭിന്നശേഷിക്കാർക്കായി പ്രത്യേകം കിയോസ്കുകൾ സ്ഥാപിക്കാൻ ഹൈക്കോടതി പി.എസ്.സിയോടും സർക്കാരിനോടും നിർദ്ദേശിച്ചിരിക്കുകയാണ്. 

ടൈപ് വൺ പ്രമേഹ രോഗികൾക്ക് ഇൻസുലിൻ ഉൾപ്പെടെയുള്ളവ പരീക്ഷാ ഹാളിൽ കൊണ്ടുവരാൻ അനുവദിക്കണമെന്ന നിരന്തരആവശ്യം ഒടുവിൽ പി. എസ്.സിയും അംഗീകരിച്ചിട്ടുണ്ട്. എല്ലാ പൗരന്മാർക്കും തുല്യനീതി ഉറപ്പുവരുത്താൻ എല്ലാ ഭരണഘടനാ സ്ഥാപനങ്ങൾക്കും ഉത്തരവാദിത്തുണ്ട്. എന്നാൽ പല പരിഷ്കരണങ്ങളിലും ഈ തുല്യത നഷ്ടമാകുന്നുണ്ട് എന്ന ആക്ഷേപവും ഉയരുന്നു.

2020 ആഗസ്റ്റിലാണ് പരീക്ഷാ രീതിയില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. പി.എസ്.സി രൂപീകരിച്ചത് മുതല്‍ ഒറ്റപ്പരീക്ഷയിലൂടെ ഉദ്യോഗാര്‍ഥികളെ റാങ്ക് ചെയ്യുന്ന സംവിധാനമാണ്. ഇത് പരിഷ്‌കരിച്ചാണ് സെന്‍ട്രല്‍ സര്‍വിസുകളില്‍ ഉള്ളതുപോലെ പരീക്ഷകള്‍ രണ്ട് ഘട്ടമായി നടപ്പാക്കാന്‍ തീരുമാനമായത്.

 തിരിച്ചറിയല്‍ രേഖ, അഡ്മിഷന്‍ ടിക്കറ്റ്, നീല, കറുപ്പ് ബോള്‍പേന എന്നിവ മാത്രമാണ് പരീക്ഷാഹാളില്‍ അനുവദിക്കുന്നത്. ഇന്‍വിജിലേറ്റര്‍മാർ പോലും ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. സമയം അറിയുന്നതിന്  ക്ലോക്ക് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സെന്ററില്‍ ഒരുക്കണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നുണ്ട്.  ഓരോ ഉത്തരങ്ങളും സമയബന്ധിതമായി നിർവഹിക്കാൻ  പരീക്ഷാ ഹാളിൽ ക്ലോക്കിന്റെ ആവശ്യകത കൂടുതലാണ്. 

പരീക്ഷ എഴുതുന്നവരുടെ കംഫര്‍ട്ട് ലെവല്‍ പരിഗണിക്കപ്പെടുന്നില്ലന്ന  ആക്ഷേപവുമുണ്ട്. ചില സ്‌കൂളുകളില്‍ നല്ല ബെഞ്ചോ ഡെസ്‌കോ ഉള്‍പ്പെടെയുള്ള ഭൗതിക സാഹചര്യങ്ങള്‍ ഉണ്ടാകാറില്ല. കടുത്ത വേനലിൽ പോലും ഫാൻ സൗകര്യവും ലഭിക്കാറില്ല.
ഓൺലൈൻ അപേക്ഷ നടപടി പൂർത്തീകരിക്കാൻ കാഴ്ച വെല്ലുവിളി നേരിടുന്നവർ അടക്കമുള്ള ഭിന്നശേഷിക്കാർക്കായി പ്രത്യേകം സേവനകേന്ദ്രങ്ങൾ (കിയോസ്കുകൾ) ഒരുക്കാൻ സർക്കാറിനും പി.എസ്.സിക്കും ബാധ്യത ഉണ്ടെന്ന് ഹൈകോടതി നിർദേശിച്ചിരിക്കയാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരിസംഘവുമായി ബന്ധം; വീണ്ടും നടപടി, കരിപ്പൂർ സ്റ്റേഷനിലെ പൊലിസ് ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  5 days ago
No Image

ശക്തമായ മഴ തുടരും: ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ ആറിടത്ത്

Kerala
  •  5 days ago
No Image

സി.ബി.എസ്.ഇ വിവാദം: ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

National
  •  5 days ago
No Image

മുന്‍ മന്ത്രി വീണാ ജോര്‍ജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു

Kerala
  •  5 days ago
No Image

തിരുവനന്തപുരത്ത് 'ഹാപ്പിലാന്‍ഡ്' അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് തകര്‍ന്നുവീണ് അഞ്ച് പേര്‍ക്ക് പരുക്ക്

Kerala
  •  5 days ago
No Image

തിരുവനന്തപുരം സ്വദേശിയായ മലയാളി പ്രവാസി സഊദിയിൽ അന്തരിച്ചു

Saudi-arabia
  •  5 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഡി.ജി.പിയെ വിളിപ്പിച്ച് ആഭ്യന്തര മന്ത്രി; വിശദീകരണം തേടി

Kerala
  •  5 days ago
No Image

പി. രാജീവും എം. സ്വരാജും അടക്കം പ്രമുഖർ പ്രതികൾ; കൊച്ചിയിലെ സി.പി.എം മാർച്ചിനെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 days ago
No Image

അവന്റെ ബാറ്റിനുള്ളിൽ എന്തോ മാന്ത്രിക വിദ്യയുണ്ട്! വൈഭവ് സൂര്യവംശിക്കെതിരെ ബൗളർമാർ ഒരുമിച്ച് പരാതി നൽകേണ്ടി വരും; വൈഭവ് വിസ്മയത്തെക്കുറിച്ച് മുൻ ഇന്ത്യൻ താരം

Cricket
  •  5 days ago
No Image

രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ; കര്‍ണാടകയില്‍ നേതൃമാറ്റം; അനുഗ്രഹം വാങ്ങി മുഖ്യമന്ത്രിയാവാന്‍ ഡി.കെ

National
  •  5 days ago