
വംശീയതക്കുമേല്‍ തീപ്പൊരിയാവാന്‍ ഒരിക്കല്‍ കൂടി ഇല്‍ഹാന്‍ ഒമര്‍; ഇസ്‌റാഈല്‍ അനുകൂലിയായ റിപ്പബ്ലിക്കന്‍ എതിരാളിക്കെതിരെ മിന്നും ജയം

വര്‍ണവെറിക്കും വംശീയതക്കുമെതിരെ ഉറച്ച ശബ്ദമാവാന്‍ ഒരിക്കല്‍ കൂടി ഇല്‍ഹാന്‍ ഒമര്‍. ഇസ്‌റാഈല്‍ അനുകൂലിയായ റിപ്പബ്ലിക്കന്‍ എതിരാളിയെ ഈസിയായി പരാജയപ്പെടുത്തിയാണ് ഇല്‍ഹാന്‍ ഒരിക്കല്‍ കൂടി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മിനസോട്ട മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് ഇത്തവണയും ഇല്‍ഹാം സഭയിലെത്തുന്നത്. ഇരാഖില്‍ നിന്നുള്ള കുടിയേറ്റക്കാരിയായ ദലിയ അല്‍ അഖീദിയായിരുന്നു അവരുടെ എതിരാളി. ഇസ്‌റാഈല്‍ അനുകൂലിയായ അവര്‍ സെക്യുലര്‍ മുസ്‌ലിം എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്.
ഫലസ്തീനൊപ്പം നില്‍ക്കുന്നതിന്റെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നിരവധി ആക്രമണങ്ങള്‍ അവര്‍ നേരിടേണ്ടി വന്നിട്ടുണ്ട്. 76.4 ശതമാനം വോട്ടുകളാണ് ഇല്‍ഹാം നേടിയത്. എതിരാളിക്കാകട്ടെ 23.6 ശതമാനം മാത്രമാണ് നേടാനായത്.
അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ആദ്യ മുസ്‌ലിം വനിത എന്ന ബഹുമതി റാഷിദ താലിബിനൊപ്പം പങ്കുവെച്ചാണ് ഇല്‍ഹാന്‍ കഴിഞ്ഞ തവണ യു.എസ് കോണ്‍ഗ്രസിലെത്തുന്നത്. യു.എസ് കോണ്‍ഗ്രസിലെ ആദ്യ സൊമാലി-അമേരിക്കന്‍ സാന്നിധ്യം എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു അവര്‍ക്ക്. ആഫ്രിക്കന്‍ വംശജരുടെയും മുസ്‌ലിങ്ങളുടെയും വനിതകളുടെയും അഭയാര്‍ത്ഥികളുടെയും അവകാശങ്ങള്‍ക്ക് വേണ്ടി എന്നും നിലകൊണ്ട വ്യക്തിയാണ് ഇല്‍ഹാന്‍ ഒമര്‍.
കിഴക്കന്‍ ആഫ്രിക്കയില്‍ ജനിച്ച്, അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന ഇസ്‌ലാമോഫോബിയ വിരുദ്ധ ശബ്ദമായി വളര്‍ന്നഇല്‍ഹാന്റെ ജീവിതം ഒരു മുസ്‌ലിം വനിതയുടെ രാഷ്ട്രീയവിജയത്തിന്റെ ചിത്രം കൂടിയാണ്.
2019 ജനുവരി മുതല്‍ മിനിസോട്ടയില്‍ നിന്നുള്ള പ്രതിനിധിയായ ഇല്‍ഹാന്‍ അബ്ദുല്ലാഹി ഒമര്‍ 1982 ഒക്ടോബര്‍ നാലിന് സൊമാലിയയിലെ മൊഗാഡിഷുവിലാണ് ജനിച്ചത്.
സൊമാലിയന്‍ ആഭ്യന്തരയുദ്ധം കാരണം ചെറുപ്പത്തില്‍ തന്നെ കുടുംബത്തോടൊപ്പം കെനിയയിലേയ്ക്ക് രക്ഷപ്പെട്ട ഒമര്‍ നാല് വര്‍ഷത്തോളം അവിടെ അഭയാര്‍ത്ഥി ക്യാംപിലാണ് കഴിഞ്ഞത്. പിന്നീട് 1995ല്‍ ഒമര്‍ കുടുംബത്തോടൊപ്പം തന്നെ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ അഭയം തേടിയെത്തുകയായിരുന്നു.
വിര്‍ജീനിയയിലെ സ്‌കൂളിലെ വിദ്യാഭ്യാസകാലത്ത് നിറത്തിന്റെ പേരിലും ഹിജാബ് ധരിച്ചതിന്റെ പേരിലും നിരവധി എതിര്‍പ്പുകളും ഭീഷണികളും നേരിടേണ്ടി വന്നിരുന്നു അവര്‍. തന്റെ അനുഭവങ്ങള്‍ക്കെതിരെ ചെറിയ പ്രായത്തില്‍ തന്നെ അവര്‍ സംസാരിച്ചു. കുഞ്ഞായിരിക്കെ തന്നെ വ്യക്തമായ വഴി രൂപപ്പെടുത്തിയിരുന്നു അവര്‍.
2000ല്‍ തന്റെ 17ാം വയസില്‍ അമേരിക്കന്‍ പൗരത്വം നേടിയ ഇല്‍ഹാന്‍ പൊളിറ്റിക്കല്‍ സയന്‍സിലും ഇന്റര്‍നാഷണല്‍ സ്റ്റഡീസിലും ബിരുദം നേടി. കമ്യൂണിറ്റി ന്യൂട്രീഷന്‍ എജുക്കേറ്റര്‍, തെരഞ്ഞെടുപ്പ് ക്യാംപെയിന്‍ മാനേജര്‍, സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സംഘടനകളില്‍ പോളിസി ഇനീഷ്യേറ്റീവ് ഡയറക്ടര്‍ തുടങ്ങി നിരവധി റോളുകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയത്.
'പ്രോഗ്രസീവ് റൈസിങ് സ്റ്റാര്‍' എന്നായിരുന്നു അമേരിക്കന്‍ പത്രമായ റോള്‍ കോള്‍ 2018ല്‍ വിശേഷിപ്പിച്ചത്.
2019ല്‍ മിനിസോട്ടയില്‍ നിന്നുള്ള പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് ഡെമോക്രാറ്റിക് ഫാര്‍മര്‍ ലേബര്‍ പാര്‍ട്ടിയില്‍ (ഡി.എഫ്.എല്‍.പി) നിന്നും മിനിയപൊലിസിനെ പ്രതിനിധീകരിച്ച് 2017 മുതല്‍ 2019 വരെ മിനിസോട്ട ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സിലും അംഗമായിരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കോണ്‍ഗ്രഷണല്‍ പ്രോഗ്രസീവ് കോക്കസ് വിഭാഗത്തിന്റെ വിപ്പ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അമേരിക്കന്‍ കോണ്‍ഗ്രസില്‍ അംഗങ്ങളായ, വെളുത്ത വര്‍ഗക്കാരല്ലാത്ത നാല് സ്ത്രീകളുടെ കൂട്ടായ്മയിലൂടെയായിരുന്നു ഒമറിന്റെ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകേന്ദ്രീകൃതമായത്. സ്‌ക്വാഡ് (Squad) എന്ന് പേരിട്ട ഈ അമേരിക്കന്‍ വനിതാ രാഷ്ട്രീയക്കാരുടെ നാല്‍വര്‍സംഘം ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ എല്ലാ അര്‍ത്ഥത്തിലുമുള്ള 'പ്രോഗ്രസീവ് വിങ്' ആയിരുന്നു.
പലസ്തീനികള്‍ക്ക് വേണ്ടി സംസാരിക്കുകയും ഇസ്‌റാഈലിനെ നിരന്തരം വിമര്‍ശിക്കുകയും ചെയ്തതിന്റെ പേരില്‍ സയണിസ്റ്റ് ലോബിയുടെ കണ്ണിലെ കരടായി മാറി. 2019 ആഗസ്റ്റിലാണ് ഇസ്‌റാസഈലില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഇല്‍ഹാമിനെ വിലക്കുക പോലുമുണ്ടായി.
ഇസ്‌റാഈലിന്റെ ഫലസ്തീനിലെ സെറ്റില്‍മെന്റ് പോളിസിയെയും പട്ടാള അധിനിവേശത്തിനേയും എതിര്‍ക്കുന്നതിനൊപ്പം സയണിസ്റ്റ് രാജ്യത്തിനെതിരായ 'ബോയ്‌കോട്ട്, ഡൈവെസ്റ്റ്‌മെന്റ്, സാംഗ്ഷന്‍സ്' എന്ന ഫലസ്തീന്‍ മൂവ്‌മെന്റിനെ പിന്തുണക്കുകയും ചെയ്തിരുന്നു.
അമേരിക്ക പശ്ചിമേഷ്യയില്‍ നടത്തുന്ന യുദ്ധസമാന ഇടപെടലുകള്‍ക്കെതിരെയും അവര്‍ നിരന്തരം സംസാരിച്ചു പോന്നു. 'ഞാന്‍ അടക്കുന്ന നികുതി യെമനില്‍ കുഞ്ഞുങ്ങളെ കൊല്ലുന്ന ബോംബുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നല്ലോ എന്നറിയുമ്പോള്‍ ഹൃദയം നുറുങ്ങുന്നു,' എന്ന് ഒരിക്കല്‍ അവര്‍ പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ പറഞ്ഞു.
അമേരിക്കന്‍ കോണ്‍ഗ്രസിനകത്തും പുറത്തും അവര്‍ നിരന്തരമായി മുസ്‌ലിങ്ങള്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തിയിരുന്നു. ധരിച്ച ഹിജാബിന്റെയും സ്വയമെടുത്ത നിലപാടുകളുടെയും പേരില്‍ നിരന്തരം വേട്ടയാടപ്പെട്ട വനിത കൂടിയാണ് ഇവര്‍. ട്രംപിന്റെ ശത്രു പട്ടികയില്‍ നേരത്തെ തന്നെ അവര്‍ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ ട്രംപ് സര്‍ക്കാര്‍ അധികാരത്തിലിരിക്കെ നിരവധി തവണ അവര്‍ക്കെതിരെ വധഭീഷണി ഉയര്‍ന്നു. എന്നാല്‍ ഒന്നും അവരെ തളര്‍ത്തുകയോ തകര്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് അവരൊരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു.
സൊമാലിയയില്‍ നിന്നും, അവിടത്തെ ആഭ്യന്തരയുദ്ധത്തില്‍ നിന്നും രക്ഷപ്പെട്ട്, അഭയാര്‍ത്ഥിയായി അമേരിക്കയിലെത്തിയ ഒരു പെണ്‍കുട്ടി ഒരിക്കല്‍ കൂടി ലോകത്തിന് മുന്നില്‍ അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ മുഖമായി മാറിയെങ്കില്‍, 'അഭയാര്‍ത്ഥികള്‍' എന്ന് ലോകം വിളിക്കുന്ന വലിയൊരു വിഭാഗത്തിനുള്ള അംഗീകാരം കൂടിയാണത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ബന്ദി മോചനത്തിന് തടസ്സം നില്‍ക്കുന്നത് നെതന്യാഹു, താമസിപ്പിക്കുന്ന ഓരോ നിമിഷവും മരണതുല്യം' പ്രധാന മന്ത്രിക്കെതിരെ പ്രതിഷേധത്തിരയായി ഇസ്‌റാഈല്‍ തെരുവുകള്‍, ഖത്തര്‍ ആക്രമണത്തിനും വിമര്‍ശനം
International
• 2 days ago
പിങ്ക് പേപ്പറില്‍ മാത്രമാണ് സ്വര്‍ണം പൊതിയുന്നത്...! സ്വര്‍ണം പൊതിയാന്‍ മറ്റു നിറങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്
Kerala
• 2 days ago
ഖത്തര്‍ പ്രധാനമന്ത്രിക്ക് വിരുന്നുനല്‍കി ട്രംപ്; ഇസ്‌റാഈല്‍ ആക്രമണത്തിനു പിന്നാലെ യു.എസില്‍ ചര്‍ച്ച
International
• 2 days ago
ബെക്ക് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം
Kerala
• 2 days ago
Asia Cup: ദുബൈയിൽ ഇന്ന് ഇന്ത്യ- പാക് പോരാട്ടം; ടിക്കറ്റ് മുഴുവനും വിറ്റ് പോയി, ആരാധകർക്കായി കർശന നിർദേശങ്ങൾ മുന്നോട്ടുവച്ചു പോലിസ്
Cricket
• 2 days ago
ഇന്ന് ശ്രീകൃഷ്ണ ജയന്തി; ആഘോഷത്തിനൊരുങ്ങി നാട്
Kerala
• 2 days ago
നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; വിഷയങ്ങൾ നിരവധി; പ്രക്ഷുബ്ധമാകും
Kerala
• 2 days ago
തെരുവുനായകൾക്ക് പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകിയാൽ പിഴ ചുമത്തും; ചണ്ഡീഗഡ് മുൻസിപ്പൽ കോർപ്പറേഷൻ
National
• 2 days ago
ബഹ്‌റൈനിൽ ഫുഡ് ട്രക്കുകളുടെ ലൈസൻസ് സ്വദേശികൾക്ക് മാത്രമാക്കാൻ നീക്കം; പ്രവാസികൾക്ക് തിരിച്ചടി ആകും
bahrain
• 2 days ago
അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒമ്പത് മാസത്തിനിടെ മരണപ്പെട്ടത് 17 പേർ
Kerala
• 2 days ago
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്
National
• 2 days ago
നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്റ്
International
• 2 days ago
'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്റാൻ മംദാനി
International
• 2 days ago
പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്
Cricket
• 2 days ago
വന്നു എറിഞ്ഞു കീഴടക്കി; ഏഷ്യ കപ്പിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്ക
Cricket
• 2 days ago
യുഎഇയിൽ ട്രെൻഡിംങ്ങായി വേരുകൾ തേടിയുള്ള യാത്ര; ചിലവ് വരുന്നത് ലക്ഷങ്ങൾ
uae
• 2 days ago
മെസിയുടെ വിരമിക്കൽ മത്സരം ആ ടീമിനൊപ്പം ആയിരിക്കണം: മുൻ സഹതാരം
Football
• 2 days ago
'കുറഞ്ഞ വിലയില്‍ കാര്‍': വ്യാജ പരസ്യം ചെയ്ത് തട്ടിപ്പ്; സഊദിയില്‍ പ്രവാസികള്‍ അറസ്റ്റില്‍
Saudi-arabia
• 2 days ago
വാഹനമിടിച്ച് വയോധികന് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്
Kerala
• 2 days ago
'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി
National
• 2 days ago
എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍
Kerala
• 2 days ago