
ചേലക്കര മണ്ഡലത്തിലൂടെ; ആരാകും ചേലക്കര ലക്കിസ്റ്റാർ?

തൃശൂർ: കലയും സംസ്‌കാരവും ഇഴചേർന്ന കാർഷികഭൂമിയിൽ ആവേശത്തിന്റെ തീയാട്ടമാണ്. സിറ്റിങ് സീറ്റ് കൈവിടുന്ന അവസ്ഥയുണ്ടായാൽ സി.പി.എമ്മിന് കേരളത്തിലെമ്പാടും ഉറക്കംകെടും. കോൺഗ്രസ് തോറ്റാൽ ജനവിരുദ്ധഭരണമെന്ന വാദത്തിൽ കരിന്തിരി പടരും. കണക്കുകൾ കൂട്ടിക്കിഴിക്കുമ്പോൾ ഇരു മുന്നണികൾക്കും പ്രതീക്ഷകളേക്കാൾ ആശങ്കകളാണ്.
അടിയൊഴുക്കുണ്ടാകാമെന്ന പേടിയിൽ നേതാക്കൾക്ക് നെഞ്ചിടിപ്പേറുകയാണ്. കേരളം മുഴുവൻ ഉറ്റുനോക്കുന്ന ഇവിടെ 13 നാണ് ജനവിധി. പട്ടികജാതി സംവരണമണ്ഡലമായ ഇവിടെ ഇടതുമുന്നണിയുടെ യു.ആർ പ്രദീപും യു.ഡി.എഫിന്റെ രമ്യഹരിദാസും ഇഞ്ചോടിഞ്ചു പോരിലാണ്. തിരുവില്വാമല പഞ്ചായത്ത് മുൻ വൈസ്പ്രസിഡന്റ് എന്ന നിലയിൽ സുപരിചിതനാണ് എൻഡി.എയുടെ കെ.ബാലകൃഷ്ണൻ.
കലാമണ്ഡലവും കുത്താമ്പുള്ളിയും വെടിക്കെട്ടും കൊണ്ടു പ്രസിദ്ധമായ ഇവിടെ ന്യൂനപക്ഷവോട്ടുകൾ നിർണായകമാണ്. 1996 ൽ കെ. രാധാകൃഷ്ണൻ മത്സരിക്കാനെത്തിയതോടെയാണ് കോൺഗ്രസ് കോട്ടയായിരുന്ന ചേലക്കര ഇടതുവശം ചേർന്നത്. നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള കഠിന യത്‌നത്തിലാണ് കോൺഗ്രസ്. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഇടത് പ്രചാരണം.
കെ.സുധാകരൻ, വി.ഡി സതീശൻ എന്നിവരാണ് യു.ഡി.എഫിന്റെ കുന്തമുനകൾ. എൻ.കെ സുധീറിനെ മുൻനിർത്തി പി.വി അൻവർ എം.എൽ.എയും സജീവം. 65 മുതൽ നടന്ന 14 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ 8 വട്ടം ഇടതിനാണ് നേട്ടം. ഭരണവിരുദ്ധ വികാരം ശക്തമാണെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്.
നോ ഡീൽ
പാലക്കാട് രഹസ്യഡീൽ ആരോപണത്തിൽ മുങ്ങിത്താഴ്ന്നപ്പോൾ ചേലക്കരയിൽ നോഡീൽ പോരാട്ടമാണ്. നേർക്കുനേർ മത്സരം. മണ്ഡലത്തിന്റെ അവികസിതാവസ്ഥയും സാമ്പത്തികപ്രതിസന്ധികളും യാത്രാദുരിതവുമൊക്കെ തെരഞ്ഞെടുപ്പ് ചർച്ചയിലേക്കു ശരവേഗത്തിൽ കടന്നുവന്നു. കെ.രാധാകൃഷ്ണൻ 5 വട്ടം പ്രതിനിധീകരിച്ച ചേലക്കരയിൽ വികസനത്തിനു അടിത്തറയിട്ടതായി ഇടതുമുന്നണി.
കാർഷികമേഖലയുടെ തകർച്ചയും ദാരിദ്ര്യവും കോളനികളുടെ ദുരവസ്ഥയും മുഖ്യപ്രശ്‌നമാണെന്ന് കോൺഗ്രസ്. ആരോഗ്യമേഖലയിൽ ഇനിയുമേറെ പോകാനുണ്ടെന്ന് കോൺഗ്രസ് പറയുമ്പോൾ ചേലക്കരയിലെ കുടുംബാരോഗ്യകേന്ദ്രത്തെ താലൂക്ക് ആശുപത്രിയാക്കിയതിന്റെ നേട്ടമാണ് ഇടതുപക്ഷം വിവരിക്കുന്നത്.
തൃശൂർപൂരം കലക്കൽ, കൊടകര കുഴൽപ്പണക്കേസ്, കരുവന്നൂർ തട്ടിപ്പ്, ഭരണരംഗത്തെ അഴിമതി എന്നിവ കുടുംബയോഗങ്ങളിൽ സജീവചർച്ചയാണ്. 500 ഓളം കോളനികൾ കേന്ദ്രീകരിച്ചാണ് അവസാനഘട്ട പ്രചാരണം ചൂടുപിടിക്കുന്നത്. ആകെ 9 പഞ്ചായത്തുകളിൽ 6 ഇടത്തും എൽ.ഡി.എഫ് ഭരണമാണ്. 3 സ്ഥലത്ത് യു.ഡി.എഫ്.
വോട്ടുനില
2021 നിയമസഭ
കെ.രാധാകൃഷ്ണൻ (സി.പി.എം) 83415 (54.41 %)
സി.സി ശ്രീകുമാർ (കോൺഗ്രസ്) 44015 (28.71 %)
ഷാജുമോൻ വട്ടേക്കാട് ( ബി.ജെ.പി) 24045 (15.68%)
ഭൂരിപക്ഷം: 39400
2024 ലോക്‌സഭാ തെരഞ്ഞെടുപ്പ്
കെ.രാധാകൃഷ്ണൻ (സി.പി.എം) 60368 (41.21 %)
രമ്യഹരിദാസ് (കോൺഗ്രസ്) 55195 (37.67 %)
ഡോ.ടി.എൻ സരസു (ബി.ജെ.പി) 28974 (19.78 %)
ഭൂരിപക്ഷം 5173
രാഷ്ട്രീയത്തിനും അപ്പുറം
രാഷ്ട്രീയകണക്കുകൾക്കും അപ്പുറത്താണ് ചേലക്കരയുടെ മനസ്. കെ.രാധാകൃഷ്ണൻറെ സൗമ്യതയ്ക്ക് ഇവിടത്തുകാർ എ പ്ലസ് മാർക്കിട്ടു. 2016 ൽ രാധാകൃഷ്ണനു പകരം യു.ആർ പ്രദീപാണ് എത്തിയത്. 21 ൽ വീണ്ടും രാധാകൃഷ്ണൻ വന്നപ്പോൾ റെക്കോഡ് ഭൂരിപക്ഷം നൽകി. കൂടെനിൽക്കുന്നവരുടെ കൂടെയുണ്ടാകുമെന്നാണ് ചേലക്കരയുടെ ഉറപ്പ്.
അതിലൂന്നിയാണ് രമ്യഹരിദാസും വോട്ടുതേടുന്നത്. മുൻ നിയമസഭാ തെരഞ്ഞെടുപ്പിൽ രാധാകൃഷ്ണന് 39400 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നുവെങ്കിൽ കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ നിയമസഭാ മണ്ഡലത്തിലെ ലീഡ് കേവലം 5173. രമ്യയുടെ സ്വപ്‌നങ്ങളെ ത്രിവർണമണിയിക്കുന്നതും ഈ കണക്കാണ്. 6 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി
Kuwait
• 6 days ago
ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം
National
• 6 days ago
ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം
Cricket
• 6 days ago
'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി
National
• 6 days ago
എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്
Football
• 6 days ago
പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ
qatar
• 6 days ago
പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്
National
• 6 days ago
എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു
Kerala
• 6 days ago
ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം
International
• 6 days ago
ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം
oman
• 6 days ago
ദുബൈയിലെയും ഷാര്‍ജയിലെയും പ്രവാസികള്‍ക്ക് തിരിച്ചടി; ഈ ഇടങ്ങളിലെ വാടക നിരക്ക് വര്‍ധിക്കും
uae
• 6 days ago
മൺസൂൺ സജീവമായി തുടരും; അടുത്ത 6-7 ദിവസം രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ശക്തമായ മഴയും,വെള്ളപ്പൊക്ക സാധ്യതയും, ഐഎംഡി മുന്നറിയിപ്പ്
Kerala
• 6 days ago
മനോലോ മാർക്വേസ് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞു
Football
• 6 days ago
യുഎസ് ആയുധ സഹായം ഭാഗികമായി മരവിപ്പിച്ചു; യുക്രൈന് കനത്ത തിരിച്ചടി
International
• 6 days ago
അരങ്ങേറ്റക്കാരൻ രണ്ടാം ടെസ്റ്റിൽ പുറത്ത്; തിരിച്ചടി നേരിട്ടവരിൽ അഞ്ചാമനായി സായ് സുദർശൻ
Cricket
• 6 days ago
ഇത്തിഹാദ് റെയില്‍ നിര്‍മാണം പുരോഗമിക്കുന്നു; ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 30 വരെ ഷാര്‍ജയിലെ പ്രധാന കണക്ഷന് റോഡുകള്‍ അടച്ചിടും
uae
• 6 days ago
ഉത്തർപ്രദേശിൽ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യഭാഗം മുറിച്ചുമാറ്റി യുവതി; യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
National
• 6 days ago
ഇബ്രാഹിമോവിച്ചിനെ പോലെ അദ്ദേഹവും ഫുട്ബോളിൽ വളരെ പ്രൊഫഷണലാണ്: പോഗ്ബ
Football
• 6 days ago
മര്‍സാന നൈറ്റ് ബീച്ച് തുറന്നു; അബൂദബിയുടെ വിനോദ രംഗത്തിന് പുതിയ മുഖം നല്‍കുമെന്ന് അധികൃതര്‍
uae
• 6 days ago
എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം: പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂൽ
Kerala
• 6 days ago
ലോക രാജ്യങ്ങളിലെ പാസ്പോര്‍ട്ടുകളില്‍ വീണ്ടും കരുത്താര്‍ജിച്ച് യുഎഇ പാസ്പോര്‍ട്ട്; 179 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇനി വിസ വേണ്ട
uae
• 6 days ago