
മഹാരാഷ്ട്ര: മുസ്ലിം ജനസംഖ്യ കൂടുതലുള്ള 15 മണ്ഡലങ്ങളിലെ വോട്ടുകള്‍ ഇങ്ങനെ

മലേഗാവ് സെന്‍ട്രല്‍
മത്സരിച്ച 21 സ്ഥാനാര്‍ഥികളും മുസ്ലിംകള്. 21 സ്ഥാനാര്‍ഥികള്‍ മത്സരിച്ചപ്പോള്‍ ഇന്ത്യന്‍ സെകുലര്‍ ലാര്‍ജസ്റ്റ് അസംബ്ലി ഓഫ് മഹാരാഷ്ട്ര (ഇസ്ലാം) സ്ഥാനാര്‍ഥി ആസിഫ് ശൈഖ് റഷീദ് ജയിച്ചു. മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്റെ മുഫ്തി മുഹമ്മദ് ഇസ്മാഈല്‍ അബ്ദുല്‍ ഖാലിഖ് രണ്ടാമതെത്തി.
എസ്.പി മൂന്നാമതും കോണ്‍ഗ്രസ് നാലാമതും എത്തി. ഏഴാംസ്ഥാനത്തെത്തിയ എസ്.ഡി.പി.ഐ 459 വോട്ട് നേടി. നോട്ടക്ക് 1089 വോട്ടും ലഭിച്ചു.
മന്‍ഖുര്‍ദ്
എസ്.പിയുടെ അബൂ ആസിം അസ്മി 12,753 വോട്ടുകള്‍ക്ക് ജയിച്ചു. ഓള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് രണ്ടും ശിവസേന (ഷിന്‍ഡേ) മൂന്നും എന്‍.സി.പിയുടെ (ശരദ് പവാര്‍) മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ നവാബ് മാലിക് നാലാംസ്ഥാനത്തും എത്തി
ഭീവണ്ടി ഈസ്റ്റ്
എസ്.പിയുടെ റഈസ് ഖസാം ശൈഖ് അരലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വിജയിച്ചു. ശിവസേനയുടെ (ഷിന്‍ഡെ) സന്തോഷ് മഞ്ചയ്യയാണ് രണ്ടാമതെത്തിയത്.
മുംബാ ദേവി
കോണ്‍ഗ്രസിന്റെ അമീന് പട്ടേല്‍ 34,844 വോട്ടുകള്‍ക്ക് ശിവസേനയുടെ (ഷിന്‍ഡേ) ശൈന എന്‍.സിയെ പരാജയപ്പെടുത്തി.
ഭീവണ്ടി വെസ്റ്റ്
ബി.ജെ.പിയുടെ മഹേഷ് പ്രഭാകര്‍ 31,293 വോട്ടുകള്‍ക്ക് എസ്.പിയുടെ അസ്മി റിയാസ് മുഖീമുദ്ദീനെ പരജായപ്പെടുത്തി. സ്വതന്ത്രനായ വിലാസ് പാട്ടീല്‍ 31,000 വോട്ടുകള്‍ പിടിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ ദയാനന്ദ് മോത്തിറാം നാലാംസ്ഥാനത്തെത്തി. 15,800 വോട്ടുകള്‍ നേടി മജ്ലിസ് നേതാവ് വാരിസ് പത്താന് അഞ്ചാമതും എത്തി.
അമരാവതി
എന്‍.സി.പിയുടെ (ഷിന്‍ഡേ) സുലഭ് സഞ്ജയ് ഖോഡെക്ക് 5413 വോട്ടുകള്‍ക്ക് വിജയം. കോണ്‍ഗ്രസിന്റെ ഡോ. സുനില്‍പനജാബ്രാവോ ദേശ്മുഖ് തൊട്ടുപിന്നിലെത്തിയപ്പോള്‍ ആസാദ് സമാജ് പാര്‍ട്ടിയുടെ ആലിം പട്ടേല്‍ മൂന്നാംസ്ഥാനത്തും എത്തി. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗിന്റെ ഇര്ഫാന് ഖാന് ഉസ്മാന് ഖാന് 796 വോട്ടുകളും ലഭിച്ചു.
മുമ്പ്ര
ശരദ് പവാര്‍ വിഭാഗം എന്‍.സി.പി നേതാവായ അഹവാദ് ജിതേന്ദ്ര സതീഷ് ഒരുലക്ഷത്തിനടുത്ത് വോട്ടുകള്‍ക്ക് ഷിന്‍ഡെ വിഭാഗം എന്‍.സി.പിയെ പരാജയപ്പെടുത്തി. എം.എന്‍.എസ്സിന്റെ സുശാന്ത് വിലാസ് സൂര്യവര്‍ദ് മൂന്നാംസ്ഥാനത്തും മജ്ലിസിന്റെ സര്‍ഫറാസ് ഖാന് നാലാമതും എത്തി. ആറാം സ്ഥാനത്തെത്തിയ എസ്.ഡി.പി.ഐയുടെ സര്‍ഫറാസ് സയ്യിദ് അലി ശൈഖിന് 1078 ഉം വോട്ടുകള്‍ നേടി.
അകോല വെസ്റ്റ്
കോണ്‍ഗ്രസിന്റെ സാജിദ് ഖാന് പത്താന് 1283 വോട്ടുകള്‍ക്ക് ബി.ജെ.പിയുടെ അഗര്‍വാള്‍ വിജയ് കമല്‍ കിഷോറിനെ പരാജയപ്പെടുത്തി. പത്താംസ്ഥാനത്തെത്തിയ എസ്.ഡി.പി.ഐയുടെ മുഹമ്മദ് സുഹൈലല്‍ ഹുസൈന് 131 വോട്ടുകള്‍ നേടി. മണ്ഡലത്തില്‍ നോട്ടക്ക് 1257 വോട്ടുകളും ലഭിച്ചു.
ബൈഖള
ഷിന്‍ഡെ പക്ഷത്തെ ഉദ്ധവ് പക്ഷത്തിന്റെ മനോജ് പന്തുറാംഗ് 31,000ല്‍പ്പരം വോട്ടുകള്‍ക്ക് കീഴടക്കി. മൂന്നാമതെത്തിയ മജ്ലിസിന്റെ ഫയാസ് അഹമ്മദിന് 5531 വോട്ടുകള്‍ മാത്രം ലഭിച്ചു.
ഔറംഗാബാദ് സെന്‍ട്രല്‍
മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്റെ സിദ്ദീഖി നസീറുദ്ദീനെ ശിവസേനയുടെ (ഷിന്‍ഡെ) ജയ്സ്വാള്‍ പ്രദീപ് എണ്ണായിരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. മുതിര്‍ന്ന ഉദ്ധവ് പക്ഷം നേതാവ് ഡോ. ബാലാസാഹെബ് തൊറാട്ടാണ് മൂന്നാംസ്ഥാനത്തെത്തിയത്. 24 സ്ഥാനാര്‍ഥികളാണ് ഇവിടെ മത്സരിച്ചത്. എസ്.ഡി.പി.ഐയുടെ മുസമ്മില്‍ ഖാന് നൂറൂല്‍ ഹസന് ഖാന് 318 വോട്ടുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
ഔറംഗാബാദ് വെസ്റ്റ്
ഇരുശിവസേനകളും ഏറ്റുമുട്ടിയ ഇവിടെ ഷിന്‍ഡെ പക്ഷം 16,351 വോട്ടുകള്‍ക്ക് വിജയിച്ചു. വി.ബി.എയുടെ അഞ്ജന് ലക്ഷ്മണ് മൂന്നാമതെത്തി.
വെര്‍സോവ
ഉദ്ധവ് പക്ഷ ശിവസേനയുടെ പ്രധാന നേതാവ് ഹാറൂണ്‍ ഖാന് 1600 വോട്ടുകള്‍ക്ക് ബി.ജെ.പിയെ പരാജയയപ്പെടുത്തി. മജ്ലിസ് മത്സരിച്ചെങ്കിലും 2937 വോട്ടുകളോടെ അഞ്ചാമതെത്തി. അഖില്‍ ഭാരതീയ മുസ്ലിം ലീഗ് (സെകുലര്‍) സ്ഥാനാര്‍ഥി അല്‍മാസ് ഹയാതുല്ലാ ശൈഖിന് 252 വോട്ടുകള്‍ ലഭിച്ചു.
ധാരാവി
ഷിന്‍ഡെ പക്ഷത്തിന്റെ രാജേഷ് ശിവദാസിനെ കോണ്‍ഗ്രസിന്റെ ഡോ. ഗെയ്ക്കുവാദ് ജ്യോതി ഏക്നാഥ് 23,459 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. ബി.എസ്.പി മൂന്നാംസ്ഥാനത്തെത്തി.
ബാന്ദ്ര ഈസ്റ്റ്
അജിത് പവാര്‍ വിഭാഗം നേതാവും കൊല്ലപ്പെട്ട മുന്‍ മന്ത്രിയുമായ ബാബ സിദ്ദീഖിന്റെ മകന് സീഷാന്‍ സിദ്ദീഖിനോട് ശിവസേന (ഉദ്ധവ് പക്ഷം) സ്ഥാനാര്‍ഥി വരുണ്‍ സതീഷ് സര്‍ദേശായി 11365 വോട്ടുകള്‍ക്ക് വിജയിച്ചു. എം.എന്‍.എസ് മൂന്നാമതെത്തി.
കുര്‍ള
ശിവസേനകള്‍ തമ്മില്‍ ഏറ്റുമുട്ടിയ ഇവിടെ ഷിന്‍ഡെ പക്ഷത്തിന് 4187 വോട്ടുകള്‍ക്ക് വിജയം. മജ്ലിസിന്റെ അഡ്വ. അസ്മ ശൈഖ് 3945 വോട്ടുകളോടെ നാലാമതെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം
Kerala
• 2 days ago
ദുബൈ ടാക്സി ഇനി കൂടുതല്‍ എമിറേറ്റുകളിലേക്ക്
uae
• 2 days ago
ദേര ഗോൾഡ് സൂഖ് ഏരിയയിലെ കെട്ടിടത്തിൽ തീപിടിത്തം
uae
• 2 days ago
സി.പി.എമ്മില്‍ ചേര്‍ന്ന കാപ്പ കേസ് പ്രതി ശരണ്‍ ചന്ദ്രനെ നാടുകടത്തി
Kerala
• 2 days ago
കൈനീട്ടി മോദി, കണ്ട ഭാവം നടിക്കാതെ ഫ്രഞ്ച് പ്രസിഡന്റ്; ഇന്ത്യന്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ, അവര്‍ നേരത്തെ കണ്ടതിനാലെന്ന് ദേശീയ മാധ്യമ 'ഫാക്ട്ചെക്ക്'
National
• 2 days ago
കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പൊലിസ് പരാജയമെന്ന് പ്രതിപക്ഷം; പൊതുവല്‍ക്കരിച്ച് പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി; സഭയില്‍ വാക്പോര്
Kerala
• 2 days ago
പേര് മാറ്റണമെന്ന് ട്രംപ് പറഞ്ഞു, അനുസരിച്ച് ഗൂഗ്ൾ; ഗൾഫ് ഓഫ് മെക്സിക്കോ ഇനി 'ഗൾഫ് ഓഫ് അമേരിക്ക'
International
• 2 days ago
എന്‍.സി.പിയില്‍ പൊട്ടിത്തെറി; പി.സി ചാക്കോ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചു
Kerala
• 2 days ago
അഴിമതി നിരോധന നിയമം പൂട്ടികെട്ടാൻ ട്രംപ്; കിട്ടുമോ അദാനിക്കൊരു ക്ലീൻചിറ്റ്?
International
• 2 days ago
യു.പിയില്‍ നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായകള്‍ തിന്ന നിലയില്‍; ബന്ധുക്കള്‍ ഉപേക്ഷിച്ചതെന്ന് ആശുപത്രി അധികൃതര്‍
National
• 2 days ago
അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമിച്ച രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി അന്തരിച്ചു
National
• 2 days ago
ഖത്തര്‍ കെഎംസിസി സംസ്ഥാന നേതാവ് ഈസ സാഹിബ് അന്തരിച്ചു
qatar
• 2 days ago
അടങ്ങാതെ ആനക്കലി; വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു
Kerala
• 2 days ago
മലപ്പുറത്ത് ജനവാസമേഖലയിലിറങ്ങിയ കരടി കൂട്ടിലായി
Kerala
• 2 days ago
'എനിക്ക്ധൈര്യമില്ല, എനിക്ക് ഭയമാണ്' എഴുതി പൂർത്തിയാക്കാനാവാതെ മരണത്തിലേക്ക്...ജോളിയുടെ കത്ത് പുറത്ത്
Kerala
• 2 days ago
ചെക്ക് പോസ്റ്റുകളിലെ അഴിമതി തടഞ്ഞ് വരുമാനം കൂട്ടാമെന്ന മാർഗനിർദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്
Kerala
• 2 days ago
മൂന്നാം എൻ.ഡി.എ കാലത്ത് മുസ്ലിം വിദ്വേഷ പ്രചാരണത്തിൽ ഇന്ത്യയിൽ ഞെട്ടിക്കുന്ന വർധന; വിഷം ചീറ്റാൻ മുന്നിൽ യോഗിയും മോദിയും അമേരിക്കൻ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട്
Kerala
• 2 days ago
വന്യജീവി ആക്രമണം; വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍
Kerala
• 2 days ago
സ്വര്‍ണം വാങ്ങുന്നേല്‍ ഇന്ന് വാങ്ങാം..വില വീണ്ടും കുറഞ്ഞു
Business
• 2 days ago
'റൂമി, 750 വര്‍ഷത്തെ അസാന്നിധ്യം, എട്ട് നൂറ്റാണ്ടുകളുടെ പ്രഭാവം', ശ്രദ്ധ നേടി റൂമിയെക്കുറിച്ചുള്ള ഷാര്‍ജയിലെ അത്യപൂര്‍വ പ്രദര്‍ശനം
uae
• 2 days ago
നഗ്നരാക്കി ദേഹത്ത് കോമ്പസ് കൊണ്ട് വരച്ചു, മുറിവിൽ ലോഷൻ പുരട്ടി, ഡംബൽ കൊണ്ട് സ്വകാര്യ ഭാഗത്ത് മർദ്ദിച്ചു; കോട്ടയം ഗവ. നഴ്സിങ് കോളജ് റാഗിങ്ങിൽ 5 വിദ്യാർഥികൾ അറസ്റ്റിൽ
Kerala
• 2 days ago