HOME
DETAILS

ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി കേരളം വിട്ടത് സുഹൃത്തിന്റെ കാറില്‍

  
Anjanajp
November 28 2024 | 07:11 AM

fazila-murder-kerala-police-hunt-for-murder-suspect-sanoof-bengaluru

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജിലെ യുവതിയുടെ കൊലപാതക കേസില്‍ പ്രതി അബ്ദുള്‍ സനൂഫ് ഉപയോഗിച്ചത് സുഹൃത്തിന്റെ കാറാണെന്ന് കണ്ടെത്തി. സുഹൃത്തിനെ പൊലിസ് വിശദമായി ചോദ്യം ചെയ്യുകയാണ്. പ്രതിയ്ക്കായി കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ പൊലിസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇയാള്‍ ബംഗളുരുവില്‍ ഉണ്ടെന്നാണ് പൊലിസ് നിഗമനം. ഇയാള്‍ക്ക് പാസ് പോര്‍ട്ട് ഇല്ലെന്നാണ് പൊലിസ് പറയുന്നത്. 

സനൂഫിനെ കണ്ടെത്തുന്നതിനായി നടക്കാവ് പൊലിസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. ഇയാള്‍ സഞ്ചരിച്ച കാര്‍ പാലക്കാട് ചക്കാന്തറയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കാറില്‍ ഉപയോഗിച്ച വസ്ത്രങ്ങളുമുണ്ട്. ലോഡ്ജില്‍ നല്‍കിയ ഫോണ്‍ നമ്പര്‍ വ്യാജമാണെന്ന് ആദ്യഘട്ടത്തില്‍ തന്നെ പൊലിസ് കണ്ടെത്തി. എന്നാല്‍ സനൂഫ് ഉപയോഗിച്ച മറ്റൊരു ഫോണ്‍ നമ്പര്‍ സംബന്ധിച്ച വിവരം സൈബര്‍ സെല്ലിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണിപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. 

മലപ്പുറം വെട്ടത്തൂര്‍ കാപ്പ് പൊതാക്കല്ല് റോഡിലെ പന്തലാന്‍ വീട്ടില്‍ ഫസീല (33)യെയാണ് കഴിഞ്ഞ ദിവസം ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടക്കാവ് പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയതോടെ കൊലപാതകമാണെന്ന് കണ്ടെത്തിയത്.

യുവതിയുടെ കഴുത്തില്‍ പാടുകളുണ്ട്. ശ്വാസംമുട്ടിച്ചാണ് കൊലപാതകമെന്നാണ് ഫോറന്‍സിക് സര്‍ജന്‍മാരുടെ പ്രാഥമിക വിലയിരുത്തല്‍. 

സനൂഫും മരിച്ച ഫസീലയും തമ്മില്‍ നേരത്തെ പരിചയമുണ്ട്. സനൂഫിനെതിരേ ഫസീല ഒറ്റപ്പാലത്ത് പീഡനക്കേസ് നല്‍കുകയും ചെയ്തിരുന്നു. കേസില്‍ 89 ദിവസത്തോളം ജയിലില്‍ കിടന്ന ശേഷം സനൂഫ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. വീണ്ടും ഇരുവരും സുഹൃത്തുക്കളായി തുടരുകയും ഫസീലയുമായി ഞായറാഴ്ച കോഴിക്കോടെത്തി മുറിയെടുക്കുകയുമായിരുന്നു. ഒരു ദിവസത്തേക്കായിരുന്നു മുറിയെടുത്തത്. തിങ്കളാഴ്ച ഇവര്‍ ഇവിടെ തന്നെ താമസിച്ചു. ചൊവ്വാഴ്ച ലോഡ്ജ് ജീവനക്കാരന്‍ എത്തിയപ്പോള്‍ മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ വാതില്‍ തുറന്നപ്പോള്‍ ഫസീലയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫസീല കേസ് കൊടുത്തതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാകാം കൊലപാതകമെന്നാണ് പൊലിസ് നിഗമനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹേമചന്ദ്രൻ കൊലക്കേസ്; തട്ടിക്കൊണ്ടുപോകുമ്പോൾ മർദിച്ചതായി മുഖ്യപ്രതിയുടെ കുറ്റസമ്മതം

Kerala
  •  a day ago
No Image

മലാപ്പറമ്പ് പെൺവാണിഭ കേസില്‍ തുടരന്വേഷണമില്ല: പൊലിസുകാരടക്കം എട്ട് പേർ പ്രതികൾ; കുറ്റപത്രം തയാറാക്കുന്നു

Kerala
  •  a day ago
No Image

കീം: പഴയ ഫോർമുലയെങ്കിൽ കേരള സിലബസുകാർക്ക് വലിയ നഷ്ടം

Kerala
  •  a day ago
No Image

അവധിക്ക് അപേക്ഷിച്ച് രജിസ്ട്രാര്‍: നിരസിച്ച് വി.സി; ഓഫിസിൽ പ്രവേശിക്കരുതെന്നും നിര്‍ദേശം

Kerala
  •  a day ago
No Image

ശിക്ഷ നടപ്പാക്കാൻ ആറുദിവസം മാത്രം; നിമിഷപ്രിയക്കായി ഊര്‍ജിത നീക്കങ്ങള്‍

Kerala
  •  a day ago
No Image

സഊദ് രാജാവിന്റെ പുത്രി ബസ്സ രാജകുമാരി നിര്യാതയായി

Saudi-arabia
  •  a day ago
No Image

ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിൽ ചൈനയുടെ സ്വാധീനം കുറയുന്നു, ചൈനീസ് സൈനിക പ്രതിനിധി സംഘം ഇസ്ലാമാബാദിൽ

National
  •  a day ago
No Image

ഉത്തര കൊറിയൻ ഹാക്കർക്ക് അമേരിക്കയുടെ ഉപരോധം; ഐടി ജോലി തട്ടിപ്പിലൂടെ കിമ്മിനായി പണം ശേഖരിക്കുന്നു

International
  •  a day ago
No Image

കാലിഫോർണിയയിലെ കാട്ടുതീയ്ക്ക് പിന്നിൽ 13 വയസ്സുകാരൻ: അറസ്റ്റ് ചെയ്ത് പൊലിസ്

International
  •  a day ago
No Image

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ മരണം; പരിശോധന ഫലം നെഗറ്റീവ്

Kerala
  •  a day ago