HOME
DETAILS

ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി കേരളം വിട്ടത് സുഹൃത്തിന്റെ കാറില്‍

  
November 28 2024 | 07:11 AM

fazila-murder-kerala-police-hunt-for-murder-suspect-sanoof-bengaluru

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജിലെ യുവതിയുടെ കൊലപാതക കേസില്‍ പ്രതി അബ്ദുള്‍ സനൂഫ് ഉപയോഗിച്ചത് സുഹൃത്തിന്റെ കാറാണെന്ന് കണ്ടെത്തി. സുഹൃത്തിനെ പൊലിസ് വിശദമായി ചോദ്യം ചെയ്യുകയാണ്. പ്രതിയ്ക്കായി കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ പൊലിസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇയാള്‍ ബംഗളുരുവില്‍ ഉണ്ടെന്നാണ് പൊലിസ് നിഗമനം. ഇയാള്‍ക്ക് പാസ് പോര്‍ട്ട് ഇല്ലെന്നാണ് പൊലിസ് പറയുന്നത്. 

സനൂഫിനെ കണ്ടെത്തുന്നതിനായി നടക്കാവ് പൊലിസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. ഇയാള്‍ സഞ്ചരിച്ച കാര്‍ പാലക്കാട് ചക്കാന്തറയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കാറില്‍ ഉപയോഗിച്ച വസ്ത്രങ്ങളുമുണ്ട്. ലോഡ്ജില്‍ നല്‍കിയ ഫോണ്‍ നമ്പര്‍ വ്യാജമാണെന്ന് ആദ്യഘട്ടത്തില്‍ തന്നെ പൊലിസ് കണ്ടെത്തി. എന്നാല്‍ സനൂഫ് ഉപയോഗിച്ച മറ്റൊരു ഫോണ്‍ നമ്പര്‍ സംബന്ധിച്ച വിവരം സൈബര്‍ സെല്ലിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണിപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. 

മലപ്പുറം വെട്ടത്തൂര്‍ കാപ്പ് പൊതാക്കല്ല് റോഡിലെ പന്തലാന്‍ വീട്ടില്‍ ഫസീല (33)യെയാണ് കഴിഞ്ഞ ദിവസം ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടക്കാവ് പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയതോടെ കൊലപാതകമാണെന്ന് കണ്ടെത്തിയത്.

യുവതിയുടെ കഴുത്തില്‍ പാടുകളുണ്ട്. ശ്വാസംമുട്ടിച്ചാണ് കൊലപാതകമെന്നാണ് ഫോറന്‍സിക് സര്‍ജന്‍മാരുടെ പ്രാഥമിക വിലയിരുത്തല്‍. 

സനൂഫും മരിച്ച ഫസീലയും തമ്മില്‍ നേരത്തെ പരിചയമുണ്ട്. സനൂഫിനെതിരേ ഫസീല ഒറ്റപ്പാലത്ത് പീഡനക്കേസ് നല്‍കുകയും ചെയ്തിരുന്നു. കേസില്‍ 89 ദിവസത്തോളം ജയിലില്‍ കിടന്ന ശേഷം സനൂഫ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. വീണ്ടും ഇരുവരും സുഹൃത്തുക്കളായി തുടരുകയും ഫസീലയുമായി ഞായറാഴ്ച കോഴിക്കോടെത്തി മുറിയെടുക്കുകയുമായിരുന്നു. ഒരു ദിവസത്തേക്കായിരുന്നു മുറിയെടുത്തത്. തിങ്കളാഴ്ച ഇവര്‍ ഇവിടെ തന്നെ താമസിച്ചു. ചൊവ്വാഴ്ച ലോഡ്ജ് ജീവനക്കാരന്‍ എത്തിയപ്പോള്‍ മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ വാതില്‍ തുറന്നപ്പോള്‍ ഫസീലയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫസീല കേസ് കൊടുത്തതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാകാം കൊലപാതകമെന്നാണ് പൊലിസ് നിഗമനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.വി അന്‍വര്‍ രാജിവച്ചു; രാജിക്കത്ത് സ്പീക്കര്‍ക്ക് കൈമാറി 

Kerala
  •  2 days ago
No Image

2025 ആഗോള ഫയർപവർ റാങ്കിങ്; അറബ് രാജ്യങ്ങളിൽ സഊദി സൈന്യത്തിന് രണ്ടാം സ്ഥാനം

Saudi-arabia
  •  2 days ago
No Image

പത്തനംതിട്ട പോക്‌സോ കേസ്: രജിസ്റ്റര്‍ ചെയ്തത് 29 എഫ്.ഐ.ആര്‍ 

Kerala
  •  2 days ago
No Image

ആഡംബരക്കൊട്ടാരങ്ങളില്‍ നിന്ന് തെരുവിലേക്ക്; നിനക്കാതെയെത്തിയ കാട്ടുതീയില്‍ അഭയാര്‍ഥികളായത് ആയിരങ്ങള്‍  

International
  •  2 days ago
No Image

ഒന്നര വർഷം എ.ഐ കാമറകളില്‍ കുടുങ്ങിയത്  86.78 ലക്ഷം  - നിയമലംഘനങ്ങള്‍- 565 കോടി  പിഴ

Kerala
  •  2 days ago
No Image

ചാമ്പ്യൻസ് ട്രോഫി കീഴടക്കാൻ കങ്കാരുപ്പട വരുന്നു; ടൂർണമെന്റിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

Cricket
  •  2 days ago
No Image

ഹജ്ജ്‌ : രാജ്യത്ത് 17,207 തീർഥാടകർ യാത്ര റദ്ദാക്കി; കേരളത്തിൽ 1324 പേർ 

Kerala
  •  2 days ago
No Image

വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ആക്രമണം 

Kerala
  •  2 days ago
No Image

വാളയാർ കേസ്: നുണപരിശോധന നടത്താത്ത സി.ബി.ഐ നടപടിക്കെതിരേ മാതാവ്

Kerala
  •  2 days ago
No Image

അയർലാൻഡിനെതിരെ അടിച്ചുകൂട്ടിയതിന് കയ്യും കണക്കുമില്ല; ചരിത്രം തിരുത്തിക്കുറിച്ച് ഇന്ത്യൻ പെൺപുലികൾ

Cricket
  •  2 days ago