HOME
DETAILS

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; മകള്‍ വൈഭവിയെ യുഎഇയില്‍ സംസ്‌കരിക്കും

  
Web Desk
July 17, 2025 | 1:26 AM

Vipanchikas babys body to be cremated in UAE

ഷാര്‍ജ: കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി വിപഞ്ചികയും മകള്‍ ഒന്നര വയസുകാരി വൈഭവിയും ദുരൂഹ സാഹചര്യത്തില്‍ ഷാര്‍ജയിലെ താമസ സ്ഥലത്ത് മരിച്ച സംഭവത്തില്‍, കുഞ്ഞിന്റെ മൃതദേഹം യു.എ.ഇയില്‍ തന്നെ സംസ്‌കരിക്കും. കുഞ്ഞിന്റെ മൃതദേഹം നാട്ടില്‍ കൊണ്ടുപോയി സംസ്‌കരിക്കാനുള്ള വിപഞ്ചികയുടെ മാതാവ് ശൈലജയുടെ ശ്രമം പരാജയപ്പെട്ടതോടെയാണ് യു.എ.ഇയില്‍ സംസ്‌കരിക്കാന്‍ അന്തിമമായി തീരുമാനിച്ചത്.വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനും ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി. ഇതനുസരിച്ച്, ദുബൈയിലെ പൊതുശ്മശാനത്തില്‍ ഹിന്ദു ആചാര പ്രകാരം വൈഭവിയുടെ സംസ്‌കാരം നടക്കും.

ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരുടെ സാന്നിധ്യത്തില്‍ വിപഞ്ചികയുടെ മാതാവ് ഷൈലജ, സഹോദരന്‍ വിനോദ് മണിയന്‍, വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷ് മോഹന്റെ ബന്ധുക്കള്‍ എന്നിവരുമായാണ് ചര്‍ച്ച നടന്നത്. കുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിപഞ്ചികയുടെ മാതാവ് കോടതിയെ സമീപിച്ചെങ്കിലും യു.എ.ഇ നിയമ പ്രകാരം കുട്ടിയുടെ പിതാവിനാണ് മൃതദേഹം വിട്ടുകൊടുക്കേണ്ടതെന്ന് കോടതി ഉത്തരവിട്ടു. ചൊവ്വാഴ്ച നടത്താനിരുന്ന കുഞ്ഞിന്റെ സംസ്‌കാരം ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടലിലൂടെ മാറ്റിവച്ചെങ്കിലും കോടതി വിധി കുഞ്ഞിന്റെ പിതാവ് നിധീഷിന് അനുകൂലമായതോടെ കോണ്‍സുലേറ്റിന് ഇക്കാര്യത്തില്‍ ഇടപെടാന്‍ സാധിക്കാത്ത സാഹചര്യം വന്നു. ഇതോടെയാണ് വൈഭവിയുടെ സംസ്‌കാരം ദുബൈയില്‍ നടത്താമെന്ന കാര്യത്തില്‍ ധാരണയായത്.

അതേസമയം, വിപഞ്ചികയും കുഞ്ഞും ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും യു.എ.ഇ അധികൃതരില്‍ നിന്ന് വിവരമൊന്നുമില്ലെന്നാരോപിച്ചാണ് ഹരജി. ഹരജി പരിഗണിച്ച ജസ്റ്റിസ് നഗരേഷ് വിപഞ്ചികയുടെ ഭര്‍ത്താവിനെയും ഇന്ത്യന്‍ എംബസിയേയും കൂടി കേസില്‍ കക്ഷി ചേര്‍ക്കാന്‍ നിര്‍ദേശിച്ചു. മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്ന് ചോദിച്ച കോടതി മൃതദേഹത്തിന് നിയമപരമായ അവകാശം ഭര്‍ത്താവിനല്ലേയെന്നും ആരാഞ്ഞിരുന്നു. അതിനാല്‍ ഭര്‍ത്താവിനെ കൂടി കക്ഷി ചേര്‍ക്കണമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു.

A decision has been made regarding the final rites of Kollam native Vipanchika Maniyan (33) and her one-and-a-half-year-old daughter Vaibhavi, who were found dead in Sharjah in a suspected case of dowry abuse. It was agreed that the baby's body would be cremated in the UAE and Vipanchika's body would be taken home.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള: പുരാവസ്തുകള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം; എസ്.ഐ.ടിക്ക് കത്ത് നല്‍കി ചെന്നിത്തല

Kerala
  •  3 days ago
No Image

​ഗസ്സയിലേക്ക് 15 ട്രക്കുകളിലായി 182 ടൺ സഹായം; യുഎഇയുടെ ഗാലന്റ് നൈറ്റ് 3 ദൗത്യം തുടരുന്നു

uae
  •  3 days ago
No Image

ആലപ്പുഴ ആർക്കൊപ്പം? തദ്ദേശപ്പോരിൽ മുന്നണികൾക്ക് പ്രതീക്ഷയും ആശങ്കയും

Kerala
  •  3 days ago
No Image

സുഡാന്‍ ഡ്രോണ്‍ ആക്രമണം: മരണം 114 ആയി, കൊല്ലപ്പെട്ടവരില്‍ 46 കുഞ്ഞുങ്ങള്‍

International
  •  3 days ago
No Image

തൃശ്ശൂരിൽ പോര് മുറുകി: എൽ.ഡി.എഫിന് 'അടിയൊഴുക്കു' ഭീതി; മികച്ച ഹോംവർക്കുമായി യു.ഡി.എഫ് രംഗത്ത്

Kerala
  •  3 days ago
No Image

ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ മരുഭൂമിയിലേക്ക്; 'ഗംറാൻ ക്യാമ്പ്' പദ്ധതിയുമായി ഷെയ്ഖ് ഹംദാൻ

uae
  •  3 days ago
No Image

തലസ്ഥാനത്ത് അവസാനലാപ്പിൽ സീറ്റ് കണക്കെടുത്ത് മുന്നണികൾ; അട്ടിമറി പ്രതീക്ഷയിൽ യു.ഡി.എഫ്, എൻ.ഡി.എ

Kerala
  •  3 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി തുടരുന്നു; ഇന്നും സര്‍വീസുകള്‍ റദ്ദാക്കും

National
  •  3 days ago
No Image

കൊല്ലം കുരീപ്പുഴയില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീ പിടിച്ചു;  10ല്‍ അധികം ബോട്ടുകളും ചീനവലകളും കത്തി നശിച്ചു

Kerala
  •  3 days ago
No Image

വാശിയേറിയ പോരാട്ടം: ബത്തേരിയിൽ ഭരണം പിടിക്കാൻ എൽ.ഡി.എഫും യു.ഡി.എഫും നേർക്കുനേർ; പ്രതിപക്ഷ നേതാവ് ഇന്ന് ജില്ലയിൽ

Kerala
  •  3 days ago