HOME
DETAILS

വിഭാഗീയതയും പരസ്യപ്പോരും; മധു മുല്ലശ്ശേരിയെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കാന്‍ ശുപാര്‍ശ

  
December 02, 2024 | 5:58 AM

cpm-will-suspend-madhu-mullassery

തിരുവനന്തപുരം: മംഗലപുരത്തെ പാര്‍ട്ടി വിഭാഗീയതയില്‍ നടപടിയുമായി സിപിഎം. ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയതിനെത്തുടര്‍ന്ന് പാര്‍ട്ടിക്കെതിരെ രംഗത്തുവന്ന മധു മുല്ലശ്ശേരിയെ പുറത്താക്കാന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് ശുപാര്‍ശ ചെയ്തു. സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ തീരുമാനം പ്രഖ്യാപിക്കും. 

മംഗലപുരം സി.പി.എം ഏരിയാ  സമ്മേളനത്തില്‍നിന്ന് ഇറങ്ങിയ ഉടനെ പാര്‍ട്ടി വിട്ടതായി മംഗലപുരം ഏരിയാ സെക്രട്ടറിയായിരുന്ന മധു മുല്ലശ്ശേരി പറഞ്ഞിരുന്നു. ഞയറാഴ്ച നടന്ന പ്രതിനിധി സമ്മേളനത്തില്‍ നിന്നുമാണ് ഉച്ചയോടെ മധു മുല്ലശ്ശേരി ഇറങ്ങിപ്പോയത്.

പുതിയ കമ്മിറ്റിയില്‍ എം. ജലീലിനെ സെക്രട്ടറിയായി നിര്‍ദേശിച്ചു. ഇതോടെയാണ് മധു മുല്ലശ്ശേരി സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയത്. ജില്ലാ സെക്രട്ടറി വി. ജോയ്, എ.എ റഹീം എം.പി, എം. വിജയകുമാര്‍ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലാണ് സമ്മേളന നടപടികള്‍ നടന്നത്. സമ്മേളന സ്ഥലത്തുനിന്ന് പുറത്തുപോയ മധു മുല്ലശ്ശേരിയെ അവിടുണ്ടായിരുന്ന പാര്‍ട്ടി നേതൃത്വം പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചിട്ടും വിജയം കണ്ടില്ല.

സമ്മേളനത്തില്‍ ഏരിയാ സെക്രട്ടറിയെ മാറ്റുന്നതിന് യാതൊരു കാരണവും ഉണ്ടായിട്ടില്ലെന്ന് മധു മുല്ലശ്ശേരി പറഞ്ഞു. ചര്‍ച്ചകളില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നില്ല. പാര്‍ട്ടി ഓഫിസ് നിര്‍മിച്ചത് ഉള്‍പ്പെടെ നേട്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. ജില്ലാ സെക്രട്ടറി വി. ജോയിയുടെ നേതൃത്വത്തിലുള്ള വിഭാഗീയ പ്രവര്‍ത്തനത്തിന്റെ ഇരയാണ് താനെന്നും മധു പറഞ്ഞു.

ജില്ലാ സെക്രട്ടറിയുടെ വീട് കേന്ദ്രീകരിച്ച് സമാന്തര പ്രവര്‍ത്തനം നടക്കുന്നു. സി.പി.എമ്മുമായി ഇനി യോജിച്ചുപോകാന്‍ കഴിയില്ല. രാഷ്ട്രീയത്തില്‍നിന്ന് പിന്മാറില്ലെന്നും സജീവമായി തന്നെ തുടരുമെന്നും പുതിയ തീരുമാനം രണ്ടു ദിവസത്തിനുള്ളില്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെ നേതാക്കള്‍ തന്നെ നിരന്തരമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിയിലേക്ക് മധു മുല്ലശ്ശേരിയെ എടുക്കുന്നതില്‍ പ്രദേശിക തലത്തില്‍ കടുത്ത എതിര്‍പ്പുണ്ട്. കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍: പ്രവാസികളുടെ അപേക്ഷകള്‍ കൂട്ടത്തോടെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍-റിപ്പോര്‍ട്ട്

Kerala
  •  12 minutes ago
No Image

റമദാന്‍ ഒന്നാം ദിനം: ഷാര്‍ജ - ദുബൈ പാതകളില്‍ ഗതാഗതക്കുരുക്ക്; വാഹനങ്ങളുടെ നീണ്ട നിര; യാത്രക്കാര്‍ വലഞ്ഞു

uae
  •  19 minutes ago
No Image

ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനൊപ്പം കൊടുങ്കാറ്റായി സൂപ്പർതാരം

Cricket
  •  32 minutes ago
No Image

നവകേരള സർവേയുടെ യഥാർഥ ലക്ഷ്യം തുടർഭരണം ഉറപ്പാക്കൽ; മുഖ്യമന്ത്രിയുടെ പഴയ പ്രസംഗം പുറത്ത്

Kerala
  •  34 minutes ago
No Image

ലോകകപ്പിൽ വീണ്ടും കളത്തിലിറങ്ങാൻ സഞ്ജു; നാലാം അങ്കത്തിൽ ഇന്ത്യയുടെ എതിരാളികൾ ഓറഞ്ച് പട

Cricket
  •  an hour ago
No Image

കാസര്‍കോട് ജില്ലയിലെ മുസ്‌ലിം വോട്ടുകള്‍ തള്ളിക്കുമെന്ന ഭീഷണിയുമായി ബി.ജെ.പി ജില്ലാ പ്രസിഡന്റ്; ഫോം 7 ഉപയോഗിക്കുമെന്ന് ഭീഷണി

Kerala
  •  an hour ago
No Image

In Depth Story: വന്ദേമാതരം നിര്‍ബന്ധമാക്കുമ്പോള്‍ 'യഹോവ സാക്ഷികള്‍ ദേശീയ ഗാനം ആലപിക്കേണ്ടതില്ല' എന്ന സുപ്രിംകോടതി ഉത്തരവ് വീണ്ടും ചര്‍ച്ചയാകുന്നു; 35 കൊല്ലം മുമ്പുള്ള നിയമയുദ്ധം

Trending
  •  2 hours ago
No Image

കെ.എഫ്.ഡി.സി പ്ലാന്റേഷനുകളുടെ പാട്ടം 25 വർഷത്തേക്ക് കൂടി നീട്ടുന്നു; നീട്ടുന്നത് 7748 ഹെക്ടർ വനഭൂമിയുടെ പാട്ടം

Kerala
  •  2 hours ago
No Image

എപ്സ്റ്റീൻ രേഖകളിൽ മോദിയെ കുറിച്ച് പുസ്തകമെഴുതിയ രവി മന്തയും

National
  •  2 hours ago
No Image

മന്ത്രിസഭയും എൽഡിഎഫും അറിഞ്ഞില്ല; ബാറുകളുടെ സമയം കൂട്ടിയത് മുഖ്യമന്ത്രി നേരിട്ട്

Kerala
  •  2 hours ago