
ക്ഷേമപെൻഷൻ: ധനവകുപ്പ് നിർദേശം അവഗണിച്ചു- അനർഹർ കടന്നുകൂടിയത് തദ്ദേശവകുപ്പിന്റെ വീഴ്ച

തിരുവനന്തപുരം: സാമൂഹികസുരക്ഷാ പെൻഷൻ വാങ്ങുന്നവരിൽ സർക്കാർ ഉദ്യോഗസ്ഥരും പെൻഷൻകാരും അടക്കമുള്ള അനർഹർ കടന്നുകൂടിയത് തദ്ദേശ വകുപ്പിന്റെ വീഴ്ചമൂലം. അനർഹരെ കണ്ടെത്തുന്നതിനായി സോഷ്യൽ ഓഡിറ്റിങ് നടത്തണമെന്ന ധനവകുപ്പിന്റെ തുടർച്ചയായ നിർദേശം തദ്ദേശവകുപ്പ് അവഗണിക്കുകയായിരുന്നു.കഴിഞ്ഞ ഓഗസ്റ്റ് 30ന് ധനവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരിലെ അനർഹരെ കണ്ടെത്താൻ സോഷ്യൽ ഓഡിറ്റിങ് വേണമെന്ന് തദ്ദേശവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
കൂടാതെ പെൻഷൻ വാങ്ങുന്നവരുടെ പട്ടിക സേവന പോർട്ടലിൽ പ്രസിദ്ധീകരിക്കണമെന്നും നിർദേശിച്ചിരുന്നു. ഇത് തദ്ദേശവകുപ്പ് നടപ്പാക്കിയില്ല. ധനവകുപ്പ് ആവശ്യപ്പെട്ട പ്രകാരം സാമൂഹികസുരക്ഷാ പെൻഷൻ സോഫ്റ്റ് വെയറായ സേവനയിൽ പട്ടിക പ്രസിദ്ധീകരിച്ചെങ്കിൽ ലക്ഷക്കണക്കിന് അനർഹരെ ഒഴിവാക്കാനാകുമെന്നായിരുന്നു ധനവകുപ്പിന്റെ വിലയിരുത്തൽ.
ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ സർക്കാർ, പൊതുമേഖലാ ജീവനക്കാർ അനർഹമായി ക്ഷേമപെൻഷൻ കൈപ്പറ്റുന്നുണ്ടെന്നും ഇതു തടയണമെന്നും ആവശ്യപ്പെട്ട് ധനവകുപ്പ് തദ്ദേശവകുപ്പിന് കത്തുനൽകിയിരുന്നു. 2020 ജനുവരി 23നാണ് സർക്കാർ ഉദ്യോഗസ്ഥർ അനർഹമായി കൈപ്പറ്റിയ തുക തിരിച്ചടപ്പിക്കാൻ സംവിധാനം ഒരുക്കണമെന്ന് നിർദേശിച്ച് ധനവകുപ്പ് എല്ലാ വകുപ്പു മേധാവികൾക്കും സർക്കുലറിലൂടെ ആദ്യ നിർദേശം നൽകിയത്. ആരൊക്കെയാണ് അർഹരെന്നും അനർഹരായവരുടെ വരുമാനപരിധി അടക്കമുള്ള വിവരങ്ങളും സർക്കുലറിൽ നിർദേശിച്ചിരുന്നു.
സർവകലാശാലകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, അർധസർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരും അനർഹമായി ക്ഷേമപെൻഷൻ കൈപ്പറ്റുന്നത് സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. പിന്നീട് തുടർച്ചയായി വിവിധ വകുപ്പു മേധാവികൾക്കും തദ്ദേശസ്ഥാപന അധികൃതർക്കും സർക്കുലറായും കത്തുകൾ വഴിയും നിർദേശം നൽകിയിട്ടും പാലിക്കാത്തതിനാലാണ് വൻ തട്ടിപ്പ് തുടർന്നത്.
അതിനിടെ, ക്ഷേമപെൻഷൻ തട്ടിപ്പിൽ സഹകരണ വകുപ്പും അന്വേഷണം ശക്തമാക്കും. ഗുണഭോക്താക്കൾക്ക് പെൻഷൻ നേരിട്ട് എത്തിക്കുന്നതിലെ ക്രമക്കേടും സഹകരണ ബാങ്ക് ജീവനക്കാർക്ക് എതിരായ പെൻഷൻ സംബന്ധിച്ച പരാതികളും അന്വേഷിക്കും. മരിച്ചവരുടെ പേരിൽ ക്ഷേമപെൻഷൻ തട്ടിപ്പ് നടത്തിയതിൽ സഹകരണസംഘം ഏജന്റുമാരുടെ പങ്കാണ് പ്രധാനമായും പരിശോധിക്കുന്നത്.
തിരുവനന്തപുരത്ത് പരാതിയുയർന്ന വർക്കല സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ഭരണസമിതി അംഗങ്ങൾ എന്നിവരുടെ മൊഴി സഹകരണ വിജിലൻസ് രേഖപ്പെടുത്തി. അതിനിടെ, പെൻഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഭാഗത്തു നിന്ന് നടപടിയുണ്ടാകുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ അർഹതാ മാനദണ്ഡങ്ങൾ പരിശോധിക്കും. ഇതിനായി സോഷ്യൽ ഓഡിറ്റിങ് സൊസൈറ്റിയുടെ എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
പരിശോധനയ്ക്ക് വിജിലൻസ്
തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ക്ഷേമപെൻഷൻ വാങ്ങുന്നവരുടെ പട്ടിക പരിശോധിക്കാൻ വിജിലൻസ്. എല്ലാ ജില്ലകളിലും തട്ടിപ്പ് നടക്കുന്നതായാണ് വിജിലൻസിന്റെ പ്രാഥമിക വിലയിരുത്തൽ. ഇക്കാര്യം മുഖ്യമന്ത്രിയെ വിജിലൻസ് ഡയരക്ടർ യോഗേഷ് ഗുപ്ത അറിയിച്ചു. പെൻഷൻ അപേക്ഷകളെല്ലാം വിജിലൻസ് പരിശോധിക്കും.
പെൻഷൻ തട്ടാൻ നൽകിയ വ്യാജരേഖകൾ, ഏതൊക്കെ ഉദ്യോഗസ്ഥരാണ് പെൻഷൻ അനുവദിക്കാൻ കൂട്ടുനിന്നത്, അനർഹരെ ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുത്തത്, അനർഹരുടെ പട്ടിക അംഗീകരിച്ചത് ആര്, ഇതിന് സർക്കാർ അനുമതി എങ്ങനെ ലഭിച്ചു, പെൻഷൻ തുക പോകുന്ന അക്കൗണ്ടുകൾ, ഗുണഭോക്താക്കളുടെ പരിശോധനയിലെ പിഴവ് എന്നിവയാണ് പ്രധാനമായും വിജിലൻസ് സംഘം അന്വേഷിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബിജെപി ഇല്ലായിരുന്നെങ്കില്‍ അസം മുസ്‌ലിങ്ങള്‍ പിടിച്ചെടുത്തേനേ... തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയത പരത്തി ബിജെപിയുടെ എഐ വീഡിയോ
National
• 6 hours ago
റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ മരണം; ശരീര സാമ്പിള്‍ രഹസ്യമായി വിദേശ ലാബില്‍ എത്തിച്ചു; വിഷബാധയേറ്റതിന് തെളിവുണ്ടെന്ന് ഭാര്യ
International
• 7 hours ago
ഗസ്സയിലെ സയണിസ്റ്റ് നരനായാട്ട്: ഇസ്റാഈലിനെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ട് യൂറോപ്പ്യൻ യൂണിയൻ; കനത്ത തിരിച്ചടി
International
• 7 hours ago
തിരുവനന്തപുരത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവം; യുവതിയും സുഹൃത്തും പിടിയില്‍
Kerala
• 7 hours ago
ഗ്യാസ് പൈപ്പ് എലി കടിച്ചുകീറി: വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്‌ഫോടനം; വീട്ടുജോലിക്കാരി അതീവ ഗുരുതരാവസ്ഥയിൽ
uae
• 8 hours ago
അബൂദബിയിലെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി
uae
• 8 hours ago
ഹൈഡ്രജന്‍ ബോംബ് നാളെ? രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്ത സമ്മേളനം ഡല്‍ഹിയില്‍
National
• 8 hours ago
‘സിഎം വിത്ത് മി’ പദ്ധതിയുമായി സർക്കാർ; ജനങ്ങളുമായുള്ള ആശയവിനിമയം ശക്തമാക്കാൻ പുതിയ സംരംഭം
Kerala
• 8 hours ago
ഇതെന്ത് തേങ്ങ; പച്ചത്തേങ്ങ വില കുത്തനെ ഉയരുന്നു; വിളവ് കുറവും ഇറക്കുമതി തടസ്സവും പ്രതിസന്ധി
Kerala
• 9 hours ago
വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ കളര്‍ ഫോട്ടോയും, സീരിയല്‍ നമ്പറും; പരിഷ്‌കരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍
National
• 9 hours ago
ജാമ്യമില്ലാക്കേസിൽപെട്ട പ്രതിയെ പിടികൂടാൻ എത്തിയ പൊലിസിന് ക്രൂര മർദനം; നിരവധി പേർക്ക് പരിക്ക്
crime
• 9 hours ago
വരുന്നൂ ശരത് കാലം; സെപ്റ്റംബർ 22 മുതൽ യുഎഇയിൽ ശരത് കാലം
uae
• 9 hours ago
വാര്‍ത്തകള്‍ തെറ്റിദ്ധാരണാ ജനകം: ജിഫ്രി തങ്ങള്‍
organization
• 10 hours ago
ചൈനയിലെ കാർ വ്യവസായം പ്രതിസന്ധിയിൽ; അമിത ഉൽപ്പാദനവും കിഴിവുകളും വിപണിയെ തകർക്കുന്നതായി റിപ്പോർട്ടുകൾ
auto-mobile
• 10 hours ago
ദുബൈ മെട്രോ ബ്ലൂ ലൈൻ വിപുലീകരണം; ഡ്രാഗൺ മാർട്ടിന് സമീപം ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ആർടിഎ
uae
• 11 hours ago
'എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ'; കരുവന്നൂർ നിക്ഷേപ വിഷയത്തിൽ സുരേഷ് ഗോപിയുടെ മറുപടി വിവാദത്തിൽ
Kerala
• 12 hours ago
യുഎഇയിൽ സമ്പന്നർക്കായി വിസ പ്രൈവറ്റ്; സൗജന്യ ഹോട്ടൽ താമസവും എക്സ്ക്ലൂസീവ് കിഴിവുകളുമടക്കം നിരവധി ആനുകൂല്യങ്ങൾ
uae
• 12 hours ago
വെർച്വൽ അറസ്റ്റിലൂടെ റിട്ടയേർഡ് അധ്യാപികയുടെ 18 ലക്ഷം തട്ടിയ മുഖ്യപ്രതി പിടിയിൽ
crime
• 12 hours ago
വധശിക്ഷക്ക് പ്രതേകിച്ച് കാരണം ഒന്നും വേണ്ട കിം ജോങ് ഉന്നിന്; ഉത്തരകൊറിയയിൽ വിദേശ സിനിമകൾ കണ്ടതിന് വധശിക്ഷ വർധിപ്പിക്കുന്നുവെന്ന് യുഎൻ റിപ്പോർട്ട്
International
• 11 hours ago
മുപ്പത് വര്‍ഷം ജോലി ചെയ്ത കമ്പനി ശമ്പള കുടിശ്ശിക നല്‍കാതെ പുറത്താക്കി; 67 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്കാന് ഉത്തരവിട്ട് കോടതി
uae
• 11 hours ago
ഇസ്റാഈലിന് വേണ്ടി ചാരവൃത്തി നടത്തി; ഇറാനിൽ യുവാവിനെ വധശിക്ഷയ്ക്ക് വിധേയനാക്കി
International
• 11 hours ago