
ക്ഷേമപെൻഷൻ: ധനവകുപ്പ് നിർദേശം അവഗണിച്ചു- അനർഹർ കടന്നുകൂടിയത് തദ്ദേശവകുപ്പിന്റെ വീഴ്ച

തിരുവനന്തപുരം: സാമൂഹികസുരക്ഷാ പെൻഷൻ വാങ്ങുന്നവരിൽ സർക്കാർ ഉദ്യോഗസ്ഥരും പെൻഷൻകാരും അടക്കമുള്ള അനർഹർ കടന്നുകൂടിയത് തദ്ദേശ വകുപ്പിന്റെ വീഴ്ചമൂലം. അനർഹരെ കണ്ടെത്തുന്നതിനായി സോഷ്യൽ ഓഡിറ്റിങ് നടത്തണമെന്ന ധനവകുപ്പിന്റെ തുടർച്ചയായ നിർദേശം തദ്ദേശവകുപ്പ് അവഗണിക്കുകയായിരുന്നു.കഴിഞ്ഞ ഓഗസ്റ്റ് 30ന് ധനവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരിലെ അനർഹരെ കണ്ടെത്താൻ സോഷ്യൽ ഓഡിറ്റിങ് വേണമെന്ന് തദ്ദേശവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
കൂടാതെ പെൻഷൻ വാങ്ങുന്നവരുടെ പട്ടിക സേവന പോർട്ടലിൽ പ്രസിദ്ധീകരിക്കണമെന്നും നിർദേശിച്ചിരുന്നു. ഇത് തദ്ദേശവകുപ്പ് നടപ്പാക്കിയില്ല. ധനവകുപ്പ് ആവശ്യപ്പെട്ട പ്രകാരം സാമൂഹികസുരക്ഷാ പെൻഷൻ സോഫ്റ്റ് വെയറായ സേവനയിൽ പട്ടിക പ്രസിദ്ധീകരിച്ചെങ്കിൽ ലക്ഷക്കണക്കിന് അനർഹരെ ഒഴിവാക്കാനാകുമെന്നായിരുന്നു ധനവകുപ്പിന്റെ വിലയിരുത്തൽ.
ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ സർക്കാർ, പൊതുമേഖലാ ജീവനക്കാർ അനർഹമായി ക്ഷേമപെൻഷൻ കൈപ്പറ്റുന്നുണ്ടെന്നും ഇതു തടയണമെന്നും ആവശ്യപ്പെട്ട് ധനവകുപ്പ് തദ്ദേശവകുപ്പിന് കത്തുനൽകിയിരുന്നു. 2020 ജനുവരി 23നാണ് സർക്കാർ ഉദ്യോഗസ്ഥർ അനർഹമായി കൈപ്പറ്റിയ തുക തിരിച്ചടപ്പിക്കാൻ സംവിധാനം ഒരുക്കണമെന്ന് നിർദേശിച്ച് ധനവകുപ്പ് എല്ലാ വകുപ്പു മേധാവികൾക്കും സർക്കുലറിലൂടെ ആദ്യ നിർദേശം നൽകിയത്. ആരൊക്കെയാണ് അർഹരെന്നും അനർഹരായവരുടെ വരുമാനപരിധി അടക്കമുള്ള വിവരങ്ങളും സർക്കുലറിൽ നിർദേശിച്ചിരുന്നു.
സർവകലാശാലകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, അർധസർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരും അനർഹമായി ക്ഷേമപെൻഷൻ കൈപ്പറ്റുന്നത് സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. പിന്നീട് തുടർച്ചയായി വിവിധ വകുപ്പു മേധാവികൾക്കും തദ്ദേശസ്ഥാപന അധികൃതർക്കും സർക്കുലറായും കത്തുകൾ വഴിയും നിർദേശം നൽകിയിട്ടും പാലിക്കാത്തതിനാലാണ് വൻ തട്ടിപ്പ് തുടർന്നത്.
അതിനിടെ, ക്ഷേമപെൻഷൻ തട്ടിപ്പിൽ സഹകരണ വകുപ്പും അന്വേഷണം ശക്തമാക്കും. ഗുണഭോക്താക്കൾക്ക് പെൻഷൻ നേരിട്ട് എത്തിക്കുന്നതിലെ ക്രമക്കേടും സഹകരണ ബാങ്ക് ജീവനക്കാർക്ക് എതിരായ പെൻഷൻ സംബന്ധിച്ച പരാതികളും അന്വേഷിക്കും. മരിച്ചവരുടെ പേരിൽ ക്ഷേമപെൻഷൻ തട്ടിപ്പ് നടത്തിയതിൽ സഹകരണസംഘം ഏജന്റുമാരുടെ പങ്കാണ് പ്രധാനമായും പരിശോധിക്കുന്നത്.
തിരുവനന്തപുരത്ത് പരാതിയുയർന്ന വർക്കല സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ഭരണസമിതി അംഗങ്ങൾ എന്നിവരുടെ മൊഴി സഹകരണ വിജിലൻസ് രേഖപ്പെടുത്തി. അതിനിടെ, പെൻഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഭാഗത്തു നിന്ന് നടപടിയുണ്ടാകുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ അർഹതാ മാനദണ്ഡങ്ങൾ പരിശോധിക്കും. ഇതിനായി സോഷ്യൽ ഓഡിറ്റിങ് സൊസൈറ്റിയുടെ എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
പരിശോധനയ്ക്ക് വിജിലൻസ്
തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ക്ഷേമപെൻഷൻ വാങ്ങുന്നവരുടെ പട്ടിക പരിശോധിക്കാൻ വിജിലൻസ്. എല്ലാ ജില്ലകളിലും തട്ടിപ്പ് നടക്കുന്നതായാണ് വിജിലൻസിന്റെ പ്രാഥമിക വിലയിരുത്തൽ. ഇക്കാര്യം മുഖ്യമന്ത്രിയെ വിജിലൻസ് ഡയരക്ടർ യോഗേഷ് ഗുപ്ത അറിയിച്ചു. പെൻഷൻ അപേക്ഷകളെല്ലാം വിജിലൻസ് പരിശോധിക്കും.
പെൻഷൻ തട്ടാൻ നൽകിയ വ്യാജരേഖകൾ, ഏതൊക്കെ ഉദ്യോഗസ്ഥരാണ് പെൻഷൻ അനുവദിക്കാൻ കൂട്ടുനിന്നത്, അനർഹരെ ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുത്തത്, അനർഹരുടെ പട്ടിക അംഗീകരിച്ചത് ആര്, ഇതിന് സർക്കാർ അനുമതി എങ്ങനെ ലഭിച്ചു, പെൻഷൻ തുക പോകുന്ന അക്കൗണ്ടുകൾ, ഗുണഭോക്താക്കളുടെ പരിശോധനയിലെ പിഴവ് എന്നിവയാണ് പ്രധാനമായും വിജിലൻസ് സംഘം അന്വേഷിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പോർച്ചുഗലിൽ ബുർഖയ്ക്കും നിഖാബിനും പൊതുസ്ഥലങ്ങളിൽ വിലക്ക്
International
• 3 days ago
ട്രാഫിക് നിയമം ലംഘിക്കുമ്പോൾ ഓർക്കുക, എല്ലാം 'റാസെദ്' കാണുന്നുണ്ട്; ട്രാഫിക് ലംഘനങ്ങൾ കണ്ടെത്താനും പിഴ ചുമത്താനും പുതിയ ഉപകരണവുമായി ഷാർജ പൊലിസ്
uae
• 3 days ago
കടം ചോദിച്ചു കൊടുത്തില്ല; സ്വര്‍ണം മോഷ്‌ടിക്കാൻ പൊലിസുകാരൻ്റെ ഭാര്യ തീകൊളുത്തിയ ആശാ വർക്കർ മരിച്ചു
Kerala
• 3 days ago
പായസം പാഴ്സലായി കിട്ടിയില്ല; കാറിടിപ്പിച്ച് പായസക്കട തകർത്തതായി പരാതി
Kerala
• 3 days ago
ധാക്ക വിമാനത്താവളത്തിലെ തീപിടുത്തം: യുഎഇ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, ചില വിമാനങ്ങൾ പുനഃക്രമീകരിച്ചു
uae
• 3 days ago
ധാക്ക വിമാനത്താവളത്തില്‍ വന്‍ തീപിടുത്തം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു; വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു
International
• 3 days ago
ജെഎൻയുവിൽ എബിവിപി പ്രവർത്തകരുടെ ആക്രമണം; മുസ്‌ലിം വിദ്യാർഥികളെ ഐഎസ്‌ഐ ഏജന്റുമാർ എന്ന് വിളിച്ച് അപമാനിച്ചതിനെതിരെ അന്വേഷണം
National
• 3 days ago
വെറുതേ ഫേസ്‌ബുക്കിൽ കുത്തിക്കൊണ്ടിരുന്നാൽ ഇനി 'പണി കിട്ടും'; മെറ്റയുടെ പുതിയ ജോബ്സ് ഫീച്ചർ വീണ്ടും അവതരിപ്പിച്ചു
Tech
• 3 days ago
സംസ്ഥാന സ്‌കൂള്‍ ഒളിംപിക്‌സ്: കിരണ്‍ പുരുഷോത്തമന്‍ മികച്ച റിപ്പോര്‍ട്ടര്‍
Kerala
• 3 days ago
ആകാശത്ത് വെച്ച് ലിഥിയം ബാറ്ററിക്ക് തീപിടിച്ചു; വിമാനം വഴിതിരിച്ചുവിട്ടു
International
• 3 days ago
ഹിന്ദു മതത്തിൽപ്പെട്ട പെൺകുട്ടികൾ ജിമ്മുകളിൽ പോകരുത്, ജിമ്മിലുള്ളവർ നിങ്ങളെ വഞ്ചിക്കും: വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്ര ബിജെപി എം എൽ എ; രൂക്ഷ വിമർശനം
National
• 3 days ago
അതിശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച്, യെല്ലോ അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം
Kerala
• 3 days ago
ബൈക്കിലെത്തി യുവതികളെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്നു; രണ്ട് പ്രതികൾ അറസ്റ്റിൽ
crime
• 3 days ago
അജ്മാൻ: അൽ ഹമീദിയ പാലം ഭാഗികമായി തുറന്നു; ഗതാഗതക്കുരുക്കിന് ആശ്വാസം
uae
• 3 days ago
വയോധികയുടെ മാല പൊട്ടിച്ചോടിയത് സി.പി.എം കൗണ്‍സിലര്‍; അറസ്റ്റില്‍
Kerala
• 3 days ago
സബ്സിഡി ഇതര ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം വിലക്കുറവ്; വനിതാ ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഓഫറുമായി സപ്ലൈക്കോ
Kerala
• 3 days ago
'വരവ് ചെലവ് കണക്കുകള്‍ സൂക്ഷിക്കുന്നതില്‍ പരാജയം': തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി
Kerala
• 3 days ago
അന്ധവിശ്വാസവും ദുര്‍മന്ത്രവാദവും, മുടി നീട്ടി വളര്‍ത്തിയ സ്ത്രീ കുടുംബ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് വിശ്വസിച്ചു; ചെന്താമരയുടെ പകയില്‍ ഇല്ലാതായത് മൂന്ന് ജീവനുകള്‍
Kerala
• 3 days ago
ടി20 ലോകകപ്പ് യോഗ്യത: യുഎഇ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് ഷെയ്ഖ് നഹ്യാൻ
uae
• 3 days ago
ദീപാവലിക്ക് മുന്നോടിയായി മുസ്‌ലിം വ്യാപാരികൾക്കെതിരെ വിദ്വേഷ പ്രചരണം: എക്സിൽ ബഹിഷ്കരണത്തിന് ആഹ്വാനം
National
• 3 days ago
യാസ് ദ്വീപിലും അൽ ദഫ്ര മേഖലയിലും റോഡ് അറ്റകുറ്റപ്പണികൾ; രണ്ട് പ്രധാന റോഡുകളിൽ ഭാഗിക ഗതാഗത നിയന്ത്രണം
uae
• 3 days ago