
ക്ഷേമപെൻഷൻ: ധനവകുപ്പ് നിർദേശം അവഗണിച്ചു- അനർഹർ കടന്നുകൂടിയത് തദ്ദേശവകുപ്പിന്റെ വീഴ്ച

തിരുവനന്തപുരം: സാമൂഹികസുരക്ഷാ പെൻഷൻ വാങ്ങുന്നവരിൽ സർക്കാർ ഉദ്യോഗസ്ഥരും പെൻഷൻകാരും അടക്കമുള്ള അനർഹർ കടന്നുകൂടിയത് തദ്ദേശ വകുപ്പിന്റെ വീഴ്ചമൂലം. അനർഹരെ കണ്ടെത്തുന്നതിനായി സോഷ്യൽ ഓഡിറ്റിങ് നടത്തണമെന്ന ധനവകുപ്പിന്റെ തുടർച്ചയായ നിർദേശം തദ്ദേശവകുപ്പ് അവഗണിക്കുകയായിരുന്നു.കഴിഞ്ഞ ഓഗസ്റ്റ് 30ന് ധനവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരിലെ അനർഹരെ കണ്ടെത്താൻ സോഷ്യൽ ഓഡിറ്റിങ് വേണമെന്ന് തദ്ദേശവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
കൂടാതെ പെൻഷൻ വാങ്ങുന്നവരുടെ പട്ടിക സേവന പോർട്ടലിൽ പ്രസിദ്ധീകരിക്കണമെന്നും നിർദേശിച്ചിരുന്നു. ഇത് തദ്ദേശവകുപ്പ് നടപ്പാക്കിയില്ല. ധനവകുപ്പ് ആവശ്യപ്പെട്ട പ്രകാരം സാമൂഹികസുരക്ഷാ പെൻഷൻ സോഫ്റ്റ് വെയറായ സേവനയിൽ പട്ടിക പ്രസിദ്ധീകരിച്ചെങ്കിൽ ലക്ഷക്കണക്കിന് അനർഹരെ ഒഴിവാക്കാനാകുമെന്നായിരുന്നു ധനവകുപ്പിന്റെ വിലയിരുത്തൽ.
ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ സർക്കാർ, പൊതുമേഖലാ ജീവനക്കാർ അനർഹമായി ക്ഷേമപെൻഷൻ കൈപ്പറ്റുന്നുണ്ടെന്നും ഇതു തടയണമെന്നും ആവശ്യപ്പെട്ട് ധനവകുപ്പ് തദ്ദേശവകുപ്പിന് കത്തുനൽകിയിരുന്നു. 2020 ജനുവരി 23നാണ് സർക്കാർ ഉദ്യോഗസ്ഥർ അനർഹമായി കൈപ്പറ്റിയ തുക തിരിച്ചടപ്പിക്കാൻ സംവിധാനം ഒരുക്കണമെന്ന് നിർദേശിച്ച് ധനവകുപ്പ് എല്ലാ വകുപ്പു മേധാവികൾക്കും സർക്കുലറിലൂടെ ആദ്യ നിർദേശം നൽകിയത്. ആരൊക്കെയാണ് അർഹരെന്നും അനർഹരായവരുടെ വരുമാനപരിധി അടക്കമുള്ള വിവരങ്ങളും സർക്കുലറിൽ നിർദേശിച്ചിരുന്നു.
സർവകലാശാലകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, അർധസർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരും അനർഹമായി ക്ഷേമപെൻഷൻ കൈപ്പറ്റുന്നത് സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. പിന്നീട് തുടർച്ചയായി വിവിധ വകുപ്പു മേധാവികൾക്കും തദ്ദേശസ്ഥാപന അധികൃതർക്കും സർക്കുലറായും കത്തുകൾ വഴിയും നിർദേശം നൽകിയിട്ടും പാലിക്കാത്തതിനാലാണ് വൻ തട്ടിപ്പ് തുടർന്നത്.
അതിനിടെ, ക്ഷേമപെൻഷൻ തട്ടിപ്പിൽ സഹകരണ വകുപ്പും അന്വേഷണം ശക്തമാക്കും. ഗുണഭോക്താക്കൾക്ക് പെൻഷൻ നേരിട്ട് എത്തിക്കുന്നതിലെ ക്രമക്കേടും സഹകരണ ബാങ്ക് ജീവനക്കാർക്ക് എതിരായ പെൻഷൻ സംബന്ധിച്ച പരാതികളും അന്വേഷിക്കും. മരിച്ചവരുടെ പേരിൽ ക്ഷേമപെൻഷൻ തട്ടിപ്പ് നടത്തിയതിൽ സഹകരണസംഘം ഏജന്റുമാരുടെ പങ്കാണ് പ്രധാനമായും പരിശോധിക്കുന്നത്.
തിരുവനന്തപുരത്ത് പരാതിയുയർന്ന വർക്കല സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ഭരണസമിതി അംഗങ്ങൾ എന്നിവരുടെ മൊഴി സഹകരണ വിജിലൻസ് രേഖപ്പെടുത്തി. അതിനിടെ, പെൻഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഭാഗത്തു നിന്ന് നടപടിയുണ്ടാകുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ അർഹതാ മാനദണ്ഡങ്ങൾ പരിശോധിക്കും. ഇതിനായി സോഷ്യൽ ഓഡിറ്റിങ് സൊസൈറ്റിയുടെ എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
പരിശോധനയ്ക്ക് വിജിലൻസ്
തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ക്ഷേമപെൻഷൻ വാങ്ങുന്നവരുടെ പട്ടിക പരിശോധിക്കാൻ വിജിലൻസ്. എല്ലാ ജില്ലകളിലും തട്ടിപ്പ് നടക്കുന്നതായാണ് വിജിലൻസിന്റെ പ്രാഥമിക വിലയിരുത്തൽ. ഇക്കാര്യം മുഖ്യമന്ത്രിയെ വിജിലൻസ് ഡയരക്ടർ യോഗേഷ് ഗുപ്ത അറിയിച്ചു. പെൻഷൻ അപേക്ഷകളെല്ലാം വിജിലൻസ് പരിശോധിക്കും.
പെൻഷൻ തട്ടാൻ നൽകിയ വ്യാജരേഖകൾ, ഏതൊക്കെ ഉദ്യോഗസ്ഥരാണ് പെൻഷൻ അനുവദിക്കാൻ കൂട്ടുനിന്നത്, അനർഹരെ ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുത്തത്, അനർഹരുടെ പട്ടിക അംഗീകരിച്ചത് ആര്, ഇതിന് സർക്കാർ അനുമതി എങ്ങനെ ലഭിച്ചു, പെൻഷൻ തുക പോകുന്ന അക്കൗണ്ടുകൾ, ഗുണഭോക്താക്കളുടെ പരിശോധനയിലെ പിഴവ് എന്നിവയാണ് പ്രധാനമായും വിജിലൻസ് സംഘം അന്വേഷിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യയുടെ സമ്പന്നമായ തെരുവ് ഭക്ഷണ സംസ്കാരത്തെ ഒറ്റപ്പെടുത്തുകയോ, ലക്ഷ്യം വയ്ക്കുകയോ ചെയ്യുന്നില്ല; സമൂസ, ജിലേബി എന്നിവയിൽ മുന്നറിയിപ്പ് ലേബലുകൾ ഇല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
National
• 7 hours ago
സുരക്ഷിതമല്ലാത്ത ഡെലിവറി മോട്ടോർസൈക്കിളുകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് ആർടിഎ; നടത്തിയത് 1,000-ത്തിലധികം പരിശോധനകൾ
uae
• 7 hours ago
സൈന്യത്തെ അപമാനിച്ചെന്ന ആരോപണം; രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ച് കോടതി
National
• 7 hours ago
ബെംഗളൂരുവിൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായി: രണ്ട് അധ്യാപകരും സുഹൃത്തും അറസ്റ്റിൽ
National
• 8 hours ago
ദുബൈ വിമാനത്താവളത്തിൽ ലഗേജ് കൈകാര്യം ചെയ്യാൻ സെൽഫ് ഡ്രൈവിങ്ങ് ട്രാക്ടറുകൾ
uae
• 8 hours ago
യുഎഇ കാലാവസ്ഥ: റാസൽഖൈമയിൽ നേരിയ മഴ
uae
• 8 hours ago
സ്‌കൂള്‍ സമയ മാറ്റം സമസ്തയെ ആരോ തെറ്റിദ്ധരിപ്പിച്ചു; ചര്‍ച്ച അടുത്തയാഴ്ച്ച മന്ത്രി ശിവന്‍കുട്ടി
Kerala
• 8 hours ago
സ്കൂൾ സമയമാറ്റം, സർക്കാരുമായുള്ള ചർച്ചയിൽ പ്രായോഗിക നിർദ്ദേശങ്ങൾ സമർപ്പിക്കും; അനുകൂലമായ നടപടി ഉണ്ടാവുന്നില്ലെങ്കിൽ സമരം ശക്തമാക്കും
organization
• 9 hours ago
ചരിത്രം രചിച്ച് ശുഭാംശു മടങ്ങി; ആക്‌സിയം 4 ദൗത്യ സംഘം ഭൂമിയില്‍ തിരിച്ചെത്തി
International
• 10 hours ago
വില കൂടിയ വസ്ത്രം.. ലൈവ് സ്ട്രീമിങ് അവതാരകര്‍ക്ക് ടിപ്പ് ..ആഡംബര ജീവിതം നയിക്കാന്‍ രണ്ട് ആണ്‍മക്കളെ വിറ്റ് മാതാവ്; വിറ്റത് പത്ത് ലക്ഷം രൂപക്ക്
International
• 11 hours ago
കൊച്ചിയിൽ വൻ ലഹരിവേട്ട; ഫ്ലാറ്റിൽ നിന്ന് യുവതിയും മൂന്ന് യുവാക്കളും പിടിയിൽ
Kerala
• 12 hours ago
അനധികൃത നിര്‍മാണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകക്ക് അതിക്രൂര മര്‍ദ്ദനം; അക്രമികള്‍ മഹാരാഷ്ട ഭരണകക്ഷിയുമായി അടുത്ത ബന്ധമുള്ളവരെന്ന് റിപ്പോര്‍ട്ട്
National
• 12 hours ago
ഹൈദരാബാദിൽ കമ്മ്യൂണിസ്റ്റ് നേതാവ് ചന്തു റാത്തോഡിനെ വെടിവെച്ച് കൊന്നു; ആക്രമണം പ്രഭാത നടത്തത്തിനിടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം
National
• 13 hours ago
വേണ്ടത് വെറും ഒരു ഗോൾ മാത്രം; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി റൊണാൾഡോ
Football
• 13 hours ago
വൈഭവ ചരിതം തുടരുന്നു; കേരളത്തിന്റെ മണ്ണിൽ ഇന്ത്യൻ താരം നേടിയ റെക്കോർഡും തകർത്തു
Cricket
• 15 hours ago
ഖത്തർ: കണ്ടുകെട്ടപ്പെട്ട വാഹനങ്ങൾ മൂന്ന് മാസത്തിനുള്ളിൽ ഉടമകൾ ക്ലെയിം ചെയ്യണം; ഇല്ലെങ്കിൽ ലേലം
qatar
• 15 hours ago
ഒരു ഇസ്റാഈലി സൈനികന് കൂടി ആത്മഹത്യ ചെയ്തു; പത്ത് ദിവസത്തിനിടെ മൂന്നാമത്തെ സംഭവം. ഈ വര്‍ഷം ആത്മഹത്യ ചെയ്തത് 15 സൈനികര്‍
International
• 15 hours ago
വെറും 15 പന്തിൽ പിറന്നത് ലോക റെക്കോർഡ്; പുതിയ ചരിത്രമെഴുതി മിച്ചൽ സ്റ്റാർക്ക്
Cricket
• 15 hours ago
കണ്ടെയ്നറിൽ കാർ കടത്തിയെന്ന് സംശയം; ലോറിയും മൂന്ന് രാജസ്ഥാനികളും കസ്റ്റഡിയിൽ, ഒരാൾ ചാടിപ്പോയി, മണിക്കൂറുകൾക്ക് ശേഷം പിടികൂടി പൊലിസ്
Kerala
• 14 hours ago
ഡല്‍ഹിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇമെയില്‍ വഴി ബോംബ് ഭീഷണി
National
• 14 hours ago
മെസിയും റൊണാൾഡോയുമല്ല! ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ഡൊണാൾഡ് ട്രംപ്
Football
• 14 hours ago