സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ
ദുബൈ: യു.എ.ഇയിലെ ശതകോടീശ്വരൻമാരുടെ എണ്ണം 18 ആയി ഉയർന്നുവെന്ന് സ്വിസ് ബാങ്കിന്റെ കണക്കുകൾ. ഏറ്റവും അധികം ശതകോടീശ്വരൻമാരുള്ള അറബ് രാജ്യം യു.എ.ഇയാണ്. അതേസമയം, ശതകോടീശ്വരൻമാരുടെ എണ്ണത്തിൽ മിഡിലീസ്റ്റിൽ ഇസ്റാഈലാണ് ഒന്നാം സ്ഥാനത്ത്.
സ്വിസ് ബാങ്കിൻ്റെ വാർഷിക കണക്കുകൾ പറയുന്നത് പ്രകാരം കോവിഡിന് ശേഷം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യു.എ.ഇ, സിങ്കപ്പൂർ, സ്വിറ്റ്സർലാൻഡ്, യു.എസ് എന്നിവിടങ്ങളിലേക്ക് കുടിയേറുന്ന സമ്പന്നരുടെ എണ്ണം വർധിച്ചുവെന്നാണ്. യു.എ.ഇയിൽ ഇപ്പോൾ 18 ശതകോടീശ്വരൻമാരുണ്ടെന്നും, അവരുടെ സമ്പാദ്യം ഈവർഷം അരട്രില്ല്യണിലേക്ക് വളർന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു.
ഏറ്റവും അധികം ശതകോടീശ്വരൻമാരുള്ള അറബ് രാജ്യം യു.എ.ഇ ആണെങ്കിലും മിഡിലീസ്റ്റിൽ ഈരംഗത്ത് മുന്നിലുള്ളത് ഇസ്റാഈലാണ്. 26 ശതകോടീശ്വരൻമാരാണ് ഇസ്റാഈലിൽ താമസിക്കുന്നത്. ധനികരെ ഗൾഫ് രാജ്യങ്ങളിലേക്ക് ആകർഷിക്കുന്ന പ്രധാനഘടകം വരുമാനത്തിന് നികുതിയില്ലാത്തതാണ്. അതോടൊപ്പം, സുരക്ഷയും സമാധാനവും ഗൾഫ് രാജ്യങ്ങളെ നിക്ഷേപത്തിനൊപ്പം താമസത്തിനും തെരഞ്ഞെടുക്കാൻ സമ്പന്നരെ പ്രോത്സാഹിപ്പിക്കുന്നതായി സ്വിസ് ബാങ്ക് റിപ്പോർട്ട് ചെയ്യുന്നു.
According to a Swiss bank report, the UAE has the highest number of billionaires among Arab countries, solidifying its position as a hub for wealth and luxury.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."