HOME
DETAILS

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

  
കെ. ഷിന്റുലാൽ 
December 14, 2024 | 3:32 AM

Drunkards beware  Home Department to procure 295 breathalyzers

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടി നിയമനടപടി സ്വീകരിക്കുന്നതിനായി പൊലിസ് കൂടുതൽ പരിശോധനാ ഉപകരണങ്ങൾ വാങ്ങുന്നു. പരിശോധനയ്ക്ക് വിധേയരാകുന്നവരുടെ മുഖമുൾപ്പെടെ പതിയുന്ന കാമറാ സംവിധാനത്തോടു കൂടിയ 295 ബ്രത്ത് ആൽക്കഹോൾ അനലൈസറുകൾ വാങ്ങാനാണ് ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്. 
എല്ലാ ജില്ലകളിലെയും പൊലിസ് സ്‌റ്റേഷനുകളിൽ നേരത്തെ ബ്രീത്ത് അനലൈസർ ലഭ്യമാക്കിയിരുന്നു. എന്നാൽ പരിപാലിക്കാത്തതിനാൽ പലയിടത്തും ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയാണ്.

 പലപ്പോഴും ബ്രീത്ത് അനലൈസർ ഇല്ലാത്തത് തിരക്കേറിയ സ്‌റ്റേഷനുകളിൽ പൊലിസിനെ കുഴക്കാറുണ്ട്. പട്രോളിങ്ങിനിടയിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടിയാൽ വൈദ്യപരിശോധനയ്ക്കും മറ്റുമായി മണിക്കൂറുകൾ  ചെലവിടേണ്ട അവസ്ഥയാണുള്ളത്.   ബ്രീത്ത് അനലൈസർ ഉണ്ടെങ്കിൽ  മദ്യപിച്ചിട്ടുണ്ടോയെന്ന് എളുപ്പത്തിൽ തിരിച്ചറിയാം. വാഹനമോടിച്ചയാളെ സ്‌റ്റേഷനിൽ എത്തിച്ച് നിയമനടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാനും സാധിക്കും.

രക്തത്തിലെ ആൽക്കഹോൾ അളവ്, ടെസ്റ്റ് നടത്തിയ തീയതി, സമയം, ഡ്രൈവറുടെ പേര്, ലൈസൻസ് നമ്പർ, രജിസ്‌ട്രേഷൻ നമ്പർ, ടെസ്റ്റ് നടത്തിയ സ്ഥലം, ഓഫിസറുടെ പേര് എന്നിവയടങ്ങിയ രസീതി  സഹിതം അടുത്ത ദിവസം കോടതിയിൽ റിപ്പോർട്ട് നൽകിയാൽ മതി.  ബ്രീത്ത് അനലൈസറിന്റെ അഭാവത്തിൽ പൊലിസുകാർക്ക് മണിക്കൂറുകളോളം ആശുപത്രിയിൽ ചെലവഴിക്കേണ്ടി വരുന്നുണ്ട്.

ഡോക്ടർ പരിശോധിച്ചശേഷം രക്തപരിശോധനയ്ക്ക് അയയ്ക്കും.  ഫലം ലഭിക്കാൻ ഏറെ നേരത്തെ കാത്തിരിപ്പ് വേണം. വീണ്ടും ഡോക്ടറെ സമീപിച്ച് റിപ്പോർട്ട് വാങ്ങി സ്‌റ്റേഷനിലെത്തിക്കും.  പിന്നീട് നോട്ടിസുമായി കോടതിയിലെത്തി പിഴയടയ്ക്കണം. ഈ കാലതാമസം ഒഴിവാക്കുന്നതിനാണ് കൂടുതൽ ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്.

 

Kozhikode: The Kerala Police are procuring additional equipment to strengthen their crackdown on drunk driving. The state government's decision to buy 295 breath alcohol analyzers, equipped with cameras to record the faces of those being tested, aims to improve enforcement.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ എ.ഐ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുത്; സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ബഹ്‌റൈന്റെ മുന്നറിയിപ്പ് 

bahrain
  •  a day ago
No Image

മട്ടന്‍ വിഭവങ്ങളാണെന്ന് പറഞ്ഞ് ബീഫ് വിതരണം; ബെംഗളൂരുവില്‍ ഹോട്ടല്‍ അടച്ചുപൂട്ടി; രണ്ട് മലയാളികള്‍ പിടിയില്‍

National
  •  a day ago
No Image

രേഖകളില്‍ കൃത്രിമം കാട്ടി ഖാദി ബോര്‍ഡില്‍ നിന്ന് 21 ലക്ഷം തട്ടി; മുന്‍ കാഷ്യര്‍ക്ക് 56 വര്‍ഷം തടവ് വിധിച്ച് കോടതി 

Kerala
  •  a day ago
No Image

''മോദിജി, ചവിട്ടിയിരിക്കുന്ന ആ മണ്ണിൽ പോലും നിങ്ങളുടെ ക്രൂരത പറ്റിക്കിടക്കുന്നുണ്ട്''; സംവിധായിക ഐഷ സുൽത്താന

Kerala
  •  a day ago
No Image

വിവാഹം മുടക്കുമെന്ന് ഭയം; പെണ്‍സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമം; പ്രതി പിടിയില്‍ 

Kerala
  •  a day ago
No Image

രാജ്യത്ത് ഗോവധ നിരോധനം പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ 

National
  •  a day ago
No Image

യുഎഇ ദേശീയ ഫുട്ബോൾ ടീമിൽ വൻ അഴിച്ചുപണി; മുഖ്യ പരിശീലകൻ കോസ്മിൻ ഒലാറോയുവിനെ പുറത്താക്കി

uae
  •  a day ago
No Image

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കോച്ചിന് 16 വര്‍ഷം കഠിന തടവ് 

Kerala
  •  a day ago
No Image

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ 2026: ആഴ്‌സണലോ പിഎസ്ജിയോ? ഇൻസ്റ്റാഗ്രാം പോളുമായി ശൈഖ് ഹംദാൻ

uae
  •  a day ago
No Image

എബോള വൈറസ് വ്യാപനം: പൊതുജനാരോഗ്യം സുരക്ഷിതമെന്ന് യുഎഇ; യാത്രക്കാർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം

uae
  •  a day ago