HOME
DETAILS

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

  
കെ. ഷിന്റുലാൽ 
December 14, 2024 | 3:32 AM

Drunkards beware  Home Department to procure 295 breathalyzers

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടി നിയമനടപടി സ്വീകരിക്കുന്നതിനായി പൊലിസ് കൂടുതൽ പരിശോധനാ ഉപകരണങ്ങൾ വാങ്ങുന്നു. പരിശോധനയ്ക്ക് വിധേയരാകുന്നവരുടെ മുഖമുൾപ്പെടെ പതിയുന്ന കാമറാ സംവിധാനത്തോടു കൂടിയ 295 ബ്രത്ത് ആൽക്കഹോൾ അനലൈസറുകൾ വാങ്ങാനാണ് ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്. 
എല്ലാ ജില്ലകളിലെയും പൊലിസ് സ്‌റ്റേഷനുകളിൽ നേരത്തെ ബ്രീത്ത് അനലൈസർ ലഭ്യമാക്കിയിരുന്നു. എന്നാൽ പരിപാലിക്കാത്തതിനാൽ പലയിടത്തും ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയാണ്.

 പലപ്പോഴും ബ്രീത്ത് അനലൈസർ ഇല്ലാത്തത് തിരക്കേറിയ സ്‌റ്റേഷനുകളിൽ പൊലിസിനെ കുഴക്കാറുണ്ട്. പട്രോളിങ്ങിനിടയിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടിയാൽ വൈദ്യപരിശോധനയ്ക്കും മറ്റുമായി മണിക്കൂറുകൾ  ചെലവിടേണ്ട അവസ്ഥയാണുള്ളത്.   ബ്രീത്ത് അനലൈസർ ഉണ്ടെങ്കിൽ  മദ്യപിച്ചിട്ടുണ്ടോയെന്ന് എളുപ്പത്തിൽ തിരിച്ചറിയാം. വാഹനമോടിച്ചയാളെ സ്‌റ്റേഷനിൽ എത്തിച്ച് നിയമനടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാനും സാധിക്കും.

രക്തത്തിലെ ആൽക്കഹോൾ അളവ്, ടെസ്റ്റ് നടത്തിയ തീയതി, സമയം, ഡ്രൈവറുടെ പേര്, ലൈസൻസ് നമ്പർ, രജിസ്‌ട്രേഷൻ നമ്പർ, ടെസ്റ്റ് നടത്തിയ സ്ഥലം, ഓഫിസറുടെ പേര് എന്നിവയടങ്ങിയ രസീതി  സഹിതം അടുത്ത ദിവസം കോടതിയിൽ റിപ്പോർട്ട് നൽകിയാൽ മതി.  ബ്രീത്ത് അനലൈസറിന്റെ അഭാവത്തിൽ പൊലിസുകാർക്ക് മണിക്കൂറുകളോളം ആശുപത്രിയിൽ ചെലവഴിക്കേണ്ടി വരുന്നുണ്ട്.

ഡോക്ടർ പരിശോധിച്ചശേഷം രക്തപരിശോധനയ്ക്ക് അയയ്ക്കും.  ഫലം ലഭിക്കാൻ ഏറെ നേരത്തെ കാത്തിരിപ്പ് വേണം. വീണ്ടും ഡോക്ടറെ സമീപിച്ച് റിപ്പോർട്ട് വാങ്ങി സ്‌റ്റേഷനിലെത്തിക്കും.  പിന്നീട് നോട്ടിസുമായി കോടതിയിലെത്തി പിഴയടയ്ക്കണം. ഈ കാലതാമസം ഒഴിവാക്കുന്നതിനാണ് കൂടുതൽ ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്.

 

Kozhikode: The Kerala Police are procuring additional equipment to strengthen their crackdown on drunk driving. The state government's decision to buy 295 breath alcohol analyzers, equipped with cameras to record the faces of those being tested, aims to improve enforcement.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

14-കാരിയോട് ലൈംഗികാതിക്രമം, പ്രതിക്ക് 4 വർഷം കഠിനതടവ്

crime
  •  4 days ago
No Image

രാഹുല്‍ എവിടെയെന്ന് മാധ്യമ പ്രവര്‍ത്തകര്‍; താന്‍ അദ്ദേഹത്തിന്റെ പി.എ അല്ലെന്ന മറുപടി നല്‍കി വി.കെ.ശ്രീകണ്ഠന്‍ എം.പി

Kerala
  •  4 days ago
No Image

5 വയസുള്ള കുട്ടിയെ സ്വന്തം അമ്മാവനും അമ്മായിയും 90,000 രൂപയ്ക്കു വിറ്റു; ഇയാള്‍ 1,80,000ത്തിന് കുട്ടിയെ മറ്റൊരാള്‍ക്ക് മറിച്ചു വിറ്റു; രക്ഷകരായി പൊലിസ്

National
  •  4 days ago
No Image

ശബരിമലയില്‍ വഴിപാടിനുള്ള തേന്‍ എത്തിച്ചത് ആസിഡ് കന്നാസുകളില്‍ 

Kerala
  •  4 days ago
No Image

വിള ഇന്‍ഷുറന്‍സ് തുക ലഭിക്കാത്തതിനെ തുടര്‍ന്ന് 500 രൂപയുടെ കറന്‍സി നോട്ടുകള്‍ പാടത്ത് നട്ട് കര്‍ഷകന്റെ പ്രതിഷേധം 

National
  •  4 days ago
No Image

ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് 'ഡിറ്റ് വാ': 50-ന് മുകളിൽ മരണം, 25 പേരെ കാണാതായി; ഇന്ത്യൻ തീരങ്ങളിൽ അതീവജാഗ്രത

International
  •  4 days ago
No Image

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗിക പീഡന പരാതി; നിർബന്ധിത ഗർഭഛിദ്രം ഡോക്ടറുടെ സഹായമില്ലാതെ; മരുന്ന് എത്തിച്ചത് സുഹൃത്ത് വഴി

crime
  •  4 days ago
No Image

എസ്.ഐ.ആർ; നിലവിലെ രീതിയിൽ തെരഞ്ഞെടുപ്പു കമ്മിഷന് നടപ്പാക്കാൻ അധികാരമില്ലെന്ന് ഹരജിക്കാർ

National
  •  4 days ago
No Image

മൂന്ന് അഴിമതി കേസുകൾ; ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിക്ക് 21 വർഷം കഠിന തടവ്

International
  •  4 days ago
No Image

'അറസ്റ്റിലായ യുവതിയെ ഡിവൈ.എസ്.പി പീഡിപ്പിച്ചു; തന്നെയും നിർബന്ധിച്ചു'; എസ്.എച്ച്.ഒയുടെ ആത്മഹത്യാക്കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ

crime
  •  4 days ago