HOME
DETAILS

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

  
കെ. ഷിന്റുലാൽ 
December 14, 2024 | 3:32 AM

Drunkards beware  Home Department to procure 295 breathalyzers

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടി നിയമനടപടി സ്വീകരിക്കുന്നതിനായി പൊലിസ് കൂടുതൽ പരിശോധനാ ഉപകരണങ്ങൾ വാങ്ങുന്നു. പരിശോധനയ്ക്ക് വിധേയരാകുന്നവരുടെ മുഖമുൾപ്പെടെ പതിയുന്ന കാമറാ സംവിധാനത്തോടു കൂടിയ 295 ബ്രത്ത് ആൽക്കഹോൾ അനലൈസറുകൾ വാങ്ങാനാണ് ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്. 
എല്ലാ ജില്ലകളിലെയും പൊലിസ് സ്‌റ്റേഷനുകളിൽ നേരത്തെ ബ്രീത്ത് അനലൈസർ ലഭ്യമാക്കിയിരുന്നു. എന്നാൽ പരിപാലിക്കാത്തതിനാൽ പലയിടത്തും ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയാണ്.

 പലപ്പോഴും ബ്രീത്ത് അനലൈസർ ഇല്ലാത്തത് തിരക്കേറിയ സ്‌റ്റേഷനുകളിൽ പൊലിസിനെ കുഴക്കാറുണ്ട്. പട്രോളിങ്ങിനിടയിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടിയാൽ വൈദ്യപരിശോധനയ്ക്കും മറ്റുമായി മണിക്കൂറുകൾ  ചെലവിടേണ്ട അവസ്ഥയാണുള്ളത്.   ബ്രീത്ത് അനലൈസർ ഉണ്ടെങ്കിൽ  മദ്യപിച്ചിട്ടുണ്ടോയെന്ന് എളുപ്പത്തിൽ തിരിച്ചറിയാം. വാഹനമോടിച്ചയാളെ സ്‌റ്റേഷനിൽ എത്തിച്ച് നിയമനടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാനും സാധിക്കും.

രക്തത്തിലെ ആൽക്കഹോൾ അളവ്, ടെസ്റ്റ് നടത്തിയ തീയതി, സമയം, ഡ്രൈവറുടെ പേര്, ലൈസൻസ് നമ്പർ, രജിസ്‌ട്രേഷൻ നമ്പർ, ടെസ്റ്റ് നടത്തിയ സ്ഥലം, ഓഫിസറുടെ പേര് എന്നിവയടങ്ങിയ രസീതി  സഹിതം അടുത്ത ദിവസം കോടതിയിൽ റിപ്പോർട്ട് നൽകിയാൽ മതി.  ബ്രീത്ത് അനലൈസറിന്റെ അഭാവത്തിൽ പൊലിസുകാർക്ക് മണിക്കൂറുകളോളം ആശുപത്രിയിൽ ചെലവഴിക്കേണ്ടി വരുന്നുണ്ട്.

ഡോക്ടർ പരിശോധിച്ചശേഷം രക്തപരിശോധനയ്ക്ക് അയയ്ക്കും.  ഫലം ലഭിക്കാൻ ഏറെ നേരത്തെ കാത്തിരിപ്പ് വേണം. വീണ്ടും ഡോക്ടറെ സമീപിച്ച് റിപ്പോർട്ട് വാങ്ങി സ്‌റ്റേഷനിലെത്തിക്കും.  പിന്നീട് നോട്ടിസുമായി കോടതിയിലെത്തി പിഴയടയ്ക്കണം. ഈ കാലതാമസം ഒഴിവാക്കുന്നതിനാണ് കൂടുതൽ ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്.

 

Kozhikode: The Kerala Police are procuring additional equipment to strengthen their crackdown on drunk driving. The state government's decision to buy 295 breath alcohol analyzers, equipped with cameras to record the faces of those being tested, aims to improve enforcement.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പ്രസ്ഥാനത്തെ രക്ഷിക്കൂ, പാഷാണത്തെ പുറത്താക്കൂ'; ബി.ജെ.പി നേതാവിനെതിരെ തെരുവിലിറങ്ങി പ്രവര്‍ത്തകര്‍, ജില്ലാ പ്രസിഡന്റിന്റെ കോലം കത്തിച്ചു

Kerala
  •  5 days ago
No Image

പരിഭ്രാന്തി ഒഴിവാക്കാം, സുരക്ഷ ഉറപ്പാക്കാം; അബുദബിയിലെ സ്കൂൾ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ

uae
  •  5 days ago
No Image

റയൽ മാഡ്രിഡ് സൂപ്പർ താരം ഫുട്ബോളിൽ നിന്ന് ക്രിക്കറ്റ് പിച്ചിലേക്ക്; ബെല്ലിംഗ്ഹാം ഇനി ഇംഗ്ലീഷ് ക്രിക്കറ്റിലെ പുത്തൻ ഉടമ

Cricket
  •  5 days ago
No Image

'മാതൃരാജ്യത്തോടുള്ള വഞ്ചന വെച്ചുപൊറുപ്പിക്കില്ല'; ഭീകരവാദികൾക്കെതിരെ കർശന നിലപാടുമായി യുഎഇ ഫെഡറൽ കൗൺസിൽ

uae
  •  5 days ago
No Image

ആഘോഷങ്ങളിലും, ഉത്സവങ്ങളിലും പടക്കങ്ങൾ നിരോധിക്കണം; മുണ്ടത്തിക്കോട് ദുരന്തത്തിന് പിന്നാലെ കടുത്ത നിലപാടുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

Kerala
  •  5 days ago
No Image

യുഎസ് ഉപരോധം പാളി; നാവിക വലയം മറികടന്ന് 34 ഇറാനിയൻ കപ്പലുകൾ കടന്നുപോയെന്ന് റിപ്പോർട്ട്

latest
  •  5 days ago
No Image

പ്രധാനമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് ടി.എൻ. പ്രതാപൻ സുപ്രീം കോടതിയിൽ; ദൂരദർശൻ പ്രസംഗത്തിൽ ചട്ടലംഘനം ആരോപിച്ചു റിട്ട് ഹർജി

National
  •  5 days ago
No Image

യുഎഇയുടെ എഐ മുന്നേറ്റത്തിന് ഇലോൺ മസ്കിന്റെ പ്രശംസ; സാങ്കേതിക പങ്കാളിത്തം വർദ്ധിപ്പിക്കാൻ തീരുമാനം

uae
  •  5 days ago
No Image

'ഞങ്ങൾക്കില്ലേ 1000 രൂപ?'; വോട്ടിന് പണം തേടി സ്ഥാനാർത്ഥിയുടെ വീട് വളഞ്ഞ് സ്ത്രീകൾ; പണമൊഴുക്കി തമിഴ്നാട്

National
  •  5 days ago
No Image

ടാക്സിയിൽ മറന്നുവെച്ച പാസ്‌പോർട്ടും ഐഫോണും നാല് മണിക്കൂറിനുള്ളിൽ കണ്ടുപിടിച്ച് ദുബൈ പൊലിസ്; അനുഭവം പങ്കുവെച്ച് വിനോദസഞ്ചാരി

uae
  •  5 days ago