HOME
DETAILS

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

  
കെ. ഷിന്റുലാൽ 
December 14, 2024 | 3:32 AM

Drunkards beware  Home Department to procure 295 breathalyzers

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടി നിയമനടപടി സ്വീകരിക്കുന്നതിനായി പൊലിസ് കൂടുതൽ പരിശോധനാ ഉപകരണങ്ങൾ വാങ്ങുന്നു. പരിശോധനയ്ക്ക് വിധേയരാകുന്നവരുടെ മുഖമുൾപ്പെടെ പതിയുന്ന കാമറാ സംവിധാനത്തോടു കൂടിയ 295 ബ്രത്ത് ആൽക്കഹോൾ അനലൈസറുകൾ വാങ്ങാനാണ് ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്. 
എല്ലാ ജില്ലകളിലെയും പൊലിസ് സ്‌റ്റേഷനുകളിൽ നേരത്തെ ബ്രീത്ത് അനലൈസർ ലഭ്യമാക്കിയിരുന്നു. എന്നാൽ പരിപാലിക്കാത്തതിനാൽ പലയിടത്തും ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയാണ്.

 പലപ്പോഴും ബ്രീത്ത് അനലൈസർ ഇല്ലാത്തത് തിരക്കേറിയ സ്‌റ്റേഷനുകളിൽ പൊലിസിനെ കുഴക്കാറുണ്ട്. പട്രോളിങ്ങിനിടയിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടിയാൽ വൈദ്യപരിശോധനയ്ക്കും മറ്റുമായി മണിക്കൂറുകൾ  ചെലവിടേണ്ട അവസ്ഥയാണുള്ളത്.   ബ്രീത്ത് അനലൈസർ ഉണ്ടെങ്കിൽ  മദ്യപിച്ചിട്ടുണ്ടോയെന്ന് എളുപ്പത്തിൽ തിരിച്ചറിയാം. വാഹനമോടിച്ചയാളെ സ്‌റ്റേഷനിൽ എത്തിച്ച് നിയമനടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാനും സാധിക്കും.

രക്തത്തിലെ ആൽക്കഹോൾ അളവ്, ടെസ്റ്റ് നടത്തിയ തീയതി, സമയം, ഡ്രൈവറുടെ പേര്, ലൈസൻസ് നമ്പർ, രജിസ്‌ട്രേഷൻ നമ്പർ, ടെസ്റ്റ് നടത്തിയ സ്ഥലം, ഓഫിസറുടെ പേര് എന്നിവയടങ്ങിയ രസീതി  സഹിതം അടുത്ത ദിവസം കോടതിയിൽ റിപ്പോർട്ട് നൽകിയാൽ മതി.  ബ്രീത്ത് അനലൈസറിന്റെ അഭാവത്തിൽ പൊലിസുകാർക്ക് മണിക്കൂറുകളോളം ആശുപത്രിയിൽ ചെലവഴിക്കേണ്ടി വരുന്നുണ്ട്.

ഡോക്ടർ പരിശോധിച്ചശേഷം രക്തപരിശോധനയ്ക്ക് അയയ്ക്കും.  ഫലം ലഭിക്കാൻ ഏറെ നേരത്തെ കാത്തിരിപ്പ് വേണം. വീണ്ടും ഡോക്ടറെ സമീപിച്ച് റിപ്പോർട്ട് വാങ്ങി സ്‌റ്റേഷനിലെത്തിക്കും.  പിന്നീട് നോട്ടിസുമായി കോടതിയിലെത്തി പിഴയടയ്ക്കണം. ഈ കാലതാമസം ഒഴിവാക്കുന്നതിനാണ് കൂടുതൽ ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്.

 

Kozhikode: The Kerala Police are procuring additional equipment to strengthen their crackdown on drunk driving. The state government's decision to buy 295 breath alcohol analyzers, equipped with cameras to record the faces of those being tested, aims to improve enforcement.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ബോര്‍ഡിന് ആശ്വാസം; സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ച നടപടി റദ്ദാക്കി, ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തിരുത്തി സുപ്രിം കോടതി

National
  •  3 days ago
No Image

ചെറിയ ടീമുകൾക്ക് ലോകകപ്പിൽ സ്ഥാനമില്ലേ? ഐസിസിയുടെ പുതിയ മാറ്റങ്ങൾ ആർക്ക് വേണ്ടി?

Cricket
  •  3 days ago
No Image

ലഹരിമാഫിയ അല്ല, പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയത് ബന്ധു; കാരണം മാനസികാസ്വാസ്ഥ്യത്തിന് ചികിത്സിക്കാന്‍ കൊണ്ടുപോയതിലെ പക

Kerala
  •  3 days ago
No Image

ഹൈക്കോടതി സമുച്ചയത്തിന് മുന്നില്‍ ദമ്പതികളുടെ ആത്മഹത്യാശ്രമം; ജഡ്ജിക്കും പൊലിസിനുമെതിരെ കുറിപ്പ് എഴുതിവച്ച് വിഷം കഴിച്ചു

Kerala
  •  3 days ago
No Image

അര്‍ജന്റീനയെ കൊണ്ടൊന്നും നടക്കില്ല സാറെ; ചരിത്രത്തിലെ ഒന്നാമൻ ബ്രസീല്‍ തന്നെ

Football
  •  3 days ago
No Image

തുടര്‍ച്ചയായ പത്താം ദിനത്തിലും ഇറാനില്‍ ആക്രമണം അഴിച്ചു വിട്ട് അമേരിക്ക; തിരിച്ചടിച്ച് ഇറാന്‍

International
  •  3 days ago
No Image

'കള്ളന്‍ വിജയന്‍'; ദേശാഭിമാനി പ്രസിദ്ധീകരിക്കാതിരുന്ന ലേഖനം ഫേസ്ബുക്കില്‍ പങ്കുവെച്ച് ലേഖകന്‍ ടി.സി രാജേഷ്

Kerala
  •  3 days ago
No Image

പറവൂരില്‍ ഓവര്‍ടേക്ക് ചെയ്‌തെത്തിയ കാര്‍ ബൈക്കിലിടിച്ച് അപകടം; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

സിക്കിമില്‍ തുരങ്കത്തിനുള്ളില്‍ മണ്ണിടിച്ചില്‍, വാതകചോര്‍ച്ച: എട്ട് പേര്‍ മരിച്ചു, ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നു

National
  •  3 days ago
No Image

ചരിത്രത്തിലെ ഏറ്റവും മികച്ചവനാണ് നീ; ഫൈനലിലെ തോൽവിക്ക് പിന്നാലെ ലയണൽ മെസ്സിയെ പ്രശംസിച്ച് മുൻ റയൽ മാഡ്രിഡ് താരം

Football
  •  3 days ago


No Image

ഒമാനില്‍ സോഷ്യല്‍ മീഡിയ ശ്രദ്ധിച്ച് ഉപയോഗിക്കുക; അനുമതിയില്ലാതെ ഫോട്ടോയും വീഡിയോയും ഷെയര്‍ ചെയ്താല്‍ തടവും 12 ലക്ഷം രൂപ വരെ പിഴയും

oman
  •  3 days ago
No Image

മലയാളി യാത്രക്കാര്‍ ശ്രദ്ധിക്കുക: ബെംഗളൂരു - തിരുവനന്തപുരം റൂട്ടിലെ സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി; സമയമാറ്റവും പ്രഖ്യാപിച്ച് റെയില്‍വേ

Kerala
  •  3 days ago
No Image

സൗദിയില്‍ ജയില്‍ മോചനത്തിന് ശേഷം തൊഴില്‍ അവസരങ്ങള്‍; ബുറൈദ ജയിലിലെ തടവുകാര്‍ തൊഴില്‍പരിശീലനത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി

Saudi-arabia
  •  3 days ago
No Image

ഫൈനൽ വിസിലിന് ശേഷം നാടകീയ രംഗങ്ങൾ: കണ്ണീരോടെ മെസ്സി, മൈതാനത്ത് ഏറ്റുമുട്ടി കളിക്കാർ; വേദിയിൽ ട്രംപിന്റെ സാന്നിധ്യവും ചർച്ചയാകുന്നു

Football
  •  3 days ago