
കണങ്കാലിലെ പരുക്ക്, കമന്റേറ്റര്‍മാരുടെ വിമര്‍ശന ശരങ്ങള്‍; ഒടുവില്‍ തിരിച്ചുവരവിനൊരുങ്ങി മുഹമ്മദ് ഷമി

മുംബൈ: നീണ്ട കാത്തിരിപ്പിനു ശേഷം ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യയുടെ നീലകുപ്പായത്തില്‍ പന്തെറിയാന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമി. ഈ മാസം 22നി ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലേക്ക് സീനിയര്‍ പേസറായ ഷമിയെ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി തിരിച്ചുവിളിക്കുകയായിരുന്നു.
വേണ്ടത് വെറും 5 വിക്കറ്റുകൾ; തിരിച്ചുവരവിൽ ചരിത്രകുറിക്കാൻ ഷമിക്ക് സുവർണാവസരം
മുഹമ്മദ് ഷമിയുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള തിരിച്ചുവരവിനെ ചുറ്റിപ്പറ്റിയുള്ള സസ്‌പെന്‍സിനാണ് ഇതോടെ അവസാനമായിരിക്കുന്നത്. ആസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്കായി ഷമി പന്തെറിയുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഷമിയുടെ അഭാവത്തില്‍ 3-1ന് ഇന്ത്യക്ക് പരമ്പര നഷ്ടമായിരുന്നു.
ഒരു വര്‍ഷത്തിലേറെയായി കണങ്കാലിലെ പരുക്കിനെ തുടര്‍ന്ന് സജീവ ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന താരം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെയാണ് കളിക്കളത്തിലെക്ക് വീണ്ടും തിരിച്ചെത്തിയത്.
ഇനി കളികൾ രാജസ്ഥാന്റെ 'റോയൽസിനൊപ്പം'; ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരമായി ദിനേശ് കാർത്തിക്
ഡിസംബര്‍ മാസത്തില്‍ നിരവധി ആഭ്യന്തര മത്സരങ്ങള്‍ കളിക്കുകയും ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്ന് (എന്‍സിഎ) ഗ്രീന്‍ സിഗ്‌നല്‍ ലഭിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ്് ഷമിക്ക് ഇന്ത്യന്‍ ടീമിലേക്ക് വീണ്ടും വിളി വന്നിരിക്കുന്നത്.
ശനിയാഴ്ച പ്രഖ്യാപിച്ച സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ട്വന്റി20 ടീമില്‍ റിഷഭ് പന്തിന് പകരം സഞ്ജു സാംസണെയാണ് ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ബാറ്ററായി തിരഞ്ഞെടുത്തിരിക്കുന്നത്. ധ്രുവ് ജുറലാണ് ബാക്കപ്പ് വിക്കറ്റ് കീപ്പര്‍. ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.
2023 ഏകദിന ലോകകപ്പിലെ പ്രാരംഭ മത്സരങ്ങള്‍ നഷ്ടമായിട്ടും മുന്‍നിര വിക്കറ്റ് വേട്ടക്കാരനായി ടൂര്‍ണമെന്റ് അവസാനിപ്പിക്കാന്‍ ഷമിക്കു കഴിഞ്ഞിരുന്നു.
2022 ലെ ട്വന്റി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ 10 വിക്കറ്റിന് തകര്‍ത്തതിന് ശേഷം കുട്ടിക്രിക്കറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഷമിക്കു കഴിഞ്ഞിരുന്നില്ല. എങ്കിലും മൂന്നു ഫോര്‍മാറ്റുകളിലുടനീളം ഷമി ഇന്ത്യന്‍ ടീമിന് ഒരു മുതല്‍ക്കൂട്ടായിരുന്നു. 2019 മുതലുള്ള ഐപിഎല്‍ സീസണുകളില്‍ മികച്ച അഞ്ച് വിക്കറ്റ് വേട്ടക്കാരില്‍ ഒരാളാണ് ഷമി. 2023ല്‍ 18.64 ശരാശരിയില്‍ 28 വിക്കറ്റ് വീഴ്ത്തിയ മുന്‍നിര വിക്കറ്റ് വേട്ടക്കാരനായിരുന്നു ഷമി.
രാഹുലിന് തിരിച്ചടി; ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ കളിക്കണമെന്ന് ബിസിസിഐ
കണങ്കാലിന് പരുക്കേറ്റില്ലായിരുന്നുവെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ ട്വന്റി20 ലോകകപ്പ് ടീമില്‍ ഷമി ഇടംപിടിക്കുമായിരുന്നു. ലോകകപ്പ് അല്ലെങ്കില്‍ ഏഷ്യാ കപ്പ് പോലുള്ള പ്രധാന ഇവന്റുകള്‍ക്കായി മാത്രം പ്രധാന പേസ് ബൗളര്‍മാരെ തിരഞ്ഞെടുക്കുന്ന രീതിയാണ് അടുത്ത കാലത്തായി ബിസിസിഐ അവലംബിക്കുന്ന രീതി. പ്രത്യേകിച്ച് പേസ് ബൗളര്‍മാരായ ബുംറയേയും ഷമിയേയും.
അഞ്ച് ട്വന്റി20 മത്സരങ്ങളും ഷമി കളിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. എങ്കിലും ഏറ്റവും ചുരുങ്ങിയത് മൂന്നു മത്സരങ്ങളില്‍ എങ്കിലും അദ്ദേഹം പന്തെറിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സിഡ്‌നിയിൽ കൊടുങ്കാറ്റായി സ്മിത്ത്; മിന്നൽ സെഞ്ച്വറിയിൽ പിറന്നത് വമ്പൻ നേട്ടം
നേരത്തേ സഞ്ജയ് മഞ്ജരേക്കറെ വിമര്‍ശിച്ച് മുഹമ്മദ് ഷമി രംഗത്തെത്തിയിരുന്നു. 2025ലെ ഐപിഎല്‍ ലേലത്തില്‍ ഷമിയുടെ മൂല്യം കുറയുമെന്ന് പറഞ്ഞതാണ് ഷമിയെ ചൊടിപ്പിച്ചത്. പരുക്കിന്റെ കാലത്ത് നേരിട്ട വിമര്‍ശനങ്ങളും പരിഹാസങ്ങളും മറികടന്ന് തീതുപ്പുന്ന പന്തുകളുമായി നീലകുപ്പായത്തില്‍ ഷമിയെ കാണാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍.
An ankle injury, criticized by commentators; Muhammad Shami is finally ready to make a comeback
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിൽ തർക്കം: കുന്നംകുളത്ത് രണ്ട് പേരെ കുത്തി പരിക്കേൽപ്പിച്ചു
Kerala
• 2 days ago
ശ്രീലങ്കയെ ഇരുട്ടിലാക്കി കുരങ്ങൻ
National
• 2 days ago
പാലക്കാട് യുവതിയുടെ ആത്മഹത്യ: ആത്മഹത്യ പ്രേരണക്കുറ്റത്തിന് ഭർത്താവും പെൺസുഹൃത്തും അറസ്റ്റിൽ
Kerala
• 2 days ago
കറന്റ് അഫയേഴ്സ്-12-02-2025
PSC/UPSC
• 2 days ago
ഗസ്സ വിഷയം; യുഎസ് നിലപാട് അങ്ങേയറ്റം ബുദ്ധിമുട്ടേറിയതെന്ന് യുഎഇ
uae
• 2 days ago
അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നിലപാടെടുക്കാൻ ഒരുങ്ങി ഇന്ത്യ
National
• 2 days ago
സാങ്കേതിക മേഖലയിലെ പ്രതിഭകൾക്കും ഗവേഷകർക്കും പ്രീമിയം റസിഡൻസി അനുവദിച്ച് സഊദി
Saudi-arabia
• 2 days ago
ഇന്ത്യൻ ഉപഭൂഖണ്ഡം, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക റൂട്ടുകളിലേക്ക് പുതിയ ഇക്കോണമി സർവിസുകൾ ആരംഭിച്ച് ഒമാൻ എയർ
oman
• 2 days ago
നെടുമ്പാശ്ശേരി വിമാനത്താവളത്തിലും തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും ബോംബ് ഭീഷണി
Kerala
• 2 days ago
വ്യാജ വെബ്സൈറ്റുകൾക്കെതിരെ ജാഗ്രതാ നിർദേശവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 2 days ago
ഇപ്പോള്‍ വാങ്ങാം, യുഎഇയില്‍ ഈന്തപ്പഴത്തിന് വിലക്കുറവ്; ഫെബ്രുവരി 25 ന് ശേഷം വില വർധിക്കുമെന്ന് വ്യാപാരികൾ
uae
• 2 days ago
കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളേജ് റാഗിംഗ്; ജൂനിയേഴ്സിനെ റാഗ് ചെയ്ത 5പേർ റിമാൻഡിൽ
Kerala
• 2 days ago
ഉത്സവത്തിനിടെ 21 കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ക്കഴിഞ്ഞിരുന്ന പ്രതി പിടിയിലായി
Kerala
• 2 days ago
വീട്ടിനുള്ളില്‍ക്കയറി കാട്ടു പന്നി ആക്രമിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala
• 2 days ago
കുവൈത്തിലെ പ്രമുഖ വ്യവസായിയും ജീവ കാരുണ്യ പ്രവർത്തകനുമായ യൂസുഫ് മുഹമ്മദ് അൽ നിസ്ഫ് അന്തരിച്ചു
Kuwait
• 2 days ago
പാതിവില തട്ടിപ്പ്; മുഴുവൻ സാമ്പത്തിക ഇടപാടും നടത്തിയത് അനന്തുകൃഷ്ണന്റെ ബാങ്ക് അക്കൗണ്ടിലൂടെയെന്ന് പ്രതി ആനന്ദകുമാർ
Kerala
• 2 days ago
ദുബൈ: ഇവന്റുകൾ നടക്കുന്ന സ്ഥലങ്ങളിൽ ഫെബ്രുവരി 17 മുതൽ പുതിയ വേരിയബിൾ പാർക്കിംഗ് ഫീസ് പ്രാബല്യത്തിൽ വരും
uae
• 2 days ago
വയനാടിന് 50 ലക്ഷം അനുവദിച്ചു; തുക മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ നടപടിക്ക്
Kerala
• 2 days ago
പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയ സ്ഥലങ്ങൾ സന്ദർശിക്കാം; സ്വന്തം കൈകൊണ്ട് ഖനനം ചെയ്ത് പുരാതന അവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്യാം, ഇതൊരു അപൂർവ്വ അവസരം
qatar
• 2 days ago
ഒമാനില്‍ വിസ മെഡിക്കല്‍ സേവനങ്ങള്‍ പകല്‍ മാത്രമാക്കി ആരോഗ്യ മന്ത്രാലയം
oman
• 2 days ago
കെട്ടിട നിര്‍മ്മാണ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് ഫീല്‍ഡ് പരിശോധനകൾ നടത്തി
Kuwait
• 2 days ago