HOME
DETAILS

ഈ വർഷത്തെ ഹജ്ജ് കരാറിൽ ഒപ്പുവച്ച് ഇന്ത്യയും - സഊദിയും; ക്വാട്ടയിൽ മാറ്റമില്ല

  
January 13, 2025 | 1:55 PM

India and Saudi Arabia have signed this years Hajj agreement marking a significant development for Indian pilgrims traveling to Saudi Arabia for the annual Islamic pilgrimage

റിയാദ്: ഇന്ത്യയും സഊദിയും തമ്മിലുള്ള ഈ വർഷത്തെ ഹജ്ജ് കരാറിൽ ഒപ്പുവെച്ച് ഇരു രാജ്യങ്ങളിലെയും മന്ത്രിമാർ. ജിദ്ദയിൽ നടന്ന ചടങ്ങിൽ സഊദി ഹജ്ജ്, ഉംറ കാര്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅ, ഇന്ത്യൻ പാർലിമെന്ററി, ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.

ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഖാൻ, ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാന്‍ സൂരി, ഹജ്ജ് കോൺസുൽ അബ്ദുൽ ജലീൽ, ഇരു രാജ്യങ്ങളിൽ നിന്നുമുള്ള മറ്റു ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നേരത്തെ ഇന്ത്യക്കായി അനുവദിച്ച ഹജ്ജ് ക്വാട്ടയായ 1,75,025 തീർത്ഥാടകർ എന്നത് തന്നെയാണ് ഈ വർഷവും അനുവദിച്ചിരിക്കുന്നത്. 10,000 അധിക ക്വാട്ട ഇന്ത്യ ആവശ്യപ്പെടുമെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും നേരത്തെയുള്ള ക്വാട്ടയിൽ മാറ്റമുണ്ടായില്ല.  

ജിദ്ദ സൂപ്പർ ഡോമിൽ ഇന്ന് മുതൽ നാല് ദിവസങ്ങളിലായി നടക്കുന്ന ഹജ്ജ്, ഉംറ എക്സിബിഷൻ ആൻഡ് കോൺഫറൻസ് പരിപാടികളിൽ മന്ത്രി കിരൺ റിജിജു പങ്കെടുക്കും. കൂടാതെ ഇന്ത്യൻ തീർത്ഥാടകരെ സ്വീകരിക്കാനായി ജിദ്ദ ഹജ്ജ് ടെർമിനലിൽ ഒരുക്കുന്ന ഹജ്ജ് മിഷൻ ഓഫീസ് അടക്കമുള്ള സൗകര്യങ്ങൾ മന്ത്രി സന്ദർശിക്കും. ഇന്ത്യൻ തീർത്ഥാടകർക്ക് ജിദ്ദ വിമാനത്താവളത്തിൽ നിന്നും മക്കയിലേക്കുള്ള ഹറമൈൻ ട്രെയിൻ സർവിസ് ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും മന്ത്രി പരിശോധിക്കും. മക്ക മേഖല ഗവർണറും സെൻട്രൽ ഹജ്ജ് കമ്മിറ്റി ചെയർമാനും സൽമാൻ രാജാവിന്റെ ഉപദേഷ്ടാവുമായ പ്രിൻസ് ഖാലിദ് അൽഫൈസൽ, മദീന ഗവർണർ പ്രിൻസ് ഫൈസൽ ബിൻ സൽമാൻ തുടങ്ങിയവരെയും മന്ത്രി കിരൺ റിജിജു സന്ദർശിക്കും. കൂടാതെ, മദീനയിൽ മസ്ജിദു ഖുബ, മസ്ജിദ് ഖിബ്‌ലതൈൻ എന്നിവിടങ്ങളിലും മന്ത്രി സന്ദർശനം നടത്തും.

India and Saudi Arabia have signed this year's Hajj agreement, marking a significant development for Indian pilgrims traveling to Saudi Arabia for the annual Islamic pilgrimage



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആനയെ പേടിച്ച് വീട് മാറി; 14 വര്‍ഷത്തിന് ശേഷം കുടുംബത്തെ തേടിയെത്തി ഒറ്റയാന്‍, ആക്രമണത്തില്‍ അമ്മയും മകനും കൊല്ലപ്പെട്ടു

National
  •  9 days ago
No Image

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ മിസൈൽ ആക്രമണം: ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; 8 പേർക്ക് പരുക്ക്

International
  •  9 days ago
No Image

കളി മാത്രമല്ല, വിവാദങ്ങളും ചരിത്രമായി! 2026 ഫിഫ ലോകകപ്പിനെ പിടിച്ചുലച്ച 10 പ്രധാന വിവാദങ്ങൾ ഇവയാണ്!

Football
  •  9 days ago
No Image

നിങ്ങളുടെ റേഷൻ കാർഡ് പിങ്ക് കാർഡാക്കണോ? അപേക്ഷകൾ ക്ഷണിച്ചു; യോഗ്യതകളും ആവശ്യമായ രേഖകളും അറിയാം

Kerala
  •  9 days ago
No Image

ഇന്ത്യൻ യാത്രികർക്കായി എമിറേറ്റ്‌സിന്റെ വമ്പൻ പ്രഖ്യാപനം; ഇനി വിമാന ടിക്കറ്റ് നിരക്ക് മാസ തവണകളായി അടയ്ക്കാം

uae
  •  9 days ago
No Image

ലൈവ് സ്ട്രീമിങിനിടെ യുവതിയെ അധിക്ഷേപിച്ച കേസ്; തൊപ്പി ഗ്യാങിലെ മമ്മു അറസ്റ്റില്‍

Kerala
  •  9 days ago
No Image

ഗൾഫ് വ്യോമാതിർത്തി ഒഴിവാക്കാൻ വിമാനക്കമ്പനികൾക്ക് യൂറോപ്യൻ യൂണിയന്റെ അടിയന്തര മുന്നറിയിപ്പ്; യുഎസ്-ഇറാൻ സംഘർഷം രൂക്ഷം

uae
  •  9 days ago
No Image

'ഓപ്പറേഷന്‍ തൂഫാന്‍' ശക്തമാക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് രമേശ് ചെന്നിത്തല

Kerala
  •  9 days ago
No Image

അരങ്ങുണരും മുൻപ് കായികലോകം നിശബ്ദമാകും; ഫ്രാൻസ് - സ്പെയിൻ സെമി പോരാട്ടത്തിന് മുൻപ് മൗനാചരണം നടത്താനുള്ള കാരണം ഇതാണ്!

Football
  •  9 days ago
No Image

യജമാനന്റെ വേർപാട് താങ്ങാനായില്ല; വിലാപയാത്രയ്ക്കിടെ വളർത്തുനായ കുഴഞ്ഞുവീണു മരിച്ചു

National
  •  9 days ago