
ആര്‍ജി.കര് മെഡിക്കല്‍ കോളജ് ബലാത്സംഗക്കൊല: കേസില്‍ ശിക്ഷാവിധി ഇന്ന്

കൊല്‍ക്കത്ത: കൊല്‍ക്കത്ത ആര്‍ജി.കര് മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. കൊല്‍ക്കത്തയിലെ സിയാല്‍ദാ അഡീഷണല്‍ ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജഡ്ജി അനിര്‍ബാന്‍ ദാസ് ആണ് ഇന്ന് ശിക്ഷാവിധി പ്രഖ്യാപിക്കുക. പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം വിധി പറഞ്ഞിരുന്നു.
രാജ്യത്തെ ആകെ ഇളക്കി മറിച്ച സംഭവമായിരുന്നു കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം. ഈ സംഭവത്തിന് പിന്നാലെ ഡോക്ടര്‍മാരുടെ വ്യാപക പ്രതിഷേധം ഉള്‍പ്പെടെ രാജ്യത്ത് അരങ്ങേറിയിരുന്നു.
2024 ആഗസ്റ്റ് ഒന്‍പതാം തീയതിയാണ് ഡോക്ടറെ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് ശേഷമാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി. ആര്‍ജി.കര് മെഡിക്കല്‍ കോളജ് ട്രെയിനി ഡോക്ടര്‍ ആയിരുന്നു അവര്‍. ആഗസ്റ്റ് പത്താം തിയതി കേസിലെ പ്രതിയും കൊല്‍ക്കത്ത പൊലിസിന്റെ സിവിക് വൊളണ്ടിയറുമായ സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തു.
ഡോക്ടറുടെ മൃതദേഹത്തിന് സമീപത്തുനിന്ന് കിട്ടിയ ബ്ലൂടൂത്ത് ഇയര്‍ഫോണിന്റെ ഭാഗവും ആശുപത്രി കെട്ടിടത്തിലെ സി.സി.ടി.വി. ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിഷേധം ശക്തമായതോടെ കോടതി പിന്നീട് കേസ് സി.ബി.ഐ.യ്ക്ക് കൈമാറി. കുറ്റകൃത്യത്തില്‍ സഞ്ജയ് റോയി മാത്രം ഉള്‍പ്പെട്ടിട്ടുള്ളൂ എന്നായിരുന്നു സി.ബി.ഐ.യുടെയും കണ്ടെത്തല്‍. അതേസമയം, തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനും അന്വേഷണം വൈകിപ്പിച്ചതിനും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ്, പൊലിസ് ഉദ്യോഗസ്ഥനായ അഭിജിത് മൊണ്ഡാല് എന്നിവരെയും സി.ബി.ഐ. അറസ്റ്റ് ചെയ്തു.
2024 നവംബര്‍ നാലിനാണ് കേസിലെ പ്രതി സഞ്ജയ് റോയിക്കെതിരെ സി.ബി.ഐ. സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. നവംബര്‍ 11ാം തീയതി കേസിന്റെ വിചാരണ ആരംഭിച്ചു. വിചാരണ മുഴുവനും അടച്ചിട്ട കോടതിമുറിയിലായിരുന്നു. വിചാരണ നടപടികള്‍ കാമറയിലും പകര്‍ത്തിയിരുന്നു.
ആകെ 50 പേരുടെ സാക്ഷിമൊഴികളാണ് കേസിലുണ്ടായിരുന്നത്. വനിതാ ഡോക്ടറുടെ മാതാപിതാക്കള്‍, പൊലിസിലെയും സി.ബി.ഐ.യിലെയും അന്വേഷണ ഉദ്യോഗസ്ഥര്‍, ഡോക്ടറുടെ സഹപ്രവര്‍ത്തകര്‍, ഫൊറന്‍സിക് വിദഗ്ധര്‍, വിദഗ്ധ ഡോക്ടര്‍മാര്‍ എന്നിവരടക്കമുള്ള സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചു. 2025 ജനുവരി 9ന് വിചാരണ പൂര്‍ത്തിയാക്കി. തുടര്‍ന്നാണ് കോടതി കേസില്‍ വിധി പറഞ്ഞത്.
പ്രതി ഡോക്ടറെ ആക്രമിച്ചതും ലൈംഗികമായി പീഡിപ്പിച്ചതും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. 25 വര്‍ഷത്തില്‍ കുറയാത്ത തടവോ ജീവപര്യന്തം തടവോ അല്ലെങ്കില്‍ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തിരിക്കുന്നതെന്നും കോടതി വാക്കാല്‍ പറഞ്ഞിരുന്നു.
'മകനെ തൂക്കി കൊല്ലാന്‍ വിധിച്ചാലും എതിര്‍പ്പില്ല' പ്രതിയുടെ അമ്മ
ഇത്രമേല്‍ ക്രൂരമായ കൃത്യം നടത്തിയ മകനെ തൂക്കിക്കൊല്ലാന്‍ വിധിച്ചാലും എതിര്‍പ്പില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രതിയുടെ മാതാവ് പ്രതികരിച്ചത്.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അനുഭവിച്ച വേദന എത്രത്തോളമാണെന്ന് തനിക്ക് മനസിലാകുമെന്നും മാലതി റോയ് പറഞ്ഞു.
എനിക്ക് മൂന്ന് പെണ്മക്കളാണ്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അനുഭവിച്ച വേദന മനസിലാകും. അവന് അര്‍ഹിക്കുന്ന ശിക്ഷ തന്നെയാണെന്നും, തൂക്കി കൊല്ലാന്‍ വിധിച്ചാലും ആ വിധിയെ താന്‍ സ്വാഗതം ചെയ്യുമെന്നും മാലതി റോയി കൂട്ടിച്ചേര്‍ത്തു. അവന് അര്‍ഹിക്കുന്ന ശിക്ഷ എന്തു തന്നെയാണെങ്കിലും അതു ഏറ്റുവാങ്ങട്ടെയെന്നും അവര്‍ ആവര്‍ത്തിച്ചു.
സഞ്ജയ് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ പരാമാവധി ശിക്ഷ ലഭിക്കണമെന്നായിരുന്നു മൂത്ത സഹോദരിയുടെ പ്രതികരണം.
The Kolkata court will deliver the sentence today in the brutal rape and murder case of a woman doctor at RG Kar Medical College. The convicted, Sanjay Roy, was found guilty of the horrific crime, which shocked the nation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ആലപ്പുഴയില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു
Kerala
• a day ago
ബെംഗളൂരുവിന്റെ ആകാശത്ത് ചീറിപ്പാഞ്ഞ് സുഖോയും തേജസ്സും സൂര്യകിരണും; ഏഷ്യയിലെ ഏറ്റവും വലിയ വ്യോമാഭ്യാസത്തിന് തുടക്കം
National
• a day ago
പാമ്പ് കടിയേറ്റ് മരിച്ചാല്‍ നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് തീരുമാനം
Kerala
• a day ago
ഡൽഹിയിൽ വീണ്ടും വനിതാ മുഖ്യമന്ത്രിയോ? സൂചനകൾ ഇങ്ങനെ
National
• a day ago
അഞ്ച് മണിക്കൂറിനുള്ളില്‍ നാല് പേര്‍ക്ക് കുത്തേറ്റ സംഭവം; ബെംഗളൂരുവിലേത് സീരിയല്‍ കില്ലര്‍ അല്ലെന്ന് പൊലിസ്
National
• a day ago
സ്വകാര്യ സർവകലാശാല ബിൽ ഫെബ്രുവരി 13ന് അവതരിപ്പിക്കും
Kerala
• a day ago
ഗതാഗത നിയമം; ബോധവൽക്കരണവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• a day ago
കാട്ടാന ആക്രമണം: ഇടുക്കിയില്‍ 45കാരിക്ക് ദാരുണാന്ത്യം
Kerala
• a day ago
സ്വകാര്യ സർവകലാശാല ബില്ലിന് അനുമതി നല്കി മന്ത്രിസഭ
Kerala
• a day ago
ആന എഴുന്നള്ളത്ത്; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് പൂരപ്രേമി സംഘം
Kerala
• a day ago
സോപ്പിലും ക്രീമിലുമടക്കം രാസവസ്തു: 1.5 ലക്ഷത്തിന്റെ ഉത്പ്പന്നങ്ങൾ പിടികൂടി, 12 സ്ഥാപനങ്ങൾക്കെതിരേ നടപടി
Kerala
• a day ago
അഞ്ച് ലക്ഷത്തോളം തൊഴിലവസരങ്ങളുമായി ദുബൈ സൗത്ത്; പ്രവാസികൾക്കും നേട്ടമെന്ന് പ്രതീക്ഷ
uae
• a day ago
അറബ് സാമ്പത്തിക സാമൂഹിക കൗൺസിൽ യോഗങ്ങളുടെ അധ്യക്ഷ സ്ഥാനം ബഹ്റൈന്‍ കൈമാറി യുഎഇ
uae
• a day ago
കൊല്ലം മേയര്‍ പ്രസന്ന ഏണെസ്റ്റ് രാജിവച്ചു
Kerala
• a day ago
'മുസ്ലിം സ്ത്രീയ്ക്ക് പകരം ആദിവാസി പെണ്ണിനെ പ്രസിഡന്റാക്കി'; വിവാദ പരാമര്‍ശവുമായി സി.പി.എം ജില്ലാ കമ്മിറ്റി അംഗം
Kerala
• a day ago
'ഗസ്സ വിൽപനക്കുള്ളതല്ല' ട്രംപിനെ ഓർമിപ്പിച്ച് വീണ്ടും ഹമാസ് ; ഗസ്സക്കാർ എങ്ങോട്ടെങ്കിലും പോകുന്നെങ്കിൽ അത് ഇസ്റാഈൽ കയ്യേറിയ ഇടങ്ങളിലേക്ക് മാത്രമായിരിക്കും
International
• a day ago
ഡൽഹിയിൽ ബി.ജെ.പിയെ വിജയത്തിലേക്ക് നയിച്ചത് ആം ആദ്മി- കോണ്‍ഗ്രസ് പോരാട്ടം; രൂക്ഷ വിമർശനവുമായി ശിവസേന
National
• a day ago
മിഹിറിന്റെ മരണം; ഗ്ലോബല്‍ സ്കൂളിനെതിരെ കൂടുതല്‍ രക്ഷിതാക്കള്‍ രംഗത്ത്, നടപടി സ്വീകരിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി
Kerala
• a day ago
വിദേശികൾക്കും ഇനി ഒമാനി പൗരത്വം ലഭിക്കും; നടപടികൾ പരിഷ്കരിച്ച് സുൽത്താൻ; കൂടുതലറിയാം
latest
• a day ago
പുന്നപ്രയില്‍ അമ്മയുടെ ആണ്‍സുഹൃത്തിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി മകന്
Kerala
• a day ago
'പന്നി രക്ഷപ്പെട്ടു സാറേ..'; കിണറ്റില്‍ കാട്ടുപന്നി വീണു, വനംവകുപ്പെത്തിയപ്പോള്‍ കാണാനില്ല; കൊന്ന് കറിവെച്ച 4 പേര് പിടിയില്‍
Kerala
• a day ago