HOME
DETAILS

ചേന്ദമംഗലം കൂട്ടക്കൊല: ജിതിന്‍ ബോസ് കൊല്ലപ്പെടാത്തതില്‍ നിരാശ, പശ്ചാത്താപമില്ലെന്ന് പ്രതി റിതു

  
January 23 2025 | 04:01 AM

disappointed-that-jitin-bose-was-not-killed-accused-shows-no-remorse-after-murdering

കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ പശ്ചാത്താപമില്ലെന്ന് പ്രതി റിതു. ജിതിന്‍ ബോസ് കൊല്ലപ്പെടാത്തതില്‍ നിരാശയുണ്ടെന്നാണ് പ്രതി റിതു ജയന്‍ പൊലീസിനോട് പറഞ്ഞത്.

പ്രതി റിതുവിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവ് ശേഖരണം പൂര്‍ത്തിയായെങ്കിലും പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കുക എന്നത് നടപടിക്രമത്തിന്റെ ഭാഗമാണ്. ഇതിനായാണ് കൃത്യം നടന്ന വീട്ടില്‍ എത്തിച്ചത്.

ജനരോഷം കണക്കിലെടുത്ത് വന്‍ പൊലിസ് സുരക്ഷയിലാണ് പ്രതിയെ എത്തിച്ചത്. പ്രതിയെ റിമാന്റ് ചെയ്ത് കോടതിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവന്നപ്പോള്‍ ഇയാള്‍ക്കെതിരേ വലിയ പ്രതിഷേധമുയരുകയും പ്രതിയെ ആക്രമിക്കാന്‍ ശ്രമമുണ്ടാക്കുകയും ചെയ്തിരുന്നു. പൊലിസ് വളരെ സാഹസികമായാണ് ജീപ്പില്‍ കയറ്റി പ്രതിയെ രക്ഷപ്പെടുത്തിയത്. ഇതിനുശേഷം ഞായറാഴ്ച പ്രതിയുടെ വീട്ടിന് നേരെയും ആക്രമണമുണ്ടായിരുന്നു. 

ജനുവരി 18-നാണ് ചേന്ദമംഗലത്ത് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (65), ഭാര്യ ഉഷ (58) , മകള്‍ വിനീഷ (32) എന്നിവരെയാണ് ഋതു തലയ്ക്ക് ഇരുമ്പ് വടികൊണ്ട് ക്രൂരമായ് അടിച്ചു കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ബോസിനിലയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും ഗുരുതരാവസ്ഥ തന്നെയാണന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

തന്റെ കുടുംബത്തെ നിരന്തരം ആക്ഷേപിച്ചതും സഹോദരിയെ പറ്റി ജിതിന്‍ ബോസ് മോശമായി സംസാരിച്ചതുമാണ് കൂട്ടക്കൊല നടത്താനുള്ള കാരണമെന്നായിരുന്നു റിതു ജയന്റെ വാദം.ബെംഗളൂരുവില്‍ ജോലി ചെയ്തിരുന്ന പ്രതി കൊലയ്ക്ക് രണ്ട് ദിവസം മുന്‍പായിരുന്നു നാട്ടില്‍ എത്തിയത്

ഈ മാസം 24 വരെയാണ് ഋതുവിനെ പൊലിസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. വടക്കേക്കര പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞദിവസം പ്രതിയെ തിരിച്ചറിയലും വിശദമായ ചോദ്യം ചെയ്യലും നടന്നു. നാളെ ഉച്ചയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കും. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിതിന്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. കേസില്‍ ഒന്നരമാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പകുതി വില തട്ടിപ്പ്; പ്രതി അനന്തു കൃഷ്ണൻ വാങ്ങിക്കൂട്ടിയത് രണ്ട് ജില്ലകളിൽ അഞ്ചിടത്തായി ഭൂമി

Kerala
  •  a day ago
No Image

ഒൻപതാം ക്ലാസ് വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേയ്ക്ക് ചാടി ആത്മഹത്യ ചെയ്തു

latest
  •  a day ago
No Image

കറന്റ് അഫയേഴ്സ്-08-02-2025

PSC/UPSC
  •  a day ago
No Image

ദുബൈയിലെ ഏതാനും മേഖലകളിൽ കാറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും

uae
  •  a day ago
No Image

പ്രവാസികൾക്ക് ആശ്വസിക്കാം; അനധികൃത താമസക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ

qatar
  •  a day ago
No Image

കൊല്ലം കടയ്ക്കലിൽ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച് ഭർത്താവ്

Kerala
  •  a day ago
No Image

റമദാൻ 2025: സംഭാവന പണമായി നൽകുന്നത് നിരോധിച്ച് കുവൈത്ത്; ഇലക്ട്രോണിക് പേയ്‌മെന്റ് രീതികൾ ഉപയോ​ഗിക്കാൻ നിർദ്ദേശം

Kuwait
  •  a day ago
No Image

ഡല്‍ഹിയില്‍ നാലരവര്‍ഷം കൊണ്ട് കൂടിയത് എട്ട് ലക്ഷം വോട്ടുകള്‍; ഫലത്തെ സ്വാധീനിച്ച വിധത്തിലുള്ള ഞെട്ടിക്കുന്ന തിരിമറി | Delhi Assembly Election Result

National
  •  a day ago
No Image

ഇലട്രിക് സ്കൂട്ടർ ഇടിച്ച് 72കാരന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

കൊല്ലത്ത് കടൽ മണൽ ഖനനത്തിനെതിരെ കടൽ സംരക്ഷണ ശൃംഖല തീർത്ത് മത്സ്യത്തൊഴിലാളികൾ

Kerala
  •  a day ago